കാമവും സ്നേഹവും

Posted on

മാന്യ മഹാ ജനങ്ങളേ… കമ്പികുട്ടന്റെ ഒരുപാട് വായനക്കാരിൽ ഓരാളായ ഞാൻ. ഒരു വലിയ റിസ്കിന് മുതിരുകയാണ് ആദ്യമായി ഒരു കഥ എഴുതുകയാണ്.. ജീവിതത്തിൽ ഒരു ചെറുകഥ പോലും എഴുതാത്ത ഞാൻ ഈ ഉദ്ദ്യമത്തിനുമുതിരുമ്പോൾ ഇവിടെയുള്ള എഴുത്തുകാരും വായനക്കാരുമാണ് എനിക്കുള്ള പ്രചോദനം. രാത്രിയുടെ ഏഴാം യാമങ്ങളിൽ വായിച്ചു തീർത്ത ഒട്ടനവധി കഥകൾ മനസ്സിൽ കുത്തി നിറച്ചു കൊണ്ട് ഞാൻ തുടങ്ങുകയാണ് ഒട്ടും പുതുമയില്ലാത്ത ഒരു കമ്പികഥ . ( ആദ്യ ഭാഗത്തിൽ നിങ്ങളെ കോരിതരിപ്പിക്കുന്ന ഒന്നും തന്നെയില്ല എന്ന് ആദ്യമേ പറയട്ടെ) ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിരിക്കുന്നവർക്കോ മരിച്ചവർക്കോ ഈ കഥയിലെ കഥാപാത്രങ്ങളുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം Inspired From A Famous Novel ….. എന്ത് ചൂടാപ്പാ,ഇത്… ലേഖ ആരോടെന്നില്ലാതെ സ്വയം പിറു പിറുപിറുത്തു.. എത്ര ദിവസമായി മാത്യുച്ഛായനോട് ഒരു ഏസി വച്ചു തരാൻ പറയുന്നു ഇയാളെ പോലെ ഒരു അറു പിശുക്കൻ ഈ ലോകത്ത് വേറെ കാണില്ല.. മുകളിൽ എന്തിനോ വേണ്ടി കറങ്ങികൊണ്ടിരിക്കുന്ന ഫാനിനെ നോക്കി അവൾ പിറുപിറുത്തു കൊണ്ടിരുന്നു… ലേഖ നമ്പ്യാർ.. 33 വയസ്സ് , ആറിൽ പഠിക്കുന്ന ലാവണ്യയുടെ അമ്മ, സർവ്വോപരി ജയൻ എന്ന കോണ്ട്രാക്ടറുടെ ഭാര്യ. മകൾ സ്കൂളിൽ പോകുമ്പോളും, ഭർത്താവ് ജോലി സംബന്ധമായി അധികവും ചെന്നെയിലായതുകൊണ്ടും, വീട്ടിലിരുന്ന് മുഷിഞ്ഞു തുടങ്ങിയപ്പോൾ സ്വയം കണ്ടെത്തിയതാണ് നഗരത്തിലെ പുസ്തക ശാലയിൽ ഒരു ജോലി. ആദ്യമൊക്കെ ജയൻ അതിനെ എതിർത്തുവെങ്കിലും ലേഖ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് കാലെടുത്തു വയ്ക്കില്ലെന്ന് മനസ്സിലായപ്പോൾ അയാൾക്ക് ആ തീരുമാനത്തിന് യെസ് മൂളുകയല്ലാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. കോളേജിൽ വച്ച് തുടങ്ങിയതാണ് ഇരുവരുടെയും കൊടുമ്പിരി കൊണ്ട പ്രണയം. ജയൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നായതുകൊണ്ടും താഴ്ന്ന ജാതിയായതിനാലും തങ്ങളുടെ വിവാഹത്തിന് വീട്ടുകാരുടെ സമ്മതമുണ്ടാകില്ലെന്ന് നന്നായി അറിയാവുന്ന ലേഖ ഒരു കത്തിന്റെ രൂപത്തിൽ തനിക്ക് പറയാനുള്ളത് വീട്ടുകാരോട് പറഞ്ഞ് ഒരു പാതിരാത്രി ജയന്റെ ഒപ്പം ഇറങ്ങി തിരിച്ചു. വാർക്കപ്പണിക്കാരനായ ജയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു കുടുംബത്തിൽ ഒരാൾ കൂടി കടന്നുവന്നപ്പോൾ ഉണ്ടായ അവസ്ഥ.. ആദ്യ നാളുകളിൽ താൻ ചെയ്തത് എടുത്തു ചാട്ടമായോ എന്ന ചിന്ത ലേഖയെ എപ്പോഴും വേട്ടയാടി കൊണ്ടിരുന്നു. ലേഖയുടെ മനോഭാവം ജയനെയും മാനസികമായി തളർത്തി അവർ തമ്മിലുള്ള സെക്സ് ലൈഫിനെയും അത് സാരമായി ബാധിച്ചു.. അവർക്കിടയിൽ വിള്ളലുകൾ വീണുതുടങ്ങി അതിനിടയിൽ എപ്പോഴോ ലേഖ ഒരു പെൺകുഞ്ഞിന് ജന്മം നല്കി. വീട്ടിൽ മഹാലക്ഷ്മി പിറന്നു എന്നപോലെ, ആ പെൺകുഞ്ഞിന്റെ ജനനത്തോടെ അവരുടെ കുടുംബം സാമ്പത്തികമായി ഉയരാൻ തുടങ്ങി. ഇത്രയും നാൾ ഒരാളുടെ കീഴിൽ ജോലി ചെയ്തിരുന്ന ജയൻ സ്വന്തമായി പണികൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി തന്റെ സുഹൃത്തും എഞ്ചിനീയറുമായ രാജിവിന്റെ സഹായത്തോടെ ജയനെ തേടി പുതിയ പുതിയ കോൺട്രാക്ടുകൾ വന്നു തുടങ്ങി . ചെന്നൈ എന്ന പട്ടണം ജയനു മുൻപിൽ വിജയത്തിന്റെ വാതിലുകൾ ഒരോന്നായി തുറന്നു കൊടുത്തു.. മകളുടെ

വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാൽ ലേഖ ചെന്നെയിലേക്ക് താമസം മാറാൻ വിസമ്മതിച്ചു. എന്നാൽ മകൾ സ്കൂളിൽ പോകുമ്പോൾ വീട്ടിലുണ്ടാകുന്ന ഏകാന്തത അവളെ വല്ലാതെ അലട്ടി തുടങ്ങിയിരുന്നു അങ്ങനെയാണ് നഗരത്തിലെ ബുക്ക് സ്റ്റാളിൽ ലേഖ ജോലിക്ക് കയറുന്നത്. സാമ്പത്തികമായി ഉയർന്നെങ്കിലും ജീവിത സാഹചര്യം മാറി മറിഞ്ഞെങ്കിലും ലേഖയെ ഒരു പ്രധാന പ്രശ്നം അലട്ടിയിരുന്നു ‘സെക്സ്’ .. പലപ്പോഴും ജയന്റെ കാട്ടി കൂട്ടലുകളിൽ അവൾ തൃപ്തയായിരുന്നില്ല . ചില രാത്രികളിൽ തന്റെ വിധിയെ പഴിച്ച് കണ്ണീരിനാൽ തലയിണയെ തലോടി അവൾ നിദ്രയിലേക്ക് വീണുറങ്ങുമായിരുന്നു.. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ രാവിലെ തന്നെ മോളെ സ്കൂളിൽ പറഞ്ഞ് വിട്ട് തനിക്കുള്ള ഉച്ച ഭക്ഷണവും ബാഗിലാക്കി റോഡിലേക്കിറങ്ങി… എന്നും പോകാറുള്ള ‘ശരവണ’ ബസ്സ് സമയമായിട്ടും വരാത്തതിനാൽ അതു വഴി വന്ന ഓട്ടോയ്ക്ക് കൈ നീട്ടി.. ഓട്ടോ റോഡിന് ഓരം ചേർന്ന് നിർത്തി അതിൽ രണ്ട് പേരുണ്ടായിരുന്നു. ഒരു സ്ത്രീയും അവരുടെ മകനനാണെന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനും.. ടൗണിലേക്കാണോ ? ലേഖ ഓട്ടോ ഓടിക്കുന്ന മധ്യവയസ്കനോട് ചോദിച്ചു.. അതേ .. കയറിക്കോളൂ.. ലേഖ ഓട്ടോയിൽ കയറിയിരുന്നു. അടുത്തിരുന്ന സ്ത്രീ അവളെ നോക്കി ചിരിച്ചു അവളും തിരിച്ച് ഒരു പുഞ്ചിരി നല്കി.. ശരവണ ഇന്ന് ഇല്ലാന്ന് തോന്നുന്നു ല്ലേ ? ആ സ്ത്രീ ലേഖയോട് ചോദിച്ചു. ആ… നിങ്ങള് ഏട്ത്തേക്കാ ? ഇവന്റെ കോളേജ് വരെ ഒന്ന് പോണം , എന്റെ മോനാ അർജുൻ, എന്തോ കുരുത്തക്കേട് ഒപ്പിച്ച് വച്ചിട്ടുണ്ട്.. അത് പറഞ്ഞപ്പോൾ അവൻ തല താഴ്ത്തി ഇരിപ്പായിരുന്നു. അങ്ങനെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ നിർമ്മലഗിരി എന്ന ബോർഡിന് മുൻപിൽ ഓട്ടോ ചെന്ന് നിന്നു . അവർക്ക് ഇറങ്ങാൻ വേണ്ടി ലേഖയും ഇറങ്ങികൊടുത്തു . എന്നാ ഞങ്ങൾ വരട്ടെ മോളേ എന്ന് പറഞ്ഞ് ആ സ്ത്രീ ലേഖയോട് യാത്ര പറഞ്ഞു. കൂടെയുണ്ടായിരുന്ന മോനും അവളെ നോക്കി ഒന്നു ചിരിച്ചു. അപ്പോൾ മാത്രമാണ് ലേഖ അവന്റെ മുഖം ശ്രദ്ധിക്കുന്നത്. അധികം കട്ടിയില്ലാത്ത മീശ, പുരികത്തിൽ ഒരു മുറിവിന്റെ പാടുണ്ട്. നെറ്റിയിലും കഴുത്തിലും ചാർത്തിയ ചന്ദനം മാഞ്ഞു തുടങ്ങിയിരിക്കുന്നു. മുടി നല്ല വൃത്തിയായി ചീകി ഒതുക്കി വച്ചിട്ടുണ്ട്. കണ്ടാൽ ഒരു പാവം കുട്ടി.. കോളേജിൽ എന്താവും സംഭവിക്കുക എന്ന ഭീതി അവന്റെ കണ്ണുകളിലും മുഖത്തും പ്രകടമായിരുന്നു.. ന്നാ പോകാ.. അവർ കോളേജിന്റെ ഗേറ്റ് കടന്നപ്പോൾ ഓട്ടോക്കാരൻ ലേഖയോട് ചോദിച്ചു. ആ .. എന്നും പറഞ്ഞ് അവൾ ഓട്ടോയിലേക്ക് കയറി. അപ്പോളും അവളെ വേട്ടയാടികൊണ്ടിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. എന്തിനാവും അവനോട് അമ്മയെ വിളിച്ചുകൊണ്ട് വരാൻ പറഞ്ഞത്. ഇങ്ങക്ക് ഏട്യാ എറങ്ങണ്ടെ ? അവളുടെ ചിന്തയെ വിച്ഛേദിച്ചു കൊണ്ട് ഡ്രൈവറുടെ ചോദ്യമെത്തി. സ്റ്റാന്റിന്റെ ആട നിർത്തിയാൽ മതി. കൂത്തുപറമ്പ് സ്റ്റാന്റിന്റെ അടുത്തായി ഓട്ടോ കാരൻ വണ്ടി നിർത്തി, അയാൾ ചോദിച്ച പൈസയും കൊടുത്ത് അവൾ റോഡ് മുറിച്ചുകടന്നു. കൈയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം പത്ത് ആകുന്നേ ഉള്ളു. അവൾ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു.. ബാഗിൽ നിന്നും താക്കോലെടുത്ത് പുസ്തക കട

എന്നെഴുതിയ ഷോപ്പിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി… ശനിയാഴ്ച അവസാനം വന്ന കസ്റ്റമർ വലിച്ചിട്ട കുറച്ച് പുസ്തകങ്ങൾ മേശയുടെ മുകളിൽ കിടപ്പുണ്ടായിരുന്നു അവൾ അതെടുത്ത് ഒതുക്കി വെച്ചു.. കസേരയിലേക്ക് ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വെള്ള ജുബ്ബയുമിട്ട് നരച്ച താടിയും തടവി ഡോർ തുറന്ന് ഒരാൾ അകത്തേക്ക് കയറി വന്നു. അയാളെ കണ്ട് അവൾ എഴുന്നേറ്റു നിന്നു.. പുതിയ പുസ്തകങ്ങൾ ഇന്ന് വരുമെന്നല്ലേ പറഞ്ഞത് ലേഖേ , അതേ മാത്യുച്ഛായ. ആ.. ഞാൻ ഒന്ന് കോട്ടയം വരെ പോകുവാണ് രണ്ട് ദിവസം കഴിഞ്ഞേ വരുള്ളു. ഇത് അയ്യായിരം രൂപയുണ്ട് കൈയ്യിലുള്ള പൊതി അവൾക്ക് നേരെ നീട്ടി, പുസ്തകം കൊണ്ട് വരുമ്പോൾ കൊടുത്തേക്ക് . എന്തേലും ബാലൻസ് ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞാൽ മതി ഓക്കെ അച്ഛായ … അയാൾ അവിടെയുള്ള ഓഫീസ് മുറിയിലേക്ക് കയറി എന്തൊക്കെയോ ഫയൽസ് എടുത്ത് പുറത്തേക്കിറങ്ങി. ഡോ ലേഖേ താൻ പറഞ്ഞിരുന്നില്ലേ ഹെൽപിന് ഒരാള് വേണമെന്ന്, ഇന്ന് ഉച്ച കഴിഞ്ഞ് ഒരു പയ്യൻ വരും അരുൺ എന്നോ അർജുൻ എന്നോ എങ്ങാണ്ടാ പേര്. അവനെ കാര്യങ്ങളൊക്കെ ഒന്ന് പഠിപ്പിച്ചു കൊടുക്ക്.. അയാൾ പുറത്തേക്കിറങ്ങുന്നതിനിടെ പറഞ്ഞു. അർജുൻ ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ , ഇന്ന് ഓട്ടോയിലുണ്ടായിരുന്ന പയ്യൻ അവന്റെ പേരും അർജുൻ എന്ന് തന്നെയായിരുന്നില്ലേ ? അവളുടെ ചിന്തകൾ കാടുകയറി .. സമയം ഏതാണ്ട് രണ്ട് മണിയായി ഇന്ന് പൊതുവേ കസ്ററമേഴ്സ് കുറവായതിനാൽ പാതിവായിച്ചുവച്ച ഒരു സങ്കീർത്തനം പോലെ എന്ന പുസ്തകം അവൾ വായിച്ചു തീർത്തിരുന്നു. വയറ്റിൽ നിന്ന് സംഗീതം പുറപ്പെട്ടു തുടങ്ങിയപ്പോൾ അവൾ ബാഗിൽ നിന്നും ഭക്ഷണം എടുത്തു വച്ച് കഴിക്കാനായി ഇരുന്നു. എന്ത് ചൂടാപ്പാ,ഇത്… ലേഖ ആരോടെന്നില്ലാതെ സ്വയം പിറു പിറുപിറുത്തു.. എത്ര ദിവസമായി മാത്യുച്ഛായനോട് ഒരു ഏസി വച്ചു തരാൻ പറയുന്നു ഇയാളെ പോലെ ഒരു അറു പിശുക്കൻ ഈ ലോകത്ത് വേറെ കാണില്ല.. മുകളിൽ എന്തിനോ വേണ്ടി കറങ്ങികൊണ്ടിരിക്കുന്ന ഫാനിനെ നോക്കി അവൾ പിറുപിറുത്തു കൊണ്ട് ഭക്ഷണം കഴിക്കുന്നത് തുടർന്നു… അതിനിടെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ ഉള്ളിലേക്ക് കടന്നു വന്നു. ഒരു നീല ചെക്ക് ഫുൾ സ്ലീവ് ഷർട്ട് ഇൻ ചെയ്തിരിക്കുന്നു. കണ്ണട വെച്ചിട്ടുണ്ട്. ചൂടായതിനാലാവാം തലയിൽ തൊപ്പിയും വച്ചിട്ടുണ്ടായിരുന്നു. ഉള്ളിലേക്ക് കയറിയപ്പോൾ അവൻ ആ തൊപ്പി ഊരി മാറ്റി . തന്റെ വലതു കൈ കൊണ്ട് മുടി ഒന്നു ഒതുക്കി.. ലേഖ മാഡം അല്ലേ ? മാഡം ആദ്യമായാണ് തന്നെ ഇങ്ങനെ ഒരാൾ അഭിസംബോധന ചെയ്യുന്നത്.. അയ്യോ മാഡം എന്നൊന്നും വിളിക്കണ്ട. ഞാൻ മാത്യു സാർ പറഞ്ഞിട്ട് വന്നതാണ് , അരുൺ. ആഹ് സാർ പറഞ്ഞിരുന്നു. ഒരു അഞ്ച് മിനുട്ടേ ഞാൻ ഈ ഭക്ഷണം ഒന്ന് കഴിച്ചോട്ടെ , ഇങ്ങള് ആ കസേരയിലേക്ക് ഇരിക്ക്. മേശയ്ക്ക് അരികിലായി വച്ചിരിക്കുന്ന മറ്റൊരു കസേര ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു. നീ ഫുഡ് കയിച്ചിനേനോ ? ആഹ് മാഡം ഞാൻ കഴിച്ചിട്ടാ ഇറങ്ങിയെ. വീണ്ടും അരുൺ മാഡം

എന്ന് വിളിച്ചപ്പോൾ അവൾ അവനെയൊന്ന് തറപ്പിച്ചു നോക്കി.. സോ .. സോറി ചേച്ചീ.. ലേഖയും അരുണും ഒരുമിച്ച് പൊട്ടി ചിരിച്ചു. ലേഖ ഭക്ഷണം കഴിച്ചു കൈ കഴുകി, അവന് അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു. എവിടാ ഇന്റെ സ്ഥലം ? കതിരൂരാ ചേച്ചി. ഇങ്ങളോ ? ഞാൻ മട്ടന്നൂർ.. പഠിപ്പൊക്കെ കഴിഞ്ഞോ ? ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു പിന്നെ ഒന്നു രണ്ടു വർഷം ബാംഗ്ലൂർ ഒരു ബേക്കറിയിൽ ജോലിചെയ്തു . അവിടം മടുത്തപ്പോൾ കുറച്ചുനാൾ വീട്ടിലിരുന്നു. അതിനിടെ ആണ് ഇങ്ങനെ ഒരു ജോലി ചങ്ങായി തരപ്പെടുത്തി തന്നത്. അപ്പോ ഈട മടുക്കുമ്പോൾ ഇതും ഒയിവാക്കി പോകുമായിരിക്കും അല്ലേ? അങ്ങനെ ചോയിച്ചാ.. ചെലപ്പോ … ആഹ് .. പൊരെല് ആരൊക്കെ ഇണ്ട് ? അച്ഛനും അമ്മേം ചേട്ടനും , ഏട്ടൻ തലശ്ശേരി ഒരു ഫിനാൻസ് കമ്പനായിലാ… ഇങ്ങളെ വീട്ടിലോ. ഭർത്താവും ഒരു മോളും. അദ്ദേഹം കോൺട്രാക്ടർ ആണ് മോള് ആറിൽ പഠിക്കുന്നു. വാ ഞാൻ ഇതൊക്കെ ഒന്ന് കാണിച്ച് തെരാം ലേഖ എഴുന്നേറ്റ് പുസ്തകങ്ങൾ അടക്കി വെച്ച ഷെൽഫിനടുത്തേക്ക് നടന്നു പുറകിലായി അരുണും.. ഈ ഷെൽഫിൽ എല്ലാം ബാലസാഹിത്യമാണ്, ഇവിടെ നോവൽ , ഇതിൽ കഥകൾ, ദാ ഇത് ആത്മകഥയും ജീവചരിത്രങ്ങളും അങ്ങനെ ഒരോ ഷൈൽഫും അതിലെ പുസ്തകങ്ങളും അവൾ അവനു പരിചയപ്പെടുത്തി കൊടുത്തു. പുതിയ പുസ്തകങ്ങളുടെ സ്റ്റോക്ക് വരുമ്പോൾ അത് എടുത്തു വയ്ക്കണം, പിന്നെ അത് കമ്പ്യൂട്ടറിൽ എൻട്രി ചെയ്യണം അത് പോലെ തന്നെ വിൽക്കുന്നതിന്റെയും ഡാറ്റ ഇതിൽ ഉണ്ടായിരിക്കണം . മേശയുടെ മുകളിലിരിക്കുന്ന കമ്പ്യൂട്ടർ ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു. അവർ പിന്നെയും പരസ്പരം ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. അതിനിടയിൽ ഡിസി ബുക്സ് എന്നെഴുതിയ ഒരു വാൻ കടയുടെ മുന്നിൽ വന്നു നിന്നത് കണ്ട് ലേഖ ഗ്ലാസ്സ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. ഇന്ന് കുറേ ഓർഡർ ഉണ്ടല്ലോ ലേഖേ.. അവിടിടയായി നര കയറിയ താടിയിൽ തടവിക്കൊണ്ട് അയാൾ ചോദിച്ചു.. ആഹ് കുറച്ചധികം ഉണ്ട് ബാബു ഏട്ടാ… ഈയിടെ ആയിട്ട് വായനക്കാരുടെ എണ്ണം കൂടിയോ.. ആളുകൾക്ക് ബുദ്ധി വച്ചെന്ന് തോന്നുന്നു ലേഖ ചിരിച്ചു കൊണ്ടു പറഞ്ഞു, ഒപ്പം ബാബുവും ചിരിച്ചു. ആഹ് നീ വാതിൽ തുറക്ക് ഞാൻ ഇതൊക്കെ എടുത്ത് അകത്തേക്ക് വെയ്ക്കാം. നിങ്ങള് തനിച്ചേ ഉള്ളോ , ഹരി എവിടെ. ? ബാബുവിന്റെ കൂടെയുള്ള സഹായിയാണ് ഹരി. അവന് നല്ല സുഖമില്ല , ഓഹ്, ബാബു വാനിന്റെ പുറകിലത്തെ ഡോർ തുറന്ന് അകത്തു കയറി പുസ്തക കെട്ടുകൾ ഓരോന്നായി ഡോറിനടുത്തേക്ക് നീക്കി വെച്ചു . അരുണേ ഒന്നിങ്ങോട്ട് വന്നേ ലേഖ നീട്ടി വിളിച്ചു.. എന്താ ചേച്ചീ.. നീ ഇതൊക്കെ ഒന്ന് എടുത്തു അകത്തേക്ക് വെയ്ക്കാൻ ബാബുവേട്ടനെ ഒന്ന് സഹായിക്കണം ഞാൻ ഡെലിവറി നോട്ട് ഒന്ന് ചെക്ക് ചെയ്യട്ടെ .. ഉം ശരി ചേച്ചീ.. പുതിയ ആളാ അല്ലേ? ഞാൻ ബാബു എന്താ മോന്റെ പേര് ? അരുൺ എന്നാ അങ്കിൾ.. എന്റെ

കൂടയുള്ള പയ്യൻ ഇന്ന് വന്നില്ല അതോണ്ടാ. മോനോട് ലേഖ മോൾ ഇതെടുത്ത് വയ്ക്കാൻ പറഞ്ഞത്. മോന് ബുദ്ധിമുട്ടായോ.. ഹേയ് എന്ത് ബുദ്ധിമുട്ട് , ഇതൊക്കെ എൻറെ ജോലിയുടെ ഭാഗമല്ലേ പുസ്തകങ്ങൾ എല്ലാം അകത്തെത്തിച്ചതിനുശേഷം ലേഖ അച്ചായൻ തന്ന പൈസ ബാബുവേട്ടന് നൽകി എന്നാ ശരി മോളെ അടുത്ത ആഴ്ച കാണാം എന്ന് പറഞ്ഞു അയാൾ യാത്രയായി.. സമയം സന്ധ്യ ആകുന്നതു വരെ ലേഖയും അരുണും ചേർന്ന് ആ പുസ്തകങ്ങൾ ഒക്കെ അടുക്കി വച്ചു. സ മയം ആറു കഴിഞ്ഞപ്പോൾ ഷോപ്പ് അടച്ച് രണ്ടുപേരും ഇറങ്ങി. ചേച്ചീയെ ഞാൻ ഡ്രോപ്പ് ചെയ്യണോ ? വേണ്ട ഞാൻ ബസ്സിന് പോയ്ക്കോളാം .. എന്നാ ശരി ചേച്ചീ നാളെ കാണം.. തുടരും..

Leave a Reply

Your email address will not be published. Required fields are marked *