നൂറ്റാണ്ടുകളുടെ പഴക്കം തോന്നിച്ച ആൽമരത്തിന്റെ കീഴെ, സഖാവ് കൃഷ്ണപിള്ളയുടെ
പൂർണ്ണകായ പ്രതിമയ്ക്ക് പിമ്പിൽ, കടൽത്തീരത്തേക്ക് നോക്കിയിരിക്കുകയായിരുന്നു
റിട്ടയേഡ് ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസും “ദേശാടനത്തുമ്പി” എന്ന് സ്വയം
വിശേഷിപ്പിക്കുന്ന മീഡിയാ പ്രവർത്തക മാളവികയും.
“എങ്ങനെ ജീവിക്കാനാണ് റിട്ടയേഡ് ജീവിതം?”
കാറ്റുകൊണ്ടുവന്ന ഉണക്കിലകൾ ചുറ്റും വീഴവേ മാളവിക പ്രശാന്തിനോട് ചോദിച്ചു.
“ജീവിതത്തിൽ നിന്ന് റിട്ടയേഡ് ആകുന്നത് വരെ?”
അയാൾ അവളോട് ചോദിച്ചു.
സഹതപിക്കാനോ വേണ്ടയോ എന്ന് അവൾ ഒരു നിമിഷം ശങ്കിച്ച് അവൾ അയാളെ നോക്കി.
“ആസ് യൂഷ്വൽ…ബില്ലിയാഡ്സ് ക്ലബ്…പിന്നെ റിട്ടയേഡ് ബ്യൂറോക്രാറ്റ്സുകളോടൊപ്പം
കള്ളുകുടീം പഴയ കാലത്തെ വീരകൃത്യങ്ങൾ, പെണ്ണുപിടുത്തമടക്കം, പറയൽ. പിന്നെ സാധാരണ
വെടി വട്ടത്തിലെ യൂഷ്വൽ സംഭവങ്ങൾ, അവസാനം കാശി രാമേശ്വരം, പ്രയാഗ്, ബദരീനാഥ് അവസാനം
ഗംഗോത്രി വരെ നീളുന്ന ഭക്തി മാർഗ്ഗം…അല്ലേ?”
ഇത്തവണ പ്രശാന്ത് ചിരിക്കണോ വേണ്ടയോ എന്ന് സന്ദേഹിച്ചു.
“ഓ! നിങ്ങള് ക്രിസ്ത്യാനികള് അത്ര സെക്കുലർ അല്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ സ്ഥലങ്ങൾ
ഒന്നും സന്ദർശിക്കാൻ ചാൻസ് ഇല്ല…”
മാളവിക ചിരിച്ചു.
“പിന്നെ ലോക ആർക്കീസുകളല്ലേ ക്രിസ്ത്യൻസ്? അതുകൊണ്ട് പണം മുടക്കിയുള്ള
ഭക്തിക്കൊന്നും അവരെ കിട്ടില്ല. മാക്സിമം ഇടവക പള്ളീലെ ധ്യാനം അഥവാ ത്യാനം..അവിടെ
അങ്ങ് സെറ്റിൽ ആകും അല്ല്യോ?”
“ഒരാഗ്രമുണ്ട്,”
അപ്രതീക്ഷിതമായി വന്ന ചിരിയമർത്തി ഗൗരവത്തിലേക്ക് പിൻവാങ്ങി പ്രശാന്ത് പറഞ്ഞു.
മാളവിക അയാളെ ആകാംക്ഷയോടെ നോക്കി.
“ഒരാളെ കാണണമെന്നുണ്ട്…?”
മാളവികയുടെ മുഖത്ത് നിന്നും ചിരിമാഞ്ഞു.
“ഈ നരയും പീളകെട്ടിയ കണ്ണുകളിലെ അവസാന കാഴ്ചയും കുഴമ്പും കഷായവും കൊണ്ട് പുളിച്ചു
പഴകിയ ഈ ദേഹവും അജീർണം ബാധിച്ചവന്റെ വളിയുടെ മണമുള്ള സാരോപദേശങ്ങളും പുകഞ്ഞൊടുങ്ങി
മണ്ണിൽ കാത്തിരിക്കുന്ന പുഴുക്കൾക്ക് ഈ ദേഹം അവസാനമായി വിട്ടുകൊടുക്കുന്നതിന്
മുമ്പ് ….”
തിരകളുടെ പെരും താണ്ഡവത്തിൽ നിന്ന് നോട്ടം മാറ്റി അയാൾ മാളവികയുടെ കണ്ണുകളിലേക്ക്
തന്റെ കണ്ണുകൾ തറപ്പിച്ചു.
“….അതിന് മുമ്പ് ഒരാളെ കാണണം…”
“ഫിനാൻസ് കമ്മീഷണർ ആയിരുന്നോ സൂര്യാ കൃഷ്ണമൂർത്തിയുടെ ട്രൂപ്പിൽ സ്ക്രിപ്റ്റ്
റൈറ്റർ ആയിരുന്നോ?”
അവൾ കണ്ണുമിഴിച്ചു.
“എന്താ ഡയലോഗ്!”
അയാൾ ആ ഫലിതം ആസ്വദിച്ചില്ല. പകരം തിരകൾ കൊണ്ടുവന്ന തണുത്ത കാറ്റിൽ ആരുടെയോ
മൃദുസ്പർശമറിയാനെന്നോണം കണ്ണുകളടച്ചു.
“ആരെ? ആരെക്കാണാൻ?”
കണ്ണുകൾക്കുള്ളിലെ ഇരുട്ടിന്റെ സുഖമറിഞ്ഞിരിക്കെ പ്രശാന്ത് മാളവികയുടെ ചോദ്യം
കേട്ടു.
“കൃഷ്ണവേണിയെ…”
കണ്ണുകൾ തുറക്കാതെ ഇരുട്ടിന്റെ തന്മാത്രകൾ നൽകിയ തണുപ്പറിഞ്ഞ് അയാൾ പറഞ്ഞു.
“പ്രണയിനി?”
അവൾ ചോദിച്ചു.
“ജീവൻ,”
“എന്നിട്ട് എന്തിന് വിട്ടുകളഞ്ഞു?”
അയാൾ അതിന് ഉത്തരം പറഞ്ഞില്ല. പകരം കൺപോളകൾക്കകത്തെ ഇരുട്ടിൽ കാറ്റിലുലയുന്ന
ചെങ്കൊടിയുടെ നിറവും ബോധിവൃക്ഷങ്ങളെപ്പോലെ ചുരുട്ടിയുയർത്തിയ മുഷ്ടികളുടെ
താളപ്രവാഹവും ചിന്തപ്പെട്ട ഗോത്രങ്ങളുടെ ചുടുചോരയെ നെറ്റിയിലണിഞ്ഞ് “വിപ്ലവം
ജയിക്കട്ടെ” എന്നാർത്ത് വിളിക്കുന്ന തരുണസൂര്യന്മാരെയും കണ്ടു.
“ഇപ്പോൾ എവിടെ?”
“നീ വന്നയിടത്ത്. വായും വയറും ലിംഗവും യോനിയും മാത്രമുള്ള യാങ്കികളുടെ നാട്ടിൽ.
സ്റ്റേറ്റ്സിൽ. പെനിസിൽവാനിയയിൽ,”
“ച്ചെ!!”
അവൾ ഒച്ചയിട്ടു.
“എന്തൊരശ്ലീലം!!”
“നിന്റെ വർഗ്ഗം ചെയ്യുന്നത്ര മുഴുത്ത അശ്ലീലമൊന്നും ഞാൻ പറഞ്ഞില്ല!”
“എന്റെ ഏത് വർഗ്ഗം? നായന്മാരുടെ വർഗ്ഗമോ?”
“ച്ചെ! കണ്ടോ! മീഡിയാ പേഴ്‌സൺ എപ്പോഴും വൃത്തികേട് മാത്രമേ ചിന്തിക്കൂ. എങ്ങനെ
സാധിക്കുന്നു നിനക്കൊക്കെ ഇത്ര കമ്മ്യൂണലാകാൻ? എടീ ഞാൻ പറഞ്ഞത് മീഡിയാ വർഗ്ഗം!
അല്ലാതെ…”
“ഏയ്!”
മാളവിക മുഷ്ടി ചുരുട്ടി.
“മീഡിയയെ പറഞ്ഞാലുണ്ടല്ലോ!”
“എന്ത് ചെയ്യും നീ?”
ആയാലും ഗൗരവാന്വിതനായി.
“എന്തും ചെയ്യും!”
പിന്നെ അവൾ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചു. പിന്നെ അയാളുടെ അടുത്തേക്ക് അൽപ്പം
കൂടി ചേർന്നിരുന്നു. അയാൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ തന്റെ മൃദുവായ
ചുവന്ന ചുണ്ടുകൾ അയാളുടെ കവിളിലമർത്തി.
“മാളവിക!”
കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പ്രശാന്ത് ചോദിച്ചു.
പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അയാൾ അമ്പരന്നു.
“എന്ത് പറ്റി നിനക്ക്?”
അയാൾ അവളുടെ തോളിൽ കൈവെച്ചു.
“ഞാൻ എന്റെ അച്ഛനെ ഓർത്തുപോയി…”
കണ്ണുകൾ തുടച്ച് വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
അതൊക്കെ അവൾ അയാളോട് ഒരിക്കൽ പറഞ്ഞിരുന്നു.
പെനിസിൽവാനിയ റോക്ക് ഫെല്ലർ ഫൗണ്ടേഷന്റെ വൈസ് ചെയർമാനായിരുന്ന അച്ഛൻ. കുഞ്ഞുനാൾ
മുതൽ, എവിടെപ്പോയാലും തന്നിൽ നിന്ന് ഒരുമ്മ വാങ്ങിയതിന് ശേഷമേ അച്ഛൻ എവിടെയും
പോകുമായിരുന്നുള്ളൂ. രണ്ടുവർഷങ്ങൾക്ക് മുമ്പ് ഒരു ക്രിസ്തുമസ് രാത്രിയിൽ,
മദ്യപിച്ച് ലക്ക് കെട്ട സുഹൃത്തിനെ കൂട്ടിക്കൊണ്ട് വരുവാൻ അച്ഛൻ ഒരു നൈറ്റ്
ക്ലബ്ബിലേക്ക് ഡ്രൈവ് ചെയ്ത് പോയി. അന്ന് മാത്രം തന്നോട് ഉമ്മ ചോദിച്ചില്ല.
“അച്ഛൻ എങ്ങോട്ടാ മമ്മി ഇപ്പം പോയെ?”
താൻ അമ്മയോട് ചോദിച്ചു.
“മോളെ ആ ഐപ്പില്ലേ? മൂക്കറ്റം കുടിച്ച് വണ്ടിയോടിക്കാൻ വയ്യാതെ ക്ലബ്ബിലാ. അയാളെ
പിക്ക് ചെയ്യാൻ പോയതാ!”
അഞ്ചുമിനിറ്റിനുള്ളിൽ മെസേജ്.
അച്ഛൻ ഡ്രൈവ് ചെയ്ത കാർ ഒരു ഓയിൽ കണ്ടെയിനറുമായി കൊളൈഡ് ചെയ്തു.
ഡ്രൈവ് ചെയ്ത അച്ഛൻ ശിരസ്സും ഉടലും വേർപെട്ട് റോഡിൽ കിടക്കുന്നു.
ശരീരഭാഗങ്ങൾ വാരിപ്പെറുക്കി പെട്ടിയിലാക്കി വീട്ടിലെത്തിച്ചു എൻ പി ഡി
വളന്ററിയർമാർ.
അച്ഛന് അന്ത്യചുംബനം നൽകിക്കഴിഞ്ഞ് മാളവിക ബോധരഹിതയായി.
പിന്നെ ദിവസങ്ങളോളം ആശുപത്രിയിൽ.
പ്രശാന്ത് അവളുടെ നിബിഢമായ തലമുടിയിൽ വാത്സല്യത്തോടെ തഴുകി.
“നാട്ടിലൊന്നും വരാറില്ല കാമുകി?”
സാന്ത്വനത്തിന്റെ സുഖമറിഞ്ഞ് അവൾ ചോദിച്ചു.
“ഉണ്ട്…വരാറുണ്ട്…”
കടൽത്തീരത്ത്, ഒരു പാറയൊതുക്കിന്റെ മറവിൽ ഒരു പെൺകുട്ടി കാമുകനെ പ്രണയത്തോടെ
ചുംബിക്കാൻ ശ്രമിച്ചതിനും മൊബൈൽ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു അയാൾ അതിൽ
അസ്വാരസ്യം പ്രകടിപ്പിക്കുന്നതും അവർ രണ്ടുപേരും കണ്ടു.
“ജാരനുപോലും കാമമില്ലാത്തൊരു കാലത്താണ് നിന്റെയുമെന്റെയും പൊറുതി മാളവിക!!”
കടൽത്തീരത്ത് കാറ്റിന്റെ അസഹീനതയിൽ നീണ്ട മുടിയിഴകൾ മാടിയൊതുക്കി പ്രശാന്ത് പറഞ്ഞു.
മാളവികയുടെ കണ്ണുകളപ്പോൾ അൽപ്പ ദൂരെ ഒട്ടകപ്പുറത്ത് കയറാൻ നാലഞ്ച് തവണ പരിശ്രമിച്ച്
പരാജയപ്പെട്ട് കൂട്ടത്തിലുള്ളവരെ ജാള്യതയോടെ നോക്കുന്ന ഒരു പന്ത്രണ്ടു വയസുകാരന്റെ
മുഖത്തേക്കു നോക്കുകയായിരുന്നു. എങ്കിലും പ്രശാന്തിന്റെ വാക്കുകളിലും നാക്കിൽ
നിന്ന് പുറത്തേക്ക് വരാത്ത പുലഭ്യങ്ങളിലും അവൾ ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നു.
ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപത് എൺപതുകളിലെ നൊസ്റ്റാൾജിക് ഭൂപടമാണ് പ്രശാന്തിന്റെ
മനസ്സ്. കുന്നിക്കൽ നാരായണൻ മുതൽ കെ വേണുവരെയുള്ള നക്സലൈറ്റ് ഗ്രാഫിലെ പിന്നീട്
തിരശ്ചീനമായിപ്പോയ ലംബരേഖകളെ കണ്ണുനീരുകൊണ്ട് നനച്ച് അയാൾ പുതിക്കിക്കൊണ്ടിരിക്കും.
“തൃശ്ശിലേരി – തിരുനെല്ലികാലം”
പ്രശാന്ത് വീണ്ടും പറഞ്ഞു.
“അന്ന് എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു. കൃഷ്ണവേണിയുടെ കണ്ണുകളിലെ
പ്രണയത്തിന്റെ നീലയായിരുന്നു. വയസ്സന്നു പത്തൊൻപത്. കോഴിക്കോട് ദേവഗിരി കോളേജിൽ
നിന്ന് പ്രീ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം. കൃഷ്ണവേണിയുടെ ചുവന്ന ചുണ്ടുകൾ
ഞെക്കിപ്പൊതിഞ്ഞ് നൽകിയ ചൂടുള്ള ചുംബനത്തിന്റെ പ്രണയകുളിരും ആത്മാവിൽ
സൂക്ഷിച്ചുകൊണ്ടാണ് ഞാൻ സഖാവ് വർഗ്ഗീസ് രക്തസാക്ഷിയാകുന്നതിന് മുമ്പുള്ള അവസാനത്തെ
ഓപ്പറേഷനിൽ പങ്കെടുക്കുന്നത്….”
“അടിയൊരുടെ പെരുമൻ എന്ന് കുറിച്യരും മലമ്പണ്ടാരങ്ങളും കരിംപാലനും ഓമനിച്ച്
വിളിച്ചിരുന്ന സാക്ഷാൽ സഖാവ് വർഗ്ഗീസ്, എന്നെ വിലക്കി. വീട്ടിൽ പൊക്കോണം! പഠിച്ച്
വലിയ കലക്റ്റർ ആകേണ്ട ആളാ നീ. അതിനുള്ള വിവരം ആവശ്യത്തിൽ കൂടുതൽ ഉണ്ട് എന്നൊക്കെ
പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ ഫിനാൻസ് കമ്മീഷണറായി റിട്ടയർ
ചെയ്ത്, മക്കളും മക്കളുടെ മക്കളുമൊക്കെയായി, കൃഷ്ണവേണിയെ ഓർത്ത് ഉറങ്ങിയും
ഉറങ്ങാതെയും ജീവിതം കഴിക്കുന്ന ഞാൻ….!”
പ്രശാന്ത് എഴുന്നേൽക്കാൻ ശ്രമിച്ചു.
“സാർ,”
മാളവിക വിളിച്ചു.
അയാൾ അവളെ നോക്കി.
“ശ്രീലത മാഡത്തിനറിയോ സാറിന്റെ അഫയർ?”
“അറിയാമോയെന്ന് അറിയില്ല. ഞാൻ പറഞ്ഞിട്ടില്ല…”
“കൃഷ്ണവേണി മാഡം സ്റ്റേറ്റ്സിൽ നിന്ന് ഇടയ്ക്കൊക്കെ നാട്ടിൽ വരാറുണ്ട് എന്നല്ലേ സാർ
പറഞ്ഞത്? സാർ മാഡത്തെയോ മാഡം സാറിനെയോ കാണാൻ ശ്രമിക്കാറുണ്ടോ?”
“ഇല്ല…”
ഒരു നിമിഷം അയാൾ മാളവികയെ നോക്കി.
“ഞാൻ ശ്രമിക്കാറുണ്ട്. അവളെ അറിയിക്കാറില്ല. അവൾ അത് ആഗ്രഹിക്കുന്നുണ്ടോ അത് അവൾ
ഇഷ്ട്ടപ്പെടുന്നുണ്ടോ എന്ന് എനിക്കറിയില്ലല്ലോ…”
കോഴിക്കോട്ടെ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിനടുത്ത്, എഫ് സി ഐ ഗോടൗണിനോട് ചേർന്ന
ബില്യാർഡ്‌സ് ക്ലബ്ബിൽ വെച്ചാണ് മാളവിക പ്രശാന്ത് എന്ന റിട്ടയേഡ് ഫിനാൻസ് കമ്മീഷണറെ
പരിചയപ്പെടുന്നത്. അതിൽപ്പിന്നെ അവർ രണ്ടുപേരും ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഒരു
ബില്യാർഡ് മേശക്ക് ചുറ്റും ഒരുമിച്ച് വിഹരിക്കുന്നത് മറ്റുള്ളവരെ ചിലപ്പോൾ
ആശ്ചര്യപ്പെടുത്തിയിരുന്നു. കേരളീയർക്ക് ലൈംഗികമായ സാക്ഷരത ബിലോ ആവറേജ് ആയതിനാൽ ഒരു
യങ് വുമൺ – ഓൾഡ് മാൻ അഫയറായിപ്പോലും അതിനെ പലരും വ്യാഖ്യാനിച്ചു. കളിക്കുമ്പോൾ
അവർക്കിടയിൽ സംഭാഷണങ്ങൾ പതിവില്ലെങ്കിലും. അപരിചിതർക്കുപോലും തിരിച്ചറിയാൻ
കഴിയുന്നത്ര സുതാര്യമായിരുന്നു അവരുടെ പെരുമാറ്റമെങ്കിലും. ഭാര്യക്കും ഭർത്താവിനും
മാത്രമേ അല്ലെങ്കിൽ കാമുകനും കാമുകിക്കും മാത്രമേ അത്ര അടുത്ത് ഇടപഴകാൻ പാടുള്ളൂ
എന്നുള്ള വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ പക്ഷെ ഇരുവരും തീരെ വകവെച്ചില്ല.
“ശ്രമിക്കാറുണ്ട് എന്ന് പറഞ്ഞാൽ?”
കാറ്റിൽ നിലത്ത് വീണ ഷാൾ തിരികെ മാറിലേക്കിട്ടുകൊണ്ട് മാളവിക ചോദിച്ചു.
“ഒരിക്കൽ കരിപ്പൂർ എയർപോർട്ട് ലോബിയിൽ നിൽക്കവേ ആണ് വർഷങ്ങൾക്ക് ശേഷം കൃഷ്ണവേണിയെ
ആദ്യം കാണുന്നത്. കൂട്ടത്തിൽ ഭർത്താവ് എന്ന് തോന്നിച്ച ഒരാളും പിന്നെ മകനെപ്പോലെ
തോന്നിച്ച അൽപ്പം തടിച്ച ഒരാൺകുട്ടിയെയും കാണുന്നത്. കുട്ടി എന്ന് പറഞ്ഞുകൂടാ. ഒരു
ഇരുപത്തിരണ്ട് വയസ്സ് കാണണം അവന്. ഓടി അടുത്ത് ചെല്ലാൻ ആഗ്രഹിച്ചു. പക്ഷെ
നിയന്ത്രിച്ചു. എന്നെ തിരിച്ചറിയുമോ? നര കയറി അറുപത് വയസ്സിനോടടുക്കുന്ന പ്രായം.
തിരിച്ചറിഞ്ഞാലും കൃഷ്ണ സന്തോഷിക്കുമോ? ഇല്ല. കൂടെ ഭർത്താവാണ്. മകനാണ് ഉള്ളത്. വൈ
ഷുഡ് ഐ എമ്പറാസ് ഹെർ? കൺട്രോൾ ചെയ്തു….”
മാളവിക അയാളുടെ മുഖത്തേക്ക് നിർന്നിമേഷം നോക്കി.
“പക്ഷെ അവളെ കണ്ടപ്പോൾ കിട്ടിയ ഊർജ്ജം …ഐ കോണ്ട് എക്സ്പ്ലൈൻ ദ വേ ഐം ട്രാൻസ്ഫോമ്ഡ്
….ശരീരത്തിൽ നിന്ന് ഏജ് പമ്പ കടന്ന പോലെ…ആ ഒരു മാസം മൊത്തം എപ്പോഴും
മൂളിപ്പാട്ടാണ്…ബെഡ് റൂമിൽ..നടക്കാൻ പോകുമ്പോൾ …ഈവൻ കക്കൂസിൽ പോലും…”
“അല്ല! എനിക്ക് മനസ്സിലാകുന്നില്ല,”
മാളവിക പറഞ്ഞു.
“നിനക്ക് എന്ത് മനസ്സിലാകുന്നില്ല?”
“പിന്നീട് ഒരു ഐ ആർ എസ്സുകാരനായിത്തീർന്ന സാർ എങ്ങനെ ഒരു നക്സലൈറ്റ് ആയി?”
“അത് രാജേഷിനോടുള്ള കലിപ്പ്,”
“ആരാ ഈ ന്യൂ എൻട്രി?”
“രാജേഷോ? കോൺസ്റ്റബിൾ ശേഖരന്റെ മകൻ. ആളുകളെ നക്സലൈറ്റ്കാരെന്ന് ആരോപിച്ച്
തല്ലിചതക്കലാണ് രാജേഷിന്റെ അച്ഛന്റെ മുഖ്യതൊഴിൽ അന്ന്…”
“അതിന് രാജേഷിന്റെ അച്ഛനോട് ഇഷ്ടക്കേട് കാണിച്ചാൽ പോരെ? രാജേഷിനോടത് എന്തിന്
കാണിക്കണം?”
പ്രശാന്ത് ഉത്തരം പറയാൻ തുടങ്ങി.
തനിക്ക് അങ്ങനെ അതൊക്കെ പറയാൻ കഴിയുന്നു എന്നോർത്ത് അയാൾ അപ്പോൾ
അദ്‌ഭുതപ്പെട്ടില്ല.
ചുവന്ന നിറത്തിന്റെ ബാക്ഗ്രൌണ്ടില്‍ കറുത്ത സമചതുരഡിസൈനുള്ള ലുങ്കിയും ചുവന്ന
ബ്ലൗസ്സുമാണ് വേഷമെങ്കിലും വെറും ദരിദ്രചുറ്റുപാടിലെ സ്ത്രീയായിരുന്നില്ല റോസിലി.
മലപ്പുറം ജില്ലയിലെ ഇങ്ങനത്തെ ചേമഞ്ചേരിയില്‍ മാര്‍ യെല്‍ദോ ഓര്‍ത്തഡോക്സ്
പള്ളിയുടെ തെക്കും പൂക്കോട് ഭഗവതി ക്ഷേത്രത്തിന്‍റെ വടക്കും പഴയ കച്ചേരിയുടെ
പടിഞ്ഞാറുമുള്ള അതിനും കിഴക്ക് കൊടുങ്കാട് തുടങ്ങുന്ന കരിംപോതി മലയുടെ താഴെ
പരന്നുഉയര്‍ന്ന്‍ കിടക്കുന്ന, റബ്ബറും കുരുമുകളും തെങ്ങും നിറഞ്ഞ വിശാലമായ
പറമ്പിന്‍റെ ഉടമസ്ഥന്‍ തങ്കച്ചന്‍ എന്ന പൌലോസ് കുറുമ്പനാടിന്‍റെ ധര്‍മ്മപത്നിയാണ്
മഹതിയാം റോസിലി. മഹതിയാം ബാബിലോണ്‍ എന്ന്‍ ബൈബിളില്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന്
നിനക്കറിയാമല്ലോ. ആ ധനികന്റെ ധര്‍മ്മപത്നി എന്ത് കൊണ്ടാവണം അവരുടെ
ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളായ വിലപിച്ച ഗൌണുകള്‍, കിമോണ,
ചുരിദാറുകള്‍ തുടങ്ങിയവയൊന്നും ധരിക്കാതെ ദരിദ്ര സ്ത്രീകളുടെ ദേശീയ വസ്ത്രമായ
മുണ്ടും ബ്ലൌസും ധരിക്കുന്നതെന്ന് ചോദിച്ചാല്‍…..
ഹാ, ചോദിക്കൂ…
നീ ചോദിക്കുന്നില്ലേ മാളവികേ?
ശ്യേ ഞാന്‍ ചമ്മി.
എന്നാ ഞാന്‍ തന്നെ പറയാം.
ധനികയായ റോസിലിയുടെ പ്രശസ്തി ശരീരപ്രദര്‍ശനത്തിലായിരുന്നു. അമ്പലങ്ങളില്‍
ഉത്സവത്തിന് ഭഗവാന്‍മാരും ഭഗവതിമാരും എഴുന്നള്ളുമ്പോള്‍ ആനയ്ക്ക് മുമ്പില്‍
അകമ്പടിയാകുന്ന, ചുവന്ന ഉടുത്ത്കെട്ടും തലക്കെട്ടുമായി, വേലത്തപ്പിന്‍റെ
കൊട്ടിനനുസരിച്ച് ചുവടുവെച്ച് കളിക്കുന്ന, വേലകളിക്കാരനെപ്പോലെയാണ് റോസിലിയുടെ
നടത്തം. എന്നാലെ ബ്ലൌസ്സിനകത്തെ മാംസ ഹിമാലയങ്ങള്‍ മനസ്സറിഞ്ഞു
കുലുങ്ങിത്തിമര്‍ക്കുകയുള്ളൂ. എന്നാലേ മുണ്ടിനകത്ത് കുണ്ടിയിലൊരെണ്ണം വാളും
മറ്റൊരെണ്ണം പരിചയും പിടിച്ച് ചുവട് മാറി ചെര്‍ന്നമര്‍ന്നു മുമ്പോട്ട് കയറി
ഊര്‍ന്ന് കയറി പരസ്പ്പരം അങ്കം വെട്ടുകയുള്ളൂ.
അതുകൊണ്ട് തന്നെ രാവിലെ പണിക്കാര്‍ വരുന്ന നേരമാകുമ്പോള്‍ ശരീരം കാണിക്കുന്നതിനായി
റോസിലി ബ്ലൌസ്സിലെക്കും ലുങ്കിയിലേക്കും കയറുമായിരുന്നു. ശരീര പ്രദര്‍ശനമെന്ന്
പറഞ്ഞാല്‍ ചില്ലറയൊന്നുമല്ല. ബ്രായിടാതെ നല്ല ഇറുക്കമുള്ള നല്ല കഴുത്തിറക്കമുള്ള
ബ്ലൌസ്. “വൈകിട്ടെന്താ പരിപാടി?” എന്ന്‍ ലാലേട്ടന്‍ പരസ്യത്തില്‍ പറയുന്നതിനും
മുമ്പ് അഭിനയിച്ച രാജശില്‍പ്പിയിലെ പ്രസിദ്ധമായ ആ ഡയലോഗ് ഉണ്ടല്ലോ! എന്താ അത്?
ഓര്‍മ്മ വന്നു. അല്ലെങ്കിലും അതൊക്കെ ആര് മറക്കും? “താമര നൂല്‍ കടന്നു പോകാനുള്ള
വിടവുള്ള സ്തനങ്ങള്‍.” അതാണ് മഹതിയാം ബാബിലോണ്‍ റോസിലിയുടെ സ്തനദ്വയങ്ങള്‍.
ഇരട്ടപിറന്ന മാന്‍കുട്ടികള്‍ എന്ന്‍ ശാലോമോന്‍ അന്ന് പറഞ്ഞത് ഭാവിയിലെ ഈ
റോസിലിയെപ്പറ്റിയാണ്. അല്ലെങ്കിലും ശാലോമോന് നല്ല പ്രവചനവരമുണ്ടായിരുന്നു എന്ന്
സുകുമാര്‍ അഴീക്കോട് ആണോ ബിനീഷ് കോടിയേരിയാണോ പറഞ്ഞതെന്ന് അത്ര ഓര്‍മ്മയില്ല.
മുലകള്‍ അങ്ങനെ തള്ളിമൂത്ത് പൊട്ടിച്ചാടാന്‍ നില്‍ക്കുന്ന പരുവത്തിലാണോ എന്ന്‍
കണ്ണാടിയുടെ മുമ്പില്‍ നിന്ന്‍ നാല്പ്പതിലെത്തിയ ആ മാദകറാണിക്കഴപ്പിക്കടിപ്പി
ഉറപ്പു വരുത്തും. നിപ്പിളുകള്‍ ഒന്ന്‍ കൂടി തിരുമ്മിയുടച്ച് തുറുപ്പിച്ച്
നിര്‍ത്തും. എന്നിട്ട് ലുങ്കിയെടുത്ത് മടിക്കുത്തില്‍ തിരുകി കാല്‍മുട്ടിന്
അല്‍പ്പം മുകളില്‍ എത്തുന്ന വിധമാക്കിവെക്കും. സ്വയം തൃപ്തിവരുത്തി മുറ്റത്ത്
തലചൊറിഞ്ഞു നില്‍ക്കുന്ന പണിക്കാര്‍ക്ക് അന്നത്തെ ദിവസത്തിന് വേണ്ട മുഴുവന്‍
ഊര്‍ജ്ജവും സമ്മാനിക്കാന്‍വേണ്ടി കാലും മേലും കീഴും സൈഡും കാണിച്ചു കൊടുക്കാന്‍
വാതില്‍ക്കലേക്ക് ചെല്ലും.
റോസിലി വീടിനുള്ളില്‍ ബ്രാ ഇടുന്ന പതിവില്ലാത്തതിനാല്‍ ഒരിക്കല്‍ അവളുടെ ഭര്‍ത്താവ്
തങ്കച്ചന്‍ ദേഷ്യപ്പെട്ട് പറയുകയും ചെയ്തു.
-എടീ ചെറുക്കന് പ്രായവായി. നീ ഇങ്ങനെ മുട്ടേന്നു കേറ്റിക്കുത്തിയ ലുങ്കീം നിന്‍റെ
മൈര് മൊല മൊത്തം പൊറത്ത് കാണിക്കുന്ന ബ്ലൌസും ഇട്ടോണ്ട് നടന്നാ ചെറുക്കന് വല്ലതും
ഒക്കെ തോന്നും
റോസിലി അത് ചിരിച്ചു തള്ളി.
– പ്രശാന്ത് പാവം കൊച്ചല്ലേ തങ്കച്ചായാ. തങ്കക്കൊടം
-നമ്മുടെ മോന്‍ തങ്കക്കുടം തന്നെയാണ്. എന്‍റെ മോനല്ലേ അവന്‍. പക്ഷെ അവനെ കാണാന്‍
വരുന്ന ആ രാജേഷ് എപ്പ വന്നാലും ഒരു പണിയേ ഒള്ളൂ. നിന്‍റെ മുലേല്‍ നോക്കിയിരുപ്പ്.
മകനോ കെട്ടിയവനോ മുമ്പില്‍ ഇരിക്കുന്നുണ്ട് എന്ന്‍ ഒന്നും നോക്കാതെ നാണമില്ലാതെ.
-പിള്ളേര് അല്ലേ അച്ചായാ. അതുങ്ങടെ പ്രായം അതല്ലേ? ഒന്ന്‍ നോക്കീന്നും വെച്ച്
നമുക്ക് എന്നാ നഷ്ടപ്പെടാനാ?
-റോസിലി എനിക്ക് നല്ല കലി വരുന്നുണ്ട് കേട്ടോ. നിന്നോടോന്നും പറഞ്ഞിട്ട്
കാര്യമില്ല.
റോസിലി കുലുങ്ങിച്ചിരിച്ചുകൊണ്ട് കുനിഞ്ഞ് അയാളുടെ മുഖം തന്‍റെ മുലകള്‍ക്കിടയില്‍
വെച്ച് അമര്‍ത്തും. അയാളെ ദീര്‍ഘനേരം ശ്വാസംമുട്ടിച്ച് കഴിഞ്ഞ് ചോദിക്കും.
-പോയോ ദേഷ്യം?
-പോയില്ലേല്‍?
റോസിലി അപ്പോള്‍ അയാളുടെ കൈയ്യെടുത്ത് ലുങ്കിയുടെ മുമ്പില്‍ തുടകൾ ചേരുന്നിടത്ത്
വെച്ചമര്‍ത്തും.
-എന്നാ ആ ദേഷ്യം മുഴുവന്‍ ഇങ്ങോട്ട് ഊറ്റിയൊഴിച്ചോ
ഓക്സിജൻ വാങ്ങാൻ പോകുന്ന ജോലി പോലും അപ്പോൾ പൗലോസ് മാറ്റി വെക്കും. റോസിലി രണ്ടു
മുലകളിലും ചേർത്ത് പിടിച്ച് അയാളുടെ മുഖത്തെ മെതിക്കുമ്പോൾ പൗലോസ് തലയില്ലാത്തവനായി
ഉടൽമനുഷ്യനായി അവളിൽ തറഞ്ഞിരിക്കും. എത്ര പ്രൈവസിയില്ലാത്ത സ്ഥലത്താണെങ്കിലും
അവിടെകിടത്തി റോസിലിയെ നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ പൗലോസ് പണിയും. ആദ്യ കാലത്ത്
റോസിലിക്ക് അതൊരു പ്രശ്നമായിരുന്നു. അടുക്കളയിൽ, പറമ്പിൽ എന്തിനു കിണറിന്റെ കരയിൽ
പോലും റോസിലിയുടെ അഭ്യർത്ഥന മാനിക്കാതെ അയാൾ അവളെ കുനിച്ചു നിർത്തിയും
മലർത്തിക്കിടത്തിയും മടിയിൽകിടത്തിയും തുടകൾ മുകളിലേക്ക് പൊക്കിയുയർത്തി വെച്ചും
ദീർഘനേരം തന്റെ ശരീരത്തിലെ ആരോഗ്യം മുഴുവനുമെടുത്ത് ഭോഗിക്കും. അയാൾക്കാണ് ആ
ഗ്രാമത്തിൽ ഏറ്റവുമധികം ആരോഗ്യം എന്ന കാര്യവും മാളവികേ ഓർമ്മിക്കണം.
അപ്പോഴാണ് ഞാൻ മാളവിക ഞങ്ങളുടെ പാവൽ തോട്ടത്തിന് മേൽ ഒരു പഞ്ചവർണ്ണകിളിയെ
കാണുന്നത്. അതിന്റെ നിറം തേടി ഞാൻ അവിടേക്ക് പോയി.
“ഒരു മിനിറ്റ്! സോറി ഫോർ ഇൻറ്ററെപ്ഷൻ! കഥ പറഞ്ഞാൽ മതി കൂടുതൽ സെക്സ് വർണ്ണന വേണ്ട.
അച്ഛനായാ ഞാൻ മഹാനായ അങ്ങയെ കണ്ടിരിക്കുന്നെ! അച്ഛന്റെ വായീന്ന് സെക്സ്
കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല!”
“നീ എന്തൊരു പഴഞ്ചൻ!”
പ്രശാന്ത് ശബ്ദമുയർത്തി.
“നീ സെക്സ് വായിക്കാറില്ലേ? കാണാറില്ലേ?”
“അതൊക്കെ എന്റെ പ്രൈവസിയിൽ! മോഡേൺ ആകണം എന്ന് വെച്ച്! അല്ല ഞാൻ അമേരിക്കേലാണ്
ജനിച്ചത് എന്ന് വെച്ച് നിങ്ങൾ ഇൻഡ്യാക്കാർ അമേരിക്കയെപ്പറ്റി എന്താ ധരിച്ചു
വച്ചിരിക്കുന്നെ?”
“അമേരിക്കേടെ കൊണവതീയാരം ഒന്നും നീയെന്നെ പഠിപ്പിക്കേണ്ട!”
“ആ! എന്നാപ്പറ!”
പാവക്കാ തോട്ടത്തില്‍ രാജേഷിന്‍റെ കരവലയത്തില്‍ അമര്‍ന്ന്‍
കാമരതിരസമറിയുകയായിരുന്നു റോസിലി. രാജേഷ് റോസിലിയുടെ മോന്‍ പ്രശാന്തിന്റെ
ഏറ്റവുമടുത്ത കൂട്ടുകാരനാണ്. റോസിലിയുടെ പാര്‍വ്വത മുലകളുടെ കട്ടിയിറച്ചിയുടെ
മേല്‍, മുലകള്‍ക്ക് മേലേ ചുട്ടുപഴുത്ത് കല്ലുപോലെയാകാന്‍ തുടങ്ങിയ നിപ്പിളുകള്‍ക്ക്
മേല്‍ അവന്‍റെ മുഖവും ചുണ്ടുകളും അമര്‍ന്നുരഞ്ഞുനീങ്ങുമ്പോള്‍ കിട്ടുന്ന സുഖം
റോസിലിയെ കാമപരവശയാക്കി. അവളുടെ കൈകള്‍ അവന്‍റെ മുണ്ട് വകഞ്ഞ് മാറ്റി അകത്ത്
പൊങ്ങിക്കുതിച്ച് കൊണ്ടിരുന്ന യുവലിംഗത്തെ…
“യുവലിംഗമോ?”
മാളവിക ചിരിച്ചു.
“ലിംഗത്തെപ്പറ്റിയുള്ള എന്റെ മാക്സിമം നോളേജ് ശിവലിംഗമാണ്!”
“ആയിക്കോട്ടെ! പക്ഷെ ഇടയ്ക്ക് കയറരുത്!”
“ആ! പറ!”
..”യുവലിംഗത്തെ അവള്‍ ചൂടുള്ള കൈവിരല്‍ കൊണ്ട് അമര്‍ത്തിത്തഴുകി…”
“മതി ബാക്കി ഞാൻ ഊഹിച്ചോളാവേ… ഇതിൽ പറയുന്ന “അവൾ” സാറിന്റെ ‘അമ്മ. രാജേഷ് ഫ്രണ്ട്.
അല്ലെ?”
“അതെ”
“അപ്പോൾ കണക്ഷൻ ക്ലിയർ ആയി. എങ്ങനെ സാർ നക്സലൈറ്റ് ആകാൻ തീരുമാനിച്ചു എന്ന്,”
“അതെ.. ഇന്നോർക്കുമ്പോൾ അത് അമ്മയുടെ പ്രൈവസിയാ. പക്ഷെ അന്ന് അങ്ങനത്തെ വലിയ
ആദർശമൊന്നും എനിക്ക് തോന്നിയില്ല. വെറുപ്പല്ലാതെ…”
“ലോകത്തില്ലാത്ത വൃത്തികെട്ട വാക്കുകൾ കൂട്ടി സെക്സ് പറഞ്ഞത് സ്വന്തം അച്ഛനെയും
അമ്മയെയും കുറിച്ച് ആണെന്ന് ഓർമ്മ വേണം കേട്ടോ!”
മാളവിക സ്വരം കടുപ്പിച്ചു.
“ലോകത്തില്ലാത്ത ഒരു വാക്കുപോലും ഞാൻ ഉപയോഗിച്ചിട്ടില്ല…ഞാൻ നിന്റെ പ്രായത്തെ
റെസ്പെക്റ്റ് ചെയ്തു. നീ നിപ്പിൾ കുപ്പീൽ പാലുകുടിക്കുന്ന പ്രായത്തിലുള്ള ഒരു
മൂക്കളച്ചാത്തി ആയിരുന്നേൽ പോസ്‌കോയുടെ പരിധിയിൽ വരുന്ന വാക്കുകൾ ഞാൻ
പറയില്ലായിരുന്നു…”
“അത് പോട്ടെ,”
മാളവിക പെട്ടെന്ന് പറഞ്ഞു.
“നല്ല ഒരുസിനിമ കളിക്കുന്നു. ബ്ലൂ ഡയമണ്ടിൽ. പോയാലോ?”
“പെൺപോലീസിന്റെ മടിക്കുത്തിന് കയറിപ്പിടിച്ച് പുരുഷത്വം തെളിയിക്കുന്ന ഹീറോയുടെ
പടമായിരിക്കും!”
പരുഷ സ്വരത്തിൽ പ്രശാന്ത് പറഞ്ഞു.
“അല്ലെന്നേ! ഇത് ഒരു ക്ലാസ്സ് പടമാ. ശ്യാം പുഷ്ക്കർ ആണ് സ്ക്രിപ്റ്റ്…”
“ഏത് ..ആ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എഴുതിയ ആളുടെയോ?”
“ആന്നേ…”
“ശരി പോയേക്കാം. എന്താ പേര്?”
“മാളവിക. ഇത്രപെട്ടെന്ന് എന്റെ പേര് മറന്നോ?”
“ദിലീപ് സിനിമേലെ വളിപ്പ് പറയല്ലേ പെണ്ണേ! ഞാൻ ചോദിച്ചേ സിനിമേടെ പേരാ,”
“ഓ! ആരുന്നോ? കുമ്പളങ്ങി നൈറ്റ്സ്!”
“കൃഷ്ണവേണിയ്ക്ക് സിനിമ അത്ര ഇഷ്ടമായിരുന്നില്ല,”
മാളവികയ്ക്ക് പിമ്പിൽ അവളുടെ സ്‌കൂട്ടറിൽ ഇരിക്കവേ പ്രശാന്ത് പറഞ്ഞു.
മാളവിക മൂളിക്കേട്ടു.
“എന്നാലും ഞാൻ വിളിക്കുമ്പോൾ വരുമായിരുന്നു അവൾ!”
“സിനിമ നടക്കുമ്പോൾ സാറിന്റെ കൈ അടങ്ങിയിരിക്കില്ല. അതാവും കക്ഷിയ്ക്ക് സിനിമ
ഇഷ്ടമല്ലാതിരുന്നത്!”
“പോടീ!”
പ്രശാന്ത് ശബ്ദമുയർത്തി.
“ആ ഒറ്റക്കാരണം കൊണ്ടാ അവൾ എന്റെ കൂടെ വന്നത് തന്നെ,”
പ്രശാന്ത് അതൊക്കെ ഓർത്തു. ക്യാംപസിലെ പൂമരങ്ങളിൽ ചുവന്ന പുഷ്പ്പങ്ങൾ കാറ്റിൽ
നൃത്തം ചെയ്യുന്ന ആ കാലം…..
“ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നു…നീ വരില്ലേ?”
കൃഷ്ണവേണി സന്ദേഹത്തോടെ അപ്പോൾ പ്രശാന്തിനെ നോക്കി.
“ഏത് സിനിമയാ? മഞ്ഞിൽ വിരിഞ്ഞ പൂക്കളാണോ?”
“അല്ല,”
“അല്ലേ? ഇവിടെ ഏതോ തീയറ്ററിൽ വന്നൂത്രേ. ഫ്രണ്ട്‌സൊക്കെ പറഞ്ഞു, നല്ല സിനിമയാണ്.
അതിലെ മെയിൻ ആക്റ്ററും ആക്ട്രസ്സും വില്ലനും ഒക്കെ പുതിയ ആൾക്കാരാ എന്നൊക്കെ. പക്ഷെ
ഫസ്റ്റ് ടൈം ആണെന്ന് ആക്റ്റിങ് കണ്ടാൽ പറയില്ലത്രേ,”
കടൽത്തീരത്ത് മരിച്ചവരുടെ മുഖച്ഛായയും പേറി ബലിക്കാക്കകൾ നിരന്നു. ആരാണ് ബലിയിടാൻ
കൈകൊട്ടി ക്ഷണിക്കുന്നത് എന്നറിയാൻ കാറ്റുകൊള്ളുകയും പ്രണയിക്കുകയും മനസ്സിൽ
കവിതഎഴുതുകയും ചെയ്യുന്ന ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് കാക്കകൾ ഉറ്റുനോക്കി.
“തീയറ്റിറിലല്ല കൃഷ്ണാ, ഒരു ഫിലിം ഫെസ്റ്റിവൽ നടക്കുന്നു, മാനാഞ്ചിറ ടൗൺ ഹാളിൽ.
ഇന്ന് നൊസ്റ്റാൾജിയ എന്ന സിനിമയാണ്,”
“ഇംഗ്ലീഷ് ആണോ? അയ്യേ അതിലപ്പടീം വൾഗാരിറ്റി ആരിക്കും,”
“ഇംഗ്ലീഷ് അല്ല,”
പ്രശാന്ത് ചിരിച്ചു.
“റഷ്യൻ. ആന്ദ്രേ താർക്കോവ്‌സ്‌കീടെ,”
കൃഷ്ണവേണി അപ്പോൾ നെറ്റി ചുളിച്ച് അയാളെ നോക്കി.
“റഷ്യൻ അറിയാമോ പ്രശാന്തിന്?”
“റഷ്യനോ? ഞാനെങ്ങനെ റഷ്യൻ പഠിക്കാനാ പെണ്ണെ?”
“പിന്നെ സിനിമ എങ്ങനെ മനസ്സിലാകും?”
“സബ് ടൈറ്റിൽ ഉണ്ട് കൃഷ്ണാ,”
എന്നിട്ടും കൃഷ്ണവേണി പ്രശാന്ത് പറഞ്ഞത് മനസ്സിലായില്ല എന്ന് നോട്ടത്തിലൂടെ
അറിയിച്ച് അവനെ നോക്കി.
“എല്ലാത്തിനും സബ്ടൈറ്റിൽ ഉണ്ട് കൃഷ്ണ,”
അവളുടെ മനസ്സ് വായിച്ച് അയാൾ പറഞ്ഞു.
“ഈ കാക്കകളെ കണ്ടോ?”
കടലിന്റെ ആരവത്തിനും മീതേ നിശബ്ദതയുടെ ബഹളവുമായി പറന്നിറങ്ങുന്ന കാക്കകളെ അയാൾ
അവൾക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു.
“കാക്കകൾ എന്താണ് പറയുന്നത്? നോക്കൂ അവയുടെ കണ്ണുകളിലേക്ക്. സബ്ടൈറ്റിൽ വായിക്കൂ,”
“പ്രശാന്ത് വട്ടുപറയാതെ. കാക്കകളുടെ മുഖത്തു സബ്‌ടൈറ്റിലോ? കാക്കകൾക്ക്
മുഖമേയില്ല,”
പ്രശാന്ത് ചിരിച്ചു.
“ഓരോ കാക്കയും മുത്തശ്ശനാണ്. മുത്തശ്ശിയാണ്. വേർപെട്ട മനുഷ്യരാണ്…”
“കൊള്ളാം ക്രിസ്ത്യാനിയുടെ വേദാന്തം! ശരി, എന്താ പ്രശാന്ത് വായിക്കുന്നത്,
കാക്കകളുടെ മുഖത്തെ സബ്ടൈറ്റിലിൽ?”
“അതോ…”
അവളുടെ അധരത്തിൽ വിരലമർത്തി അയാൾ പതിയെ പറഞ്ഞു.
“ഓരോ കാക്കയിലൂടെയും നമുക്ക് മുമ്പേ ജീവിച്ചിരുന്നവർ പറയുന്നു, മരിച്ചിട്ടും
മനുഷ്യരുടെ ആശ്രിതരായി കഴിയുക എത്ര ഭീകരമാണ്, എന്ന്”
മാളവിക പ്രശാന്തിന്റെ വാക്കുകൾ ശ്രദ്ധിക്കവേ, തീയറ്ററിന്റെ കവാടമെത്തിയപ്പോൾ
മതിലുകളിൽ കാക്കകൾ നിരന്നിരിക്കുന്നത് അവർ കണ്ടു.അവരുടെ മുമ്പിൽ ഒരു കാക്ക
പ്രത്യക്ഷപ്പെട്ടു.
“ഇതാരുടെ പരകായ പ്രവേശമാണ്?’
അവൾ അയാളോട് ചോദിച്ചു.
“അറിയില്ല. ഒരിക്കൽ ഞാൻ കാക്കയായി നിന്റെ മുമ്പിൽ വരാം. അന്ന് ഞാൻ പറയാം. മാളവിക, ദ
ഹിന്ദു റെസിഡൻഷ്യൽ എഡിറ്റർ, ഇത് ഞാൻ പ്രശാന്ത്പൗലോസ്, റിട്ടയേഡ് ഫിനാൻസ്
കമ്മീഷണർ…എനിക്ക് ഔട്ട് ഓഫ് ഫാഷൻ ആയ ബലിച്ചോറൊന്നും വേണ്ട. എനിക്ക് പിസ്ത തരൂ,
ഹാംബർഗർ തരൂ… ഒരു വാനില ഐസ് ക്രീം എങ്കിലും തരൂ…അറ്റ് ലീസ്റ്റ് ഒരു ദിനേശ്
ബീഡിയെങ്കിലും തരൂ.”
അവർ പൊട്ടി ചിരിച്ചു.
“ശിവലിംഗത്തിനപ്പുറം ഒന്നും കേട്ടിട്ടില്ലേ? അത്രയ്ക്ക് അറിവില്ലാപ്പൈതലാണോ നീ?
പൂവർ സെക്ഷ്വൽ ലിറ്ററസി!”
കുമ്പളങ്ങി നൈറ്റ്സിന്റെ ഇന്റർവെൽ സമയത്ത് പ്രശാന്ത് മാളവികയോട് ചോദിച്ചു.
“നിനക്ക് പ്രണയങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞാൽ…ഇറ്റ് ഈസ് സോ അൺസ്ക്രൂട്ടബിൾ
ഫോർ മീ റ്റു ബിലീവ്..”
സിനിമ വീണ്ടും തുടങ്ങിയപ്പോൾ, കായലോര ദൃശ്യങ്ങൾ കണ്ണുകൾക്ക് തണുപ്പ് നൽകിയപ്പോൾ
മാളവിക പ്രണയം ഓർത്തു.
അൽഫേസ് ഖുറേഷിയേയും.
കടൽത്തീരം പെട്ടെന്ന് പ്രക്ഷുബ്ധമായത് പോലെ മാളവികയ്ക്ക് തോന്നി. തിരകൾക്ക്
പിന്നാലെ പായുന്നവർ, ദേഹം നനച്ച് ആർത്ത് വിളിക്കുന്നവർ, ഒതുക്കുകളിലും ഇടങ്ങളിലും
കടലിനെ നോവിക്കാതെ സംസാരിക്കുന്നവർ ഇവരൊക്കെ അപ്രത്യക്ഷ്യമായത് പോലെ. കടൽത്തീരത്ത്
ആരുമില്ല ഇപ്പോൾ. മണൽപ്പുറത്തിന്റെ ശൂന്യമായ സ്വർണ്ണനിറവും അനന്തമായ നീലവർണ്ണവും
മാത്രം. കടൽത്തീരം രണ്ടുപേർക്കുമാത്രമായി ഒരുപാട് വലുതായി.
തനിക്കും അൽഫെയ്സിനും.
അൽഫേസ് ഖുറേഷി.
ഗാന്ധാര സംഗീതത്തിന്റെ നറുമണവുമായി ലാഹോറിൽ നിന്ന് തന്നെ പ്രണയിക്കാൻ വന്നവൻ.
അവന്റെ വെള്ളാരം കണ്ണുകളിൽ, നനവില്ലാത്ത, മാതള മണികളുടെ ചുവപ്പുള്ള ചുണ്ടുകളിൽ,
അർജന്റ്റിനയിലെ ടാങ്കോയും സ്‌പെയിനിലെ ഫ്ലമങ്കോയും റഷ്യൻ ബാലെയും ഭരതനാട്യവും
ഒരുപോലെ വഴങ്ങുന്ന അവന്റെ മോഹനമായ കൈകാലുകളിലും ദേഹത്തുമാണ് താൻ പ്രണയത്തിന്റെ വൻകര
കണ്ടുപിടിച്ചത്.
കോളാറാഡോ സമതലത്തെക്കാളും വിസ്തൃതിയേറിയതെന്ന് തോന്നിപ്പിച്ച വിർജീനിയയിലെ
സാൻഡ്ബ്രിഡ്ജ് ബീച്ചിൽ, അപ്പോൾ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ചെറുപ്പക്കാർ
ജീവിതവും പ്രണയവും ആഘോഷിക്കുകയായിരുന്നു. അപരരുടെ കണ്ണുകളെ ഭയക്കാതെ, അപരരുടെ
നോട്ടങ്ങളിൽ ലജ്ജയേതും തോന്നാതെ അവർ പുണരുകയും ചുംബിക്കുകയും ശരീരങ്ങളെ
ആത്മാവുകളിലേക്ക് വിലയിപ്പിക്കാൻ വെമ്പൽപൂണ്ട് പരസ്പ്പരം അമർന്നിരിക്കുകയും ചെയ്തു.
താൻ അപ്പോൾ അൽഫേസിന്റെ മടിയിൽ കിടക്കുകയായിരുന്നു.
മൃദുവായ സായാഹ്‌ന വെയിലിൽ.
“നിന്റെ നോട്ടം ഞാൻ അറിയുന്നുണ്ട് ആൽഫ്…”
അവൾ പറഞ്ഞു.
“സോറി…”
അവളുടെ മാറിടത്തിന്റെ സമൃദ്ധിയിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് അവൻ പറഞ്ഞു. ബിക്കിനി
പാന്റീസിൽ, ബിക്കിനി ബ്രായിൽ അവളുടെ ദേഹ കാന്തികത യൗവ്വനത്തിന്റെ ഭ്രാന്തൻ
ആസക്തികളെ ഒളിപ്പിക്കാൻ പാടുപെട്ടു. ചുവന്ന ബ്രായുടെ സുതാര്യതയ്ക്കകത്ത് നിന്ന്
ബഹളം വെയ്ക്കുന്ന മുലമുയൽക്കുഞ്ഞുങ്ങളെ ഒന്ന് താലിലിച്ച് ഓമനിക്കാൻ അവന്റെ
ചുണ്ടുകളും വിരലുകളും വിറപൂണ്ടു.
അവൻ അവളുടെ ദേഹത്തിന്റെ വിലോഭനീയതയിൽ നിന്നും നോട്ടം മാറ്റി.
“നീയെന്നെ ഇൻസൽട്ട് ചെയ്യുവാണോ?”
അവൾ ദേഷ്യം ഭാവിച്ചു.
“എങ്ങനെ?”
അവന് ശരിക്കും മനസ്സിലായില്ലായിരുന്നു.
“ബാത്ത് റൂമിൽ പോലും ഫുൾ ന്യൂഡ് ആകാൻ എനിക്ക് നാണമാ,”
അവൾ പറഞ്ഞു.
“എന്നിട്ടാണ് ഇക്കാണുന്ന മദാമ്മ മാരെപോലെ ഞാൻ ഈ കോണകവും ഒക്കെ ഉടുത്ത് നിന്റെ
മടിയിൽ കിടക്കുന്നെ! എന്നിട്ടു നീ നോക്കുന്നു പോലുമില്ലെങ്കിൽ ഞാൻ ഡ്രസ്സ് ചെയ്യാൻ
പോകുവാ!”
അൽഫേസിന്റെ തൊണ്ട വരണ്ടു അവളുടെ വാക്കുകൾ കേട്ടപ്പോൾ.
നിയന്ത്രണമറ്റ അവൻ ചുറ്റുപാടുകളെ വിസ്മരിച്ച് ബ്രായ്ക്കകത്ത് കയ്യിട്ട് അവളുടെ
മുലകളുടെ തെറിപ്പിൽ കയ്യമർത്തി.
“ഓഹ്!”
മാളവിക പുതുതായി അറിഞ്ഞ സുഖ ലഹരിയുടെ ഉന്മാദക്കൊഴുപ്പ് ഒരു പുതപ്പ് പോലെ
ദേഹത്തണിഞ്ഞു.
ചുറ്റുപാടുകളില് യാഥാർഥ്യങ്ങളിലേക്ക് തിരികെ വന്ന് അൽഫേസ് കൈമാറ്റാൻ തുടങ്ങിയപ്പോൾ
അവന്റെ കൈക്ക് മേൽ തന്റെ കൈത്തലം വെച്ച് അമർത്തിക്കൊണ്ട് അവൾ വിലക്കി.
“കുറച്ച് കൂടി…കുറച്ച് കൂടി കൈ അവിടെയിരിക്കട്ടെ…”
അൽഫേസ് മുഖം താഴ്ത്തി അവളുടെ ചുണ്ടുകൾ കടിച്ചു ചുംബിച്ചു. മാളവികയിൽ നിന്ന്
സീൽക്കാരവും കവിതപോലെ സുഖമുള്ള മർമ്മരവുമുതിർന്നു.
“നീ എത്ര പെണ്ണുങ്ങളെ ചുംബിച്ചിട്ടുണ്ട് ആൽഫ്? ആരെയും ഇല്ല എന്ന് ചുമ്മാ കള്ളം
പറയരുത്?”
“എന്തിന് കള്ളം പറയണം?”
അവൻ ചിരിച്ചു.
“നാലഞ്ചു പേരെ ചുംബിച്ചിട്ടുണ്ട്?”
“എടാ കള്ളപ്പന്നീ! ശ്യേ!! ഞാൻ വെറുതെ എന്തിനാടാ ചക്കരെ വെറുതെ പതിവ്രതയായി, നിനക്ക്
വേണ്ടി കാത്തിരുന്നേ? നീ ഒരു കന്യകൻ അല്ലെന്നു അറിഞ്ഞാരുന്നേൽ കയ്യും കണ്ണും
കാണിച്ച ആരെങ്കിലുമൊരാൾക്ക് കിടന്നു കൊടുത്ത് ആ സുഖം അറിയാമായിരുന്നു…”
“യൂ ആർ ടോക്കിങ് വൾഗർ മാളൂ…”
അവൻ പറഞ്ഞു.
“വൾഗർ! ചുപ് രഹോ! മിണ്ടരുത്! ഷട്ട് അപ്! ആട്ടെ നീ എത്ര പേരുടെ അമ്മിഞ്ഞേൽ ..ദേ
ഇപ്പം എന്റെതിൽ പിടിക്കുന്നത് പോലെ പിടിച്ചു…?”
അൽഫേസ് ഗാഢമായി ആലോചിച്ചു.
അവൻ വിരലുകൾ നിവർത്തുകയും മടക്കുകയും ചെയ്തുകൊണ്ട് എണ്ണാൻ തുടങ്ങി. മാളവികയ്ക്ക്
ശ്വാസം മുട്ടി. എന്റെ കാടാമ്പുഴ ഭഗവതീ…ഇവനാര്? ലോകത്തെ ഏറ്റവും വലിയ പെണ്ണുപിടിയനോ?
റാസ്‌പുട്ടിനോ? ഇതുപോലെ ഒരു ദുർമ്മാർഗ്ഗി കാസനോവയെ ആണോ ഈശ്വരാ ഞാൻ
ആറ്റുനോറ്റിരുന്ന് പ്രേമിക്കാൻ കണ്ടുപിടിച്ചത്? യൂ ബ്ലഡി പാക്കി..!!!
“മാളൂ …”
എണ്ണലും ആലോചനയും നിർത്തി അൽഫേസ് മാളവികയെ നോക്കി. ഭയത്തോടെ അവൾ അവനെയും.
“എന്താടാ?”
അവൻ ഗൗരവമായ ആലോചനയിലാണ് ഇപ്പോഴും.
“ദൈവമേ? എത്രപേരെയാ?” അന്പതിന് മേലുള്ള ഒരു സംഖ്യകേൾക്കാൻ തയ്യാറെടുത്തതുകൊണ്ട്
ഞാൻ ചോദിച്ചു.
“ആ…പറയാം..അത് അത്…ഒരാളുടെ!”
എന്നിട്ട് പൊട്ടിച്ചിരിച്ചു.
“ങ്ഹേ?”
“ഒരാളുടെയോ?”
“അതെന്താ ഞാൻ നൂറുപേരുടെ മുല പിടിക്കണമായിരുന്നോ?”
“പോടാ! ആരുടേയാ പിടിച്ചേ?”
“എന്റെ മമ്മി ജാൻ പറയുമായിരുന്നു, ഞാൻ മൂന്ന് വയസ്സുവരെ മുലപ്പാൽ
കുടിക്കുമായിരുന്നെന്ന്. ചിലപ്പോൾ മുല കുടിച്ച് അങ്ങ് ഉറങ്ങിപ്പോകും. എന്നെ
ഉണർത്തിയിട്ട് മമ്മി ജാൻ പറയുമായിരുന്നുപോലും, മുന്നാ മമ്മീടെ അമ്മിഞ്ഞയില് ഉമ്മ
വെച്ചാണ് ഇന്ന് ഉറങ്ങിയതെന്ന്. അപ്പോൾ ഒരാളുടെ മുലയിൽ ഞാൻ ഉമ്മ വെച്ചിട്ടുണ്ട്.
പിടിച്ചിട്ടുണ്ട്. മെഹ്‌റൂന്നിസ ഖുറേഷിയുടെ. എന്റെ മമ്മി ജാൻറ്റെ…”മൂന്ന്
വയസ്സുവരെ…”
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“അപ്പോൾ?”
മറ്റൊരു കുസൃതിയുടെ മണമറിഞ്ഞ് അവൾ ചോദിച്ചു.
“അപ്പോൾ ആരെയൊക്കെയാ നീ ഉമ്മവെച്ചിട്ടുള്ളത്?’
“മമ്മി ജാൻ, ഗ്രാൻമാ, ആന്റ്റിസ്….”
“ചെറുക്കാ ഇത്രേം വലിയ ജോക്ക് പറയരുത് കേട്ടോ. ചിരിച്ച് ചിരിച്ച് എനിക്ക് മരുന്ന്
കുടിക്കേണ്ടി വരും…”
അൽഫേസ് അൽപ്പ സമയം മൗനിയായി.
“എന്താടാ?”
പെട്ടെന്ന് മൗനത്തിലേക്കുള്ള മടക്കം കണ്ട് അവൾ ചോദിച്ചു.
“നീലാകാശം, നീലക്കടൽ…വല്ലാത്ത സൗന്ദര്യം! പക്ഷെ സൗന്ദര്യത്തിന്റെ ഒരു കുളിർ നീരുറവ
പോലെ നീ എന്റെ മടിയിൽ കിടക്കുമ്പോൾ മറ്റൊന്നും സൗന്ദര്യമായി എനിക്ക് തോന്നുന്നില്ല
പെണ്ണെ!”
“ഓ! കവിത! നർത്തകന് കവിതയും വഴങ്ങുമോ?”
“നീ മുമ്പിലിങ്ങനെ കൈതപ്പൂക്കൾ വേലി തീർത്ത തടാകത്തിൽ ആതിര നിലാവുപോലെ എന്റെ
മുമ്പിൽ നിന്നാൽ….ആരാണ് കവിയാകാത്തത്?”
“എന്റെ അമ്മേ! അൽഫേസ്! എന്തൊരു ഭാവനയാടാ?”
“ശിവകണ്ഠത്തിലലങ്കാരമായ ദേവസൗന്ദര്യനാഗിനി, എന്താണ് നിന്റെ സംശയം?”
അവൾ അവനെ നോക്കിക്കൊണ്ടിരുന്നു.
“ചിരിയമൃത് നഷ്ട്ടപ്പെട്ട വസുന്ധരയാണ് ഞാൻ നീയെന്ന ഉടൽവജ്രമില്ലെങ്കിൽ..”
തന്റെ മുലകളിൽ വിശ്രമിച്ച അവന്റെ കയ്യിൽ അവൾ വീണ്ടുമമർത്തി.
“നീയെനിക്ക് തരുന്ന സ്വപ്നത്തിന് എപ്പോഴും പുതുനെല്ലിന്റെ മണം. നിന്റെ
പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശനീലിമയിലെ വിടരാൻ കൊതിക്കുന്ന നക്ഷത്രം!”
അവളുടെ കണ്ണുകളപ്പോൾ വിടർന്നുലഞ്ഞു.
“നീയുള്ളപ്പോൾ ഞാൻ യാമിനി കൃഷ്‌ണമൂർത്തിയുടെ ലസിത നടനത്തിന്റെ ഭംഗി മറക്കുന്നു.
പത്മാസുബ്രമണ്യത്തിന്റെ ലാസ്യ ലാവണ്യ നർത്തനം പെട്ടെന്ന് മറയുന്നു…ഉദയ ശങ്കറിനെ
രഹസി ഭവന്തവും ബിർജു മഹാരാജിന്റെ മധുനി പിബന്ധവും ആയുസ്സില്ലാതെ
മറഞ്ഞുപോകുന്നു…നീയുള്ളപ്പോഴോ ഓരോ ചലനനവുമെനിക്ക് ശിവനുടയ കാലടിയിലുഴലുന്ന നടന
ചക്രവും ശിവനരക്കെട്ടിലെ കതിർപാലും ശിവനുടയ ഹൃദയത്തിലെ ചടുല നടരാജവീരവും….”
അൽഫേസിന്റെ വാക്കുകൾ അവളെ അതുവരെ അറിയാത്ത ഒരു ലോകത്തേക്ക് കൊണ്ടുപോയി.
കടൽത്തീരത്തിന്റെ സ്വർണ്ണമണൽപുറത്ത് നിന്ന് അവർ എപ്പോഴാണ് സിക്സ്ത് ഗ്രാൻഡ് റോഡിലെ
അവന്റെ അപ്പാർട്ട്മെന്ററിലെത്തിയതെന്ന് മാളവികയ്ക്ക് അറിവുണ്ടായില്ല.
കണ്ണുകൾ തുറക്കുമ്പോൾ അൽഫേസിന്റെ ജടയഴിഞ്ഞ് ശിവനുടയമാറുപോലെ വിരിഞ്ഞ ദേഹത്തേക്ക്
വീണ് പടർന്നിരുന്നു. ശിവഗംഗയുടെ കരയിൽ തിറയാടുന്ന വീരശൈവന്റെ പൗരുഷം കത്തുന്ന
ലോഹക്കരുത്തുള്ള അവന്റെ ദേഹത്തേക്ക് മാളവിക കണ്ണുകൾ മാറ്റാതെ നോക്കി. കണ്ണുകൾ
താഴ്‌ന്നു താഴ്‌ന്ന് ശിവനരക്കെട്ടിലേക്ക് നീണ്ടു. അവിടെ ശിവനുടയ തിരുഃഗൃഹമായ
കൈലാസത്തിന്റെ ദൃഢതയോടെ അൽഫേസിന്റെ ലിംഗം വെട്ടിവിറച്ച് തന്നെ ക്ഷണിക്കുന്നത് അവൾ
കണ്ടു.
പെട്ടെന്ന് മാളവിക തന്റെ ദേഹത്തേക്ക് നോക്കി.
അൽപ്പം മുമ്പ് തങ്ങളിരുന്ന കടൽത്തീരത്തിലേക്ക് കയറിവന്ന ഒരു മത്സ്യ കന്യകയെപ്പോലെ
പൂർണ്ണ നഗ്നയായി കിടക്കുകയാണ് താൻ!
എപ്പോഴാണ് താൻ വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്ന് സ്വയം ഇറങ്ങിവന്നത്?
“അൽഫേസ് ….നമ്മൾ സെക്സ് ചെയ്യാൻ പോകുവാണോ?”
മാളവിക ചോദിച്ചു.
“നിന്റെ പവിത്രതയിലേക്ക് ബ്രഹ്‌മാസ്‌ത്രത്തെ വെല്ലുന്ന മിന്നൽപ്പിണർപോലെ ഞാൻ എന്റെ
ബ്രഹ്മചര്യത്തെ എയ്തിറക്കുകയാണ് പെണ്ണേ,”
ചുറ്റും ഇളം കാറ്റാണ്. ആത്മാവിനെ തൊടുന്ന ജന്നത്തുൽ ഫിർദൗസിന്റെ സുഗന്ധം
അതിലലിഞ്ഞു. പൗരസ്ത്യ കരവിരുതിന്റെ മാന്ത്രികത മണക്കുന്ന ജാലകവിരികൾ സുഗന്ധിയായ
കാറ്റിലിളകി. കതക് പാളികളെ അലങ്കരിക്കുന്ന ചിത്ര യവനികകളും. വിലയേറിയ ഹോം തീയറ്ററിൽ
മൊസാർട്ടിന്റെ സിംഫണി മുറിയിൽ ഊഷ്മളമായ പുഷ്പ്പങ്ങൾ വിരിയിച്ചു.
അപ്പോൾ അൽഫേസ് ശിവന്റെ ജഡ ചിതറിയ നെഞ്ചോടേ മാളവികയിലേക്ക് കുനിഞ്ഞു. അവന്റെ
മാതളമണികളുടെ ചുവപ്പിറ്റുന്ന ചുണ്ടുകൾ അവളിലേക്ക് വേനൽക്കുതിരമേലേറി വരുന്ന
സൂര്യന്റെ താപമായി. അവൾ സൂര്യനിലലിയാൻ വിതുമ്പിത്തെറിക്കുന്ന വെൺമുകിലായി.
ഞരമ്പുകളിൽ നിന്ന് മോഹപ്പുൽച്ചാടികൾ ഭയമേതുമില്ലാതെ താപമിറ്റുന്ന വായുവിലേക്ക്
ഉയർന്ന് പൊങ്ങി. തന്റെ മോഹാകാശത്ത് കാമതൃഷ്ണയുടെ ആനക്കറുപ്പൻ മേഘങ്ങൾ
പുരുഷമിന്നൽപ്പിണറിൽ ചടുലമായി അമർന്ന് പൊടിയുന്നത് മാളവികയറിഞ്ഞു. വെടിമുഴക്കം! ഇടി
മുഴക്കം!!
പിന്നെ മഴയുടെ നീർ പൊടിയുന്നു. ദേഹത്ത് മഴയുടെ മണിമുടികൾ നനവ് പടർത്തുന്നു.
ചൂടുറവപ്പൊയ്കകൾ ത്രസിച്ചു വിടരുന്നു. കരിങ്കൽ നിഗൂഢകവചത്തിന്റെ ഒളിവിടങ്ങൾ തിരഞ്ഞ്
പരുഷമായി പെരുംചേരകൾ കൈവിരലുകളായും ചുണ്ടുകളായും അരക്കെട്ടിലെ ത്രിശൂല മുനയായും
ഇഴഞ്ഞുവരുന്നു….
“ആഹ്….അആഹ്ഹ്ഹ്…”
മാളവിക സ്വയമറിയാതെ കാലുകളകത്തി.
നെഞ്ചിടങ്ങൾ പരസ്പ്പരം ഞെരിഞ്ഞമരുകയാണ്. മുലകളുടെ തടിച്ച മൃദുലതയും നെഞ്ചിന്റെ
വിശാലമായ വിരിവും പരസ്പ്പരം അകന്നുമാറാതെ ഒട്ടിപ്പിടിച്ച് സീതാ പാണിഗ്രഹണം കിനാവ്
കാണുന്ന രാവണന്റെ അശോകവനിപോലെ പൂത്തുയരുമ്പോൾ ലിംഗമുനയിൽ നിന്നും അസ്ത്രവർഷങ്ങളുടെ
അനുസ്യൂതഹുങ്കാരങ്ങൾ തന്റെ പഴുത്തുരുകുന്ന നീർച്ചാലിലേക്ക് കാളയുടെ കുരൽപോലെയും
കുയിലിന്റെ തൊണ്ടയിലെ പുള്ളുവന്റെ കുടംപോലെയും അമർന്നു നിലവിളിക്കുന്നത്
മാളവികയറിഞ്ഞു.
അൽഫേസ്…എന്റെ നീർച്ചുണ്ടുകളിലൂടെ നിന്റെ ഓടക്കുഴൽ ഒഴുകിയിറങ്ങുന്നു.
സുഗന്ധിയായ സംഗീതം നമ്മുടെ സംഗമത്തിന് മേൽ നിറയുന്നു….
എന്റെ ഉടൽ ആനന്ദഭൈരവിയായും ഹംസധ്വനിയായും മായാമാളവഗൗളമായും തരംഗിണിയാകുമ്പോൾ നീ
കാളിയനായി, നടരാജനായിനർത്തനമാടുന്നു.
എന്റെ ശിവനെ…
നിന്റെ പാർവ്വതിയാണ് ഞാൻ…
ദാക്ഷായണിയുടെ പുനർജ്ജനി….
സുരതാവേഗമൊടുങ്ങിയപ്പോൾ അവർ അതിരിൽ പനമരങ്ങൾ വേലിതീർത്ത തടാകക്കരയിലെ നിലാവിലേക്ക്
പോയി.
“അവരെപ്പോൾ വേണമെങ്കിലും കടന്നുവരാം, മാളവിക,”
“ആര്?”
“ഐ എസ്”
“ഐ എസ്!!”
മാളവിക ഞെട്ടിത്തരിച്ചു.
“എന്തിന്?”
“എന്റെ കേരളാ കണക്ഷൻ. മജീദ് ഭായ് ആയി മാറിയ എന്റെ അബ്ബാജാൻ കേരളീയനായ ബാലരാമൻ.
എന്റെ നൃത്തം. ശിവ പൂജ! അതൊക്കെ അല്ലാഹുവിന് പൊറുക്കാത്ത ഹറാമാണ് പോലും! എത്രയെത്ര
ഹേറ്റ് മെയിൽസ് ആണ് എന്റെ ഇന്ബോക്സിലേക്ക് വരുന്നത്! കൊന്നുകളയും എന്ന്
ഭീഷണിപ്പെടുത്തികൊണ്ട്…! എന്റെ നാട്ടുകാരിയായിരുന്നു മലാല. മലാല യൂസുഫ് സായി.
കഴുത്തിന് വെടിയുതിർത്തില്ലേ അവർ? പാവങ്ങൾക്ക് അറിവ് പറഞ്ഞു കൊടുക്കുന്നത്
ഹറാമാണെന്ന് പറഞ്ഞ്!….”
നിലാവിൽ, പനമരങ്ങളുടെ നിഴലിൽ, മാളവിക അൽഫെസിന്റെ വാക്കുകളെ നെഞ്ചിടിപ്പോടെ കേട്ടു.
“ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡയറക്റ്റർ റിച്ചാർഡ് റോഡ്രിഗ്‌സിന്റെ കോൾ
ഉണ്ടായിരുന്നു…രണ്ടുപേർ എന്നെ അന്വേഷിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നെന്ന്….അവർ..!”
മാളവിക ബാക്കിപറയാൻ അവനെ അനുവദിച്ചില്ല. ചുണ്ടുകൾ കൊണ്ട് അവൾ അവന്റെ ചുണ്ടുകളെ
മുദ്രവെച്ചു.
“അങ്ങനെ പറയല്ലേ!”
അവൾ മിഴിനീർ തുടച്ചു.
“നിനക്ക് എന്തെങ്കിലും പറ്റിയാൽ അൽഫേസ്…! മനുഷ്യാ ….ഞാൻ മരിച്ചുപോകും,”
രാത്രി ഏറെ വൈകിയപ്പോൾ അൽഫേസ് മാളവികയോട് യാത്ര പറഞ്ഞ് പോയി.
പിന്നെ മാളവിക അൽഫേസിനെ കണ്ടിട്ടില്ല.
ഫെഡറൽ പോലീസിന്റെ അന്വേഷണം ഒരിടത്തുമെത്തിയില്ല.
മാളവിക കടന്നുവരുമ്പോൾ പ്രശാന്ത് രണ്ടാമത്തെ റൗണ്ടിലേക്ക്
ഐസ്ക്യൂബുകളിടുകയായിരുന്നു.
അവളെ കണ്ട് അയാൾ അമ്പരന്നു.
“അത്കൊള്ളാം!”
അവൾ പറഞ്ഞു.
“ഒറ്റയ്ക്കിരുന്ന് തട്ടുവാണ് അല്ലേ?”
അയാൾ എഴുന്നേറ്റു.
“എഴുന്നേറ്റ് ബഹുമാനിക്കുവൊന്നും വേണ്ട. ഇരിക്ക്!”
“ഈ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു?”
അയാൾ ചോദിച്ചു.
“അത് പോട്ടെ!”
മാളവിക ഉത്തരം പറയാൻ തുടങ്ങിയപ്പോൾ അയാൾ പെട്ടെന്ന് വേറെ ഒരു ചോദ്യം ചോദിച്ചു.
“നീയീ രണ്ടാഴ്ച്ച എവിടെ ആയിരുന്നു?”
“ചുമ്മാ തറവാട് വരെ ഒന്ന് പോയി”
“പാലക്കാടോ?”
“അതെ,”
“ആരാ ഇപ്പം അവിടെ ഉള്ളത്?”
“ഇപ്പം അവിടെ…”
മാളവിക ഒന്ന് സംശയിച്ച് അയാളെ നോക്കി. പിന്നെ അവൾ വാതിൽക്കലേക്ക് നോക്കി. അവളുടെ
നോട്ടം പിന്തുടർന്ന് അയാളും. അപ്പോൾ പുറത്തെ ഉദ്യാനത്തിന് മുമ്പിൽ നിന്ന് വെളുത്ത്
മെലിഞ്ഞ, കണ്ണട വെച്ച മധ്യവയസ്ക്കയായ, സുന്ദരിയായ ഒരു സ്ത്രീ അങ്ങോട്ട് വന്നു.
പ്രശാന്തിന്റെ ശ്വാസം നിലച്ചു.
“കൃഷ്ണവേണി!”
അയാൾക്ക് വാക്കുകൾ വിക്കി.
അവരുടെ കണ്ണുകൾ അയാളെയും അളക്കുന്നത് മാളവിക കണ്ടു.
“നിനക്കെങ്ങനെ….?”
പ്രശാന്ത് മാളവികയെ നോക്കി.
“ഞങ്ങൾ തമ്മിൽ ചെറിയ ഒരു പരിചയമുണ്ട്…”
പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മാളവിക പറഞ്ഞു.
“പരിചയമോ?”
വിശ്വാസം വരാതെ പ്രശാന്ത് വീണ്ടും ചോദിച്ചു.
“ങ്ഹാ,”
“സ്റ്റേറ്റ്സിൽ?”
“അതെ..പിന്നെ കേരളത്തിലും,”
പ്രശാന്ത് അവളുടെ അടുത്തവാക്കുകൾക്ക് കാതോർത്തു.
“എന്റെ അമ്മയാണ്!”