നിഴലുകൾ – Part 1

Posted on

കണ്ണു
പുളിക്കുന്നുണ്ടായിരുന്നു. രാത്രി നേരേ ചൊവ്വേ ഉറങ്ങാൻ കഴിഞ്ഞില്ല… നാളുകൾക്കു ശേഷം
ചേച്ചി സ്വപ്നങ്ങളിൽ വന്നു. എന്റെ മുഖം മുഴുവനും ഉമ്മകൾ കൊണ്ടു പൊതിഞ്ഞു… ആ ചിരി… ആ
മണമെന്റെ സിരകളിലൂടെ പടർന്നു… വിയർത്തു കുളിച്ചെണീറ്റു. സാധാരണ ചെയ്യാത്ത കാര്യം
ചെയ്തു. ഏസി ഓണാക്കി. അശാന്തമായ മയക്കം…

ഏതായാലും നല്ല ഉറക്കമില്ല. ട്രാക്ക്സും, കെഡ്സുമെടുത്തിട്ട് അതിരാവിലെ ഓടാൻ പോയി
തിരിച്ചു വന്ന് മുംബൈയിലെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ബാന്ദ്ര വെസ്റ്റിലാണ്. നല്ല
സബർബ്. കണ്ണായ സ്ഥലം. നിന്നുപോയ പഴയ ഇംഗ്ലീഷ് പത്രത്തിന്റെ ആത്മാവായിരുന്ന,
കല്ല്യാണം കഴിക്കാത്ത അമ്മാവന്റേതായിരുന്നു. മുടിയനായ പുത്രനായി ഡിഗ്രി
പോലുമെടുക്കാതെയലഞ്ഞ മൂപ്പരെ അമ്മയുടെ വീട്ടുകാർ എന്നേ പടിയടച്ചു തള്ളിയതാണ്.
അവസാനത്തെ മാസങ്ങൾ എന്റെയൊപ്പമായിരുന്നു. മറ്റൊരു താന്തോന്നി. പണ്ടത്തെ വീടുമായുള്ള
അകന്ന കണ്ണി, അപ്പുവേട്ടൻ… .. പഴയ എഴുത്താശാൻ.. ഒന്നാന്തരം പാചകക്കാരൻ..
ഇടയ്ക്കിത്തിരി നാള് കുതിരവട്ടത്തായിരുന്നു.. അതോടെ വീട്ടുകാർ ഭ്രഷ്ട്ടു
കല്പിച്ചു.. അപ്പോൾ അപ്പുവേട്ടന്റെ പരിചരണത്തിൽ അമ്മാവന്റെ അവസാന നാളുകൾ
സുഖമായിത്തന്നെ കഴിഞ്ഞുപോയി.

വാട്ട്സാപ്പിൽ ഒരു മെസ്സേജ്. ആന്റി പോയി. ഇന്നലെ രാത്രി.. രണ്ടുമണിയോടെ…നേരത്തേ
അറിയിക്കരുതെന്ന് കർശനമായി പറഞ്ഞിരുന്നു. നാളെ വൈകുന്നേരം ദഹനം.

ശ്രീനിയുടേതാണ്. അറിയാതെ സോഫയിലിരുന്നുപോയി. പിന്നെ മൊബൈൽ തുറന്ന് ഇൻഡിഗോ
സൈറ്റിലേക്ക് പോയി. കാലത്ത് പത്തു മണിയുടെ ഫ്ലൈറ്റിനു സീറ്റു ബുക്കുചെയ്തു.
പാർട്ട്ണറെ വിളിച്ച് കാര്യം പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം ഒരവധിപോലുമെടുക്കാത്ത ഞാൻ!
പുള്ളി ഓക്കെ. സെക്രട്ടറി മരിയയെ വിളിച്ച് രണ്ടാഴ്ച ലീവിനെഴുതാൻ പറഞ്ഞു. വിസ്കി
ഗ്ലാസിൽ രണ്ടുവിരൽ സ്കോച്ചു പകർന്ന് ഐസും ഇത്തിരി സോഡയും ചേർത്ത് ഒരു സിപ്പെടുത്തു.
മൈര്! ഒറ്റവലി. ഗ്ലാസ് കാലി. ഒരു സ്റ്റിഫ് ഡ്രിങ്കുമൊഴിച്ചു വേഷം മാറി.. മുണ്ടും
അയഞ്ഞ ടീഷർട്ടും. ബാൽക്കണിയിൽ പോയി നിന്നു. ദൂരെ ഏതോ കണ്ണാടിപോലുള്ള പ്രതലത്തിൽ
നിന്നും
വെളിച്ചം പ്രതിഫലിക്കുന്നുണ്ട്. മാഹിം ക്രീക്കാണെന്നു തോന്നുന്നു. താഴെ മുംബൈ
നഗരത്തിന്റെ ഒരു കഷണം വിളക്കുകൾ വിതറിയിട്ടപോലെ. ഒന്നുമാലോചിക്കാൻ വയ്യ! ഭീരു!
എന്നത്തേയും പോലെ വികാരങ്ങളിൽ നിന്നും ഒളിച്ചോടുന്ന കഴുത. ആരാണ് നിന്റെ കവചമൊരിക്കൽ
വലിച്ചുകീറിയത്? നിന്റെ കുണ്ഡലങ്ങൾ പറിച്ചെറിഞ്ഞു നിന്നെ നിരായുധനാക്കിയത്?

രഘൂ… വലിച്ചുകൊണ്ടിരുന്ന കഞ്ചാവു ബീഡിയുടെ പുകച്ചുരുളുകളിൽക്കൂടി ചന്ദ്രേട്ടന്റെ
മുഖം തെളിഞ്ഞു. ബാലുവിനെ കുത്തിയെടാ!

ചാടിയെണീറ്റു. മേശവലിപ്പിൽ നിന്ന് കൈവിരലുകളിൽ പിച്ചളയുടെ നക്കിളെടുത്തിട്ടു. ആരാണ്
ചന്ദ്രേട്ടാ. ആരാണ്? നെഞ്ചിടിപ്പ് കൂടി. അവമ്മാര് തന്നെ. ആ റോഷ്നീടെ ആങ്ങളമാര്.
കൈത്തണ്ടയിലാ. വല്ല്യ ആഴമൊന്നുമില്ല. ക്ലിനിക്കില് പോയി വെച്ചുകെട്ടി. ചെറുക്കൻ
പേടിച്ചിരിപ്പാടാ.

ബൈക്കെടുത്തു പറന്നു. ചന്ദ്രേട്ടൻ പൊറകേ കാറിലുണ്ട്.അവന്മാരെയിന്ന്…. ചോര
തിളച്ചിരുന്നു. സ്ഥിരം താവളങ്ങളിലൊന്നും അവന്മാരെക്കണ്ടില്ല. നേരെയവളുടെ
വീട്ടിലേക്ക് കേറിച്ചെന്നു. ഇവിടാരുമില്ല. കനത്ത സ്വരം. റിട്ടയേർഡ് ചീഫ് എൻജിനീയർ
മാധവമേനോൻ. റോഷ്നീടെ തന്ത.

ചോദിച്ചില്ലല്ലോ… അങ്കിളേ. ഞാനീസിയായി മറുപടി പറഞ്ഞു. ഇതു നമ്മടെയിടമാണ്. ഇത്തരം
സന്ദർഭങ്ങൾ പുത്തരിയല്ലതാനും.

അങ്കിൾ ഞങ്ങൾക്ക് റോഷ്നിയെ ഒന്നു കാണണം. ഞാൻ ശബ്ദമുയർത്താതെ പറഞ്ഞു. അങ്ങേരടെ
തിരുമോന്ത ചുവന്നു. അവളെന്റെ മോളാടാ. അവളാരെക്കാണണം, വേണ്ട ഇതൊക്കെ തീരുമാനിക്കാൻ
ഞാനുണ്ട്. ഓരോരോ തെണ്ടികള് വീട്ടീക്കേറി വരും… എറങ്ങിപ്പോടാ.. അങ്ങേരടെ
സ്വരമുയർന്നു…

അങ്കിൾ ദയവായി ഞാൻ പറയുന്നത് കേൾക്കണം. റോഷ്നിയെ ഒന്നു കണ്ടാൽ മതി. അവൾക്ക്
താല്പര്യമുണ്ടെങ്കിൽ ഞങ്ങളവളെ ബാലുവിന്റെ അടുത്തേക്ക് കൊണ്ടുപോവാം. ഞാൻ
ക്ഷോഭിക്കാതെ പറഞ്ഞു. അങ്ങേരടെ ശരീരം വിറയ്ക്കുന്നതു കണ്ടു. ഞാനെന്റെ
ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരുന്നു. സാമാന്യം വലിയ മുറിയാണ്. ഞങ്ങൾ
നിൽക്കുന്നത് മൂന്നു സോഫാ പീസുകളുടെ നടുവിലാണ്. ഞങ്ങളുടെ വശത്തൊരു കോഫീ ടേബിൾ.
പിന്നിൽ കടന്നുവന്ന വാതിൽ. അപ്പുറം വരാന്ത.

അങ്ങനെ വല്ലവനും വന്നു വിളിച്ചെറക്കുന്ന വീടല്ല കലങ്കത്ത് തറവാട്… പുതിയ
കഥാപാത്രത്തിന്റെ രംഗപ്രവേശം. പ്രതീക്ഷിച്ചതാണ്. റോഷ്നീടെ അമ്മാവൻ.. റിട്ടയേർഡ്
ഡീവൈഎസ്പി. രാമൻപിള്ള. ഞാനങ്ങേരെ മൊത്തം അവഗണിച്ചു.
റോഷ്നീ..ഉച്ചത്തിൽ വിളിച്ചു. ആരാടാ തൊള്ളയിടണത്? പരുത്ത സ്വരം. സുര… സ്ഥലത്തെ
പ്രധാന ഗുണ്ട, ഒറ്റയാൻ..ഒറ്റക്കണ്ണൻ. കത്തി ഉയർന്നുതാണു.

ഒന്നു ചുമലു താഴ്ത്തി നിലയുറപ്പിച്ചു. കുത്തിന്റെ ആയലിൽ ചുവടുതെറ്റിയ സുരയുടെ
താടിയെല്ലിൽ മുഷ്ടിയെ പൊതിഞ്ഞ പിച്ചള ആഞ്ഞിടിച്ചു. വെട്ടിയിട്ട തടിപോലെ അവൻ വീണു.

രഘൂ.. ചന്ദ്രേട്ടൻ വിളിച്ചു. ആവശ്യമില്ലായിരുന്നു. സൈക്കിൾച്ചെയിനിന്റെ തിളക്കം ഞാൻ
കണ്ടിരുന്നു. കൈത്തണ്ട പൊക്കി ആഞ്ഞുവന്ന ചെയിൻ വരിഞ്ഞു. ഇത്തിരി നൊന്തു. ഒറ്റവലി.
അടുത്ത ഗുണ്ട സുലൈമാൻ എന്ന ശരിയായ പേരുള്ള സുലു. മുഷ്ടി ചുരുട്ടി കഴുത്തിന്റെ
വശത്തൊരിടി. അവന്റെ ബോധം പോയി.

തന്തിയാനും അമ്മാവനും അന്തംവിട്ടു നിന്നു. രഘൂ.. വാതിൽക്കൽ നിന്നും നേർത്ത സ്വരം.
റോഷ്നി. സുന്ദരിയായ പാവം പെൺകുട്ടി.

ഉം.. ഞാൻ തിരിഞ്ഞു. റോഷ്നി.. നീ വാ…സ്വരം കഷ്ട്ടപ്പെട്ടു നിയന്ത്രിച്ചു.
ദേഹമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. സോറി രഘൂ… സോറി…. ബാലുവിനോട് എന്റെ സോറി
പറയണം… അവൾ തിരിഞ്ഞോടി.

ഇറങ്ങിപ്പോവാൻ പറയാൻ കെഴവന്മാർക്ക് ചാൻസുകൊടുത്തില്ല. നേരെ വണ്ടിയിൽ കയറി സ്ഥലം
വിട്ടു.

രഘൂ… ദൈന്യമായ മുഖവുമായി ബാലു! കൈത്തണ്ടയിലൊരു കെട്ടുമുണ്ട്. വീടിന്റെ
വരാന്തയിൽത്തന്നെയുണ്ടായിരുന്നു. റോഷ്നീടെ മൊബൈൽ ഓഫാണ്. എങ്ങനെയവളെ…

ഞാൻ കേറി വരാന്തയിലെ മതിലിൽ ഇരുന്നു. അടുത്ത് ചന്ദ്രേട്ടൻ താടിയുഴിഞ്ഞുകൊണ്ട്
ഇറിപ്പുറപ്പിച്ചു.

ബാലൂ. അവള് തന്ത വരച്ച വരയ്ക്കപ്പറം പോണ മട്ടില്ല. ഞാൻ അവടെ വീട്ടീന്നാ വരുന്നേ.
വരുന്നോന്നു ചോദിച്ചപ്പഴ് അവള് നിന്നോട് “ചോറി” പറയാൻ പറഞ്ഞു! എനിക്കങ്ങോട്ട്
ചൊറിഞ്ഞു വന്നതാ. ഞാനിത്തിരി പുച്ഛത്തോടെ പറഞ്ഞു. അവന്റെ മോന്ത വീണു.

നീ വെഷമിക്കണ്ടടാ.. ചന്ദ്രേട്ടൻ ബാലുവിന്റെ തോളിൽ കൈവെച്ചു. അവൾക്കപ്പോ അങ്ങനെ
പറയാനേ പറ്റൂ. ഈ പോത്തിനതുവല്ലോം മനസ്സീ കേറുമോ? വെട്ടൊന്ന്, തുണ്ടം രണ്ട്.
അതാണിവന്റെ കൊഴപ്പം. ഇപ്പത്തന്നെ ആങ്ങളമാരെ കിട്ടാതെ രണ്ടു വാടകയ്ക്കെടുത്തവന്മാരെ
അടിച്ചിട്ടേച്ചാ വരവ്..

ബാലു ഒന്നു ഞെട്ടി. ഞാൻ ചിരിച്ചു. നമക്ക് നോക്കാം. ഞാൻ പോണു.

നില്ലടാ. നോക്കീം കണ്ടും നടക്ക്. അവര് വേറേം ഗുണ്ടകളെ എറക്കിയാലോ..
ചന്ദ്രേട്ടനുമെണീറ്റു.

അതപ്പോക്കാണാം. ഞാൻ വിട്ടു.

സംഭവം കഴിഞ്ഞു രണ്ടാഴ്ച്ചയായപ്പഴാണ് അടുത്ത വഴിത്തിരിവ്. ബാലൂന്റേം റോഷ്നീടേം
വിവാഹനിശ്ചയം!

ആരാണ്ടൊക്കെ എടപെട്ട് ഒതുക്കിയതാടാ. ആ പെണ്ണിന്റെ ആങ്ങളമാരുടെ എടുത്തുചാട്ടം.
പിന്നെ ബാലുവെന്നാ മോശമാന്നോ. എംഎസ്സിനു പഠിക്കണ ഡോക്ടറല്ലേ അവൻ. ചന്ദ്രേട്ടന്റെ
ഫോൺ. ആ പിന്നേ നീ ബാലൂനോട് സംസാരിക്ക്..

രഘൂ… അവന്റെ സ്വരം താണിരുന്നു. എന്താടാവേ.. ഇപ്പഴെങ്കിലും ഒന്നു ഹാപ്പിയാവടേ… ഞാൻ
ഫോണിലൂടെ ഉച്ചത്തിൽ ചിരിച്ചു. അതല്ലടാ.. അവന്റെ സ്വരത്തിൽ എന്തോ മാറ്റം. സ്കൂളിൽ
തൊട്ടുള്ള കൂട്ടാണ്. മൂഡുമാറ്റങ്ങൾ പെട്ടെന്നറിയാവുന്നത്ര അടുപ്പം. എന്താടാ?
ഞാനിത്തിരി ആകാംക്ഷയോടെ ചോദിച്ചു.

അത് കല്ല്യാണത്തിന്റെ ഫങ്ഷനൊന്നും നീ കാണാൻ പാടില്ല. റോഷ്നി കരഞ്ഞോണ്ടാടാ പറഞ്ഞത്…
അവടെ വീട്ടുകാർക്ക് ഒരേ വാശി.

ഞാൻ സ്വരം നിയന്ത്രിച്ചു. അതിനെന്നാടാ… നീയവളെക്കെട്ട്. അതു കഴിഞ്ഞാപ്പിന്നെ ഈ
ഊരുവെലക്കൊന്നും നടക്കൂല്ലല്ലോ… ഞാനുറക്കെച്ചിരിച്ചു.

താങ്ക്സ്ഡാ.. അവന്റെ ശബ്ദത്തിലെ ആശ്വാസം.. എന്റെ മുഖത്തെ കയ്പവൻ കണ്ടില്ല.
ഞാനാഞ്ഞൊരു ശ്വാസമെടുത്തുവിട്ടു. ഒന്നു റിലാക്സ് ചെയ്തു.

മാർക്കറ്റിലേക്ക് വിട്ടു. തിങ്കളാഴ്ച. ഫ്രെഷ് പച്ചക്കറികൾ വരുന്ന ദിവസം. ഞാനിത്തിരി
കഷ്ട്ടപ്പെട്ട് കണ്ടുപിടിച്ച കുറച്ചു കൃഷിക്കാരിൽ നിന്നും നേരിട്ട് വാങ്ങുന്നുണ്ട്.
ഒരു കൊച്ചു ഗോഡൗൺ വാടകയ്ക്കെടുത്തിട്ടുണ്ട്. കോളേജിൽ കൂടെപ്പഠിച്ച മൂന്നാലു
കൂട്ടുകാർ ഗൾഫിലുണ്ട്. ബഹറിൻ, അബുദാബി, കുവൈറ്റ്, ഖത്തർ… ഇങ്ങോട്ടൊക്കെ
കയറ്റിഅയപ്പാണു പണി. ലൈസൻസ് ഒരു സുഹൃത്തിന്റെ ഡാഡിയുടെ പേരിലും. ഏക സ്റ്റാഫായ
രാമുവിനൊപ്പം ലോക്കൽ ചുമട്ടുകാരെ വെച്ച് ഇറക്കി, തരം തിരിച്ചു പായ്ക്കു ചെയ്തു
കഴിഞ്ഞപ്പോൾ സമയം ആറായി. കാർഗോ ഫ്ലൈറ്റുകളിലേക്ക് അയച്ചിട്ട് പോയിക്കുളിച്ചു.
പിന്നെ ബാറിലേക്ക്..

ബാർസ്റ്റൂളിൽ ഇരുന്നു പതിവു ഓൾഡ് മങ്കും സോഡയും ഐസും ചേർത്തൊരു
വലി…ആഹ്..അന്നനാളത്തിലൂടെ ഇറങ്ങുന്ന തണുപ്പുള്ള ലഹരി. ആമാശയത്തിലെത്തി
പൊട്ടിത്തെറിച്ചപ്പോൾ സിരകളയഞ്ഞു. തോളത്തൊരു കയ്യമർന്നു. ചന്ദ്രേട്ടൻ. കയ്യിൽ
സ്ഥിരം ഡ്രിങ്ക്.. ബ്രാണ്ടി, വെള്ളം.

നീയിവിടെക്കാണും എന്നറിയാമായിരുന്നു. ഗ്ലാസ് കൗണ്ടറിൽ വെച്ച് ചന്ദ്രേട്ടൻ എന്നെയും
കൊണ്ട് ബാറിനു വെളിയിലേക്ക് പോയി.

ഓരോ ദിനേശ് ബീഡികൾ കത്തിച്ചു. എടാ.. നീ ബാലു പറഞ്ഞത് കാര്യാക്കണ്ട. നീ
കല്ല്യാണത്തിനു കൂടണം. ചന്ദ്രേട്ടൻ എന്നെ ചുഴിഞ്ഞു നോക്കി.

ചന്ദ്രേട്ടാ..ഞാൻ ചിരിച്ചു. എനിക്കേ ഒറ്റത്തന്തയേ ഒള്ളേ… ചന്ദ്രേട്ടൻ
പൊട്ടിച്ചിരിച്ചു.. നീയിതേ പറയൂന്നെനിക്കറിയാം.

അതല്ല ചന്ദ്രേട്ടാ…ഒരേ ബെഞ്ചിൽ ഇരുന്നാണ് ബാലുവും ഞാനും സ്കൂൾ കഴിച്ചത്. പിന്നെയും
എത്രയോ അടുപ്പം. ആദ്യമെനിക്ക് വല്ലാതെ തോന്നി. ഞാൻ സമ്മതിക്കുന്നു. പിന്നെത്തോന്നി
അടുപ്പമുള്ളവരോടേ സ്വാതന്ത്ര്യം എടുക്കാൻ പറ്റൂ… അപ്പോ അങ്ങഡ്ജസ്റ്റു ചെയ്തു.

സുഹൃത്ത്, വേദാന്തി, വഴികാട്ടി… ചന്ദ്രേട്ടൻ ഇങ്ങനെ പലതുമാണ്. ഞാൻ രണ്ടുവർഷം
കഴിയുന്നതിനു മുന്നേ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും, താമസിയാതെ തന്നെ വീട്ടിൽ
നിന്നും പുറത്താക്കപ്പെട്ടപ്പോൾ താങ്ങിയത് ചന്ദ്രേട്ടനാണ്. പുള്ളിയോടൊന്നുമങ്ങനെ
ഒളിക്കാറില്ല. ഒളിക്കാൻ പ്രയാസവുമാണ്.

ശരി. അവൻ ചെയ്തത് തന്തയില്ലാഴികയാണ്. പേടിത്തൊണ്ടൻ! ആ… പതിയേ വഴിക്കു വന്നോളും.
പിന്നെ വൈകിട്ട് മുറിയിലേക്ക് പോണ്ട. എന്റെ വീട്ടിൽ വന്നു കിടന്നാൽ മതി. ആ ഗുണ്ടാ
ഇഷ്യൂവൊക്കെ പിന്നെയും പൊങ്ങിയെന്നു കേട്ടു. ഒന്നു പറഞ്ഞൊതുക്കട്ടെ.. ചന്ദ്രേട്ടൻ
പറഞ്ഞു. ഞങ്ങൾ തിരികെ ബാറിലേക്ക് കയറി.

അടുത്ത ദിവസങ്ങളിൽ ചന്ദ്രേട്ടന്റെ വീട്ടിൽ പുള്ളീടെ പ്രിയതമ ദേവകിയേട്ടത്തി
വിളമ്പിയ ഭക്ഷണവും, സ്നേഹവും അനുഭവിച്ചു കഴിഞ്ഞു.

ബാലുവിന്റെ അങ്ങോട്ട് ഞാൻ തിരിഞ്ഞുനോക്കിയില്ല. അവന്റെ ബാച്ചിലർ പാർട്ടിയും
ഒഴിവാക്കി. ഫാവി അളിയന്മാരു കാണും എന്നൊരു കാരണവും വെച്ചുകാച്ചി. എത്രപെട്ടെന്നാണ്
ബന്ധങ്ങൾ മാറിമറിയുന്നത് എന്നാലോചിച്ചുപോയി.

ഏതായാലും വയറ്റിപ്പിഴപ്പിന്റെ ഭാഗമായി പച്ചക്കറികൾക്കു പുറമേ ഇഷ്ട്ടിക സപ്ലൈ,
ചെറുകിട പെയിന്റിങ്ങ് കോൺട്രാക്ടുകൾ ഇത്യാദി തുടങ്ങിയിരുന്നു… നിന്നു തിരിയാൻ
സമയമില്ലാത്ത അവസ്ഥ. അപ്പോഴാണ് മഴക്കാലം വന്നത്. ഞങ്ങടവിടെ വലിയ പ്രളയമൊന്നും
ഇല്ലായിരുന്നെങ്കിലും പണികൾ മന്ദഗതിയിലായി. അപ്പോൾ കയ്യിൽ സമയവും വന്നുചേർന്നു.

ഒന്നും ചെയ്യാനില്ലാത്ത, ഒരു ചാറ്റൽമഴ പൊടിയുന്ന ദിവസം ഞാൻ വെറുതേ ടൗണിൽ ഒരു വർഷം
മുൻപ് തുറന്ന ഹോട്ടലിലേക്ക് പോയി. അവർക്ക് ലോബിയുടെ വശത്തായി ഒരു ബാർ കം കഫെ
ഉണ്ടായിരുന്നു. സമയം നാലു മണി. മഴ പ്രമാണിച്ച് ഒരു വോഡ്ക്ക ഓർഡർ ചെയ്തു. എന്റെ പഴയ
മോഡൽ ജീപ്പിലിരുന്ന് ഒരു ബീഡി ഫില്ലുചെയ്തു വലിച്ചിരുന്നു. ഒരാഴ്ച്ചയായി
വലിച്ചിട്ട്. ഇന്ന് ടെൻഷനില്ലാത്ത ദിവസം. വലിഞ്ഞു മുറുകിയിരുന്ന ഞരമ്പുകളും
പേശികളും അയഞ്ഞുതുടങ്ങി. പടർന്നുകിടന്ന വള്ളികളുടെ ഇടയിലൂടെ ചാഞ്ഞു പെയ്യുന്ന
മഴനൂലുകളും നോക്കി വോഡ്ക്കയുടെ രണ്ടാമത്തെ വലിയും ഇറക്കി ചാഞ്ഞിരുന്നു. കാലുകൾ
ഷൂവിനു വെളിയിലെടുത്തു.. നോട്ടത്തിന്റെ രേഖയിൽ ഒരു സുന്ദര രൂപം…പൊന്തി നിന്ന
കൊഴുത്ത മുലകൾ.. ഒതുങ്ങിയ അര.. ഇടുപ്പിൽ നേർത്ത ഷിഫോൺ സാരി പൊതിഞ്ഞ കൊഴുപ്പിന്റെ
മടക്കുകൾ.. വീണക്കുടം പോലത്തെ വിടർന്ന, തുളുമ്പുന്ന ചന്തികൾ… നിമിഷങ്ങൾക്കകം ആ രൂപം
കാഴ്ച്ചയുടെ രംഗത്തിൽ നിന്നും മറഞ്ഞു.. തല തിരിച്ചപ്പോൾ കാഴ്ച്ചയ്ക്കു
മറ…വെയിറ്റർ.. പുഴുങ്ങിയ കടലയിൽ പച്ചമുളകും മല്ലിയിലയും അരിഞ്ഞിട്ടതും നീട്ടി…
ശ്ശെടാ! എവനെയൊക്കെ എത്രനേരം നോക്കിയാലും പൊടിപോലും കാണില്ല…ആവശ്യമില്ലെങ്കിൽ
അപ്പോൾ ഹാജർ!

ഒന്നു സ്കാൻ ചെയ്തെങ്കിലും ആളെക്കണ്ടില്ല. ആഹ്… നാളുകൾക്കുശേഷം… അടുത്ത് വയറിന്റെ
പിഴപ്പല്ലാതെ അവന്റെ താഴെ തൂങ്ങണവനെ അവഗണിച്ചിട്ടിരിക്കയായിരുന്നു. ജീൻസിന്റെ
ഉള്ളിലെ ഞെരുക്കം ഇത്തിരി നോവിച്ചു. ഒന്നിളകി അഡ്ജസ്റ്റു ചെയ്തു. ഒറ്റവലിക്ക്
ഗ്ലാസ് കാലിയാക്കി.

അടുത്ത ഡ്രിങ്കു വന്നു. ഒപ്പം നത്തോലി വറുത്ത് ഉള്ളി വിതറിയതും… ഒരിറക്കു കുടിച്ച്
മീൻ ചവച്ചുകൊണ്ട് വെളിയിൽ നിന്നുള്ള ഈർപ്പം മുറ്റിയ തണുത്ത കാറ്റിന്റെ ആലിംഗനം
കണ്ണടച്ചാസ്വദിച്ചു. കഞ്ചാവിന്റെ താഴ്ച്ചയും വോഡ്ക്കയുടെ താപവും… ചെറുതായി
റോക്കുചെയ്തു. കുഴലിൽക്കൂടിയെത്തിയ പതിഞ്ഞ സംഗീതം അകമ്പടിയായി.

രഘൂ… നനുത്ത സ്വരം.. കണ്ണുകൾ പാതി തുറന്നു. റോഷ്നി! ഇത്തിരി വിളറിയ മുഖം. കണ്ണുകളിൽ
നേരിയ സംഭ്രമം. പാവം തോന്നി. എനിക്ക് റോഷ്നിയെ ഇഷ്ട്ടമായിരുന്നു. ബാലുവിനു പറ്റിയ
പെണ്ണാണവൾ. ഞാൻ ചിരിച്ചുകൊണ്ട് എണീറ്റു. അവളെ നോക്കി കൈകൾ വിടർത്തി. ആശ്വാസത്തോടെ
അവളെന്റെ കരങ്ങളിലമർന്നു.

നീയിരിക്ക്. ഞാൻ കസേര വലിച്ചവളെ ഇരുത്തി. ഒറ്റയ്ക്കാണോ?

അല്ല. ആന്റി കൂടെയുണ്ട്.

ഏതാന്റി?

നിനക്കറിയില്ല. എളയ ചിറ്റപ്പന്റെ ഭാര്യയാണ്. അച്ഛനുമായി ചിറ്റപ്പനത്ര അടുപ്പം പോരാ.
പിന്നവരങ്ങ് കോഴിക്കോട്ടല്ലേ. ആന്റി കൊറച്ചൂടെ ക്ഷമയുള്ള ആളാണ്.
ചിറ്റപ്പനെപ്പോലെയല്ല. ഇവിടെന്തോ പുതിയ എൻ ജി ഓയുടെ ഓഫീസു തുറക്കാൻ വന്നതാ.
ഞങ്ങളപ്രത്തെ ടേബിളിലാ..നിന്നെ ടോയ്ലറ്റിൽ പോയി വരുന്നവഴി കണ്ടപ്പോൾ
ആന്റിയോടിപ്പവരാമെന്നു പറഞ്ഞു.

ഉം. ഞാനവളെ സൂക്ഷിച്ചുനോക്കി. എങ്ങനുണ്ടെടീ വിവാഹജീവിതം? ഹണിമൂൺ?

അവളുടെ മുഖം തുടുത്തു. എന്റെ പരീക്ഷ തലേലല്ലേടാ. അതോണ്ട് അതെല്ലാം മാറ്റിവച്ചു. അവൾ
ബാലുവിന്റെ ജൂനിയറാണ്. എംബിബിഎസ് മൂന്നാം വർഷം കഴിയുന്നു..

ഉം.. നീ പഠിക്ക്. അല്ലേല് എന്നെപ്പോലെ അത്തപ്പാടിയായി തേരാപ്പാരാ നടക്കാം. ഞാൻ
ചിരിച്ചു. അവളും. ടെൻഷൻ മാറി..അവളൊന്നയഞ്ഞു.

രഘൂ… ഞാൻ പറഞ്ഞിട്ടാ ബാലു നിന്നോട്…അവളുടെ സ്വരം നേർത്തില്ലാതായി. അവനു നല്ല
വിഷമമുണ്ട്. കല്ല്യാണത്തിന് നീ വന്നാൽ എന്തേലും പ്രശ്നമായാലോ എന്നാരുന്നു അമ്മേടേം
എന്റേം പേടി..

ഞാൻ ചിരിച്ചു. അവൻ വിളിച്ചപ്പോൾ പറഞ്ഞു. ഞാനും കല്ല്യാണം കൊഴപ്പമില്ലാതെ പോട്ടേന്നു
വിചാരിച്ചു. നീ ടെൻഷനടിക്കാതെ..

എടാ… അവളുടെ വിരലുകൾ എന്റെ കൈത്തണ്ടയിലമർന്നു. നീ ബാലൂനെ ഒന്നു വിളിക്ക്. ഞങ്ങളോട്
നിനക്ക് പ്രശ്നമൊന്നുമില്ലെന്നു പറ. അവൻ പാവാടാ..

റോഷ്നീ.. നീ പാവം പെണ്ണാ. നിന്നോടെനിക്കൊരു ദേഷ്യവുമില്ല. അവനും
പാവാണെന്നെനിക്കറിയാം. പക്ഷേ ഇത്രയേറെ അടുപ്പമുണ്ടെന്നു വിചാരിച്ച ഞാനൊരു
വിഡ്ഢിയാണോന്ന് തോന്നിപ്പോയി. ഗിവ് ഇറ്റ് സം ടൈം. എന്താവശ്യമുണ്ടെങ്കിലും
നിങ്ങൾക്ക് രണ്ടുപേർക്കും എന്നെ വിളിക്കാം.

ശ്രമിച്ചിട്ടും സ്വരത്തിലെ മാറ്റം… ഉള്ളിലെ വികാരം.. മുഴുവനും മറയ്ക്കാൻ
കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. കൈത്തണ്ടയിലെ പിടി മുറുകി..

ആദ്യം സുഗന്ധമാണ് ഇന്ദ്രിയങ്ങളിൽ തഴുകിയത്….. പിന്നാലെ മധുരമുള്ള സ്വരം…. പിന്നിൽ
നിന്നും. മോളൂട്ടീ… ഇവിടങ്ങിരുപ്പായോടീ?… റോഷ്നി കണ്ണുകൾ തുടച്ചു.. രഘൂ… ഇതാണെന്റെ
ആന്റി.. ഞാനണീറ്റു തിരിഞ്ഞു.

ആദ്യമായി കണ്ട നിമിഷം! ആറടിയിലേറെ പൊക്കമുള്ള, കരിവീട്ടിയിൽ തീർത്ത തടിയുള്ള, ഈ ഞാൻ
ഒരു കുഞ്ഞായിപ്പോയി! ആ വിടർന്ന തിളങ്ങുന്ന കണ്ണുകളിൽ അതുവരെ ആരിലും
കണ്ടിട്ടില്ലാത്ത ഒരു ഭാവം. ഉള്ളിന്റെയുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്ന ലേസർ
പിടിപ്പിച്ച മിഴികൾ. അനങ്ങാൻ പറ്റിയില്ല.

നമസ്തേ… ഉരുണ്ട ആകൃതിയൊത്ത കൈകളുയർന്നു. ഞാനുമറിയാതെ കൈ കൂപ്പി.

ആ കണ്ണുകൾ റോഷ്നിയുടെ നേരെ തിരിഞ്ഞു. ഞാൻ വലയത്തിനു വെളിയിലായി. തലയൊന്നു മെല്ലെ
കുടഞ്ഞു.

എന്താ മോളേ കണ്ണുചുവന്നല്ലോ. എന്തു പറ്റി? ഒന്നുമില്ലാന്റി.. അവളൊഴിഞ്ഞുമാറാൻ
ശ്രമിച്ചു.. ആന്റിയവളെ ഒന്നു തറപ്പിച്ചു നോക്കി.എന്നിട്ടെന്നെ നോക്കി. രഘൂ… എന്താ
ഇണ്ടായേ? ഇവളെയെന്താ കാട്ടീത്? എന്റെ പാവം മോള്…

ഞാനൊന്നും പറഞ്ഞില്ല. ആന്റിയെത്തന്നെ നോക്കി. പെട്ടെന്നാ കണ്ണുകളിൽ തീ പടർന്നു.
ബാലുവിന്റെ കൂട്ടുകാരനാണല്ലേ… വീട്ടില് കേറി വന്ന് തെമ്മാടിത്തം കാട്ടിയ…
പെട്ടെന്ന് തിരിഞ്ഞ് റോഷ്നിയുടെ കയ്യിൽപ്പിടിച്ച് ആന്റി നടന്നു. റോഷ്നി തല കുനിച്ച്
ഒപ്പം പോയി.

ദേഷ്യം തോന്നണ്ടതാണ്. ചുരുങ്ങിയത് റോഷ്നിയോട് ഒരു ബൈ എങ്കിലും പറഞ്ഞേനേ. പക്ഷേ
ഒന്നിനും കഴിഞ്ഞില്ല. നാളുകളായി തോന്നാത്ത ഒരു തരം… ആ കണ്ണുകളുടെ വശ്യത കലർന്ന
സൗന്ദര്യം… ആ.. ഭംഗിയുള്ള അല്ല അല്ല… ഐശ്വര്യം കലർന്ന സൗന്ദര്യമുള്ള മുഖം…
ഇരുനിറത്തിൽ തിളങ്ങുന്ന തൊലി… അതു മാത്രമോ… എടാ മൈരേ… ആത്മാവുച്ചത്തിൽ ചിരിച്ചു..
എന്നോടെങ്കിലും ഒരുമാതിരി ഒണ്ടാക്കാൻ വരല്ലേ… കൊഴുത്ത മുലകൾ… നനുത്ത സാരിയുടെ
പല്ലുവിലൂടെ തെളിഞ്ഞുകണ്ട മുന്നിൽ ഇറക്കിവെട്ടിയ ബ്ലൗസിൽ നിന്നും തള്ളിയ കൊഴുത്ത
മുലകൾ…നടുവിലെ പിളർപ്പ്.. ഓഹ്.. ആ ഒതുങ്ങിയ അര..ഇടുപ്പിലെ മടക്കുകൾ.. വീണക്കുടം
പോലെ… തുളുമ്പുന്ന.. ആഹ്… വേണ്ട..

ഞാൻ ഗ്ലാസ്സെടുത്തൊറ്റ വലി. ഭാഗ്യമായി. തല പൊന്തിച്ചപ്പോൾ ആ വലിയ കണ്ണുകൾ എന്നെ
തിരിഞ്ഞു നോക്കുന്നു…മൂർച്ചയുള്ള കത്തികൾ ഒളിഞ്ഞിരുന്ന നോട്ടം. ചോര പൊടിഞ്ഞു…
സത്യം…

മെല്ലെ കസേരയിലമർന്നു. വോഡ്ക്ക ചേസുചെയ്യാൻ ഒരു ചിൽഡ് ബിയർ
മൊത്തി..ഒന്നുമാലോചിക്കാതെ കാലുകൾ മുന്നിലെ കസേരയിൽ വെച്ച് ചാരിയിരുന്നു.. വേറെയേതോ
ലോകത്തായിരുന്നു… വല്ലപ്പോഴുമെങ്കിലും വിഷമങ്ങളൊന്നുമോർക്കാതെ ഞാനുമിത്തിരി
സ്വസ്ഥമായിട്ടിരുന്നോട്ടെ… എവടെ!

എന്നാടാ ഉവ്വേ! പാട്ടുപാടുന്നോ! വർഷങ്ങളായി നീയെന്തെങ്കിലും മൂളുന്ന കേട്ടിട്ട്!
ഒരു കൈ ചുമലിലമർന്നു. ശ്രീനി! കോളേജിൽ ബാച്ച്മേറ്റായിരുന്നു. ഹോസ്റ്റലിൽ ഒരേ
മുറിയിൽ. ഞാൻ മെക്കും അവൻ സിവിലും. ഒരാവശ്യവുമില്ലാതെ എവനോ വേണ്ടി
അടിപിടിയൊണ്ടാക്കി കൂട്ടത്തിൽ വാർഡനിട്ടും താങ്ങി, കോളേജിൽ നിന്നും ഞാൻ
പുറത്തായപ്പോൾ അവനു വലിയ വിഷമമായി. ഇപ്പോൾ ഞങ്ങളുടെ നഗരത്തിൽ അവൻ ചേട്ടന്റെ
കൂടെച്ചേർന്ന് വിലകുറഞ്ഞ വീടുകളുണ്ടാക്കി വിൽക്കുന്നു. ഇഷ്ടിക സപ്ലൈ
ഈയുള്ളവന്റേയും!

യേ ഷാം മസ്താനീ… മധ്ഹോഷ്…. ഈ ജീവനുള്ള ലഹരി പിടിപ്പിക്കുന്ന സായാഹ്നം…

ഹായ് ഹായ്… അവൻ എതിരേയിരുന്നു. എന്റെ രണ്ടാമത്തെ, അപ്പോൾ പൊട്ടിച്ച ബിയറിന്റെ
കാനെടുത്തു വായിലേക്ക് കമിഴ്ത്തി.

എടാ നീ വല്ല്യ ടൈക്കൂണായാലും പഴയ ദരിദ്രവാസിത്തരം കയ്യീന്നു പോവൂല്ല…ഞാൻ പറഞ്ഞു.

ഹഹഹ… അവൻ ചിരിച്ചുകുഴഞ്ഞു. നൂറു കിലോ തൂക്കമുള്ള തടിയൻ കുലുങ്ങിയപ്പോൾ അവനിരുന്ന
കസേരയുമാടി.

അല്ലെടാ… മൃദുലവികാരങ്ങൾ ഉണർന്നതെങ്ങിനെ? ബിന്ദുവിനെ വല്ലതും കണ്ടാരുന്നോ?

കോളേജിൽ നിന്നും അടിച്ചുകളഞ്ഞപ്പോൾ ജീവിതത്തിൽ നിന്നും എന്നെ ഒഴിവാക്കിയ
പ്രണയിനിയാണ് ബിന്ദു. ഒരുമാതിരി ഉടുമ്പിന്റെ സ്വഭാവമായിരുന്നു. മുടിഞ്ഞ സംശയവും!
ജീവിതം ഷോർട്ട് ടേമിൽ പാഴായാലെന്ത്! തടി കഴിച്ചിലായല്ലോ… ഞാൻ വല്ലപ്പോഴും മരുന്ന്
വലിക്കുമ്പോൾ നമ്മടെ ശിവനൊരു താങ്ക്സ് കൊടുക്കാറുമുണ്ട്!

പോടാ… ഞാൻ ചിരിച്ചു. ആകപ്പാടെ നടന്ന ഒരു നല്ല കാര്യം ആ മാരണം ഒഴിഞ്ഞുപോയതാണ്.

ഹഹഹ…അവൻ പിന്നെയും അട്ടഹസിച്ചു. എന്നാലും അവടെയാ മുടിഞ്ഞ ഷേപ്പ്! ഹോ!… അവസാന
സെമസ്റ്ററൊക്കെ ആയപ്പളഴ് അവളു പിന്നേം കൊഴുത്തെടാ! അവനിരുന്നു വെള്ളമിറക്കി.

എടാ പുല്ലേ! പാക്കേജിങ്ങിലൊരു കാര്യോമില്ലടാ. ചുഴിഞ്ഞു നോക്കുമ്പഴല്ലേ…

അടുത്ത ബിയറുകളുമെത്തി. മെല്ലെ ഞങ്ങൾ ബിസിനസ്സു കാര്യങ്ങളിലേക്ക് തിരിഞ്ഞു.

വീട്ടിലെത്തി ഒന്നും ചെയ്യാൻ തോന്നിയില്ല. തൂങ്ങിപ്പിടിച്ചിരിപ്പായേനേ. ഭാഗ്യത്തിന്
ഖത്തറിൽ നിന്നും വിളി വന്നു. രണ്ടു ദിവസത്തിനകം പച്ചക്കറികൾ വേണം. മഴ കാരണം ഏതോ
ലോക്കൽ സപ്ലൈ ഷോർട്ടേജ് വന്നതാണ്. നേരെ വണ്ടിയെടുത്ത് മൂന്നാലു ഫാമുകളിൽ പോയി. നാലു
ട്രിപ്പടിക്കേണ്ടി വന്നു. രാമുവിനേം പൊക്കി ഗോഡൗണിൽ സാമാനമിറക്കിയപ്പോഴേക്കും
പാതിരാത്രിയായി. വീടണഞ്ഞപ്പഴേക്കും ഏതാണ്ട് ബോധം കെടാറായിരുന്നു.

പാർക്കുചെയ്തിറങ്ങിയപ്പോൾ ജീപ്പിന്റെ പൊറകിലെ സീറ്റിനടിയിൽ ഒരു ചാക്കുകണ്ടു.
എന്താണെന്ന് നോക്കാൻ കുനിഞ്ഞതാണ്. പിരടിക്കാണടി വീണത്. പാതി ദേഹം ജീപ്പിനകത്തേക്കു
വീണു. ഇത്രയും ക്ഷീണമില്ലായിരുന്നെങ്കിൽ കുറച്ചുകൂടി പെട്ടെന്നു പ്രതികരിക്കാൻ
പറ്റിയേനേ.

കുണ്ടിക്കാരോ ആഞ്ഞു ചവിട്ടി. ഹയ്യോ.. അറിയാതെ ശബ്ദം വെളിയിൽ വന്നു. നീ വീട്ടീക്കേറി
വന്ന് തല്ലൊണ്ടാക്കും അല്ലേടാ മൈരേ! റോഷ്നീടെ മൂത്ത ആങ്ങള പ്രഭയുടെ ശബ്ദം. ഒപ്പം
വശത്തുനിന്നാരോ കാലുപൊക്കി എളിയിൽ തൊഴിച്ചു… ആഹ് ! മിന്നൽപ്പിണരുകൾ മേത്തൂടെ
കടന്നുപോയി. എളയവൻ മധുവിന്റെ ചിരി!

അടികിട്ടിയപ്പോഴേക്കും പെട്ടെന്ന് നൊമ്പരം കൊണ്ടു ബോധം കൂർത്തു. അതിജീവിക്കാനുള്ള
ജന്മവാസന കയറുപൊട്ടിച്ചു. കയ്യിൽ തടഞ്ഞ തണുത്ത ലോഹം… ജാക്കി! അതുമായി
നിലത്തേക്കൂർന്നുവീണു. ജീപ്പിന്റെ വശമുരഞ്ഞു നെറ്റി നീറി. നേരിയ വെളിച്ചത്തിൽ ഒരു
നീക്കം മാത്രം കണ്ടു. അങ്ങോട്ടുരുണ്ട് പൊന്തിയ കാലിനടിയിലേക്ക് ഇരുമ്പു ജാക്കി
പൊക്കിയടിച്ചു. തുടയുടെ താഴെ ചതയിൽ ഇരുമ്പുദണ്ഡു പതിഞ്ഞപ്പോൾ പ്രഭ ഉറക്കെക്കരഞ്ഞു.
അവനാണ് മൈരൻ! ഒറ്റക്കാലിൽ തുള്ളിയ അവന്റെ കണങ്കാലിൽ ആഞ്ഞടിച്ചു… അവൻ വീണു.

പ്രഭച്ചേട്ടാ! മധു വീണ പ്രഭയെ താങ്ങാൻ കുതിച്ചു. ഞാൻ കാലുനീട്ടി. അവൻ
കമിഴ്ന്നടിച്ചു വീണു. ഞാൻ പിടഞ്ഞെണീറ്റു. ഷൂവിന്റെ കൂർത്ത അറ്റംകൊണ്ട്
ചെവിക്കുമുകളിൽ ആഞ്ഞുതൊഴിച്ചു. അവന്റെ ബോധം പോയി.

ചന്ദ്രേട്ടനെ വിളിച്ചു. അതിനിടെ പോലീസും ആംബുലൻസും ഒപ്പം വന്നു. കൂടെ അപ്രത്തെ
വീട്ടിലെ റിട്ടയേർഡ് ജഡ്ജിയങ്കിൾ ദിവാകരനും. വരാന്തയിൽ നിന്ന് ആരോ എന്നെ
ആക്രമിക്കുന്നതു കണ്ടെന്ന് അങ്കിൾ പറഞ്ഞു. അങ്കിളാണ് എമർജൻസി നമ്പർ വിളിച്ചത്. വാതം
കാരണം നടക്കാൻ ബുദ്ധിമുട്ടാണ് പാവത്തിന്. അവന്മാരെ തൂക്കിയെടുത്ത് ആശുപത്രിയിൽ
കൊണ്ടുപോയി. അപ്പോഴേക്കും ചന്ദ്രേട്ടനെത്തി. പിന്നെ ഞങ്ങളുടെ മൊഴിയെടുത്ത് എഫ്ഐആർ
തയ്യാറാക്കിയിട്ട് പോലീസുകാർ പോയി.

ചന്ദ്രേട്ടൻ എന്നെ അറിയാവുന്ന ആശുപത്രിയിൽ കൊണ്ടുപോയി. ഒന്നും ഒടിഞ്ഞിട്ടില്ല.
നെറ്റിയുടെ വശത്തെ ഇത്തിരി ആഴമുള്ള മുറിവു തുന്നിക്കെട്ടി. കഴുത്തിൽ പുരട്ടാനുള്ള
വേദന കുറയ്ക്കുന്ന ജെല്ലും പെയിൻ കില്ലർ ഗുളികകളും കൊണ്ട് ചന്ദ്രേട്ടന്റെ
വീട്ടിലേക്ക് പോയി. വരുന്ന വഴി വാങ്ങിയ ബ്രാണ്ടിയും (എന്റെ ഡ്രിങ്കല്ല…
ചന്ദ്രേട്ടന്റെ ഉപദേശം) വിഴുങ്ങി ഏടത്തി പുഴുങ്ങിത്തന്ന മുട്ടകൾ കുരുമുളകും ഉപ്പും
ചേർത്തടിച്ച് ഞാൻ കിടന്നുറങ്ങി. കാലത്തെഴുന്നേറ്റപ്പളാണ് കഞ്ഞികുടിച്ചതും ഗുളികകൾ
വിഴുങ്ങിയതും ദേവകിയേട്ടത്തി പറഞ്ഞത്. ഒന്നും ഓർമ്മയില്ലായിരുന്നു.

ജീനുകളുടെ കളിയാണോ എന്തോ… ഉച്ചയ്ക്ക് എണീറ്റ് ഗോഡൗണിൽ പോവാനുള്ള
കരുത്തുണ്ടായിരുന്നു. തിരിച്ചു വീട്ടിലെത്തി. രണ്ടു റമ്മും സോഡയും വിഴുങ്ങി
ദേവകിയേട്ടത്തി കൊടുത്തുവിട്ട കഞ്ഞിയും ഒണക്കമീൻ കറിയും അകത്താക്കി ബോധം
കെട്ടുറങ്ങി.

രണ്ടുമൂന്നു ദിവസമെടുത്തു ദേഹത്തിനേറ്റ ക്ഷതവും വേദനയുമൊക്കെ ഒന്നൊതുങ്ങാൻ.
ചന്ദ്രേട്ടൻ പറഞ്ഞേല്പിച്ച ഡോക്ടറും നഴ്സുമാരും വന്നിരുന്നു…. വീട്ടിലേക്ക് ഏടത്തി
വിളിച്ചെങ്കിലും സ്വന്തം താവളത്തിലെ സ്വസ്ഥത കിട്ടില്ലെന്ന് അറിയാവുന്നതോണ്ട്
സ്നേഹപൂർവ്വം നിരസിച്ചു.

പിന്നെയും പോലീസ് സ്റ്റേഷനിൽ പോയി. ദിവാകരനങ്കിളിന്റെ ഉരുക്കിന്റെ ബലമുള്ള
മൊഴിയ്ക്കു മുന്നിൽ നമ്മടെ റിട്ടയേർഡ് ചീഫ്എൻജിനീയർ മാധവമേനോന്റെയോ അങ്ങേരടെ
അളിയന്റേയോ സ്വാധീനമൊന്നും വിലപ്പോയില്ല. ചന്ദ്രേട്ടന്റെ ബലവുമുണ്ടായിരുന്നു.
ഒടുക്കം മക്കൾ കുടുങ്ങുമെന്നു വന്നപ്പോൾ തന്തിയാൻ കോമ്പ്രമൈസിനു വന്നു.
ഇനിയെന്തെങ്കിലും പോക്രിത്തരം കാണിച്ചാൽ രണ്ടു മക്കളും അഴിയെണ്ണുമെന്നുറപ്പായപ്പോൾ
മാപ്പെഴുതിത്തന്നു. ഞാനതങ്ങു വിട്ടു. ജീവിക്കണ്ടേ… ഇത്തരം ഊമ്പിയ ആർക്കും വേണ്ടാത്ത
പകയും കൊണ്ടു നടന്നിട്ടെന്തിന്?

ചിന്തിക്കാൻ ധാരാളം സമയം കിട്ടി. കൂട്ടത്തിൽ റോഷ്നിയുടെ ആന്റി… മോഹിപ്പിക്കുന്ന ആ
രൂപം മനസ്സിന്റെ ഉള്ളറയിൽ സൂക്ഷിച്ചു. വല്ലപ്പോഴുമെടുത്ത് ഓമനിച്ചു.

രണ്ടാഴ്ച കഴിഞ്ഞുകാണും. ഒരു പുതിയ ഓഫീസിന്റെ ലോ കോസ്റ്റ് കെട്ടിടം. ശ്രീനി
പണിഞ്ഞതാണ്. ഉള്ളിൽ പെയിന്റിങ്ങ്, ഇന്റീരിയേഴ്സ്… ഇതാണവൻ തന്ന കോൺട്രാക്റ്റ്.
ഞാനും, ഇതിനു മുന്നേ എന്റെ കൂടെ രണ്ടു വർക്കുകൾ ചെയ്ത കഴിവുള്ള ഇന്റീരിയർ ഡിസൈനർ
ഹേമയും, പോയി കെട്ടിടം കണ്ടു. പ്ലാനെടുത്തു. ഹേമ കുറച്ചു സ്കെച്ചുകളുണ്ടാക്കി.
പിന്നെ ഞങ്ങൾ ഈ ഓഫീസിലേക്ക് മാറാൻ പോവുന്ന ഏജൻസിയുടെ ഇപ്പോഴത്തെ ലൊക്കേഷനിലേക്കു
ചെന്നു. എത്ര സ്റ്റാഫ്, ഓർഗനൈസേഷൻ, വിസിറ്റേഴ്സ് കാണുമോ, പണിയുടെ ഒഴുക്കെങ്ങനെയാണ്…
ഇതെല്ലാമറിഞ്ഞാലേ ശരിയായി ഇന്റീരിയർ രൂപകല്പന ചെയ്യാനൊക്കൂ.

നിങ്ങളിരിക്കൂ. മാഡം ടെലികോൺഫറൻസിലാണ്. കുടിക്കാനെന്തെങ്കിലും? ഡയറക്ടറുടെ
സെക്രട്ടറി ഞങ്ങളെ സ്വീകരിച്ചിരുത്തി. സാധാരണ എനിക്കിത്തരം ഊഷ്മളമായ സ്വീകരണമൊന്നും
കിട്ടാറില്ല. തെരുവു ഗുണ്ടയുടെ രൂപം കാരണമായിരിക്കും! അന്തസ്സുള്ള
ഹേമയുടെയൊപ്പമായപ്പോൾ ആ മുല്ലപ്പൂമ്പൊടി എനിക്കും കിട്ടി!

നിങ്ങൾക്ക് അകത്തേക്ക് പോകാം. മനീഷി എന്നു പേരുള്ള ആ നോൺ ഗവണ്മെന്റ് ഏജൻസിയുടെ ഒരു
ജേർണൽ മറിച്ചുനോക്കി അതിൽ മുഴുകിയിരുന്ന ഞാൻ ഞെട്ടിയുണർന്നു. ഓഫീസിനു വെളിയിലെ
നെയിം പ്ലേറ്റ് “വസുന്ധരാ ദേവൻ’”.

വരൂ… ഞങ്ങളെ ഉറ്റുനോക്കിയ സുന്ദരമായ മുഖത്ത് പരിചയത്തിന്റെ ഭാവമേ കണ്ടില്ല. ഞാനും
പ്രൊഫഷനലായി പെരുമാറാൻ നിശ്ചയിച്ചു. എന്നാലും റോഷ്നിയുടെ ആന്റിയെ കണ്ടപ്പോൾ ഹൃദയം
ചെണ്ടകൊട്ടിത്തുടങ്ങി.

നമസ്തേ മാഡം. ഇത് ഹേമ, ഞാൻ രഘു. ശ്രീനി പറഞ്ഞിട്ടു വന്നതാണ്. പുതിയ ഓഫീസിന്റെ
ഇന്റീരിയേഴ്സ്….

ആ ഇരിക്കൂ… ആ മുഖത്തൊരു മന്ദസ്മിതം തെളിഞ്ഞു. ഹേമയെ നോക്കിയാണെന്നു മാത്രം.
ആന്റിയുടെ നിലപാട് എനിക്കലുകൂലമല്ലെന്നറിഞ്ഞപ്പോൾ ഞാൻ ഹേമയോടു ലീഡു ചെയ്യാൻ പറഞ്ഞു.
ഇടയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രമിടപെട്ടു. ഒരു മണിക്കൂറിനകം ആവശ്യമുള്ള വിവരങ്ങൾ
ശേഖരിച്ചു. മീറ്റിങ്ങിനിടെ ഇടയ്ക്കെല്ലാം മുനവെച്ച നോട്ടങ്ങൾ എന്റെ നേർക്കു
തിരിഞ്ഞു!

ഞങ്ങൾ രണ്ടുമൂന്ന് ഓപ്ഷൻസ് തരാം. മാഡത്തിന് തിരഞ്ഞെടുക്കാം. ഞാൻ പറഞ്ഞു. മൂന്നു
ദിവസത്തെ സമയം വേണം. ഞങ്ങളൊരു ചെറിയ പ്രസന്റേഷൻ ചെയ്യാം.

ശരി. നിങ്ങൾ സെക്രട്ടറിയോട് പറഞ്ഞ് എന്റെ കലണ്ടർ നോക്കൂ. കൈകൂപ്പി ഞങ്ങളിറങ്ങി.

ഹേമയ്ക്കൊരു കോളു വന്നു. അവൾ സംസാരിക്കാൻ ഓഫീസിന്റെ വെളിയിലേക്ക് പോയി. സെക്രട്ടറി
സമയം തന്നു. പെട്ടെന്ന് ഒരു ഫോൺ. ഇല്ല മാഡം, പോയിട്ടില്ല.. ശരി… മാഡം വിളിക്കുന്നു.
അവളെന്നെ നോക്കി.

ഒന്നൂടി ആ സുന്ദരിയെ കാണാമെന്നോർത്തപ്പോൾ ഹൃദയം തുള്ളിച്ചാടി.

രഘൂ… ആ മുഖത്ത് ഗൗരവം. ഇരിക്കൂ.

ഞാനും സീരിയസ്സായി.

നോക്കൂ… ആന്റി പറഞ്ഞു. മനീഷി…ഈ ഓർഗനൈസേഷൻ, സ്ത്രീകളുടെ രക്ഷയ്ക്കാണ്.
ഒറ്റപ്പെടുന്നവർ, ഉപദ്രവമേറ്റവർ, ഉപേക്ഷിക്കപ്പെട്ടവർ… ആരുമില്ലാത്തവർ… അപ്പോൾ
അടിപിടിയൊണ്ടാക്കി നടക്കുന്ന അക്രമികളുടെ കൂടെ ബിസിനസ് ഡീലിങ്സ്… എനിക്കു പറ്റില്ല.
ഹേമ ഈസ് ഓക്കെ. കൂടെ വേറെയാരെങ്കിലും വരണം. ഞാൻ ശ്രീനിയെ വിളിച്ചാലോ എന്നു
ചിന്തിച്ചതാണ്. പിന്നെ രഘുവിനെ അറിയാവുന്നതുകൊണ്ട് നേരിട്ട് പറയാന്നു വെച്ചു.
ആന്റിയുടെ ശബ്ദം ശാന്തമായിരുന്നു.

ദേഷ്യം വരണ്ടതാണ്. എന്തോ ഒരെംപതി തോന്നി. മാത്രമല്ല ആന്റി മുൻധാരണകൾ വെച്ചാണ്
സംസാരിക്കുന്നത് എന്നു തീർച്ച.

മാഡം….. ആന്റി കൈ പൊക്കി. നനഞ്ഞ കക്ഷത്തിലേക്കു പാളിയ കണ്ണുകൾ ഞാൻ പണിപ്പെട്ടു
പിൻവലിച്ചു. ആന്റീന്നു വിളിക്കാം. ആദ്യമായി എന്റെ നേരെയും ആ പുഞ്ചിരി! ഹൃദയം
പിന്നെയുമലിഞ്ഞു തുടങ്ങി.

ഞാനൊരക്രമിയൊന്നുമല്ല. സ്ത്രീകളുടെ നേരേ ഒരിക്കലും കൈ പൊക്കിയിട്ടില്ല. ഞാൻ പറഞ്ഞു
തുടങ്ങി. ചില സാഹചര്യങ്ങളിൽ വേണ്ടത്ര ചിന്തിക്കാതെ എടുത്തുചാടിയിട്ടുണ്ട്. അതിനുള്ള
ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. ജീവിക്കാൻ വേണ്ടിയാണ് ഇത്തരം ചെറിയ വർക്കുകൾ
ഏറ്റെടുത്തു ചെയ്യുന്നത്. വരുമാനം ഗുണ്ടാപ്പണിയിലൂടൊന്നുമല്ല. കഷ്ട്ടപ്പെടുന്ന
സ്ത്രീകളുടെ സംരക്ഷണം ആണീ മനീഷിയുടെ ലക്ഷ്യമെങ്കിൽ, പണിയെടുത്തു ജീവിക്കുന്ന
ബാക്കിയുള്ളവരേയും സഹായിച്ചില്ലെങ്കിലും നിരുൽസാഹപ്പെടുത്താതിരിക്കാം. സ്വരം
സൗമ്യമായിരുന്നു.. ആ വലിയ കണ്ണുകൾ എന്നിൽത്തന്നെ തറഞ്ഞുനിന്നു.

എനിക്ക് രഘുവിനോടു കൂടുതൽ സംസാരിക്കണംന്ന്ണ്ട്. ആന്റി പറഞ്ഞു. സൗകര്യപ്പെട്ടാൽ
നാളെ അഞ്ചുമണിക്ക് ഇവിടെ വര്വോ?

തീർച്ചയായും. ഞാനെണീറ്റു. വാതിൽക്കലെത്തിയപ്പോൾ…. രഘൂ… ഞാൻ തിരിഞ്ഞുനോക്കി. ഇയാള്
വിചാരിക്കണപോലെ ഞാനൊരു അഹങ്കാരിയോ താടകയോ ഒന്നുമല്ല. ആ വിടർന്ന കണ്ണുകളിൽ കുസൃതി
നൃത്തംവെച്ചു. ആ മിന്നിമായുന്ന മന്ദഹാസം…കടിച്ചങ്ങുതിന്നാൻ തോന്നി.

അങ്ങനെ തോന്നിയേയില്ല ആന്റീ… ഞാൻ പറഞ്ഞു.

പിന്നെയെന്തു തോന്നി? കണ്ണുകൾ വേറെന്തോ പറഞ്ഞോ?

അത്…ഞാൻ വാക്കുകൾ തേടി… കുഞ്ഞായിരുന്നപ്പോൾ അമ്മ കാട്ടിത്തന്ന വിഷുക്കണീലെ
വിളക്കുപോലുണ്ട്… എങ്ങിനെയാണ് ആ വാക്കുകളെന്റെ നാവിൻതുമ്പത്തു വന്നത്!

ആ മുഖം കാർത്തികവിളക്കുകൾ പോലെ തുടുത്തു തിളങ്ങി. കണ്ണുകൾ നീലത്തടാകങ്ങൾ…

മഞ്ഞുതുള്ളികൾ പോലെയിറ്റുവീണ നിമിഷങ്ങൾ… വരട്ടെയാന്റീ… ഞാൻ വിടവാങ്ങി. ജീവിതത്തിലെ
ഒരു ഭാഗം കഴിഞ്ഞതു പോലെ. ഇനി?

തിരികെ ഡ്രൈവു ചെയ്യുമ്പോൾ ഞാൻ പതിവിലുമേറെ നിശ്ശബ്ദനായിരുന്നു. എന്തുപറ്റി? യൂ
ഓക്കേ? ഹേമ ചോദിക്കുകയും ചെയ്തു. ഏയ് ഒന്നുമില്ല. ഈ വർക്കു നന്നായാൽ നമുക്കതൊരു
പരസ്യമായിരിക്കും. ശ്രീനിയുടെ വെബ് പേജിൽ വേണമെങ്കിൽ ഫോട്ടോകളിടാം.. ഞാൻ പറഞ്ഞു.

ഹേമ ചിരിച്ചു. നീയിങ്ങനെ അധികമൊന്നും ചിന്തിച്ചു കൂട്ടണ്ട. ഓരോന്നായി നമുക്കു
ചെയ്യാം. ഞാനവളെ മോളുടെ പ്ലേസ്കൂളിലിറക്കി. എന്നിട്ടു വീട്ടിലേക്ക് പോയി.

വീട്ടിലിരുന്നപ്പോൾ തല പെരുത്തു… ഓരോരോ ചിന്തകൾ…ട്രാക്സെടുത്തിട്ട് ഗ്രൗണ്ടിലേക്ക്
പോയി. ദിവസങ്ങളായി ഓരോരോ കാരണങ്ങൾകൊണ്ട് മടങ്ങിയിരുന്ന ഓട്ടം പിന്നെയും തുടങ്ങി.
പതിവിനെക്കാളും കൂടുതലോടിത്തളർന്ന് വീട്ടിലെത്തി. ചന്ദ്രേട്ടന്റെ വീട്ടിൽ നിന്നും
പയ്യൻ വന്നേൽപ്പിച്ച അത്താഴം വെട്ടിവിഴുങ്ങിയിട്ട് പോയി മെത്തയിൽ വെട്ടിയിട്ടപോലെ
വീണു. സുഖമായുറങ്ങി.

അടുത്ത ദിവസം ഫുൾ ബിസി. നാലരയായപ്പോൾ ഓടി രക്ഷപ്പെട്ടു. വീട്ടിൽച്ചെന്ന്
വിയർത്തുകുതിർന്ന ഷർട്ടൂരി ധൃതിയിൽ കുളിച്ചു വെളിയിൽ വന്നപ്പോൾ സ്ഥിരം വേഷങ്ങളായ
കടും ചാരം, നീല…ഈ വക കുപ്പായങ്ങളൊന്നുമില്ല. മൈര്. ഒറ്റയാൻ ജീവിതത്തിന്റെ
പ്രശ്നങ്ങളിലൊന്ന്. തീരെയിടാത്ത വെളുത്ത കോട്ടൺ ഫുൾക്കൈ ഷർട്ടും ജീൻസുമെടുത്തിട്ടു.
ഷർട്ടിന്റെ കൈകൾ പാതി മടക്കി ജീപ്പിലേക്കു നടക്കുമ്പോൾ അറിയാതെ പിന്നെയും ആ
പാട്ടുമൂളി… യേ ഷാം മസ്താനീ…. പെട്ടെന്നു ബോധം വന്നപ്പോൾ ഒന്നു ചിരിച്ചു…ശരിക്കും
സായാഹ്നം മാദകം….

ആന്റിയുടെ ഓഫീസിലെത്തിയപ്പോഴേക്കും കുറച്ചു സാധാരണ നിലയിലേക്ക് വന്നു. ഉച്ചയ്ക്ക്
പെയ്ത മഴയുടെ ഈർപ്പം തങ്ങി നിന്നിരുന്നു. കുളി കഴിഞ്ഞു നനഞ്ഞിരുന്ന മുടിയിലൂടെ
കാറ്റോടിയപ്പോൾ സുഖം തോന്നി. വാതിൽ തുറന്നകത്തേക്കു ചെന്നു. ഏതാണ്ടൊഴിഞ്ഞിരുന്നു.
സെക്രട്ടറിയും പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. അഞ്ചാവുന്നതേയുള്ളൂ. അകത്തേക്ക്
പൊയ്ക്കോളൂ. മാഡം വെയിറ്റു ചെയ്യുന്നു. നല്ല സായാഹ്നം നേർന്നുകൊള്ളട്ടെ.
ഉപചാരവാക്കുകൾ പറഞ്ഞ് പുള്ളിക്കാരി ബാഗുമെടുത്ത് സ്ഥലം വിട്ടു.

ആന്റി ചിരിച്ചുകൊണ്ടെതിരേറ്റു. എന്താണ് ഈ സ്ത്രീയുടെ പ്രത്യേകത? ദേഹം
ചൂടുപിടിക്കുന്നോ? തൊണ്ട വരളുന്നതെന്തുകൊണ്ട്?.. ഞാനൊന്നു സ്വരം ക്ലിയറാക്കി.

ഇരിക്കൂ രഘൂ… ആന്റി വെള്ളം നിറച്ച ഗ്ലാസെനിക്കു നീട്ടി. തണുത്തവെള്ളം തൊണ്ടയിലൂടെ
ഇറങ്ങിയപ്പോൾ ദേഹവും തണുത്തു.

കുറച്ചുനേരം ഞങ്ങൾ തമ്മിൽ നോക്കിയിരുന്നു. ടെൻഷനൊന്നുമില്ലായിരുന്നു എന്നു
പറയാനാവില്ല… എന്തോ ആ അന്തരീക്ഷത്തെ ഇത്തിരി ഊർജ്ജമുള്ളതാക്കി.

ഞാൻ സാധാരണ അത്ര പരിചയമില്ലാത്തവരോട് ഏതെങ്കിലും ബിസിനസ് ഡീലുകൾ ചെയ്യുമ്പോൾ
അന്തരീക്ഷമിത്തിരി ലാഘവമുള്ളതാക്കാൻ ചെയ്യുന്ന ടെക്നിക് എടുത്തു പയറ്റി.

ദിവസമെപ്പടി? ബിസിയായിരുന്നോ ആന്റീ? ഞാൻ ചിരിച്ചു…

ആന്റിയുമൊന്നയഞ്ഞു. എന്താ പറയാ രഘൂ. കാലത്തേ രണ്ടു നേതാക്കൾ വന്നു. നമ്മുടെ
പ്രവർത്തനം സംസ്കാരത്തിനു യോജിച്ചതല്ല പോലും. എന്നാലീ കഷ്ട്ടപ്പെടുന്ന പെണ്ണുങ്ങളെ
ഹെൽപ്പു ചെയ്യാൻ കഴിയോ? അതു പറ്റില്ല… സംസ്കാരം…. നോക്കൂ നമുക്ക് ഇവിടന്നും
എറങ്ങാം. ഇന്നു മുഴുവൻ ഇവിടിരുന്നു മടുപ്പായി.

എന്റെ പഴയ ജീപ്പു കണ്ടപ്പോൾ ആന്റി ചിരിച്ചു. ബോണറ്റിലൂടെആ നീണ്ട കൈവിരലുകൾ ഒഴുകി..
ഉം… നിന്നെപ്പോലെത്തന്നെ…

ഞാൻ മുഖത്തൊരു ചോദ്യ ചിഹ്നവുമായി ആന്റിയെ നോക്കി.

പിന്നെയെങ്ങാനും സമയമൊത്തുവന്നാൽ.. പിന്നെയെന്റെ മൂഡുപോലെ പറയാൻ നോക്കാം.. ദേ
പിന്നെയുമാ കൊല്ലുന്ന മന്ദഹാസം… ആ കവിളിൽ ഒരു നുണക്കുഴി വിരിഞ്ഞോ? ദൈവമേ നീയെനിക്ക്
നിയന്ത്രണം തരില്ലേ?

ജീപ്പിന്റെ വാതിൽ തുറക്കാൻ ആന്റിയുടെ സൈഡിൽ പോയത് സത്യമായും ഒരു ജെന്റിൽമാൻ
ആയതോണ്ടാണേ… കൂട്ടത്തിൽ പിന്നെ ആ കൊഴുത്തുരുണ്ട ചന്തിക്കുടങ്ങൾ പൊറകിലേക്ക്
തള്ളിയതും, ആന്റി കാലു പൊന്തിച്ചപ്പോൾ സാരിപൊങ്ങിക്കണ്ട വെളുത്ത് ആകൃതിയൊത്ത
കാൽവണ്ണകളും… അതൊക്കെയൊരു ബോണസ്സായി കണ്ടാപ്പോരേ!

ഞാൻ ജീപ്പെടുത്തു. എങ്ങോട്ട്?

ഏതെങ്കിലും കുറച്ചു ശാന്തമായ ഇടത്തേക്ക്, ആന്റി പറഞ്ഞു.

ധൃതിയൊന്നുമില്ലല്ലോ? ഞാൻ ചോദിച്ചു.

ഏയ്.. ഓഫീസിലെ പെണ്ണുങ്ങൾക്കു വേണ്ടി തല്ക്കാലം ഏജൻസി ഒരു ഗസ്റ്റ്ഹൗസ്
ഏർപ്പാടാക്കീട്ടുണ്ട്. വൈകുന്നേരം എൻഗേജ്മെന്റ്സ് ഒന്നുമില്ല. ഞാൻ ആന്റിയുടെ
ഗന്ധവുമറിഞ്ഞ് സൂക്ഷിച്ചു ശകടം ഓടിച്ചു.

എന്താ വണ്ടിയോടിക്കുമ്പോ രഘു മിണ്ടില്ലേ? ഒന്നു പാളിനോക്കിയപ്പോൾ പിന്നെയും ആ
മിന്നിമായുന്ന ചിരി!

ഞാനൊന്നു ചിരിച്ചു. ഒന്നും പറഞ്ഞില്ല.

എന്താ ചിരിക്കുന്നത്? ആന്റി പിന്നേം. ഒന്നുമില്ലാന്റീ… ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

അല്ല എന്തോ ഉണ്ട്. നീ പറയില്ലേ? ആന്റി എൻ്റെ നേർക്ക് തിരിഞ്ഞു. ആ കനത്ത തുടകൾ
പൊങ്ങിയമർന്നു. തടിച്ച മുലകൾ തുളുമ്പി. നീണ്ട കൈവിരലുകൾ എന്റെ ഗിയറിലിരുന്ന
കൈത്തണ്ടയിലമർന്നു. കൂർത്ത നഖങ്ങൾ ഇത്തിരി നോവിച്ചു.

ആഹ്… ആന്റീ..ഞാൻ പറയാം… ശരി. നല്ല കുട്ടിയായി ചോദിക്കുന്നതിനെല്ലാം ശരിയുത്തരം
തന്നാൽ നിനക്കൊരു സമ്മാനം എപ്പഴെങ്കിലും തരാം. ആന്റി ചിരിച്ചു.

ഓക്കെ. ഞാൻ പറഞ്ഞു. നമ്മൾ പോവുന്ന ഇടം.. അഞ്ചുമിനിറ്റിലെത്തും.

ശരി. അങ്ങനേണേൽ ഒരുത്തരം താ. നിയ്യ് എന്തിനാ ചിരിച്ചേ?

വേറൊന്നുമല്ലാന്റീ… താഴത്തെ ഗീയറിലേക്കു മാറ്റിയിട്ട് ഞാൻ പറഞ്ഞു…. അത്… ഇന്നു
കാലത്ത് ഞാനൊരു തെമ്മാടിയും ഗുണ്ടയുമായിരുന്നു. അങ്ങനെയുള്ള എന്റെയൊപ്പം വണ്ടിയിൽ
കുലീനയും, തറവാടിയും സർവ്വോപരി സുന്ദരിയുമായ വസുന്ധര എങ്ങനെയൊറ്റയ്ക്ക് സഞ്ചരിക്കാൻ
ധൈര്യപ്പെട്ടു? അതിശയം തന്നെ! ഗുരുവായൂരപ്പാ! ഞാൻ കൈകൂപ്പി. പിന്നെ സ്റ്റിയറിങ്ങിൽ
തിരികെ വെച്ചു.

ആന്റി പൊട്ടിച്ചിരിച്ചു… ഇതാണോ? എന്താ അവസാനം പറഞ്ഞത്? സുന്ദരിയോ! ആന്റി പിന്നെയും
ചിരിച്ചു.. നാക്കിനെല്ലില്ലാത്ത ചെക്കൻ! എന്നാലും ആ മുഖമിത്തിരി തുടുത്തിരുന്നു.
നേരിയ മന്ദഹാസം മിന്നിമറഞ്ഞുകൊണ്ടിരുന്നു.

വലിയവായിലേ മനസ്സിലൊള്ളതങ്ങു വെളമ്പിക്കഴിഞ്ഞപ്പോൾ ആധിയായിരുന്നു! ആന്റിയെന്റെ
കപാലക്കുറ്റിക്കൊരെണ്ണം പൊട്ടിച്ച് വണ്ടീന്നെറങ്ങിപ്പോയിരുന്നേലും ഞാനിത്രേം
ഞെട്ടുകേലായിരുന്നു! ഉഗ്രൻ മഹാദേവൻ കാത്തു. ഒരു ബീഡി നിറച്ചു വലിച്ചോളാമെന്നു
മനസ്സിൽ നേർന്നു!

നഗരത്തിന്റെ നടുക്കായിരുന്നെങ്കിലും ശാന്തമായ, മാനേജ്മെന്റ് പഠനകേന്ദ്രം
നിലചെയ്യുന്ന കൊച്ചുകുന്നിലേക്ക് വണ്ടി തിരിച്ചു. അഞ്ചര കഴിഞ്ഞേ ഉള്ളൂ. കുന്നിന്റെ
ചരുവിൽ കണ്ണൻചേട്ടന്റെ ചായക്കട. എന്നുവെച്ചാൽ ഒരു വലിയ വണ്ടി. ഇപ്പോൾ ചുറ്റിലും
ആളൊഴിഞ്ഞ് അടുത്തുള്ള ഓഫീസുകളിൽ താമസിച്ചിറങ്ങുന്ന ചിലരും താഴെ ഷട്ടിൽ കോർട്ടിൽ
കളിക്കുന്നവരുമൊക്കെയേ ചായകുടിക്കാൻ കാണൂ. ഞാൻ മോളിലെ റോഡിൽ വണ്ടിയൊതുക്കി. കണ്ണൻ
ചേട്ടന്റെ കയ്യിൽ നിന്നും രണ്ടു കടുപ്പമുള്ള ചൂടു ചായകളും വാങ്ങി പടിഞ്ഞാറേക്ക്
നീളുന്ന പടവുകളിറങ്ങി. ഒരു പടിയിൽ ഞാനിരുന്നു. തൊട്ടുമോളിൽ ആന്റിയും. ദൂരെ ചുവന്ന
ചൂടില്ലാത്ത സൂര്യൻ താണുകൊണ്ടിരിക്കുന്നു. ചുറ്റുപാടും വൈകുന്നേരത്തിന്റെ നിറങ്ങളിൽ
സൗമ്യമായിരുന്നു..

ഉം… നല്ല ചായ. ആന്റിയൊരിറക്കു മൊത്തിയിട്ടു പറഞ്ഞു. എനിക്ക് മധുരം
പറ്റില്ലാന്നെങ്ങനെ മനസ്സിലായി?

ഞാൻ ഇത്തിരി തിരിഞ്ഞിരുന്ന് ആന്റിയുടെ മുഖത്തേക്ക് നോക്കി. ഒന്നും പറയാൻ
കഴിഞ്ഞില്ല. ആ നിറങ്ങളിടകലർന്നു തിളങ്ങുന്ന മനോഹരമായ മുഖത്തേക്ക്
നോക്കിയിരുന്നുപോയി!

ഹലോ… ഭൂമിയിലേക്ക് വന്നാലും പ്രഭോ! ആന്റിയെന്റെ മുന്നിൽ കൈ ഞൊടിച്ചു. സ്വപ്നത്തിൽ
നിന്നും ഞെട്ടിയുണർന്ന ഞാൻ ഒന്നു ചിരിച്ചു. കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുമ്പ്
പെട്ടെന്നു മറുപടി പറഞ്ഞു. എനിക്കു മധുരം ഇഷ്ട്ടമല്ല ആന്റീ…

ഓഹോ…അപ്പോൾ സ്വന്തം ഇഷ്ട്ടങ്ങൾ മറ്റുള്ളവരുടെ മേത്ത് അടിച്ചേൽപ്പിക്കുന്നു! ഇത്തിരി
കുസൃതി കലർന്ന സ്വരത്തിൽ കുറ്റപ്പെടുത്തൽ.. വേണമെങ്കിൽപ്പോലും അങ്ങനെയാരുമില്ല
ആന്റീ. ഞാനുള്ള സത്യം പറഞ്ഞു. ആന്റിയുടെ മുഖത്തെ ചിരി മാഞ്ഞു.

ആ അതുപോട്ടെ. ഞാൻ ജീപ്പിൽ വെച്ചു ചോദിച്ചില്ലേ? എന്റെ കൂടെ എങ്ങിനെയാണ്
ജീപ്പീക്കേറാൻ ധൈര്യം വന്നേ? ഉത്തരം കിട്ടിയില്ല. ഞാൻ ചോദിച്ചു.

ഉം… ആന്റി അകലേക്ക് നോക്കി. ആ മുഖത്ത് ആകാശത്തിന്റെ ചുവപ്പുനിറം കണ്ണാടി പോലെ…
ഒരിറക്കു കൂടി കുടിച്ചിട്ട് ആന്റി ഗ്ലാസു വശത്തുവെച്ചു. ഒന്നു തിരിഞ്ഞ് എന്നെ
നോക്കി.

നിനക്കറിയാമോന്നറിയില്ല… ഞാൻ വിവാഹം ചെയ്തിരിക്കുന്നത് റോഷ്നീടെ ചിറ്റപ്പൻ ദേവൻ
മേനോനെയാണ്. ദേവേട്ടനും മാധവേട്ടനും തമ്മിൽ മിണ്ടിയിട്ടു തന്നെ വർഷങ്ങളായി. ആ…
അതൊരു പഴയ കഥ. റോഷ്നിയേം ഭവാനിച്ചേച്ചിയേം എനിക്കിഷ്ട്ടാണ്. ഞങ്ങളെപ്പഴും ഫോണിൽ
സംസാരിക്കാറുമുണ്ട്.

ഭവാനിച്ചേച്ചിയാണ് നീ വീട്ടീക്കേറിവന്ന് കാട്ടിയ പരാക്രമങ്ങളൊക്കെ പറഞ്ഞത്.
ചേച്ചിക്ക് നിന്നോട് ദേഷ്യമൊന്നുമില്ലാട്ടോ…. പിന്നെ… നമ്മളാദ്യം കണ്ടതോർമ്മയുണ്ടോ?

മറക്കാൻ കഴിയുമോ..പഴയ പാട്ടു മനസ്സിൽ തികട്ടിവന്നു. ഉം..ഞാൻ തല കുലുക്കി.

അന്നെനിക്ക് ചുവന്ന കണ്ണുകളും, നെറ്റിയിലെ മുറിവിന്റെ ചൊമന്ന പാടും കണ്ടപ്പോ..
നീയൊരു വഴക്കാളിയാണെന്ന് തോന്നി. അതാണ് രഘൂ… അന്നങ്ങനെ…. ആന്റിയുടെ വിരലുകൾ എന്റെ
മുടിയിലൂടെ ചലിച്ചു… പിന്നെ…

പിന്നെ? ഞാൻ തലപൊക്കി ആ വലിയ മിഴികളിൽ…ആ തടാകങ്ങളിൽ നോക്കി…

റോഷ്നി നിന്നെപ്പറ്റി നല്ല കാര്യങ്ങളേ പറഞ്ഞിട്ടൊള്ളൂ. എന്നിട്ട്? ഞാൻ
മുന്നോട്ടാഞ്ഞു…

രഘൂ… ഞാൻ ചോദിക്കട്ടെ… ആന്റിയുടെ കണ്ണുകൾ എന്നെയുഴിഞ്ഞു….. ഞാൻ കണ്ണുകളുയർത്തി.

നിന്റെ ഫ്രണ്ട് ബാലുവിനോടു ഞാൻ നിന്റെ വിശേഷങ്ങൾ തിരക്കി. അവൻ പറഞ്ഞത്
എന്താണെന്നറിയാമോ?

ഞാൻ ചിരിച്ചു…. അവനെന്തു പറയാനാ ആന്റീ?

ആന്റിയെന്നോടു ചേർന്നിരുന്നു. അവൻ നിന്റെയൊരു ചരിത്രമെനിക്കു പറഞ്ഞുതന്നു. പ്രൈമറി
സ്കൂളിൽ സ്ഥിരം ബെഞ്ചിന്റെ മേലോ, ക്ലാസ് റൂമിനു പുറത്തോ…
ഹൈസ്കൂളിലെത്തിയപ്പോഴേക്കും എല്ലാവരുടേയും നോട്ടപ്പുള്ളി, അടിപിടികളിൽ മിക്കവാറും
ഉൾപ്പെടുന്നവൻ, പിന്നെ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വാർഡനെ തല്ലിയതിന്
പുറത്താക്കി.. ഇപ്പോഴും ചില്ലറ തെമ്മാടിത്തരങ്ങൾ കയ്യിലുണ്ട്.. പിന്നെ അടുത്ത്
അധികം കാണാത്തതു കൊണ്ട് മുഴുവനും അവനറിയില്ല.

ആന്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിടിയുകയായിരുന്നു. എന്റെ ഏറ്റവുമടുത്ത
ചങ്ങാതി വരച്ചു കാട്ടിയ ചിത്രം! വളരെ മോശമായ ഒന്ന്…

മനസ്സിലെ വിഷമം മുഖത്തു കണ്ടുകാണും. ആന്റി നിർത്തി.

അവനെന്നെപ്പറ്റി നല്ലതൊന്നും പറഞ്ഞില്ലേ? ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചു.

നല്ല തലയുണ്ട്.. മാർക്കുകളും…അതുകൊണ്ട് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി. അതു
പറഞ്ഞു.

എന്റെ തോളുകളിടിഞ്ഞു. തല താണു. ആന്റിയുടെ മുഖത്തുനോക്കാൻ കഴിഞ്ഞില്ല.

രഘൂ… ആന്റിയുടെ സ്വരം മൃദുവായിരുന്നു. നീയെന്റടുത്തിരിക്ക്. ഞാനാന്റിയിരുന്ന
പടിയിലിരുന്നു.

എന്നെ നോക്ക്. ഞാൻ ആന്റിയുടെ നേർക്കു തിരിഞ്ഞു. എന്തോ മൂടൽ പോലെ… കാണാൻ വയ്യ.
കിട്ടിയ ഷോക്കിൽ നിന്നും മെല്ലെ ഉണർന്നുവരുന്നേ ഉണ്ടായിരുന്നുള്ളൂ…

നീ കണ്ണു തുടയ്ക്ക്. ആന്റി തൂവാല നീട്ടി. ഞാൻ കണ്ണുകൾ തുടച്ചു. ഇപ്പോൾ ആ മുഖം
വ്യക്തമായി. ആന്റിയെന്റെ കൈകൾ കവർന്ന് ആ മടിയിൽ വെച്ചു. തല പെരുക്കുന്നുണ്ടെങ്കിലും
ആ തടിച്ച തുടകളുടെ സംഗമത്തിൽ പുറം കൈ അമർന്നപ്പോൾ എവിടെയോ എന്തോ ഉണർന്നു.

ഇതിനു മുന്നേ ഞാൻ നിന്നെ രണ്ടുവട്ടമാണ് കണ്ടത്. ആദ്യത്തെ പ്രാവശ്യം റോഷ്നി കരഞ്ഞതു
കണ്ടപ്പോൾ നിന്നെ കൊല്ലാൻ തോന്നി. പിന്നെയാണവൾ കാര്യം പറഞ്ഞത്. അതുകൊണ്ടാണ്
ബാലുവിനോടു ചോദിച്ചത്. നിന്റെ ഏറ്റവുമടുത്ത കൂട്ടായതോണ്ട് അവനും നിന്നെ സപ്പോർട്ട്
ചെയ്യുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ..ആന്റിയുടെ ശബ്ദം നേർത്തു..

പിന്നെന്താണാന്റീ? ഞാൻ ചോദിച്ചു.

ഇരുട്ടു വീണു തുടങ്ങിയിരുന്നു. വാ പോണവഴിക്കു ബാക്കി സംസാരിക്കാം. ആന്റിയെണീറ്റു. ആ
കൊഴുത്തു വിടർന്ന ചന്തികളിലേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു… ദയനീയമായ
പരാജയമായിരുന്നു ഫലം! ഭാഗ്യത്തിന് വെട്ടം കുറവായിരുന്നു!

വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ പോവണ്ട ഇടം ആന്റി പറഞ്ഞുതന്നു. മെയിൻ
റോഡിലെത്തിയപ്പോൾ ആന്റി വീണ്ടും സംസാരിച്ചു തുടങ്ങി.

ഞാനിന്നലെ നിന്നോട് ഇനി വരണ്ട എന്നു പറഞ്ഞത് ഈയൊരു ബാക്ക്ഗ്രൗണ്ടു വെച്ചിട്ടാണ്.
എന്നാൽ നിന്റെ പ്രതികരണവും പെരുമാറ്റവും അന്തസ്സുള്ളതായിരുന്നു. ഗിയറിലിരുന്ന
കൈപ്പത്തിക്കു മേലേ ആന്റിയുടെ വിരലുകൾ പൂപോലമർന്നു. സത്യം പറഞ്ഞാൽ ഞാൻ
നാണിച്ചുപോയി. അതൊന്നു നിന്നോട് പറയാനാണ് ഇന്നു കാണാമോന്നു ചോദിച്ചത്. ഐ ആം സോറി…

ഞാനാന്റിയെ ഒന്നു നോക്കി. മുഖത്തു വീണു പിന്നിലേക്ക് പോകുന്ന വെളിച്ചത്തിന്റെ
ചീളുകളിൽ ആ കണ്ണുകൾ തിളങ്ങി…

ആന്റിയെന്നോടു സോറി പറയരുത്. സത്യം പറഞ്ഞാൽ ബാലു പറഞ്ഞതെല്ലാം ശരിയാണ്.
പെട്ടെന്നങ്ങനെ കേട്ടപ്പോ ഞാനൊന്നു വല്ലാതായിപ്പോയി…. ഞാൻ പറഞ്ഞു… പിന്നെ ഞങ്ങൾ
നിശ്ശബ്ദരായി. ഇടയ്ക്കെല്ലാം ആ നീണ്ട വിരലുകൾ എന്റെ കൈത്തണ്ടയിൽ തലോടി. ആന്റിയുടേതു
മാത്രമായ ഗന്ധം വെഴിയിൽ നിന്നും വന്ന കാറ്റിനൊപ്പം എന്നെ പൊതിഞ്ഞു.. ആ കൊഴുത്ത
മുലകൾ പൊങ്ങിത്താഴുന്നത് ഇത്തിരി കുറ്റബോധത്തോടെ നോക്കി.

ഗസ്റ്റ്ഹൗസിന്റെ പോർച്ചിൽ വണ്ടി നിർത്തി. ഗുഡ്നൈറ്റ് രഘൂ… ആന്റിയെന്റെ നേർക്കു
തിരിഞ്ഞു. താങ്ക്സ് ആന്റീ… പെട്ടെന്ന് ഞാനൊന്നുമോർക്കാതെ ആ വലംകൈ എന്റെ കണ്ണുകളിൽ
ചേർത്തു. നന്ദി, എന്നോടു കാട്ടിയ…

ആന്റി എന്റെ കവിളിൽ തലോടി… ചേച്ചിയാണ് നിന്റെ….മന്ത്രിക്കുന്ന സ്വരത്തിൽ…

ഇപ്പോൾ…എനിക്കൊരാളെങ്കിലുമുണ്ട്… ഞാൻ പറഞ്ഞു. ആ കണ്ണുകൾ തിളങ്ങി.

ഞാൻ ഇറങ്ങട്ടേടാ…. ചേച്ചി അലിയുന്ന കണ്ണുകൾ എന്നിലുറപ്പിച്ചു…

ഞാൻ കൈ വീശി… ആ ഒരു കാര്യം… ചേച്ചി ഉള്ളിലേക്ക് കുനിഞ്ഞു…

എന്താ.. ചേച്ചീ? ഇത്തിരി മടിച്ചു ഞാൻ ചോദിച്ചു…നിനക്ക് വെള്ള ഷർട്ട് നന്നായി
ചേരുന്നുണ്ട്. മുഖത്തിന്റെ ആ തേജസ്സ് ശരിക്കും തെളിയുന്നുണ്ട്… ചേച്ചി
ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. രണ്ടുമിനിറ്റ് ഞാനവിടെത്തന്നെയിരുന്നു. പിന്നെ
വീട്ടിലേക്ക് വിട്ടു.

വഴിക്കു ചന്ദ്രേട്ടൻ വിളിച്ചു. നീ എവടാ? ഞാൻ ആഹാരം കൊടുത്തുവിടുന്നു. പൊതിയാണ്.
അപ്പോ പാത്രമൊന്നും കഴുകണ്ട… നാളെ വിളിക്കാം…

ഒരു റമ്മും സോഡയും ഐസിട്ട് ഒറ്റവലിക്ക് അകത്താക്കി. ഠപ്പേന്ന് നേരിയ ഹൈ. അടുത്ത
ഡ്രിങ്ക് മെല്ലെ നുണഞ്ഞ് വരാന്തയിലിരുന്നു. വിളക്കുകളണച്ച് സുഖമുള്ള പാതിയിരുട്ട്
അങ്ങനെ ആസ്വദിച്ചു.

“വെളിച്ചം ദുഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം”

അക്കിത്തത്തിൻ്റെ വരികൾ… എത്ര നാളായി ഒരു പുസ്തകം കൈകൊണ്ടു തൊട്ടിട്ട്! പാട്ടുകൾ
ആസ്വദിച്ചിട്ട്! ചന്ദ്രേട്ടൻ… വളരെയകന്ന ബന്ധു. അങ്ങേർക്കും ഭാര്യയ്ക്കും
എന്റെപേരിൽ കനിവു തോന്നണ്ട കാര്യമില്ല. തലവേദനകളല്ലാതെ ഒന്നും ഞാനവർക്ക്
കൊടുത്തിട്ടില്ല. ഇപ്പോൾ ചേച്ചി! വേദനിപ്പിക്കരുത്, ഒരിക്കലും…. ജീവൻ പോയാലും..
സ്വന്തം ചോരയും കളിക്കൂട്ടുകാരനുമൊക്കെ തള്ളിപ്പറഞ്ഞ… പറിച്ചുമാറ്റുന്ന ഒരു
പാഴ്ച്ചെടി… ആഹ്… ഞാനൊന്നലറി. ഇല്ല…. അണഞ്ഞുപോയാലും അതിനുമുന്നേ ആളിക്കത്തും.
ഇത്തരം ഊമ്പിയ സെൽഫ് പിറ്റിക്കൊന്നും ഇതുവരെ സമയം കൊടുത്തിട്ടില്ല. ഇനിയങ്ങോട്ടും!

മൂന്നാമത്തെ ഡ്രിങ്കുമൊഴിച്ചു ദിനേശ് ബീഡിയും കത്തിച്ച് ആദ്യത്തെ കോൺട്രാക്ടിന്റെ
ഫൈനൽ ബില്ലു പാസായപ്പോൾ വാങ്ങിയ മ്യൂസിക് സിസ്റ്റത്തിൽ പഴയ സീഡീയിട്ടു.
ചാഞ്ഞിരുന്നു… മധുരമായ പാട്ടൊഴുകി വന്നു…

” വാതിൽപ്പഴുതിലൂടെന്നുള്ളിൽ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ…..
അതിലോലമെൻ ഇടനാഴിയില് നിൻ
കളമധുരമാം കാലൊച്ച കേട്ടൂ…..”

സിന്ദൂരം കലർന്ന സുന്ദരമായ മുഖം… ആഹ്… മധുമുള്ള ഓർമ്മകളിൽ ലയിച്ചുപോയി…

ദേവകിയേട്ടത്തിയുടെ പൊതിച്ചോറും മീനും ചമ്മന്തിയും വെട്ടിവിഴുങ്ങിയിട്ട് കിടന്നു.
രാവിലെ ഞെട്ടിയെണീറ്റു.. മൊബൈലിൽ ലൈറ്റു കത്തുന്നു. മെസ്സേജ് നോക്കി. അന്തക്കാലത്ത്
വാട്ട്സാപ്പൊന്നും വന്നിട്ടില്ല.

ശുഭരാത്രി. പതിനൊന്നുമണിക്കാണ് അയച്ചത്. ഇപ്പോൾ നാലുമണി.

സോറി ചേച്ചീ.. ഒരു വൈകിയ ഗുഡ്നൈറ്റ്. ഇത്തിരി കൂടി ഉറങ്ങാൻ പോകുന്നു…
മെസ്സേജുമയച്ച് തിരിഞ്ഞുകിടന്നുറങ്ങി.

പച്ചക്കറികളും, ഇഷ്ട്ടികകളും കാലത്തേ തന്നെ കൈകാര്യം ചെയ്തു. ഭാഗ്യത്തിന് സൈറ്റിൽ
പോവണ്ടി വന്നില്ല. എല്ലാം ഫോൺ വഴി. ഉച്ചയ്ക്ക് ശ്രീനിയുടെ ഓഫീസിലെ ചെറിയ കോൺഫറൻസ്
ഹോളിൽ ഹേമയെ മീറ്റുചെയ്തു. വേറൊന്നിനുമല്ല.. ഐഡിയകൾ ഫ്രീയായി തട്ടിക്കളിക്കാൻ.
ചിലപ്പോഴെല്ലാം ശ്രീനിയും കൂടാറുണ്ട്.

ആഹാ… ഇന്നു കാണാനിത്തിരി മനുഷ്യപ്പറ്റുണ്ടല്ലോ! ഹേമ ചിരിച്ചു. സംഭവമെന്താണെന്നു
വെച്ചാൽ ഇന്നലെ ഷേവുചെയ്തതുകൊണ്ട് കവിളുകളിൽ കുറ്റിത്താടിയേഉള്ളൂ.. സാധാരണയുള്ള
നാലഞ്ചു ദിവസത്തെ വളർച്ചയില്ല. പിന്നെ എന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട വെള്ള
ഷർട്ടാണ് ഇട്ടിരുന്നത്.

പോടീ… ഞാൻ ഒരു ഇറേസറെടുത്തവളെ എറിഞ്ഞു. പിന്നെ ഞങ്ങൾ കാര്യമായി ചർച്ചകളിൽ മുഴുകി.
ഒന്നര മണിക്കൂറിനകം ഞങ്ങൾ രണ്ടൈഡിയകൾ തിരഞ്ഞെടുത്തു. അവളുടെ ടെക്ക്നിക്കൽ കഴിവുകൾ
ഡെക്കറേഷൻ, ലേ ഔട്ട്…ഇങ്ങനെ. എന്റെ സംഭാവനകൾ മിക്കവാറും കസ്റ്റമറിന്റെ ആവശ്യങ്ങൾ
മനസ്സിലാക്കി പണി, വിവരം…ഇതിന്റെയൊക്കെ ഒഴുക്കിഇനോട് അനുബന്ധിച്ചതും.

ശരീടാ… ഞാൻ സ്കെച്ചുകളുണ്ടാക്കി പ്രസന്റേഷന്റെ ഡ്രാഫ്റ്റ് നിനക്കും ശ്രീനിക്കും
നാളെ അയയ്ക്കാം. മറ്റന്നാൾ മാഡത്തിനെ കാണാൻ പറ്റുമോന്നു തിരക്ക്..

വൈകുന്നേരം പിന്നെയുമോടാൻ പോയി. തളർന്നു വന്ന് ഒരു ഡ്രിങ്കൊഴിച്ചു. വരാന്തയിൽ
ചൂരൽക്കസേരയിലിരുന്നു. കാലുകൾ നീട്ടി അരമതിലിൽ വെച്ചു. ആഹ്. ഐസിട്ട റമ്മും സോഡയും
അന്നനാളത്തിലൂടെ ഇറങ്ങിപ്പടർന്നപ്പോൾ നല്ല സുഖം…വയറ്റിൽ ചൂടു പടർന്നു.
പേശികളയഞ്ഞു..

ഒരു മെസ്സേജ്… ഹൗ ആർ യൂ? ചേച്ചിയെപ്പറ്റി ചിന്തിക്കാതിരിക്കാൻ പരമാവധി
ശ്രമിച്ചതാണ്. ദേ ഇപ്പോ….

സുഖം ചേച്ചീ. എങ്ങിനെയുണ്ട്?

എന്തു പറയാനാ രഘൂ? ഇപ്പോൾ സംസാരിക്കാമോ?

തീർച്ചയായും… ഞാൻ ഫോണും ഗ്ലാസുമെടുത്ത് വരാന്തയുടെ അറ്റത്തു പോയി നിന്നു.
ചീവീടുകളുടെ ശബ്ദം ഉച്ചത്തിലായി.

രഘൂ… തരംഗങ്ങളിലൂടെ മധുരസ്വരം.. ചങ്കിലൊരു നൊമ്പരം.

ചേച്ചീ… സ്വരമിത്തിരി വിറച്ചിരുന്നു.

നിന്റെ അത്താഴം കഴിഞ്ഞോ?

ഇല്ല.

എന്തെടുക്കുവാ?

റം കുടിക്കുന്നു…

ഓഹോ! വേറെ ഇത്തരം നല്ല ശീലങ്ങളുണ്ടോ?

എന്താണില്ലാത്തത് ചേച്ചീ… ഞാൻ ചിരിച്ചു..

എടാ ചെക്കാ… അധികം വേണ്ട. ചങ്കു വാടിപ്പോകും.

സാരമില്ല ചേച്ചീ.. എന്തായാലും പ്രത്യേകിച്ചാർക്കും വല്ല്യ പ്രശ്നമൊന്നും
കാണത്തില്ല. ഞാൻ ചിരിച്ചു.

വേണ്ടടാ… എന്റെ ഓഫീസിന്റെ ഡിസൈൻ ആരു നോക്കും? അതു കഴിഞ്ഞു മതി നിന്റെ ലഹരിട്രിപ്പ്!
ചേച്ചിയും ചിരിച്ചു. ആ വെള്ളമൊഴുകുന്നപോലുള്ള കുണുങ്ങിച്ചിരി ഒഴുകിവന്നപ്പോൾ
മേലൊന്നു കിടുത്തു. ഒറ്റ വലിക്ക് ബാക്കി ഗ്ലാസു കാലിയാക്കി.

ചേച്ചീ.. രാത്രി കുളിക്കാറുണ്ടോ? റമ്മിന്റെ പിടിത്തത്തിൽ നാവിന്റെ കെട്ടഴിഞ്ഞു.

മുടിയൊന്നും ഒണങ്ങൂല്ലടാ.. ഒന്നു മേൽക്കഴുകി. ചേച്ചി ഒരു മടിയുമില്ലാതെ പറഞ്ഞു. ആ
നിനക്കൊക്കെ ഞങ്ങളു പെണ്ണുങ്ങളുടെ വെഷമം വല്ലതുമറിയണോ? അല്ല.. ഞാൻ
കുളിച്ചോന്നറിഞ്ഞിട്ട് നെനക്കെന്താടാ? ആ കുസൃതി നിറഞ്ഞ സ്വരം…. ഒരു ചിരി
ഒളിഞ്ഞിരുന്നോ?

ഓ… ചേച്ചീടെ മണം…. കുളിച്ചാലതു പോവത്തില്ലേ.. അതാ… അതിനകം രണ്ടാമത്തെ
ഡ്രിങ്കുമൊഴിച്ച് ഒരു വലിവലിച്ചപ്പോൾ ഒരു കണ്ട്രോളുമില്ലാതെയായ ഞാൻ വെച്ചുകാച്ചി.

എന്റെ മണത്തിനെന്താടാ? ആ സ്വരം മൃദുവായി… തൂവൽ പോലെ തഴുകുന്നതായി…

എനിക്കറിഞ്ഞൂട ചേച്ചീ… ചേച്ചി അടുത്തുവരുമ്പഴ് കണ്ണടച്ചാലും ഞാനറിയും. ആ മണമെന്റെ
മൂക്കിന് എവിടെയാണേലും തിരിച്ചറിയാൻ പറ്റും. ഞാനൊന്നു ശ്വാസം ആഞ്ഞുവലിച്ചു. ദേ
ഇപ്പഴുമറിയാം …. എന്റെ തൊട്ടടുത്തൊണ്ട് ചേച്ചി..

ചേച്ചിയുടെ ശ്വാസമുയർന്നു താഴുന്നത് ഞാനറിഞ്ഞു. നീ പോയി വല്ലതും കഴിച്ചിട്ടു
കിടക്ക്.. പിന്നേ… ആരുമില്ലെന്നാരു പറഞ്ഞു? ഗുഡ്നൈറ്റ്!

സ്വീറ്റ് ഡ്രീംസ് ചേച്ചീ… ഗ്ലാസ് ടോപ്പുചെയ്തിട്ട് മുറ്റത്തിറങ്ങി. വെറുതേ നടന്നു.
ഒരിറക്കുകൂടി. ഇപ്പോൾ ചീവീടുകളുടെ ചിലപ്പ് സംഗീതമായിത്തോന്നുന്നു. രാത്രിയുടെ ഗീതം.
അങ്കിളിന്റെ വീടിന്റെ മതിലിനടുത്ത് എന്തൊരു സുഗന്ധം.. വള്ളിയിൽ പാതിവിടർന്ന പൂവ്!
നിശാഗന്ധിയാണോ? ഇന്ദ്രിയങ്ങൾ ഉണർന്നപോലെ…

സുഖമായുറങ്ങി.

അടുത്ത ദിവസം പോയതറിഞ്ഞില്ല. വൈകുന്നേരം ശ്രീനിയും ഹേമയുമായി പ്രെസന്റേഷൻ
മുഴുമിച്ചു.

വീട്ടിലേക്ക് പോവുമ്പോൾ മനസ്സു തുള്ളിച്ചാടുകയായിരുന്നു. ഒരു മാതിരി
കൊച്ചുപിള്ളേരെപ്പോലെയായി ഞാൻ! സ്വയം ചിരിച്ചു… എന്നാലും ചേച്ചി വിളിക്കും.. ശരി
വിളിക്കട്ടെ… അല്ല എന്തിനാണ് ചേച്ചി വിളിക്കുന്നത്? കഴിഞ്ഞ രണ്ടു ദിവസങ്ങളും
ചിലപ്പോൾ പാവം തോന്നിയിട്ടാവും. അല്ലെങ്കിൽ ഒറ്റയ്ക്കിരുന്നു ബോറടിച്ചുകാണുമോ?
അപ്പോഴൊരു ടൈംപാസ്സിന്? ഏയ് അങ്ങനെ വരുമോ? എന്നാ കെട്ടിയവനെ വിളിച്ചാപ്പോരേ?
എന്തോന്നെടേ നീ പറയണത്? ആരെങ്കിലും ടൈംപാസ്സിന് കെട്ടിയവനെയോ കെട്ടിയവളേയോ
വിളിക്കുമോ? ചിന്തിച്ചു കുഴഞ്ഞ ഞാൻ തല ക്ലിയറാക്കാൻ ഗ്രൗണ്ടിൽ ഓടാൻ പോയി. ഓട്ടം
കഴിഞ്ഞു തളർന്ന് വണ്ടിയിലിരുന്നപ്പോൾ ഒരു മെസ്സേജ്. “എന്നെ വിളിക്ക്”. ദേ മൂന്നു
മിസ്സ് കോളുകൾ…

എന്താ ചേച്ചീ? സ്വരത്തിലെ ആകാംക്ഷ ചേച്ചി പിടിച്ചെടുത്തു.

ഒന്നൂല്ലടാ.. എന്താ നിന്നെ വിളിക്കാൻ കാരണം വല്ലതും വേണോ? അമർത്തിയ ചിരി… ഓ.. ആ
മുഖം.. കണ്ണുകളിൽ തിളങ്ങുന്ന കുസൃതി…ദൈവമേ! ദേ ഇത്രയടുത്ത് എനിക്കു കാണാം.

അതല്ല.. ചേച്ചി വിളിക്കുമോ എന്നോർത്തിരുന്നു. ഞാൻ പറഞ്ഞു.

ഹ! എന്നിട്ടാണോടാ അരമണിക്കൂറായി വിളിക്കുന്നു. നീ ഫോണെടുക്കാതെ എവടെയാരിരുന്നു?
വല്ല അടിപിടിക്കുമാണോടാ? ആ സ്വരമിത്തിരി കൂർത്തു.

അയ്യോ! ഓടാൻ ഗ്രൗണ്ടീ വന്നതാ ചേച്ചീ. ഫോൺ വണ്ടീലാരുന്നു. ഞാൻ പറഞ്ഞു.

ഊം… അമർത്തിയൊരു മൂളൽ! മുഴുവനും അങ്ങു വിശ്വസിച്ച ലക്ഷണമില്ല!

ഇന്നത്തെ ദിവസമെപ്പടി? സ്ഥിരം അടവെടുത്തു. എന്റെ രഘൂ ഒന്നും പറയണ്ട….ചേച്ചി
അന്നത്തെ വിശേഷങ്ങൾ മൊത്തം വിളമ്പി. ഹാൻഡ്സ് ഫ്രീ ചെവിയിൽ തിരുകി ഞാൻ വണ്ടി
സ്റ്റാർട്ടാക്കി. വീട്ടിൽച്ചെന്നു സ്നീക്കേർസും സോക്സും അഴിക്കുന്നതു വരെ അനുസ്യൂതം
വാചകം. കുളിക്കാൻ പോവുന്നതുകൊണ്ട് എന്നെ വെറുതേ വിട്ടു. രണ്ടെണ്ണം ചെലുത്തിയാൽ മതി
എന്നൊരുപദേശവും!

എന്താണെന്നറിയില്ല, അന്നും അടുത്ത ദിവസവും മുഖത്തൊരു വിഡ്ഢിച്ചിരിയുണ്ടായിരുന്നു.
ഹേമ പറഞ്ഞപ്പോഴാണ് ബോധവാനായത്.

ഉച്ചകഴിഞ്ഞ് ചേച്ചിയുടെ ഓഫീസിലേക്കു ചെന്നു. ഞാനും ഹേമയും കൂടിയാണ് മൂന്ന്
ഇന്റീരിയർ ഡിസൈനുകൾ അവതരിപ്പിച്ചത്. ഒരു കേരള കസവുസാരിയിൽ ചേച്ചി മനോഹരിയായിരുന്നു.
എനിക്ക് ചേച്ചിയോടു തോന്നുന്ന ആകർഷണം ആർക്കും മനസ്സിലാവാത്തത് അത്ഭുതപ്പെടുത്തി!
മൊത്തം ഓഫീസ് സ്റ്റാഫിനൊപ്പം ഒരു നരച്ച മുടിയുള്ള കിഴവനുമുണ്ടായിരുന്നു.

മുക്കർജി. റീജിയണൽ ഹെഡ്ഡാണ്. ചേച്ചി പരിചയപ്പെടുത്തി. മീറ്റിങ്ങിൽ കൂടുതൽ ചോദ്യങ്ങൾ
പുള്ളിയുടേതായിരുന്നു. ഹേമയിത്തിരി വിഷമിക്കുന്നതുപോലെ എനിക്കു മാത്രം തോന്നി.
അപ്പോൾ ഞാനാണ് മിക്കവാറും ഉത്തരങ്ങൾ കൊടുത്തത്. മെല്ലെ മെല്ലെ ഒരു ഡിസൈൻ എല്ലാവരും
അംഗീകരിച്ചു… ഹാപ്പിയായി പിരിഞ്ഞു.

ചേച്ചിയെ ആർത്തിയോടെ നോക്കാതിരിക്കാൻ ശരിക്കും പണിപ്പെട്ടു. എന്നാലും.ആ വിടർന്ന
മിഴികളും, തുടുത്ത കവിളുകളും…..പിന്നെ കസവു ബോർഡറുള്ള സാരിക്കുള്ളിൽ ഉയർന്നുതാഴുന്ന
കൊഴുത്ത മുലകളും…ഓഫീസ് ചെയറിൽ നിറഞ്ഞു കവിയുന്ന വിടർന്നു തള്ളിയ കുണ്ടികളും… ആഹ്…
ഇടയ്ക്കെല്ലാം ചുറ്റിനടന്നപ്പോൾ ആ ശില്പത്തിനെ നെഞ്ചിലമർത്താൻ തോന്നി… ഒരു
കാട്ടാളനെപ്പോലെ കരുത്തുള്ള കൈകളിൽ വാരിയെടുത്ത് കടിച്ചുകീറി അനുഭവിക്കാൻ തോന്നി…
ഒട്ടും നോവിക്കാതെ കൊഞ്ചിക്കാൻ തോന്നി… അമ്മേ!

ശ്രീനി ഞങ്ങളെ അവന്റെ ക്ലബ്ബിലേക്ക് കൊണ്ടുപോയി, ചെറിയൊരു സെലിബ്രേഷൻ. അവൻ ബിയറും
ഹേമ വൈനും ഞാൻ സ്ഥിരം വിഷം റമ്മും സോഡയും. എല്ലാവരും നല്ല മൂഡിലായിരുന്നു.

പപ്പടം പൊടിച്ചതും മസാല ചേർത്ത കപ്പലണ്ടിയും ഉള്ളിയും പച്ചമുളകും അരിഞ്ഞതും, കൂടെ
മല്ലിയിലയും നാരങ്ങാനീരും മുളകുപൊടിയും ചേർത്ത ക്ലബ് മിക്ച്ചറും രുചിച്ചുകൊണ്ട് ഹേമ
ചോരനിറമുള്ള വൈൻ കാലിയാക്കി. ഞങ്ങളും കാര്യമായി കൂടെപ്പിടിച്ചു.

അപ്പോൾ ചിയേർസ്… രണ്ടാമത്തെ റൗണ്ടിൽ ശ്രീനി വിടർന്നു ചിരിച്ചു. ഇവരുടെ
സൗത്തിന്ത്യയിൽ തുടങ്ങണ മൂന്നോഫീസിന്റെ മോടിപിടിപ്പിക്കൽ, ഡിസൈൻ, ഡെക്കറേഷൻ…
മിക്കവാറും ഉറപ്പാണ്. ഇതൊന്നു തീർന്നു കലക്കിയാൽ മതി. കെളവൻ മുക്കർജിക്ക് നിങ്ങളു
രണ്ടിനേം റൊമ്പ പുടിച്ചിരുക്ക്!

എടാ ശ്രീനീ? നമ്മടെ പ്രധാന പയ്യൻസ് ഇത്തിരി തെളിഞ്ഞിട്ടുണ്ട്, അല്ലേടാ? ഹേമ എന്നെ
നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..

ശരിയാടീ.. ഞാനുമത് നോട്ടു ചെയ്താരുന്നു. എന്തെടെ നന്നാവാനൊള്ള വല്ല കടുത്ത
തീരുമാനോം?

നിനക്കൊന്നും വേറെ പണിയില്ലേ? ഞാൻ ചിരിച്ചു. നാളെ മൊതല് ഷേവുചെയ്യാതിരിക്കാം. പോരേ?

വേണ്ടടാ. ഹേമ തൊഴുതു. ഇതാ നല്ലത്. അവന്റെയൊരു ചവുണ്ടനെറമൊള്ള ഷർട്ടുകളും, താടീം,
മുടീം. അതൊക്കെയങ്ങു പോയപ്പോ കൂടെക്കൊണ്ടുനടക്കാം എന്നായിട്ടൊണ്ട്.

എന്നാലും ഞങ്ങള് നോട്ടുചെയ്തിട്ടൊണ്ട് മോനേ. നീയിപ്പത്തൊട്ട് നിരീക്ഷണ വലയത്തിലാണ്.
വേണമെങ്കിൽ ഒള്ള സത്യം ഹേമച്ചേച്ചിയോടോ ശ്രീനിയേട്ടനോടോ ഇപ്പഴേ അങ്ങു പറഞ്ഞേക്ക്.
തടിയൻ പിന്നെയുമിരുന്നു കുലുങ്ങിച്ചിരിച്ചു.

പെണ്ണന്വേഷിക്കാൻ നേരം ഈ മൂത്തതുങ്ങളൊക്കെ ഇവിടൊക്കെത്തന്നെ കാണണം! ഞാൻ
ഗ്ലാസുകാലിയാക്കി അടുത്ത ഡ്രിങ്കിനു പറഞ്ഞു.

ഞാൻ വരാടാ. അങ്ങനേമെങ്കിലും നീയൊന്നു നന്നായാൽ മതി. കാട്ടുപോത്ത്! ഹേമ ചിരിച്ചു.

വീട്ടിലെത്തി പതിവോട്ടത്തിനു പോയി. അന്നെന്തോ ചേച്ചിയുടെ വിളിയോ മെസ്സേജോ ഒന്നും
കണ്ടില്ല. കുറേനേരം കാത്തു. വിളിക്കണോ വേണ്ടയോ എന്ന ചിന്ത. അവസാനം ഒരു മെസ്സേജ്
മാത്രമയച്ചു. പ്രസന്റേഷനു നന്ദി. ശുഭരാത്രി.

രണ്ടുദിവസം ഒരനക്കവുമില്ല. ആകപ്പാടെ ഒരരുക്കായി. ഏതായാലും പണി തുടങ്ങാൻ നാലുദിവസം
കൂടിയുണ്ട്. ആശാരി, മേസൺ, പെയിന്റുപണിക്കാർ… ഞാനും ഹേമയുമോടി നടന്നു. പണി
തുടങ്ങുന്ന ദിവസം ആന്റിയുടെ ഓഫീസിലേക്ക് വിളിച്ചു. തണുത്ത, പ്രൊഫഷനൽ പെരുമാറ്റം.
ആന്റി വർക്ക്സൈറ്റിൽ വന്നു. എല്ലാവരോടും നന്നായി ഇടപെട്ടു. ഈയുള്ളവനോടും, എന്നാൽ
സൗഹൃദമോ, സന്തോഷമോ ഒന്നുതന്നെ എന്നോടുള്ള പെരുമാറ്റത്തിൽ കണ്ടില്ല. ഞാനിത്തിരി
ഡൗണായെങ്കിലും വെളിയിൽ കാട്ടിയില്ല. പണിയുടെ മേൽനോട്ടത്തിന് ശ്രീനിയുടെ
മേശിരിയുണ്ട്. എന്നും ഉച്ചയ്ക്കുമുൻപ് ഹേമയും വൈകുന്നേരം പണി കഴിയുന്നതിനുമുൻപ്
ഞാനും പോയി നോക്കാമെന്നായിരുന്നു പ്ലാൻ. പന്ത്രണ്ടു ദിവസത്തെ പണിയുണ്ട്.

ബാക്കി ബിസിനസ്സുകളിലും ഒപ്പം ചന്ദ്രേട്ടന്റെയൊപ്പം പുതിയ സംരംഭമായ
മെറ്റൽസ്ക്രാപ്പിന്റെ പണിയിലുമേർപ്പെട്ടു. ആകപ്പാടെ തിരക്കുപിടിച്ച ദിവസങ്ങൾ.
ചുറ്റിലുമുള്ള ഫാമുകളിലും, ഇഷ്ട്ടികച്ചൂളകളിലും, ഫാക്ടറികളിലും ഓടിനടന്നു. വൈകിട്ടു
തളർന്നു കയറിവരുമ്പോൾ മനസ്സിൽ മധുരം കോരിയൊഴിച്ചിരുന്ന ശബ്ദം… ആലസ്യത്തിൽ നിന്നും
ഉണർത്തിയിരുന്ന തൂവലിന്റെ തലോടൽ…അതെല്ലാം സത്യമായിരുന്നോ? എന്നും ബോധം കെടുന്നതുവരെ
കുടിച്ച് വല്ലതും വാരിത്തിന്നിട്ട് മെത്തയിലമരും.. അടുത്ത ദിവസവും തഥൈവ.

വസുന്ധരാ മാഡം വന്നിരുന്നു… ഒരു ദിവസം ശ്രീനിയുടെ ഓഫീസിൽ കണ്ടപ്പോൾ ഹേമ പറഞ്ഞു.

എന്തു പറഞ്ഞു?

ഹാപ്പിയാണ്. പിന്നെ മാർക്കറ്റിങ്ങിനു വന്നയാളു മുങ്ങിയോന്നു ചോദിച്ചു…

ഓഹോ! എനിക്കിത്തിരി ചൊറിഞ്ഞു വന്നു. ഇതുമാത്രം നോക്കിയാ മതിയോ? വേറേം പണിയൊണ്ടെന്നു
പറഞ്ഞില്ലേടീ?

ആ.. അതൊക്കെ നീയങ്ങു നേരിട്ടു പറഞ്ഞാ മതി. ബാക്കിയൊള്ള ഓഫീസിന്റേം പണി വേണ്ടേടാ?
ഹേമ ന്യായമായ ചോദ്യമുയർത്തി.

ആ എനിക്കെങ്ങും വയ്യ, ആ തള്ളേക്കാണാൻ. നീയങ്ങൊറ്റയ്ക്കു ചെന്നാ മതി. ഞാൻ പിന്നേം
കലിപ്പിലെന്തോ പുലമ്പി.

തള്ളയോ! ഹേമ മൂക്കത്തു വെരലുവെച്ചു. എന്തു സൗന്ദര്യമാടാ അവർക്ക്! ഡ്രെസ്സ് സെൻസ്…
ഷേപ്പ്… ക്ലാസ്സ് ലുക്കാണ്. കാട്ടുപോത്ത്! അവളെന്നെ കുറ്റപ്പെടുത്തി.

ഉള്ള് നൃത്തമാടിയെങ്കിലും അവളുടെ മുന്നിൽ പൊട്ടൻ കളിച്ചു.. ശരിയാണെടീ…
സുന്ദരിയാണെന്റെ ചേച്ചി… എന്റെ… എന്റെ മാത്രം..

എന്നാലും തിരിച്ചു ഡ്രൈവു ചെയ്യുമ്പോൾ ആ മുഖം മുന്നിലങ്ങനെ തെളിഞ്ഞുവന്നു. സമയം ആറര
കഴിഞ്ഞു… വണ്ടി സൈഡിലൊതുക്കി.

മൊബൈലിൽ നമ്പർ വിളിച്ചു… കുറച്ചുനേരത്തെ റിങ്ങിനു ശേഷം… ഇത്തിരി അരിശമുള്ള സ്വരം.
എന്തു വേണം?

ഒന്നു കാണാമോ?

എന്തിന്?

ഒന്നു കാണാനാ ചേച്ചീ… ഉള്ളു പിടച്ചിരുന്നെങ്കിലും ഞാൻ സൗമ്യമായ സ്വരത്തിൽ പറഞ്ഞു..

നിശ്ശബ്ദത..എന്തിനാണ്? സ്വരത്തിൽ മൂർച്ച.

ഞാൻ ഫോൺ കട്ടുചെയ്തു. ഒരു നിമിഷം ആലോചിച്ചു. പെട്ടെന്നൊരു ഉൾവിളി.. നേരെ ചേച്ചിയുടെ
ഓഫീസിലേക്ക് വിട്ടു.

ഇരുട്ടിയിരുന്നു. സെക്യൂരിറ്റി വന്നു. എന്താ സാറേ?

വസുന്ധര മാഡം വരാൻ പറഞ്ഞിരുന്നു. പോയോ ആവോ? ഞാൻ വളരെ നോർമ്മലായി ചോദിച്ചു.

ലൈറ്റു കണ്ടാരുന്നു സാറേ. ഞാനൊന്നു വിളിച്ചു നോക്കാം.

വെയിറ്റുചെയ്യാൻ പറഞ്ഞു സാറേ.. പുള്ളി തിരികെ വന്നു. ഞാൻ സീറ്റിൽ ചാരിക്കിടന്നു.

മുഖത്തു തഴുകുന്ന തൂവലുകൾ എന്നെയുണർത്തി. കണ്ണു തുറന്നപ്പോൾ എന്നെ നോക്കി
അടുത്തിരിക്കുന്ന ചേച്ചി!

ഞാൻ പിടഞ്ഞെണീറ്റു. സോറി ചേച്ചീ! സൈഡിലിരുന്ന കുപ്പിയുമെടുത്ത് വെളിയിലിറങ്ങി.
മുഖവും വായും കഴുകി…

51180cookie-checkനിഴലുകൾ – Part 1

Leave a Reply

Your email address will not be published. Required fields are marked *