കാമവും സ്നേഹവും 3

Posted on

കമ്പികുട്ടനിലെ എല്ലാ വായനക്കാർക്കും ഒരു നല്ല ദിവസം നേർന്നുകൊണ്ട് തുടങ്ങട്ടെ. പിന്നെ നിന്റെ ഒരു ശുഭദിനം ആർക്ക് വേണം എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും, സാരമില്ല അത് നിങ്ങളുടെ തെറ്റല്ല ഇടക്ക് എനിക്കും ഇങ്ങനെയൊക്കെ തോന്നാറുണ്ട്.. അപ്പോ നമുക്ക് കാര്യത്തിലേക്ക് കടക്കാം .. ആദ്യം ഒരു നന്ദി പ്രസംഗമാവാം, അല്ലേ ? എന്തായാലും പ്രസംഗത്തിനൊന്നും ഞാൻ മുതിരുന്നില്ല എങ്കിലും നന്ദി പറയാതെ തുടങ്ങാനുമാവില്ല , നന്ദി നിങ്ങളുടെ സ്നേഹങ്ങപുഷ്പങ്ങൾ അക്ഷരങ്ങളുടെ രൂപത്തിൽ കമന്റ് ബോക്സിൽ നിക്ഷേപിച്ച പ്രിയ വായനക്കാർക്ക് പ്രേമവും കാമവും എന്ന എന്റെ ആദ്യ കഥയ്ക്ക് വിചാരിച്ച ഒരു സ്വീകാര്യത ലഭിച്ചില്ല എന്നതിൽ ഞാൻ ചെറിയ ഒരു വിഷമത്തോടെയാണ് ഈ ഭാഗം എഴുതാൻ തുടങ്ങുന്നത് , ചിലപ്പോൾ എന്റെ തന്നെ തെറ്റായിരിക്കാം ഈ സൈറ്റിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള നിഷിദ്ധ സംഗമം എന്ന കാറ്റഗറി തെരഞ്ഞെടുക്കാത്തത്, ചിലപ്പോൾ എന്റെ തന്നെ തെറ്റായിരിക്കാം രണ്ട് ഭാഗങ്ങളെഴുതിയിട്ടും ഒരു കാമകേളി പോലും ഉൾപ്പെടുത്താത്. ആരൊക്കെ സ്വീകരിച്ചാലും ഇല്ലെങ്കിലും ആ തെറ്റുകൾ തുടർന്നുകൊണ്ട് മൂന്നാം ഭാഗത്തിലേക്ക് കടക്കട്ടെ.

പ്രിയ വായനക്കാരെ ഇത് നിങ്ങൾക്കുള്ള കഥയാണ് പതിഞ്ഞ താളത്തിൽ നിങ്ങുന്ന കഥ . സെക്സ് രംഗങ്ങളെക്കാൾ അവയിലോട്ട് അടുപ്പിക്കുന്ന സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലർക്ക് വേണ്ടി അത്തരം കഥകൾ ഇഷ്ടപ്പെടുന്ന ഒരാളെഴുതുന്ന കഥ. കഥ ഇതുവരെ.. 33 വയസ്സുള്ള ലേഖ വീട്ടിലെ ബോറഡി മാറ്റാനായാണ് ടൗണിലെ ബുക്ക് സ്റ്റാളിൽ ജോലിക്ക് പോകുന്നത്, ഭർത്താവ് ചെന്നെയിൽ കോൺട്രാക്ടർ ആണ്. അവൾ ജോലി ചെയ്യുന്നിടത്ത് അരുൺ എന്ന ഒരു പയ്യൻ പുതുതായി ജോലിക്ക് വരുന്നു , ഭർത്താവിന്റെ സാമിപ്യം അന്യമായി കൊണ്ടിരിക്കുന്ന ലേഖ അരുണുമായി പെട്ടെന്ന് തന്നെ അടുക്കുന്നു. നാട്ടിലെ കൂട്ടുകാർക്കിടയിൽ വെള്ളമടി കമ്പനിക്കിടയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന വൃന്ദ എന്ന അപ്സരസ്സിനെ കുറിച്ചുള്ള സംസാരങ്ങൾക്കിടയിൽ ലേഖയും ഒരു സംസാര വിഷയമാകുന്നു.

കൂട്ടുകാരുടെ നിർബന്ധവും തന്റെ ഉൾപ്രേരണയും അരുണിനെ ലേഖയുമായി മറ്റൊരു തരത്തിലുള്ള റിലേഷൻഷിപ്പിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുന്നു അവൻ അതിനായുള്ള കരുക്കൾ നീക്കി തുടങ്ങുന്നു.. തുടർന്ന് വായിക്കുക….. ഞായർ .. ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട് ഇത്രയേറെ മനോഹരമായ ഒരു ദിവസം ആഴ്ചയിലുണ്ടോ എന്ന്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട ദിവസമായിരുന്നു, ഏറ്റവും വെറുക്കപ്പെടുന്ന ദിവസം തിങ്കളാഴ്ചയും അന്നും ഒരു ഞായറാഴ്ചയായിരുന്നു.. പതിവിന് വിപരീതമായി നല്ല രീതിക്ക് കഴിച്ചതിനാൽ കണ്ണ് തുറക്കാൻ പോലും ആകാതെ അരുൺ ബെഡിൽ തന്നെ കിടന്നു. എങ്കിലും അവൻ എങ്ങനെയൊക്കെയോ ഫോണേടുത്ത് ലേഖയ്ക്ക് ഒരു ഗുഡ് മോണിംഗ് മെസ്സേജ് ഇട്ടു കൂടെ ഒരു ഹാർട്ട് സ്മൈലിയും ഒരു കിസ്സ് സ്മെലിയും .. മെസ്സേജ് ഡെലിവർ ആയോ എന്നുപോലും നോക്കാതെ അവൻ വീണ്ടും പുതപ്പ് വലിച്ച് മുഖത്തേക്കിട്ടു.. ടും.. ടും… ഡാ… അരുണേ… ഡാ…. അന്തരീക്ഷത്തിൽ നിന്നും അശരീരി പോലെ ഒരു ശബ്ദം അവന്റെ കർണപടങ്ങളെ തുളച്ച് കടന്നു പോയി.. അല്ല അശരീരിയല്ല വീണ്ടും ആ ശബ്ദം അവന്റെ മൂറിയിൽ മുഴങ്ങി. ഡും ഡും… വാതിലിൽ ആരോ ആഞ്ഞ് മുട്ടുന്നുണ്ട് അരുൺ മെല്ലെ കണ്ണ് തിരുമ്മി എഴുന്നേറ്റു ഉടുത്തിരുന്ന കാവി മുണ്ട് തപ്പാൻ തുടങ്ങി. വളരെ ഭദ്രമായി കട്ടിലിനടിയിൽ ഒളിച്ചിരുന്ന മുണ്ടും എടുത്തുട് വാതിൽ തുറന്നു. ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളി നിൽക്കുകയാണ് അരുണിന്റെ അമ്മ. സമയമെത്രയായെടാ .. “എട്ടര” അവൻ ഭിത്തിയിലെ ക്ലോക്കിലേക്ക് ഒന്നു പാളിനോക്കികൊണ്ട് പറഞ്ഞു എട്ടെര പോലും അതിനൊരു ബാറ്ററി വാങ്ങിയിടാൻ അച്ഛനോടും മോനോടും പറഞ്ഞിട്ട് ആഴ്ച ഒന്നായി. ആരോട് പറയാൻ ആര് കേൾക്കാൻ അമ്മ പിറുപിറുത്തു.. ദാ നോക്ക് അരുണിന്റെ ഫോണെടുത്ത് അവന്റെ നേരെ നീട്ടി പത്ത് കഴിഞ്ഞു, എന്നിട്ടും അവന് തല പൊന്തിയില്ല.

അതെങ്ങനാ ഇന്നലെ നാല് കാലിലല്ലെ കേറി വന്നത് . താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് അരുൺ ഒരു പാവത്താനെ പൊലെ അമ്മ പറയുന്ന വഴക്കും കേട്ടിരുന്നു. നീ വേഗം കുളിച്ച് റെഡിയായേ എനിക്ക് വീട് വരെ ഒന്ന് പോണം. അമ്മ ബസ്സിനാറ്റം പോയ്ക്കോ എനക്ക് കയ്യേല ആകെ ഒരു ഞാറാഴ്ചയാ ഇള്ളേ.. പിന്നേ ബസ്സിന് പോകാൻ ആണല്ലോ നിന്നെ പെറ്റ് പോറ്റി ഇത്രേം ഒക്കെ ആക്കിയത്. നിനക്ക് അരമണിക്കൂർ സമയമുണ്ട് വേഗം റെഡിയായി താഴേക്ക് വാ… ആ ശബ്ദത്തിന് നേരത്തെതിനെക്കാൾ ഒരല്പം ഗാംഭീര്യമുണ്ടായിരുന്നു. പ്രപഞ്ചത്തിലെ പോരാളിയുടെ ആ ശബ്ദത്തെ അനുസരിക്കുക എന്നത് മാത്രമായിരുന്നു അരുണിന്റെ മുന്നിലുള്ള ഏക വഴി .. അരുൺ പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി താഴേക്ക് വന്നു. മേശപ്പുറത്തുള്ള ഭക്ഷണം എടുത്ത് കഴിക്കുന്നതിനിടെ അവൻ ഫോണെടുത്തു നോക്കി. ഗ്രൂപ്പിലൊക്കെ ഒരു പാട് മെസ്സേജുകൾ വന്നിട്ടുണ്ടായിരുന്നു അവൻ അതൊന്നും വക വെക്കാതെ ലേഖേച്ചി എന്നെഴുതിയ ചാറ്റ് ഓപ്പൺ ചെയ്തു മോണിംഗ് ഒരു ഹഗ് സ്മൈലിയും.. ചായ കുടിച്ചോ… ‘ഭാഗ്യം കിസ്സ് അയച്ചതിന് ആംഗ്രി റിയാക്ഷൻ ഒന്നുല്ല. ‘ ദേ കുടിക്കുന്നു, ചേച്ചിയോ ? സൺഡെ ആയിട്ട് എന്താ പരിപാടി? അപ്പോഴേക്കും അമ്മ റെഡിയായി വന്നതിനാൽ ചായ കുടിച്ചെന്നു വരുത്തി അരുൺ അമ്മയ്ക്കൊപ്പം ഇറങ്ങി. നമ്മൾ ഒത്തിരി ഇഷ്ടത്തോടെ ചെന്നുകേറിയ ഒരിടമായിരിക്കും അമ്മവീട്. വേനലവധിക്കും ഓണം വിഷു ഉത്സവം തുടങ്ങിയ വിശേഷ അവസരങ്ങളിലും . നമ്മളെ കാത്ത് ചുരുണ്ടുതുടങ്ങിയ തൊലിയുള്ള കൈകളും നീട്ടി നാട്ടുവഴിയിലേക്ക് നോക്കി ഇരിപ്പുണ്ടാകും രണ്ട് കണ്ണുകൾ അത് മുത്തശ്ശന്റെയോ, മുത്തശ്ശിയുടെയോ ആവാം. കണ്ടാലുടനെ വാരി പുണരുന്ന് മുറുക്കാൻ ചവച്ച് ചുവന്ന ചുണ്ടുകൊണ്ടൊരുമ്മ പതിവായിരിക്കും , കുറച്ച് ദിനങ്ങൾ അവിടെ ചിലവഴിച്ച ശേഷം അമ്മാവൻ വാങ്ങി തന്ന പുതിയ ഉടുപ്പുമിട്ട് പിന്നെ വരാമെന്ന് പറഞ്ഞ് മടങ്ങുമ്പോഴും ആ തിണ്ണയിൽ തന്നെയുണ്ടാകും നാട്ടുവഴിയിലേക്ക് കണ്ണുകൾ പായിച്ച് ഒരു കിളവനോ, കിളവിയോ.

അവർ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നെന്നത് അവരുടെ വിടവാങ്ങലിനു ശേഷമാണ് നാം ശരിക്കും മനസ്സിലാക്കുക. അമ്മമ്മയുടെ (അമ്മയുടെ അമ്മ) മരണ ശേഷം അരുണിന് അമ്മ വീട്ടിലേക്കുള്ള യാത്ര ഒരിക്കലും പഴയത് പോലെയായിരുന്നില്ല. തനിക്ക് സമ്മാനങ്ങൾ തന്നിരുന്ന അമ്മാവനിൽ നിന്നും ഉപദേശങ്ങൾ സമ്മാനമായി കിട്ടി തുടങ്ങിയപ്പോൾ, അമ്മാവന്റെ മകന് കിട്ടിയ മാർക്കുകളുമായി താരതമ്യം തുടങ്ങിയപ്പോൾ അരുൺ അമ്മ വീടും വെറുത്തു തുടങ്ങി. ഒരിക്കൽ അത്രമേൽ പ്രിയങ്കരമായിരുന്ന ആ വേനലവധിക്കാലയാത്ര പിന്നീട് ഒരിക്കലുമില്ലാതായി. അവിടേക്ക് പോകുന്നതു തന്നെ വിരളമായി വല്ലപ്പോഴും ഇതുപോലെ അമ്മയുടെ കൂടെ പോകും അമ്മയെ അവിടെ നിർത്തും വൈകിട്ട് വീണ്ടും വിളിക്കാൻ പോകും അത്ര മാത്രമായി ചുരുങ്ങിയിരുന്നു അവന്റെ അമ്മ വീടുമായുള്ള ബന്ധം. ശിവപുരം പച്ചനിറത്തിലുള്ള ബോർഡിൽവെള്ള അക്ഷരങ്ങളിലെഴുതിയ ബോർഡും കടന്ന് അരുണിന്റെ കാർ സഞ്ചരിച്ചു. അര കിലോമീറ്റർ കഴിഞ്ഞ് ഇടത്തെടുത്ത് ഒരു രണ്ട് നില വീട്ടിന് മുൻപിൽ ചെന്ന് നിർത്തി. പതിവ് പോലെ അമ്മയെ അവിടെയാക്കി വൈകിട്ട് വരാമെന്ന് പറഞ്ഞ് അരുൺ ഇറങ്ങി. കാറിൽ കയറി വാട്സ്ആപ് തുറന്ന് മെസ്സേജുകൾ ഓരോന്നായി വായിക്കാൻ തുടങ്ങി. സനൂപിന്റെയും മണിയേട്ടന്റെയും മെസ്സേജ് വന്ന് കിടപ്പുണ്ട്. രണ്ടിന്റെയും ഉള്ളടക്കം ഒന്ന് തന്നെ വൈകിട്ട് ആറ് മണിക്ക് മണിയേട്ടന്റെ വീട്ടിൽ വച്ച് ഒരു കമ്മിറ്റിയുണ്ട്. അടുത്തതായി തുറന്നത് ലേഖേച്ചി എന്നെഴുതിയ ചാറ്റ് ആണ്. പ്രത്യേകിച്ച് പരിപാടി ഒന്നൂല്ലടാ. നീ എവിടാ ? അവൻ നേരത്തെ അയച്ച മെസ്സേജിന്റെ മറുപടി ആയിരുന്നു അത്..

എന്തായാലും ഇവിടെ വരെ എത്തി , ഇവിടെ നിന്നും കുറച്ച് ദൂരമേ ലേഖേച്ചിയുടെ വീട്ടിലേക്കുള്ളു ഒന്ന് വിളിച്ച് നോക്കാം എന്നു കരുതി അരുൺ ലേഖയുടെ നമ്പർ ഡയൽ ചെയ്തു. ലേഖ : ഹലോ.. അവളുടെ കിളിനാദം അരുണിന്റെ കർണപടങ്ങളിൽ തുളച്ചു കയറി അരുൺ: ആഹ് ചേച്ചി എവിടാ ? പുറത്താണോ ? ലേഖ: അല്ലടാ വീട്ടിലിണ്ട് എന്തേ ? അരുൺ: ഒന്നൂല്ല, ഞാൻ ഇങ്ങളെ നാട്ടിലിണ്ടേനും ലേഖ : ഏട ? അരുൺ: ശിവപുരം അമ്മേന്റെ വീട്ടില് ലേഖ : ആഹാ.. എന്താ പരിപാടി അരുൺ: ഒന്നുല്ല അമ്മേനെ ഈട കൊണ്ട് വിടാൻ വന്നതാ ലേഖ : വേറെ തെരക്കൊന്നും ഇല്ലേൽ വീട്ടിലേക്ക് വാ.. ഒരു ചായ ഇണ്ടാക്കി തെരാം അരുൺ: ദേ എപ്പോ എത്തിന് ചോദിച്ചാ മതി.. ഇങ്ങളാ ലൊക്കേഷൻ ഒന്ന് അയക്ക് ഏതാണ്ട് 15 മിനുട്ട് കഴിഞ്ഞപ്പോൾ ആ വെള്ള പെയിന്റ് അടിച്ച ഇരുനില വീട്ടിന് വെളിയിൽ ഒരു കാർ വന്നുനിന്നു. മുറ്റം മുഴുവൻ കറുപ്പും ചുവപ്പും നിറത്തിലുള്ള ഇന്റർ ലോക്ക് വിരിച്ചിട്ടുണ്ടായിരുന്നു . മുറ്റത്ത് ഒരു തുളസിത്തറ, മുറ്റത്തിനിരുവശത്തും മനോഹരമായ പൂക്കളെ പേറി വളർന്ന് നിൽക്കുന്ന ചെടികൾ. അരുൺ കാറിൽ നിന്നിറങ്ങി പാലാഴി എന്നെഴുതിയ നെയിം ബോർഡിന് സമീപത്തെ കോളിംഗ് ബെൽ അമർത്തി. ലേഖ അവനെ പ്രതീക്ഷിച്ചിരുന്നതു കൊണ്ട് തന്നെ അരുണിന് അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല.. അടഞ്ഞു കിടന്ന വാതിൽ അവനു നേരെ തുറന്നു. ചുണ്ടിൽ ഒരു പുഞ്ചിരി തൂകി ബ്രൗൺ കളർ നൈറ്റിയുമണിഞ്ഞ് ലേഖ അവനെ വരവേറ്റു . ലേഖയെ സാരിയിലും ചൂരിദാറിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അവളെ നൈറ്റിയിൽ അരുൺ കാണുന്നത് .

അത്യാവശ്യം നല്ല ബോഡി സ്ട്രക്ചർ ഉള്ള സ്ത്രീയായിരുന്നു ലേഖ അതുകൊണ്ട് തന്നെ ആ വേഷത്തിൽ അവൾ വളരെ ഹോട്ടായി തോന്നിയതിൽ അരുണിനെ കുറ്റം പറയാനാവില്ല.. എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നേ വാ അകത്തേക്കു കേറ്… അരുൺ അവൾക്ക് പിന്നാലെ വീടിനകത്തേക്ക് കേറി. അവൾക്ക് പിന്നിലായി നടന്ന അവന്റെ കണ്ണ് തീർച്ചയായും ലേഖയുടെ നിതംബങ്ങളിൽ പതിഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ .. ഇരിക്കടോ സോഫ ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു അരുൺ മാമാ എന്ന് വിളിച്ചുകൊണ്ട് ലാവണ്യ ഓടി വന്ന് അവന്റെ അടുത്തിരുന്നു. പോക്കറ്റിൽ നിന്ന് അവൾക്കായി വാങ്ങിയ ചോക്കലേറ്റ് അരുൺ ലാവണ്യയ്ക്ക് നല്കി. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞുകൊണ്ട് ലേഖ അടുക്കളയിലേക്ക് പോയി അരുൺ ചുറ്റും ഒന്നു കണ്ണോടിച്ചു അത്യാവശ്യം വലിയ വീട് തന്നെയാണ് ലേഖേച്ചിയുടേത്. വലിയ ഹാൾ അതിൽ രണ്ട് സോഫ ഹാളിന് വലതു വശത്തായി ഒരു ഡൈനിങ് ഏരിയ , ഹാളിൽ തന്നെ സാംസംഗിന്റെ വലിയ ടീവി. ഹോം തീയേറ്റർ. അത്യാവശ്യം അല്ല നല്ല മുന്തിയ സെറ്റപ്പ് തന്നെ. ദാ ജ്യൂസ് കുടി , അരുൺ ഫോൺ വിളിച്ചതിനു ശേഷം തയ്യാറാക്കി വച്ച ആപ്പിൾ ജ്യൂസ് ലേഖ അവന് നേരെ നീട്ടി.. ആഹാ ജ്യൂസ് ഒക്കെ ഉണ്ടല്ലോ. ഞാൻ കരുതി ചായ കുടിക്കാൻ വിളിച്ചപ്പോൾ ചായ മാത്രമായിരിക്കുന്ന്. സമയം ഏതാണ്ട് ഉച്ച ആയില്ലേ ഇപ്പോ എന്ത് ചായ കുടിക്കാനാ അതോണ്ട് ജ്യൂസ് അടിച്ചു. ഇനി സാറിന് ചായ വേണേൽ കാച്ചി തരാട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നുല്ല. ലാവണ്യ മോൾ കളിക്കാനൊന്നും പോയില്ലേ ? പോയില്ലേന്നോ നീ വരുന്നുണ്ടെന്ന് പറഞ്ഞ് ഞാൻ വിളിച്ചോണ്ട് വന്നതാ രാവിലെ തുടങ്ങിയതാ കളി.. ആകേ ഒരു ഞാറാഴ്ചയല്ലേ പിള്ളേർ കളിക്കട്ടേ ലേഖേച്ചി…

അങ്ങനെ പറഞ്ഞ് കൊടുക്ക് മാമാ… മോള് പോയി കളിച്ചോ അരുൺ അത് പറഞ്ഞപ്പോൾ ലാവണ്യ ലേഖയുടെ മുഖത്തേക്ക് നോക്കി . അവൾ തലയാട്ടി സമ്മതം അരുളി ലാവണ്യ സന്തോഷത്തോടെ തുള്ളിച്ചാടി പുറത്തേക്ക് ഓടി… എന്താ അരുണേ ജ്യൂസ് ഇഷ്ടായില്ലേ ? കൈയ്യിലിരിക്കുന്ന പാതി ജ്യൂസ് നോക്കി ലേഖ ചോദിച്ചു. നല്ലതാ ചേച്ചീ…. അതും പറഞ്ഞ് ബാക്കി ജ്യൂസ് ഒറ്റയടിക്ക് അവൻ വലിച്ചു കുടിച്ചു . ചേച്ചിടെ വീട് ഗംഭീരമാണല്ലോ അരുൺ ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു. ശരിക്കും ഒരു പാലാഴി തന്നെ, ഈ പാലഴിയിലെ അമൃതാണോ ലേഖേച്ചി ഹി ഹി അവന്റെ കമന്റ് കേട്ടപ്പോൾ ലേഖയുടെ മുഖം നാണത്താൽ തുടുത്തു .. പോടാ .. ചുമ്മാ കളിയാക്കാതെ അരുൺ: സത്യായിട്ടും ചേച്ചിനെ കാണാൻ അമൃതുമായി വന്ന ദേവതയെ പോലുണ്ട്. ലേഖ : പിന്നേ നൈറ്റീം ഇട്ടല്ലേ ദേവത വരുന്നത്. അരുൺ: അതൊന്നും എനിക്കറിയില്ല മറ്റു ഡ്രസ്സ് ഇട്ടതിനേക്കാൾ ചേച്ചി സുന്ദരി ഈ നൈറ്റിയിൽ ആണ്.. ലേഖ : ഹും എന്നാൽ ഞാൻ ഇനിതൊട്ട് നൈറ്റിം ഇട്ട് കടയിൽ വരാം അരുൺ: ഏയ് അത്രയ്ക്ക് വേണോ അരുൺ പൊട്ടി ചിരിച്ചു. ഒപ്പം ലേഖയും ലേഖ അവനോടൊപ്പം സോഫയിൽ ഇരുന്നു ചേട്ടൻ ഇപ്പോ വരാരില്ലേ ? മൂന്നാഴ്ചയായി വന്നിട്ട് എന്തേ ? ഒന്നൂല ചോദിച്ചുന്നേ ഉള്ളു. ഹാ.. ചേച്ചി ഞാറാഴ്ച എവിടേം പോകാറില്ലേ ? എവിടെ പോകാൻ അല്ല ചുമ്മാ കറങ്ങാനോ, ഷോപ്പിംഗിനോ ഒക്കെ പോയിക്കൂടെ മോളേം കൂട്ടി.. ഞാൻ എവിടേം പോകാറില്ലടാ പിന്നെ ചേട്ടൻ വന്നാൽ വല്ലപ്പോഴും പോയി ഡ്രസ്സ് വാങ്ങും അതും എന്തേലും ഫങ്ഷൻ ഒക്കെ ഉണ്ടേൽ മാത്രം.. അതു പറയുമ്പോൾ ലേഖയുടെ മുഖത്ത് ദുഃഖത്തിന്റെ നിഴലുകൾ വീണു തുടങ്ങിയിരുന്നു അത് അരുൺ ശ്രദ്ധിക്കുകയും ചെയ്തു.. ചേച്ചി ജീവിതം ഒന്നേ ഉള്ളൂ അതിനെ ഇങ്ങനെ നാലു ചുവരുകൾക്കിടയിൽ അടച്ചിടരുത് ചുമ്മാ അങ്ങ് തുറന്ന് വിടണം.. അതിന് ഞാനിവിടെ അടച്ച് കിടക്കുകയൊന്നും അല്ലല്ലൊ ജോലിക്ക് പോകുന്നില്ലേ ലേഖ അവളെ ന്യായികരിക്കാനായി പറഞ്ഞു അവിടെയും നാലു ചുവരുകൾ തന്നല്ലേ …

നമുക്ക് ഒരീസം ചുമ്മാ ഒരു ഔട്ടിങ്ങിന് പോയാലോ.. ഹേയ്.. അതൊന്നും നടപടിയാകുന്ന കാര്യമല്ല. ചേട്ടൻ സമ്മതിക്കില്ല. ദേ പിന്നേം ചേട്ടൻ , ലേഖേച്ചി നമ്മുടെ സന്തോഷത്തിന്റെ താക്കോൽ അത് നമ്മുടെ കയ്യിലായിരിക്കണം അല്ലാതെ അത് മറ്റൊരാളെ ഏൽപ്പിക്കരുത്.. ആള് ചെറുതാണെങ്കിലും നാക്ക് വലുതാണാല്ലോ ലേഖ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ആണോ… അവൻ നാക്ക് വെളിയിലേക്ക് നീട്ടി.. ഇന്ന് എനിക്ക് വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ട് അല്ലേൽ ഇന്ന് പോകായിരുന്നു എവിടെ ? ലേഖ അല്പം ആകാംക്ഷയോടെ ചോദിച്ചു. ചുമ്മാ കറങ്ങാനോ സിനിമക്കോ എന്തിനേലും .. അതൊന്നും നടക്കൂലട.. ചേച്ചി ആദ്യം ഈ നെഗറ്റീവ് മൈന്റ് ഒന്ന് വിട്ട് പിടി. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ…. എന്താ ? സത്യം പറയുമോ , അത് പറ .. ആഹ്… മുത്തപ്പനാണേ !! ആഹ് ഡാ മുത്തപ്പനാണേ , ഈ കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ, ലേഖ ചിരിച്ചു കൊണ്ടു പറഞ്ഞു.. ചേച്ചി തമാശയല്ല , ഐ ആം സീരിയസ് ഓക്കെ, എന്ത് സത്യാ നിനക്ക് അറിയണ്ടത് ചേച്ചിക്ക് ആഗ്രഹമില്ലേ കറങ്ങാനും സിനിമയ്ക്കും ഒക്കെ പോകാൻ. ഇല്ല.. !! ലേഖയുടെ മറുപടി പെട്ടന്നായിരുന്നു ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു ഇല്ല എന്നുപറഞ്ഞാൽ അത് കള്ളമാവും , ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി തന്നെ തുടരും പ്രത്യേകിച്ച് എന്നെ പോലുള്ള സ്ത്രീകൾക്ക്. എല്ലാത്തിനും ഭർത്താവിന്റെ അനുവാദം വേണ്ടി വരും,ഒരു കുട്ടി കൂടെയായാൽ പിന്നെ അതാണ് ഞങ്ങളുടെ ലോകം, അവിടെ സ്വന്തം ആഗ്രഹങ്ങൾക്ക് സ്ഥാനമില്ല. അവരുടെ സന്തോഷമാണ് പിന്നീട് ഞങ്ങളുടെ സന്തോഷം. അവരുടെ ജീവിതമാണ് പിന്നീട് സ്വന്തം എന്നപോലെ ജീവിച്ചു , അല്ല മരിച്ചിട്ടും ജീവിച്ചിരിക്കുന്നുവെന്നു വരുത്തി തീർക്കുന്നത് ഇതു പറയുമ്പോൾ ലേഖയുടെ അന്നനാളങ്ങൾ ഇടറുന്നുണ്ടായിരുന്നു . അവളുടെ കണ്ണുകളിൽ നനവ് പടർന്നു തുടങ്ങിയത് അരുൺ കണ്ടു ലേഖ കൈകൊണ്ട് ആ കണ്ണീരൊപ്പാൻ ശ്രമിച്ചു പക്ഷേ ഫലമില്ലായിരുന്നു ആ കണ്ണികൾ നിറഞ്ഞൊഴുകി. ചെറു ചൂടുള്ള ആ ദ്രാവകം അവളുടെ കൺപിലികളെ തഴുകി താഴേക്ക് ഒഴുകി കവിളിലേക്ക് ഒലിച്ചിറങ്ങി. ലേഖ പരിസരം മറന്ന് പൊട്ടി കരയാൻ തുടങ്ങി.. ആശ്വസിപ്പിക്കാനെന്നോണം അരുൺ അവളെ ചേർത്ത് പിടിച്ചു ലേഖ അരുണിന്റെ തോളിലേക്ക് ചാഞ്ഞു. അവന്റെ ഷർട്ടിൽ കണ്ണീരീന്റെ നനവു പടർന്നു. അരുൺ ലേഖയെ കെട്ടി പിടിച്ചു പുറത്ത് തലോടി ആശ്വസിപ്പിച്ചു. ആ സമയം ലേഖയുടെ പാകമായ ഇളനീർ പോലുള്ള മാറിടങ്ങൾ അരുണിന്റെ നെഞ്ചിൽ അമർന്നിരുന്നെങ്കിലും അതിന്റെ മൃദുലത അവന് അനുഭവപ്പെട്ടെങ്കിലും അത് അവനിൽ യാതൊരു വിധ കാമ ചിന്തകളും ഉണ്ടാക്കിയില്ല . കാമത്തിനുമപ്പുറം ലേഖയെന്ന സ്ത്രീയോട് അവനപ്പോൾ സഹതാപമായിരുന്നു . ആ അനുകമ്പ അരുണിന്റെ ഉള്ളിൽ ഒരു പ്രണയത്തിന്റെ വിത്തു പാകിയിരുന്നു. അതേ ആദ്യമായി കാമത്തിനുമപ്പുറം പ്രേമം എന്നൊരു വികാരം അവന് ലേഖയോട് തോന്നിത്തുടങ്ങി. ആ ആലിംഗനത്തിനിടയിൽ അവന്റെ നെഞ്ചിലെ ഹൃദയമിടിപ്പിന്റെ താളം ലേഖയുടെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു അതിന് ഒരു പ്രണയഗീതത്തിന്റെ താളമുണ്ടായിരുന്നു..

അല്ലെങ്കിലും ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ എത്ര സമയം വേണം . ചിലപ്പോൾ ഒരുപാട് വർഷങ്ങൾ വേണ്ടി വന്നേക്കാം, ചിലപ്പോൾ കുറച്ച് ദിവസങ്ങൾ ചിലപ്പോൾ ഒരു കണ്ണടച്ച് തുറക്കാനുള്ള സമയം മാത്രം മതി. അതെ പ്രണയം പലരിലും പൂവിടുന്നത് പലരീതിയിലാണ്.. ലേഖയ്ക്ക് അരുണിന്റെ കരങ്ങൾക്കിടയിൽ ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.. അരുൺ ലേഖയെ പിടിച്ചെഴുനേൽപ്പിച്ചു. അവളുടെ കവിളിലേക്ക് ഒഴുകിയ കണ്ണീവ ധാരകളെ തുടച്ചു മാറ്റി … ചേച്ചി പോയ് മുഖം കഴുകിക്കേ .. അരുൺ അവളെ വാഷ് ബേസിനടുത്തേക്ക് തള്ളിവിട്ടു.. ലേഖ മുഖം കഴുകി വന്നു.. സോറി അരുൺ ഞാൻ ഞാനൊല്പം ഇമോഷണൽ ആയിപ്പോയി.. ഹേയ് അതൊന്നും സാരോല്ല ചേച്ചീ. അരുൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ക്ലോക്കിലേക്ക് നോക്കി.. എന്താടോ പോകാനായോ, അതോ എന്റെ സങ്കടങ്ങൾ കേട്ട് മടുത്തോ .. ഹേയ് അതൊന്നും അല്ല ചേച്ചീ അമ്മയെ പിക് ചെയ്യണം, പിന്നെ വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞില്ലേ .. ഹാ എന്തായാലും ചോറ് കഴിച്ചിട്ട് പോയാ മതി , ഞാൻ എടുത്തുവെക്കാം .. അയ്യോ ചേച്ചി ചതിക്കല്ലേ.. , ചോറ് തിന്നാൻ ആവുമ്പോഴേക്കും വന്നേക്കാം എന്നു പറഞ്ഞാണ് അമ്മവീട്ടിന് ഇറങ്ങിയത്. അല്ലെങ്കിലേ അമ്മായി എപ്പോഴും പരാതിയാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നില്ല, അവരോട് ആരോടും സ്നേഹമില്ല എന്നൊക്കെ പറഞ്ഞ്. സംഭവം സത്യമാണെങ്കിലും ഇന്ന് അവിടെനിന്ന് ചോറ് തിന്നാമെന്ന് ഏറ്റുപോയി. അതോണ്ട് പിന്നൊരിക്കലാവാം … ഹും.. ലേഖ അല്പം സങ്കടത്തോടെ മൂളി. ..

മോളേ വിളിക്കണോ ? ലേഖ ചോദിച്ചു വേണ്ട അവൾ കളിച്ചോട്ടേ … ചേച്ചി പറഞ്ഞാ മതി അരുൺ സോഫയിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു പിന്നാലേ ലേഖയും .. അപ്പോ അടുത്ത ഞായറാഴ്ച്ച,… അരുൺ കാറിൽ കയറുന്നതിനിടെ പറഞ്ഞു. ലേഖ സംശയത്തോടെ അവനെ നോക്കി.. തന്നേക്കാൾ മുതിർന്ന ഒരു സ്ത്രീയോട് കാമം തോന്നുന്നത് സ്വാഭാവികം, പക്ഷേ പ്രണയം !! ചിലപ്പോൾ വളരെ വിരളമായ ഒരു കാര്യമായിരിക്കാമത് പക്ഷേ ലേഖ ജീവിക്കുന്നതല്ല ഇതിനുമപ്പുറം അവർക്കായി ഒരു ജീവിതമുണ്ടെന്നും അതിൽ അവരുടെതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടെന്നും അത് അവർക്കു നല്കണമെന്നുമുള്ള ഒരു മനസ്സിന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ ആ അസ്വാഭാവികത പോലും ഒരു വിലങ്ങുതടിയായിരുന്നില്ല… തുടരും ….. ഇനിയങ്ങോട്ട് പ്രണയത്തിന്റെയും രതിയുടെയും നാളുകളാണ്. ലേഖ ജീവിക്കാൻ മറന്നുപോയ ജീവിതത്തിന്റെ ഇരുവഴികളിൽ ഒരു മെഴുകുതിരി വെട്ടവുമായി വഴികാട്ടിയായി അരുണും അവളുടെ ജീവിതയാത്രയിൽ കൂടെയുണ്ട്. പ്രേമവും കാമവും അതിന്റെ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ് അത് അല്പം സമയമെടുത്ത് ഒരൊറ്റ ഭാഗത്തിൽ എരിവും പുളിയും ചേർത്തു എഴുതി തീർക്കാനാണ് ഈ എളിയ എഴുത്തുകാരന്റെ ശ്രമം.. നിങ്ങളുടെ എല്ലാവിധ സഹകരങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ബഗീര…..

Leave a Reply

Your email address will not be published. Required fields are marked *