കാമവും സ്നേഹവും 2

Posted on

നന്ദി വാക്കുകൾ കൊണ്ടാണ് തുടങ്ങേണ്ടത് പക്ഷേ അതിന് സമയമായിട്ടില്ലെന്ന് കരുതുന്നു… കഥയുടെ പേരിന് നേരെയുള്ള ഹൃദയം ചുവപ്പിച്ചില്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങൾ നല്ലതായാലും ചീത്തയായാലും തിർച്ചയായും കമന്റ് ബോക്സിൽ നിക്ഷേപിക്കണേ എന്നൊരു അപേക്ഷ മാത്രം 🙏🏻. ഒരു കഥയുടെ ചെറിയൊരു തുടക്കം മാത്രമാണ് നിങ്ങൾക്ക് മുന്നിലേക്ക് ഞാൻ വച്ച് നീട്ടിയത്. കൂടുതൽ വളച്ചുകെട്ടില്ലാതെ രണ്ടാമത്തെ ഭാഗം ഞാനെഴുതി തുടങ്ങട്ടെ…. കഥ ഇതുവരെ.. 33 വയസ്സുള്ള ലേഖ വീട്ടിലെ ബോറഡി മാറ്റാനായാണ് ടൗണിലെ ബുക്ക് സ്റ്റാളിൽ ജോലിക്ക് പോകുന്നത്, ഭർത്താവ് ചെന്നെയിൽ കോൺട്രാക്ടർ ആണ്.

അവൾ ജോലി ചെയ്യുന്നിടത്ത് അരുൺ എന്ന ഒരു പയ്യൻ പുതുതായി ജോലിക്ക് വരുന്നു തുടർന്ന് വായിക്കുക… നേരം ഇരുട്ടി തുടങ്ങി സന്ധ്യയുടെ മനോഹാരിത മാഞ്ഞ് ഇരൂട്ടിന്റെ പുതപ്പെടുത്തണിഞ്ഞിരിക്കുന്നു പ്രകൃതി.. പകലിലെ ചൂടിനെ വകവെക്കാതെ ഒരിളം തണുത്ത കാറ്റിങ്ങനെ അന്തരീക്ഷത്തിൽ അലതല്ലി കളിക്കുന്നുണ്ട്.. കവലയിൽ പതിവുപോലെ ലൈറ്റുകൾ തെളിഞ്ഞു കിടപ്പുണ്ട് ആൽമരത്തിന്റെ അടുത്തുള്ള പോസ്റ്റിലെ ലൈറ്റ് എന്തിനോ വേണ്ടി ഇടക്കിടെ മിന്നി മിന്നി കത്തുന്നുണ്ട്.. രാഘവേട്ടന്റെ ചായക്കടയിലെ ചില്ലലമാരയിൽ ആർക്കും വേണ്ടാതെ രണ്ട് പഴംപൊരി അവിടെയിരുന്ന് രാഷ്ട്രീയ ചർച്ചകൾ നടത്തുന്നവരെ നോക്കി ചിരിക്കുന്നതിനിടയിലാണ് അരുൺ “രാഘവേട്ടാ എന്താ ഇള്ളേ കഴിക്കാൻ?” എന്ന് പറഞ്ഞുകൊണ്ട് ചായക്കടയിലേക്ക് കേറി വന്നത്. നല്ല ചൂട് പൊറേട്ടേം ബീഫുണ്ട് എടുക്കട്ടെ ? ആഹ് ഒരു ആറ് പോറാട്ടേം ഒരു ബീഫ് ഫ്രൈയിം പാർസൽ എടുത്തോ ! ദാ ഇപ്പൊ ശരിയാക്കിത്തരാം, വെള്ളാനകളുടെ നാട്ടിലെ പപ്പുചേട്ടന്റെ ഡയലോഗും പറഞ്ഞുകൊണ്ട് രാഘവേട്ടൻ അടുക്കളയുടെ അകത്തേക്ക് പോയി.. രാഘവേട്ടന്റെ ചായപീട്യ , എതൊരു നാട്ടിൻ പുറത്തും കാണും ഇത്തരം ഒരു ചായ പീടിക. ചായയ്ക്കും കടിക്കുമൊപ്പം അന്നാട്ടിലെ സകല വാർത്തകളും വിശേഷങ്ങളും പങ്കുവെക്കപ്പെടുന്ന ഒരിടം, രാവിലെ ഗ്രാമമം ഉണരുന്നിനു മുന്നേ ആ കട തുറക്കും അതിരാവിലെ ട്രെയിനിന് പോകുന്നവരായാലും ജോലിക്ക് പോകുന്നവരായാലും ആദ്യത്തെ ജലപാനം നടത്തുന്നത് ദാ ഈ ചായപീട്യെലെ ബെഞ്ചിലിരുന്നാവും . അഞ്ച് അഞ്ചര ആകുമ്പോളേക്ക് ആവി പറക്കണ പുട്ടും ദോശേം ആ ചില്ലു പാത്രത്തിൽ ഇങ്ങനെ അടുക്കി വെച്ചിട്ടുണ്ടാകും .. പറഞ്ഞ് പറഞ്ഞ് ഇതേട്യാ പോന്ന്ന് വിചാരിക്കുന്നുണ്ടാവും അല്ലേ , ഞാനൊരല്പം നൊസ്റ്റാൾജിയ കോറിയിട്ടതാണ് . അരുണേ ഇന്നാ കയ്യിലുള്ള പൊതി രാഘവേട്ടൻ അവന് നേരെ നീട്ടി.

ഇങ്ങള് ഈല് ഗ്രേവി വച്ചിറ്റില്ലേ ? ആന്താടാ അങ്ങനെ ഒരു വർത്താനം . ഇനിക്ക് എപ്പേങ്കിലും ഗ്രേവി ഇല്ലാണ്ട് ഈടന്ന് പാർസൽ തന്നിനാ ? ഇല്ല.. ആ അപ്പോ അയിറ്റാൽത്തെ വർത്താനൊന്നും വേണ്ട. സോറിപ്പാ ആഹ്, ഇന്നാ ഇതൂടി എടുത്തോ ചില്ലു കൂട്ടിൽ കൈയ്യിട്ട് ബാക്കിയുള്ള പഴം പൊരി ഒരു പേപ്പറിൽ പൊതിഞ്ഞ് അത് അരുണിന് കൊടുത്തു. ഒരു മൂളിപ്പാട്ടും പാടി അവൻ സ: കൃഷ്ണപിള്ള സ്മാരക വായനശാല എന്ന് ചുവപ്പ് നിറത്തിലെഴുതിയ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു. ചെക്കൻ വെള്ളടിക്കേനുള്ള പോക്കാന് തോന്നുന്ന് അല്ലേ രാഘവാ… അയിനെന്താ ഇഞ്ഞിം ഞാനും ഈ പ്രായത്തിൽ കുടിക്കലിലിലേനാ നാണു. ഇപ്പോം കുടിക്കലിണ്ട് പിന്നെന്താ? ഇണ്ടപ്പാ ഞാൻ പറഞ്ഞിനെ ഇള്ളു. എടോ വെർതേ ആരാന്റെ കുറ്റോം പറഞ്ഞിരിക്കാണ്ട് ചായ കുടിച്ചിറ്റിണ്ടേ പൊര പിടിക്കേൻ നോക്ക്. അഭിലാഷേ, സനൂപേ വാടാ.. അരുൺ വായനശാലയുടെ താഴെ നിന്ന് വിളിച്ചു കൂവി. ആഹ് വെരുന്നെടാ, അവർ രണ്ട് പേരും പടികളിറങ്ങി താഴേക്ക് വന്നു. സനൂപ്: നീ എന്തിനാടാ ഇങ്ങന വിളിച്ച് കൂവുന്നേ ? നിനക്ക് ഫോൺ വിളിച്ചാ പോരെ അഭി : അതെന്നെ ഇവൻ നാട്ട്കാരെ മൊത്തം അറീക്കും അരുൺ: ഓഹ് അല്ലേല് നാട്ട്കാർക്ക് ഒന്നു അറിയൂലല്ലോ നമ്മൾ വെള്ളടിക്കുന്നേ ഒന്ന് പോടാ സനൂപ്: ആഹ് എന്നാ നീ നാളെ ഒരു മൈക്കൂം കൂടെ എടുത്തോ എന്നിട്ട് “മാന്യമഹാ ജനങ്ങളെ ഞാനും എന്റെ കൂട്ടുകാരും പുതിയ പാലത്തിന്റെ താഴെ നിന്ന് മദ്യപിക്കാൻ പോവുകയാണ് എല്ലാ ആൽ പറമ്പ് നിവാസികൾക്കും സ്വാഗതം ” ഇങ്ങനെ അനൗൺസ് ചെയ്ത് നടക്ക്.. അരുൺ: ഹി ഹി , കോമഡി ആണേൽ വർക്ക് ആയില്ല മോനേ സനൂ. മോൻ വണ്ടി എടുക്ക് പാലത്തിന്റെ തായെ തന്നെ ഇരിക്കാം അഭി: അപ്പോ കുപ്പി ? അരുൺ: അതൊക്കെ അങ്ങെത്തും നീ വണ്ടീൽ കേറ് മോനെ സനൂപ്: ആരാ വെളിച്ചം ആണോ അരുൺ: ആഹ് അല്ലാണ്ട് ഇപ്പോ എവിടെ നിന്ന് കിട്ടാനാ. മിക്ക നാട്ടിൻ പുറത്തും രാഘവേട്ടന്റെ ചായപീട്യപോലെ ഒരു ATM ഉണ്ടാകും ഇത് നിങ്ങള് വിചാരിക്കണ എ ടി എം അല്ലട്ടാ എനി ടൈം മദ്യം. ചുരിക്കി പറഞ്ഞാൽ മദ്യം ബ്ലാക്കിനു വിൽക്കുന്ന ഒരാൾ , പലപ്പോഴും പലരുടെ ദാഹമകറ്റാൻ ഒരിറ്റു മദ്യവുമായി ഓടിയെത്തുന്ന ഒരാൾ . മദ്യവും അതിലൊഴിക്കാനുള്ള വെള്ളവും ഇനി ടെച്ചിങ്സ് വേണേൽ അതും അയാളെത്തിച്ചു തരും. ഇന്നാട്ടിൽ അത് പ്രകാശനാണ് വെളിച്ചം എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന പ്രകാശൻ.

അവർ പാലത്തിന്റെ അടുത്ത് എത്തിയപ്പോഴേക്കും അവരെ കാത്ത് ഒരു കാർ അവിടെയുണ്ടായിരുന്നു. അരുണേ … കാറിൽ നിന്ന് ഇറങ്ങിയ ആൾ അവരെ നോക്കി കൈ കാണിച്ചു ആഹ് പ്രകാശേട്ടാ , എത്രയാ ? 650 എതാ ബീവറേജ് അല്ലേ ആഹ്, മാഹി ആണേൽ കുറഞ്ഞതിണ്ടേനും മാഹി വേണ്ടപ്പാ. ഇതെന്നെ മതി. വെള്ളത്തിന് പറഞ്ഞിനേനും ഇല്ലേ ? ആഹ് അയാൾ ഡോർ തുറന്ന് വെള്ളവും ഒരു കുപ്പിയും അവന് നേരെ നീട്ടി പൈസ ഞാൻ ജി പെ ചെയ്തേക്കാം എന്നാ ശെരി അയാൾ കാറുമെടുത്ത് പോയി സനൂപ് : എതാടാ സാധനം അരുൺ: ഗ്രീൻ ഹൗസ്.. അഭി : ഇതേതാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ ? സനൂപ് : വെളിച്ചം തേച്ചോ ? അരുൺ: ഏയ് നല്ല സാധനാന്നാ പറഞ്ഞേ നോക്കാം സനൂപ്: എന്തായാലും ഒഴിക്ക് പാലത്തിനടിയിലെ പൊത്തിൽ നിന്നൊരു ഗ്ലാസ്സെടുത്ത് അരുണിന് കൊടുത്തു കൊണ്ട് പറഞ്ഞു. എല്ലാവരും രണ്ട് റൗണ്ട് അടിച്ച് ഇരിക്കുമ്പോൾ ഒരു മൊബൈലിന്റെ വെളിച്ചം അവർക്ക് നേരെ നടന്നു വന്നു. ആരാടാ സനൂപ് ആണോ ? ആഹ് ആ വെളിച്ചവും ഭീമാകാരമായ രൂപവും അവരോട് അടുത്തുകൊണ്ടേ ഇരുന്നു . ആരാ ? എന്ന അർത്ഥത്തിൽ അവർ പരസ്പരം നോക്കി. പേടിക്കേണ്ട ഞാനാ മണിയാ.. ഒരു ഭീമാകാരമായ രൂപം അവർക്ക് തൊട്ടടുത്തായി ഇരുന്നു. ആഹ് മൂന്നാളും ഉണ്ടല്ലോ ? നിങ്ങളുടെ ഒപ്പം വേറെ ഒരുത്തനും കൂടെ ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര് , ആ തെക്കെലേ മനോജേട്ടന്റെ മോൻ ? അരുൺ : മിഥുൻ.. ആഹ് ഓനെടപ്പോയി . സനൂപ്: അവൻ ബാംഗ്ലൂരാ രണ്ടാഴ്ചയായി പോയിട്ട്. മണി : ആഹ് വെർതേയല്ല ഇന്നല ഓന മീറ്റിങ്ങിന് കാണാഞ്ഞിന് , എല്ല അരുണേ ഇന്നേം കണ്ടില്ലാലോ ? അരുൺ: മണിയേട്ടാ അത്.. എനിക്ക് നല്ല സുഖൊല്ലേനും മണി: ഇനിക്ക് ഈയിടെ ആയിട്ട് കുറച്ച് സൂക്കേട് കൂടുന്നിണ്ട് വെല്ല ചാണകത്തിലും ചവിട്ടേനാറ്റം ചിന്ത ഇണ്ടേൽ അങ്ങ് മാറ്റി വച്ചേട്ടാ !! അടന്നും ഇടന്നെല്ലം ഒരോന്ന് കേക്കിന്നിണ്ട് അഭി: എന്താ മണിയേട്ടാ ഇങ്ങക്ക് ഓന അറിഞ്ഞൂടെ , ഓനങ്ങന മാറ്യേൻ പറ്റുവോ ഒന്നൂലേലും ഓനൊരു രക്തസാക്ഷിന്റെ അനിയന്റെ മോനല്ലെ … മണി: രാജീവേട്ടനെ പോലെ ഇള്ളോറാണ് ഈ ആൽപറമ്പിലെ മണ്ണ് ചുവപ്പിച്ചേ അത് ഓറ ചോരേന്റെ കൂടി ചോപ്പാ, അപ്പോ ഈ മണ്ണില് വെറെ ഒരു കൊടി പാറാണ്ട് നിൽക്കേണ്ടത് ഇങ്ങളെം എന്റെയെല്ലാം കടമയാ അത് മറക്കണ്ട അരുൺ: മണിയേട്ടാ ഇങ്ങളാ എന്റെ കൈയ്യിൽ ആദ്യായിട്ട് ചോന്ന കൊടി വച്ച് തന്നെ. ഞാള് മൂന്നാക്കും ആദ്യായിട്ട് ഈം ഗുലാബ് വിളിച്ചു തന്നതും ഇങ്ങളാ..

ആ ഇങ്ങക്ക് എന്നെക്കാൾ വിശ്വാസം വേറേള്ളാള് പറേന്ന ആണേൽ പിന്ന അനക്കിങ്ങളോടി ഒന്നും പറയേനില്ല . മണി: ഞി സെഡ് ആവല്ലടോ , ഞാനൊരു കാര്യം കേട്ടു അത് ഞാൻ ഇന്നോട് ചോദിച്ചു അത്രേ ഇള്ളു. അഭി ഞീ ഒനൊരു പെഗ് കൂടെ ഒയിച്ചോട്ക്ക് .. അഭി മദ്യമൊഴിച്ച ഗ്ലാസ്സ് അരുണിന് നേരെ നീട്ടി.. അവൻ ഒറ്റ വലിക്ക് അത് അകത്താക്കി. അഭി : മണിയേട്ടന് ഒന്നൊഴിക്കട്ടെ . വേണ്ടടാ ഞാൻ നിർത്തിട്ടാ ഉള്ളേ . വൃന്ദ വീട്ടിലുണ്ട് അത് കേട്ടപ്പോൾ മുന്നു പേരുടെയും മുഖത്ത് ഒരു പ്രസരിപ്പ് മിന്നിമാഞ്ഞു. സനൂ : ആണോ വൃന്ദേച്ചി എപ്പഴാ വന്നേ ? മണി : അവളിന്ന് രാവിലെ മലബാറിന് വന്നതാ. നിന്നെ ഞാൻ രാവിലെ വിളിച്ചിരുന്നല്ലോ അവളെ പിക് ചെയ്യാൻ. നീ ഫോണെടുത്തില്ല. എനിക്കാണേ ഇന്നലത്തെ കെട്ടെറങ്ങിട്ടുണ്ടായില്ല. പിന്നെ ഓട്ടോക്കാരൻ സുനിയെ വിളിച്ച് അവളെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു സനൂ : ഞാൻ നല്ല ഉറക്കമായിരുന്നു മണി : എന്നാ ശെരി നിങ്ങൾ അടിക്ക് ഞാൻ തെറിക്കട്ടെ അധികം ലെയ്റ്റ് ആക്കണ്ട ശരി മണിയേട്ടാ അവർ മൂന്ന് പേരും ഒരുമിച്ച് പറഞ്ഞു. അയാൾ മൊബൈലിലെ ടോർച്ചും ഓൺ ചെയ്ത് നടന്നകന്നു.. മണിയേട്ടൻ നാട്ടിലെ യുവാക്കളുടെയൊക്കെ ആവേശമാണെങ്കിൽ അയാളുടെ ഭാര്യ വൃന്ദ അവരുടെയൊക്കെ ഉറക്കം കെടുത്തുന്ന സ്വപ്ന സുന്ദരിയായിരുന്നു. ആൽപറമ്പിൽ പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ജീവിതം തന്നെ പാർട്ടിക്കായി ഒഴിഞ്ഞുവച്ച ആളാണ് മണിയെന്ന മണികണ്ഠൻ. കണ്ണൂർ എസ് എൻ കോളേജിൽ എസ്എഫ്ഐയുടെ കൊടിമരം പിഴുതെറിഞ്ഞവരെ തല്ലാൻ കൊണ്ടുവന്ന ആളുകളുടെ കൂട്ടത്തിലാണ് അവിടെ ഫൈനൽ ഇയർ ആയിരുന്ന വൃന്ദ ആദ്യമായി മണികണ്ഠനെ കാണുന്നത് . അന്ന് അയാൾ ആ കോളേജിലുണ്ടാക്കിയ കോലാഹലങ്ങൾ വൃന്ദയെന്ന ചെറുപ്പക്കാരിയിൽ മുപ്പതിനോടടുത്ത ആ യുവാവിനോട് ആരാധനയുണ്ടാക്കി. കോളേജിലെ യൂണിയൻ ചെയർമാൻ തന്റെ സഹപാഠിയായതിനാൽ മണികണ്ഠന്റെ കോൺടാക്ട് ഒപ്പിക്കുക എന്നത് . ജഗന്നാഥന് ധാരാവി ഒഴിപ്പിക്കുന്നതുപോലെ ഒരു പൂ പറിക്കുന്ന ജോലിയായിരുന്നു വൃന്ദയ്ക്ക്.. ആ ആരാധന സൗഹൃദത്തിലേക്കും തുടർന്ന് ഇപ്പോഴുണ്ടായിരുന്ന പ്രണയിതാവിനോട് നമ്മൾ തമ്മിൽ ഒന്നിക്കാൻ വീട്ടുകാർ സമ്മതിക്കില്ല എന്ന് പറഞ്ഞ് തന്റെ എളിയ സ്കൂൾ കോളേജ് ജീവിതത്തിലെ നാലാമത്തെ തേപ്പും തേച്ച് മണികണ്ഠന് തന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നുകൊടുത്ത്, ആറുമാസത്തെ പ്രണയത്തിനൊടുവിൽ മണിയെ തേച്ചാൽ ചിലപ്പോൾ താൻ ചുമരിൽ തൂങ്ങിയാടുന്ന വെറുമൊരു ചിത്രമായി മാറുമെന്ന തോന്നൽ കൊണ്ടാവാം വൃന്ദ ഒളിച്ചോടി അവന്റെ ജീവിത സഖിയാവാൻ സമ്മതമരുളിയത്. കുടുംബത്തെയും പാർട്ടിയെയും ഒരുമിച്ച് മുന്നോട്ട് നയിച്ച മണികണ്ഠൻ വൃന്ദയെ പഠിപ്പിച്ചു ടീച്ചറാക്കി തന്റെ പാർട്ടി ബന്ധങ്ങൾ കൊണ്ട് കോഴിക്കോട്ടെ ഒരു പ്രമുഖ കോളേജിൽ ജോലിയും തരപ്പെടുത്തി.

അവിടെ വച്ച് വൃന്ദയോട് അപമര്യാദയായി പെരുമാറിയ ഒരു മാഷിന്റെ കൈ മണികണ്ഠനും കൂട്ടരും തല്ലിയൊടിച്ചത് നാട്ടിലാകെ പാട്ടെങ്കിലും . അതിന് വഴിയൊരുക്കിയത് വൃന്ദ തന്നെയാണെന്നത് നാട്ടിലെ കുറച്ച് യുവാക്കൾക്ക് മാത്രം അറിയുന്ന രഹസ്യമായിരുന്നു. വൃന്ദ ഒരു കളിക്കാരിയാണെന്നും ശ്രമിച്ചാൽ വളയുമെന്നും അവർക്കിടയിൽ ചർച്ചകളുണ്ടായി പക്ഷെ എന്തിനും പോന്ന മണികണ്ഠനെ ഓർക്കുമ്പോൾ അവരുടെ കാലിനടിയിൽ പൊങ്ങിയ പൗരുഷം താനെ താഴും .. സനൂപിന്റെ അയൽ വക്കത്താണ് മണികണ്ഠന്റെ വീട് അതുകൊണ്ട് തന്നെ വൃന്ദ വീട്ടിലുണ്ടാകുമ്പോഴൊക്കെ സനൂപിന് എന്നും കണ്ണിന് വിരുന്നാണ്. എന്തെങ്കിലും ആവശ്യത്തിന് മണിയും വൃന്ദയും ആദ്യം വിളിക്കുന്നതും അവനെയാണ്. മണികണ്ഠന് അവൻ സ്വന്തം അനിയനെ പോലെയായിരുന്നു. ആ ഒരു സ്വാതന്ത്ര്യം ആ വീട്ടിലും അവനുണ്ടായിരുന്നു. പക്ഷേ മണികണ്ഠനോടുള്ള ഭയം വൃന്ദ നല്കുന്ന കാഴ്ചകളിൽ മാത്രം തൃപ്തി അണയാൻ അവനെ നിർബന്ധിതനാക്കി … അരുൺ: നല്ലൊരു ചാൻസ് മിസ്സായല്ലോ മോനേ സനൂ ? അഭി : സത്യം എന്നെയാറ്റാ വിളിച്ചെങ്കിൽ ഞാൻ പോയേനെ , ഒരുത്തൻ കെടന്ന് ഉറങ്ങിയേക്കുന്നു സനൂപ്: അയിന് ഞാനറിഞ്ഞ ഈന വിളിക്കുന്നേന് . ഞാൻ കരുതി വല്ല കൊടിം കെട്ടാനാറ്റായിർക്കുന്ന് അഭി : ആഹ് ഇനി പറഞ്ഞിട്ട് കാര്യൊല്ല മോനെ.. അരുൺ: സത്യം ഓളേം ബേക്കിലിരുത്തി ഇളം തണുപ്പത്ത് ബൈക്കിൽ ഉഫ് എന്ത് രസായിരിക്കുവേനും അഭി : ഇടക്കിടെ ബ്രെയിക്ക് പിടിക്കുമ്പോൾ വൃന്ദേച്ചിന്റെ ആ ഇളനീർ പോലത്തെ മൊല നിന്റെ പുറത്ത് മുട്ടുന്നെ ആലോചിച്ചിട്ട് തന്നെ എനിക്ക് കുളിരു കോരുന്നു. സനൂപ്: മതിയെടാ മൈരുകളെ എനിക്കിട്ട് ഉണ്ടാക്കിയത്. നീയൊക്കെ പറഞ്ഞ ആ ഇളനീരില്ലെ ഒരീസം അതു ഞാൻ ഈ കൈ കൊണ്ട് പറിച്ചെടുക്കേം ചെയ്യും അത് വായിൽ വച്ച് വെള്ളം കുടിക്കേം ചെയ്യും . അഭി : ആഹ് പിന്നെ നിനക്ക് തിന്നാനും ,ചന്തി കഴുകാനും കൈ കാണൂലാന്ന് മാത്രം അത് മണിയേട്ടൻ ഇളനീർ കൊത്തുന്നതു പോലെ ഇങ്ങ് കൊത്തി എടുക്കൂന്ന് മാത്രം.. സനൂ : ശ്ശെ മൂഡ് പോയി നീ ഒരെണ്ണം കൂടെ ഒഴിക്ക്.. അഭി ഒരു പെഗ് സനൂപിന് ഒഴിച്ചു കൊടുത്തു, അവൻ കുടിച്ചതിനുശേഷം അടുത്ത പെഗ് അരുണിനും ഒഴിച്ചു കൊടുത്തു. അവസാനത്തെ പെഗ് സ്വയം ഒഴിച്ച് കുടിച്ച് കുപ്പി പുറകിലെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു.. സനൂ : ഡാ എനിക്ക് ഒന്നും ആയില്ല.. അരുൺ: മൈരൻ തുടങ്ങി, സനൂ : ഡാ സത്യായിട്ടും ഒന്നും ആയില്ല ഒരു അര കൂടെ എടുത്താലോ അഭി : ഡാ മൈരേ മിണ്ടാതിരുന്നോ എപ്പോഴും ഉള്ളതാ നിനക്ക് ഒന്നും ആയില്ല ആയില്ലാന്ന് എന്നിട്ട് അര എടുത്താൽ ഒരു പെഗ് കൂടി അടിക്കുമ്പോഴേക്ക് വാള് വെക്കും. സനൂ : ഡാ ഇന്ന് അങ്ങനല്ല , ഒന്നും ആയില്ല പച്ച വെള്ളം കുടിച്ച ഫീൽ പോലുല്ല അരുൺ: അത് ഒരിക്കലും ഉണ്ടാകുല്ല, നിങ്ങൾ വേണേ എടുത്തോ എനിക്ക് വേണ്ട രാവിലെ പണിക്ക് പോകാനുള്ളതാ സനൂ : ഓഹ് ഓന് മാത്രെ ഉള്ളു പണി മ്മക്കൊന്നുല്ലലോ ല്ലേ അഭി. അഭി : നീ ന്റെ വക്കാലത്ത് പിടിക്കണ്ട എനിക്കും സാധനം വേണ്ട.. സനൂപ്: അപ്പോ നിങ്ങൾ രണ്ടും ടീമ് ഞാൻ തന്നെ വില്ലൻ അല്ലേടാ മൈരുകളേ.. അഭി : ആഹ് നീ തന്നെ വില്ലൻ, തല്ക്കാലം നടക്ക് , കുറച്ച് സമയം ആ ബസ്സ് സ്റ്റോപ്പിൽ ഇരിക്കാ എന്നിട്ട് പോകാ സനൂപ്: ഓഹ് ഉത്തരവ് പോലെ .. അവർ പാലത്തിന് മുകളിൽ കയറി അതിനടുത്തുള്ള ബസ്സ് സ്റ്റോപ്പിൽ ഇരുന്നു. സനൂപ് : ഓയ് പണിക്കാരാ എങ്ങനെ ഇണ്ട് അന്റെ പുതിയ പണി അരുണിനെ കളിയാക്കുന്ന പോലെ ചോദിച്ചു.. അരുൺ: കൊയപ്പോല, ബുക്ക് സ്റ്റാൾ ആയോണ്ട് വല്യ അധ്വാനൊന്നും ഇണ്ടാകുലാന് വിചാരിക്കുന്ന് അഭി: നീ ഒറ്റക്കേ ഇള്ളു.. അരുൺ: എല്ലപ്പ ഒരു ചേച്ചി ഇണ്ട് ചേച്ചീയാ .. !! അഭിയും സനൂപൂം ഒരുമിച്ച് ചോദിച്ചു അരുൺ: അഹ്.. ലേഖേച്ചി സനൂപ്: എങ്ങനെ ചരക്കാണോ . അരുൺ: ശ്ശേ എന്താടാ അതൊരു പാവം ചേച്ചിയാ.. അഭി : ഇയ്യോ ഇതാരാ പറേന്നേന് നോക്ക്. പീടിയേൽ ഷോ ന് വച്ച ബൊമ്മേന്റെ വരെ മൊല നോക്കി കമന്റ് പറന്നോന , ഞീ അധികം പുണ്യാളനൊന്നും കളിക്കാണ്ട് കാര്യം പറ മൈരേ.. അരുൺ: സത്യായിട്ടും ഞാൻ അങ്ങനെയൊന്നും നോക്കില്ലട. കാണാനൊക്കെ കൊള്ളാം.

മട്ടന്നൂരാറ്റ വീട്. സനൂപ്: നമ്പർ വാങ്ങിയോ ഓറെ അരുൺ: ഇല്ലടാ ഇന്ന് പോയല്ലേ ഉള്ളു, എന്തിനേനു സാറിന് വൃന്ദ പോരെ വേറേം വേണോ .. സനൂപ്: പറേന്ന കേട്ട തോന്നും നിനക്കൊന്നും അവളെ നോട്ടം ഇല്ലാന്ന്. അഭി : വൃന്ദേച്ചി ഈ നാടിന്റെ ഹരല്ലേടാ , ചരക്ക് എന്നൊക്കെ പറഞ്ഞാ കുറഞ്ഞ് പോകും അരുൺ: മതി മൈരോളെ ഈ കമ്പി വർത്താനം ബാ പോകാ 10 മണി കൈഞ്ഞ് അഭി : ആഹ് എന്നാ പോകാ. അഭി രണ്ട് പേരെയും വീട്ടിലിറക്കി അവന്റെ വീട്ടിലേക്ക് പോയി . സനൂപിനെ ഇറക്കുമ്പോൾ മണിയേട്ടന്റെ വീട്ടിലേക്കൊന്ന് പാളി നോക്കിയെങ്കിലും അവിടെ ലൈറ്റ് ഒക്കെ ഓഫ് ചെയ്തിരുന്നതിനാൽ ആരെയും കണ്ടില്ല.. ________________________________ ചേച്ചീയെ ഞാൻ ഡ്രോപ്പ് ചെയ്യണോ ? വേണ്ട ഞാൻ ബസ്സിന് പോയ്ക്കോളാം .. എന്നാ ശരി ചേച്ചീ നാളെ കാണാം.. ലേഖ ബസ്റ്റാന്റിലേക്ക് നടന്നു ‘ശരവണ’ ട്രാക്കിൽ ഇട്ടിട്ടുണ്ട്. ലേഖ ബസ്സിലെ ഡ്രൈവറെ നോക്കി ചിരിച്ചു , പുള്ളിയും തിരിച്ചൊരു ചിരി നൽകി. ബസ്സിലെ സ്ഥിരം യാത്രക്കാരി ആയോണ്ട് അതിലെ ജീവനക്കാരൊക്കെ അവൾക്ക് പരിചിതരായിരുന്നു രാവിലെ കണ്ടില്ലല്ലോ ഷനോജേ ? അവൾ കണ്ടക്ടറോട് കുശലാന്വേഷണം നടത്തി. ബസ്സ് വർക്ക് ഷോപ്പിലേനും ലേഖേച്ചി , ഇങ്ങളെങ്ങനാ രാവിലെ പോയെ ? ഞാൻ ഒരു ഓട്ടോ വിളിച്ചു. ഇപ്പോം ഓട്ടോക്ക് പോണ്ടി വരുന്നാ വിചാരിച്ചേ ആ എന്തായാലും ഓട്ടോ ക്യാഷ് ലാഭായില്ലേ ലേഖേച്ചി. അപ്പോ രാവിലത്തെ നഷ്ടം ആര് നികത്തും , ഇന്റെ മൊതലാളീ തെരുവോ ? ഇങ്ങള് ചോയിച്ചോക്ക് ചെലപ്പ കിട്ടിയാലോ അതും പറഞ്ഞ് കണ്ടക്ടർ മുന്നോട്ടു നീങ്ങി. സമയം ഏതാണ്ട് എഴ് മണി ആകാറായി ലേഖ ബസ്സിറങ്ങി ഒരു ഇടവഴിയിലേക്ക് കയറി . അത് നേരെ ചെല്ലുന്നത് അവരുടെ വീട്ടിലേക്കാണ് അതിന് അടുത്ത് തന്നെയാണ് ജയന്റെ ചേട്ടന്റെയും വീട് , സ്കൂൾ വിട്ടു വരുന്ന ലാവണ്യ ലേഖ വരുന്നത് വരെ അവിടെയാണ് നിൽക്കാറ് ലേഖ മോളെയും കൂട്ടി വിട്ടിലെത്തി, കുളിയൊക്കെ കഴിഞ്ഞ് ഒരു ചായ വച്ച് കുടിച്ചു. ഒപ്പം മോൾക്കും ചായ നല്കി അവളോട് പഠിക്കാൻ പറഞ്ഞിട്ട് രാത്രിയിലേക്കുള്ള ഭക്ഷണം റെഡിയാക്കി. സമയം ഒൻപത് കഴിഞ്ഞിരുന്നു. അവൾ ഫോണെടുത്ത് ഹരി ബൂക്ക് എന്ന് സെർച്ച് ചെയ്തു. ഹലോ എന്താടോ ഈ സമയത്ത് ? ഒന്നൂല്ല, തനിക്ക് സുഖമില്ലെന്ന് ബാബുവേട്ടൻ പറഞ്ഞു അതോണ്ട് വിളിച്ചതാടോ ആഹ് കാര്യായിട്ട് ഒന്നൂലടോ ചെറിയൊരു പനി ഇപ്പോ എങ്ങനുണ്ട്? കുറവുണ്ട്. ഇന്ന് ഡെലിവറി ഉണ്ടായിരുന്നോ ? ആഹ് ! കുറച്ച് പുസ്തകങ്ങൾ ഉണ്ടായിരുന്നു ആഹ്.. തന്റെ ഫുഡൊക്കെ റെഡിയായോ അതൊക്കെ റെഡിയാക്കി മേശപ്പുറത്തു വച്ചിട്ടുണ്ട്, തനിക്ക് കഞ്ഞി ആയിരിക്കും അല്ലേ ? അതേ.. പനിയും കഞ്ഞിയും മലയാളിടെ കോമ്പിനേഷൻ അല്ലേ എന്നാ ശരി , ഒരാളെ പഠിക്കാനിരുത്തിട്ടുണ്ട് എന്തായോ എന്തോ ? പോയി നോക്കട്ടെ താൻ റെസ്റ്റ് എടുക്ക്.

ആഹ് ഓക്കെ. എന്നാ അടുത്താഴ്ച കാണം എന്നും പറഞ്ഞ് ഹരി ഫോൺ കട്ട് ചെയ്തു. ലേഖ മോളുടെ അടുത്തേക്ക് പോയി , അവൾ പഠിക്കുന്നതും നോക്കി ഇരുന്നു. അപ്പോഴാണ് മാത്യുവിന്റെ കോൾ വന്നത് ഹലോ ലേഖേ , ആ പയ്യൻ വന്നായിരുന്നോ ആ ഇച്ഛായാ.. ഓർഡർ ചെയ്ത ബുക്ക്സ് ഒക്കെ ? അതും വന്നു അഹ് , അവൻ ഓക്കെ ആണെങ്കിൽ നാളെമുതൽ താൻ വൈകിട്ട് നേരത്തെ ഇറങ്ങിക്കോ , അവനോട് ഇനിമുതൽ പത്ത് മണിക്ക് വരാൻ പറഞ്ഞാൽ മതി .. ശരി ഇച്ഛായാ .. ആഹ് വെറൊന്നും ഇല്ലല്ലോ ഇല്ല എന്നാ ശരി. മകൾ പഠിച്ച് കഴിഞ്ഞപ്പോൾ രണ്ടുപേരും ഭക്ഷണം കഴിച്ചു. ശേഷം ലേഖ ഫോണെടുത്ത് ജയനെ വീഡിയോ കോൾ ചെയ്തു.. ജയേട്ടൻ കഴിച്ചോ ? ആഹ് നിങ്ങളോ ? ഇപ്പോ കഴിച്ചേ ഉള്ളു മോളൊറങ്ങിയോ ? ഇല്ല ഇവിടുണ്ട് കൊടുക്കാം , ലേഖ ഫോൺ ലാവണ്യയ്ക്ക് കൈമാറി. അച്ഛനും മകളും ഒരു പത്ത് മിനിട്ടോളം സംസാരിച്ചു. എന്നാ ഞാൻ അമ്മക്ക് കൊടുക്കാം എന്ന് പറഞ്ഞ് മകൾ ഫോൺ കൈമാറി. ഈ ആഴ്ച എന്താ വരാഞ്ഞേ ജയേട്ടൻ. എല്ലാ ആഴ്ചേം അങ്ങോട്ട് ഓടി വന്നാൽ ഇവിടത്തെ കാര്യം ആരാ നോക്കുക ? ജയൻ അല്പം ദേഷ്യത്തോടെയാണ് അത് പറഞ്ഞത്. ഇതിപ്പോ രണ്ടാഴ്ചയായില്ലേ അതാ ഞാൻ.. ആഹ് നോക്കട്ടെ അടുത്താഴ്ച വരാം ആഹ്, പിന്നെ ഇന്ന് ബുക്ക് സ്റ്റാളിൽ പുതിയൊരാൾ കൂടെ വന്നു. എന്റെ പണി പകുതി കുറഞ്ഞു അവളൊന്ന് നെടുവീർപ്പിട്ടു. ഓഹ് അല്ലേൽ നിനക്കവിടെ മലമറിക്കുന്ന പണിയല്ലേ.. ജയൻ അവളെ പരിഹസിച്ചു.. നിങ്ങള് ചെയ്യുന്നത് മാത്രമല്ല ഞാൻ ചെയ്യുന്നതും ജോലി തന്നെയാ ലേഖയും ഒരല്പം ദേഷ്യത്തോടെ തന്നെ സംസാരിച്ചു ഓഹ് നീ വല്യൊരു ജോലിക്കാരി , എനിക്ക് ഉറക്കം വരുന്നു രാവിലെ വിളിക്കാം എന്ന് പറഞ്ഞ് ജയൻ കോൾ കട്ട് ചെയ്തു.. പണ്ടൊക്കെ എത്ര തിരക്കിനിടയിലും തന്നൊട് മിണ്ടാൻ സമയം കണ്ടെത്തിയിരുന്ന ആൾ ഇപ്പോ സമയമുണ്ടായിട്ടും തന്നെ അവഗണിക്കുന്ന തോർത്ത് ലേഖയുടെ കണ്ണുകളിൽ നനവ് പടർന്നു തുടങ്ങിയിരുന്നു. മകൾ കാണാതെ അവൾ കണ്ണ് തുടച്ച് അവളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. ( ഇത് കമ്പികഥ തന്നെയാണോ എന്ന് പലരിലുമൊരു ചിന്ത ഉടലെടുത്തിട്ടുണ്ടാവാം. കഥാപാത്രങ്ങളുമായി വായനക്കാരന് ഒരു അറ്റാച്ച്മെന്റ് വന്നിട്ട് മെല്ലെ അതിലേക്ക് കടക്കാം എന്ന് കരുതിയാണ് ഇത്ര വിശദമായി എഴുതുന്നത് . കമ്പി മാത്രം പ്രതീക്ഷിച്ചു വായിക്കുന്ന പ്രിയപ്പെട്ടവർ ക്ഷമിക്കുക) ________________________________ നേരം പുലരാൻ കോഴി കൂവിയില്ല , കാരണം അവിടെ കോഴി ഉണ്ടായിരുന്നില്ല . പക്ഷേ അലാറത്തിന്റെ ശബ്ദം ചെവിക്ക് അരോചകമായി തോന്നിയപ്പോൾ ലേഖ എണീറ്റു പതിവ് പോലെ പ്രാതലുണ്ടാക്കി മകളെ വിളിച്ചുണർത്തി കുളി കഴിഞ്ഞ് വസ്ത്രം മാറി . മകൾക്കൊപ്പം ഭക്ഷണവും കഴിച്ച് ബാഗും ചുമലിലാക്കി വീട് പൂട്ടി ഇടവഴിയിലേക്ക് ഇറങ്ങി.

മകളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട് ശരവണയെയും കാത്തു നിന്നു. പതിവ് പോലെ അതിൽ കയറി ബുക്ക് സ്റ്റാളിലേക്ക് യാത്ര തിരിച്ചു. പത്ത് ആകുന്നതിനു മുൻപേ അവൾ ഷോപ്പ് തുറന്നു. വൃത്തിയാക്കി കഴിഞ്ഞിട്ടും അരുണിനെ കണ്ടില്ല. വിളിച്ച് നോക്കാനാണേൽ നമ്പറുമില്ല . സമയം പത്തര കഴിഞ്ഞ് കാണും ഡോർ തുറന്ന് ഒരു പുഞ്ചിരി തൂകി അരുൺ അകത്തേക്ക് കയറി .. അരുണേ സമയമെത്രയായി, ഞാൻ ഇന്നലെ പറഞ്ഞതല്ലെ പത്തു മണിയാകുമ്പോൾ വരണമെന്ന് , അതോ നിനക്ക് തോന്നിയത് പോലെ വന്നാ മതി എന്നാണോ ? സോറി ചേച്ചീ, മനപ്പൂർവ്വം അല്ല. വരുന്ന വഴിക്ക് ഒരു മൈ.. സോറി ഒരുത്തൻ ബൈക്കിന്റെ പുറകിൽ കൊണ്ടിടിച്ചു അതാ ? ശ്ശേ.. അവനെ വഴക്ക് പറഞ്ഞതിൽ അവൾക്ക് ഖേദം തോന്നി എന്നിട്ട് വല്ലതും പറ്റിയോ ലേഖ അവന്റെ അടുത്തേക്ക് ചെന്നു. ഇല്ലേച്ചി ഭാഗ്യത്തിന് ഒന്നും പറ്റിയില്ല ബൈക്കിന് ചെറിയ ഡാമേജ് ഉണ്ട് , അത് നന്നാക്കണം . അതിന്റെ പൈസ അയാൾ തരാം കേസ് ഒന്നും ആക്കണ്ട എന്ന് പറഞ്ഞു. ആഹ്, സോറി ട്ടോ രാവിലെ തന്നെ വഴക്ക് പറഞ്ഞതിന്. സാരോല്ല ചേച്ചീ ഞാൻ കരുതി നീ വരില്ലാന്ന്, ഒരീസം കൊണ്ട് ഈട മടുത്തൂന്ന് ലേഖ അരുണിനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ഒന്ന് പോ ചേച്ചീ. അവരുടെ സംസാരത്തിന് വിലങ്ങുതടിയായി രണ്ട് പേർ കേറി വന്നു. എം ടി യുടെ മഞ്ഞ് ഉണ്ടോ ? ആഹ് ഉണ്ടല്ലോ.. പിന്നെ ‘ഒരിക്കൽ അതോ ? നോക്കട്ടെ , അരുണേ ഇന്നലെ വന്ന പുസ്തകത്തിന്റെ കൂട്ടത്തിൽ എം മോഹനന്റെ ഒരിക്കൽ ഉണ്ടോന്ന് നോക്കിയെ ശരി ചേച്ചീ എന്ന് പറഞ്ഞുകൊണ്ട് അവൻ അടുക്കി വെക്കാൻ ബാക്കിയുള്ള പുസ്തക കെട്ടിനടുത്തേക്ക് നടന്നു. അതിനിടയിൽ നിന്നും ആ പുസ്തകം കണ്ടു പിടിച്ചു. ആഹ് അതുണ്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. അവർ ആ രണ്ട് പുസ്തകത്തിന്റെയും പൈസ കൊടുത്ത് അതും വാങ്ങിപോയി. പിന്നീട് അവിടെ ബാക്കിയുള്ള പുസ്തകങ്ങൾ അടുക്കി വച്ചു കസ്റ്റമർ ഇല്ലാത്തപ്പോൾ അവർ പരസ്പരം കളിയാക്കിയും വിശേഷങ്ങൾ പറഞ്ഞും ഇരുന്നു . അരുണിന്റെ സാമിപ്യം ലേഖയ്ക്ക് അവളനുഭവിച്ചിരുന്ന ഏകാന്തതയിൽ നിന്നും ഒരു പരിധിവരെ വരെ മോചനം നല്കി. അന്നും വൈകുന്നേരം കട പൂട്ടി രണ്ട് പേരും ഒരുമിച്ചാണ് ഇറങ്ങിയത് ഡാ നാളെ മുതൽ ഞാൻ അഞ്ച് മണിക്ക് പോകൂട്ടോ . ബാക്കി ഒരു മണിക്കൂർ നീ നോക്കി കോളുലേ ? അതെന്താ ചേച്ചീ മോള് സ്കൂൾ വിട്ട് വന്നാൽ കുറേ സമയം എന്നേം കാത്തിരിക്കണം അതോണ്ടാ . ഓഹ് ഞാൻ നോക്കിക്കോളാം എനിക്ക് കുഴപ്പമൊന്നുമില്ല.. ആഹ് എന്നാ ശരി നാളെ കാണാം. മ്മക്ക് ഓരു ചായ കുടിച്ചാലോ ചേച്ചീ.. വേണ്ടടാ ലെയിറ്റാവും മോള് കാത്തിരിക്കുന്നുണ്ടാവും പിന്നൊരീസം ആവാം. ഓക്കെ ശരി ചേച്ചീ.. അവൻ ബൈക്ക് സാർട്ടാക്കി .. അപ്പോ നാളെ.. ബൈ പറഞ്ഞ് അവൻ പോയി ലേഖയും പതിവ് പോലെ ബസ്സിൽ വീട്ടിലേക്ക് പോയി, വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ആ രാത്രിയും കടന്നു പോയി … ദിവസങ്ങൾ കടന്നുപോയി അരുണും ലേഖയും തമ്മിൽ നന്നായി അടുത്തു. ലേഖയെക്കാൾ പ്രായം കുറവാണെങ്കിലും അരുണിന് അവൾ ഒരു സുഹൃത്തിന്റെ സ്ഥാനം തന്നെ നല്കി.. ഒരാണിനും പെണ്ണിനും സുഹൃത്തുക്കളായി മാത്രം കഴിയാൻ പറ്റുമോ ? പ്രത്യേകിച്ച് ലേഖയെ പോലെ ഭർത്താവിന്റെ അവഗണന അഭിമുഖീകരിക്കുന്ന ഒരു സ്ത്രീക്ക്. സമൂഹം ഒരു പക്ഷേ അവളെ പല പേരുകൾ ഇട്ട് വിളിച്ചേക്കാം , പിഴച്ചവൾ എന്ന് മുദ്ര കുത്തിയേക്കാം പക്ഷേ അവളെക്കാൾ അവളെ മനസ്സിലാക്കിയവരല്ല അവരാരും..

എപ്പോഴാണ് അവർ തമ്മിലുള്ള ബന്ധത്തിന് മറ്റൊരു അർത്ഥം വന്നുചേർന്നത് ? അന്നൊരു ഞായറാഴ്ചയായിരുന്നു രാവിലെ തന്നെ അരുണിന്റെ ഒരു ഗുഡ് മോണിംഗ് വന്നു കിടപ്പുണ്ട്. അവൻ സ്ഥിരമായി അയക്കുന്നതാണ് പക്ഷേ ഇന്നത്തെ ഗുഡ് മോണിംഗിൽ ഒരു അസ്ഥിരതയുണ്ട് ഒപ്പം ഒരു ഹാർട്ട് സ്മൈലിയും ഒരു കിസ്സ് സ്മെലിയും .. ഇവനിനെതെന്തുപറ്റി ? ലേഖ ചിന്തിച്ചു, ആഹ് ഒരു സ്മൈലിയല്ലേ എന്നു കരുതി അവൾ അവോയിഡ് ചെയ്തു മോണിംഗ് കൂടെ ഒരു ഹഗ് സ്മൈലിയും ഇട്ട് അവളും റിപ്ലേ മേസ്സേജയച്ചു അടുക്കളയീലേക്ക് പോയി . അരൂണിന്റെ ആ മേസ്സേജിനു പിന്നിൽ അവന്റെ കൂട്ടുകാരായിരുന്നു. നാട്ടിലെ കിട്ടാക്കനിയായ വൃന്ദയെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ പലപ്പോഴും ലേഖയും അവർക്കിടയിൽ ചർച്ചാ വിഷയമായിതുടങ്ങിയിരുന്നു. കൊച്ചി നൊപ്പം നീൽക്കുന്ന അവളുടെ ഡിപി അത്ര അക്ട്രാക്ടീവ് ആയിരുന്നില്ലെങ്കിലും . ഒരു ദിവസം അരുണിന്റെ ഫോണിൽ കണ്ട അവരുടെ ഒരു സെൽഫി അവളോട് ആർക്കും മോഹമുണ്ടാക്കാൻ തക്ക ഒന്നായിരുന്നു. ഒരു ടൈറ്റ് പിങ്ക് ചൂരിദാറിൽ ദേ ഇപ്പോ പൊട്ടും എന്ന് പറഞ്ഞ് മുന്നോട്ട് തള്ളി നിൽക്കുന്ന രണ്ട് മലനിരകൾ. ടോപ് സൈഡിൽ സെൽഫി നിന്ന് എടുത്തതിനാൽ അതിന്റെ ആകാരഭംഗി ശരിക്കും ആ ഫോട്ടോയിൽ വ്യക്തമായിരുന്നു.. അന്നു മുതൽ തുടങ്ങിയതാണ് ലേഖയെ വളച്ചെടുക്കാനുള്ള പ്ലാനിംഗ്. തന്റെ ഭർത്താവ് തന്നെ അവഗണിക്കുന്നതുൾപ്പടെ അരുണിനോട് അവൾ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ അരുണിനോട് ലേഖയ്ക്കായുള്ള ചൂണ്ടെയെറിയാൻ പറഞ്ഞു. എന്നാൽ അരൂണിന് അവളോട് അത്തരത്തിലൊരു ചിന്ത മനസ്സിലുണ്ടെങ്കിലും .

അവളുടെ അവസ്ഥയോർത്ത് സഹതാപവും. ഇത്രയൊക്കെ സങ്കടങ്ങൾക്കിടയിലും ഒരു പുഞ്ചിരിയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ലേഖയോട് ആരാധനയും ഉണ്ടായിരുന്നു, അതിനാൽ അവൻ ആദ്യം ഒന്ന് മടിച്ചെങ്കിലും. അവളുടെ നിസ്സഹായത തന്നെയാണ് തന്റെ അവസരമെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് തന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ അസ്ത്രം തൊടുത്തു ഗുഡ് മോണിംഗിനൊപ്പം ഒരു കിസ്സ് സ്മൈലി. ഇതിലവൾ കൊത്തിയാൽ തനിക്കധികം കഷ്ടപ്പെടേണ്ടിവരില്ലെന്ന് അവനും അവന്റെ കൂട്ടുകാർക്കും നല്ല ഉറപ്പുണ്ടായിരുന്നു. തുടരും..

Leave a Reply

Your email address will not be published. Required fields are marked *