പറയാൻ വാക്കുകളില്ല

Posted on

ഭാര്യ തന്നെ ഫസ്റ്റ് ആൻഡ് ഫൈനൽ ലവ് ആയ മഹാന്മാർക്കെല്ലാം ഞാനീ കൊച്ചു കഥ സമർപ്പിക്കുന്നു …. – മിഥുൻ

25 വയസ്സായപ്പോ മുതൽ അമ്മ എന്നെ കെട്ടിക്കാൻ വേണ്ടി ഒരുക്കം കൂട്ടികൊണ്ടിരിക്കയാണ്, കാര്യമെന്തെന്നാൽ 27 വയസ്‌ കഴിഞ്ഞാൽ പിന്നെ മംഗല്യയോഗത്തിനു വീണ്ടും മൂന്നു വർഷം കൂടെ കഴിയണമത്രേ. എനിക്കിതിലൊന്നും വിശ്വാസമില്ലെങ്കിലും സ്നേഹിക്കാനും കൂട്ടുകൂടാനും ഒരാളെ അമ്മ തന്നെ കണ്ടുപിടിച്ചുതരുമല്ലോ എന്നോർത്ത് ഞാനും അതിനു സമ്മതിച്ചു. പിന്നെ ഇത്രേം കാലമായിട്ടെനിക്ക് ഒരു പെൺകുട്ടിയോട് അങ്ങനെ പറയത്തക്ക ഇഷ്ടമൊന്നും തോന്നിയിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, അത്രക്കും ഒരാളുമായിട്ടും ഞാൻ അറ്റാച്ഡ് ആയിട്ടില്ല എന്നതുകൊണ്ടാണ്. പിന്നെ അമ്മയാദ്യം പെണ്ണിനെ പോയി കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ എന്നോട് ചെന്നു കാണാൻ പറയാറുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്, അമ്മ ഈ 6 മാസത്തിനിടക്ക് മൂന്നാലു പേരെ ചെന്നു കണ്ടിട്ടുമുണ്ട്, പക്ഷെ എനിക്ക് ചേരുമെന്ന ആരെയും അമ്മേടെ കണ്ണിൽ കിട്ടിയതുമില്ല. എന്നിരുന്നാലും രണ്ടാഴ്ച കൂടുമ്പോ എന്നെ നിർബന്ധിപ്പിച്ചു ഒറ്റപ്പാലത്തേക്ക് വരുത്തും, വീട്ടിലൊരു കാന്താരി കൂടെയുണ്ട് അവളും അമ്മയും മാത്രം മാണ് വീട്ടിലെ സ്‌ഥിര താമസക്കാർ, അച്ഛനൊരു പ്രവാസിയാണ്.

ഞാനവിടെ കൊച്ചിയിൽ ഫ്രെണ്ട്സ് ന്റെ കൂടെ ഹാപ്പിയായി സിംഗിൾ ലൈഫ് ആസ്വദിച്ച് കഴിയുന്ന ഒരു യുവാവാണെന്നു ഒരു പരിഗണനയുമില്ല, എന്റെ അമ്മക്കുട്ടിക്ക്, വീഡിയോ വന്നിട്ടും അമ്മയ്ക്കെന്നെ നേരിട്ട് കാണണം, അതിനായി നൊസ്റാൾജിയയുണർത്തുന്ന പലഹാരങ്ങളും കറികളും അമ്മയുണ്ടാക്കി വാട്സാപ്പിലെക്ക്എനിക്കയ്ക്കും, ഞാനതും പ്രതീക്ഷിച്ചു രണ്ടാഴ്ച കൂടുമ്പോ വീട്ടിലേക്കും പോകും.

താമസിക്കുന്നത് ഒരു അങ്കിളിന്റെ ഫ്ലാറ്റിൽ ആണ്. പുള്ളി ഫ്ലാറ്റ് നോക്കാൻ എന്നെയാണ് ഏൽപിച്ചേക്കുന്നത്. ഇടയ്ക്ക് ഫ്രെണ്ട്സ് ഒക്കെ വെള്ളമടിക്കായി ഫ്ലാറ്റിലേക്ക് വരാറുണ്ട്. അധികം അലമ്പൊന്നും ഇല്ലാത്തതുകൊണ്ട് അങ്കിളും അത് ഗൗനിക്കാറില്ല, ആന്റിയുടെ ചികിത്സക്ക് നാട്ടിലേക്കിടക്ക് പോയിവരാനുള്ള ബുദ്ധിമുട്ട് കൊണ്ടവർ വാങ്ങിച്ച ഫ്ലാറ്റാണ്, ഇപ്പൊ ചികിത്സയൊക്കെ കഴിഞ്ഞു, അവർക്ക് കുഴപ്പമില്ല.
അങ്കിളും ആന്റിയും ഇടക്ക് വരാരൊക്കയുണ്ട് ചെക്കപ്പിന്,
പിന്നെ ഞാൻ നല്ലപോലെയാണീ ഫ്ലാറ്റ് നോക്കുന്നതും. അതവർ പറയാറും ഉണ്ട്.

എന്നെ കാണാൻ 5 അടി 6 ഇഞ്ച്, വെളുത്ത നിറം, അത്യാവശ്യം തടിയുണ്ട്. താടിയും മീശയുമൊക്കെയുണ്ട്.
ജോലിയെന്നു പറയാൻ ഒരു അനിമേഷൻ ഡിസൈനർ ആണ് ഞാൻ, അതായത് അമൃത ചാനലിലെ പൂവിരിയുന്നപോലെ പോലെയുള്ള ലോഗോ വരുന്നില്ലേ അതൊക്കെ ഉണ്ടാക്കുന്ന പരിപാടി.
അങ്ങനെ പെണ്ണുകാണലിനായി ഈയാഴ്ചയും ഞാൻ വീട്ടിലേക്ക് വന്നു. ശില്പ പറഞ്ഞു, ആളുടെ പേര് രമിത, ടീച്ചറാണ്. ഏട്ടനെക്കാളും ഇച്ചിരി തടിയൊക്കെ കാണും എന്നും.
അയ്യോ!!! ഞാനൊന്നുഞെട്ടി. കാര്യം എന്റെ സ്വപ്നത്തിലെ കുട്ടി, ഒരല്പം മെലിഞ്ഞ കുട്ടിയാണ് കേട്ടോ. പ്രേമിച്ചിട്ടില്ലെങ്കിലും സങ്കൽപ്പമൊക്കെ ആവശ്യത്തിൽ കൂടുതലുണ്ട്. അതിപ്പൊ

///

ആദ്യമായാണ് ഒരു പെൺകുട്ടിയെ പെണ്ണ് കാണാൻ പോകുന്നത്. ഉള്ളിൽ നല്ല പേടിയുണ്ട്. അതുമൊരു ടീച്ചർ ആണ് കക്ഷി, എന്താകുമെന്നറിയാതെ ഞാൻ കാറിന്റെ മുന്സീറ്റിലിരുന്നു, കൂടെ ശില്പയുമുണ്ട്, പിന്നെ എന്റെ ഒരേയൊരു ഫ്രണ്ടും ഉണ്ട്. അവനാണ് കാറോടിക്കുന്നത്.

“ഏട്ടാ ടെൻഷൻ ഉണ്ടെന്നറിയാം… എന്നാലും ചോദിക്കുവാ, രണ്ടാളും ഒറ്റയ്ക്ക് സംസാരിക്കാൻ പറഞ്ഞാൽ, ഏട്ടനെന്താ ചേച്ചിയോട് പറയാൻ പോണേ…”

“അതിപ്പൊ, പ്രേമിച്ചുണ്ടോ എന്നൊക്കെ ചോദിക്കാം അല്ലെ?!!”

“ബെസ്റ്റ്, എന്റെയെട്ടാ.. അതൊന്നും ചോദിക്കണ്ടാ…”

“അതെന്തേ ?”

“ടീച്ചർ അല്ലെ, അപ്പൊ അത്യാവശ്യം സെല്ഫ് റെസ്‌പെക്ട് ഒക്കെ കാണും, ഇമ്മാരി ചോദ്യം, ചേച്ചിയെ വെറുപ്പിക്കുന്ന പോലെയാകും…”

“ശെരി എങ്കിൽ വേണ്ട! സത്യം പറഞ്ഞാ എനിക്കെന്തൊക്കെ ചോദിക്കണം എന്നൊരു ഐഡിയ ഇല്ല. പിന്നെ നീയും ഇങ്ങനെ പറഞ്ഞു പേടിപ്പിക്കല്ലേ ….ശില്പ.”

“ഹിഹി …..അല്ലേൽ ഏട്ടന്റെ മനസിലുള്ള പോലെ ചോദിച്ചു നോക്ക്, പക്ഷെ ഓവർ ആക്കാൻ നിൽക്കരുത് കേട്ടല്ലോ…”

“അല്ല ശിൽപ്പ, അവനെന്താ പെങ്കുട്യോളെ ആദ്യായിട്ടാണോ കാണുന്നത് ?!”

“അല്ല സുജിത്തെട്ടാ, ഈ കുട്ടി എന്റെ ക്ലസ്സ്മേറ്റ് ന്റെ ചേച്ചിയുടെ ബാച്ചിലാണ് പഠിച്ചതൊക്കെ, ആള് നല്ല പ്രോഗ്രസ്സിവ് ചിന്തകൾ ഉള്ള കുട്ടിയാണ്, എന്നാണ് കേട്ടേക്കണേ…”

“ആണോ, നിന്നെ വെള്ളം കുടിപ്പിക്കും അപ്പൊ…”

“ഹേയ് എനിക്കാ പേടിയൊന്നും ഇല്ല സുജിത്തേ…”

“ഡാ ആ വളവ് തിരിഞ്ഞാൽ ആയി വീട്. ഗൂഗിൾ മാപ് കണ്ടില്ലേ…”

വീടിലേക്ക് കാർ കയറിയപ്പോൾ രമിതയുടെ വീട്ടുകാർ അത്യാവശ്യം കാഷ് ടീംസ് തന്നെയാണെന്ന് മനസിലായി. കാറിൽ നിന്നുമിറങ്ങിയതും പെണ്ണിന്റെ അമ്മാവന്റെ ക്ലീഷെ ചോദ്യം.

“ഇല്ല വഴിയൊന്നും തെറ്റിയില്ല അമ്മാവാ..” സുജിത്താണ് അതിനു മറുപടി പറഞ്ഞത്.

എന്റെ ജോലിയെക്കുറിച്ചുമൊക്കെ പറഞ്ഞു കഴിഞ്ഞ ശേഷം രമിതയുടെ പരെന്റ്സ് നു എന്നെ ഇഷ്ടമായ ഒരു വൈബ് ആയിരുന്നു എനിക്കപ്പോൾ കിട്ടിയത്. ഇടക്ക് ശില്പ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കാര്യം ഞാൻ കൈ രണ്ടും ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു, അവളുടെ ചിരി കണ്ടപ്പോ എനിക്കിച്ചിരി നേർവസ് ആയി എന്നുളളതും സത്യമാണ്.

അങ്ങനെ രമിത ചായയും കൊണ്ട് വന്നു.
ചുരിദാറാണ്. വെളുത്ത സുന്ദരി, ജൂഹി ചൗള ഹരികൃഷ്ണൻസ് ഇട്ടിരിക്കുന്നപോലെ ഉള്ള ചുരിദാർ, മുഖത്തു സ്‌പെക്‌സ് ഉണ്ട്. ടീച്ചർ ലുക്ക് ആണ്. ചായ പയ്യെ ഞാൻ കുടിച്ചു, ചായ പക്ഷെ അതാ പോരാ…
അങ്ങനെ സംസാരിക്കാൻ വേണ്ടിയുള്ള “അനുവാദം” കിട്ടിയപ്പോൾ ഞാനും രമിതയും ബാല്കണിയിലേക്ക് ചെന്നു.

“രമിത..”

“ആഹ് മോഹിത്”

കാര്യം അവളെക്കാളും ഒരു വയസാണ് ഞാൻ മൂത്തതെങ്കിലും, എന്നെ പേര് വിളിച്ചപ്പോൾ എനിക്ക് വല്ലാത്ത കോൺഫോർട് സോൺ ഫീൽ ചെയ്തു.

“അടുത്തണോ സ്‌കൂൾ..”

“ഞാൻ സ്‌കൂളിൽ അല്ല, കോളേജിലാ പഠിപ്പിക്കുന്നെ..” അവളെന്നെ കൂർപ്പിച്ചു നോക്കി അതിനു മറുപടി പറഞ്ഞപ്പോൾ. ആ ചോദ്യമവൾക്ക് ഇഷ്ടമല്ലെന്നു ഞാൻ കണക്കു കൂട്ടി.

“സോറി മൈ മിസ്‌റ്റേക്..അടുത്തണോ…” ഞാനൊന്നു ചമ്മിച്ചിരിച്ചുകൊണ്ട് ചോദിച്ചു.

“ടു വീലര് ഉണ്ട്, അതിലാ പോകുക…”

“അഹ്… ഞാൻ കൊച്ചിയിലാണ്. അനിമേഷൻ ഡിസൈനർ.”

“fb ലു ഞാൻ കണ്ടിരുന്നു…” അവളെന്നെ നോക്കി നഖം പൊട്ടിച്ചുകൊണ്ട് പറഞ്ഞു.

“ഓ തറ്റ്സ് ഗുഡ്… രമിതേ കുറിച്ച് പറയു..”

“എന്താ അറിയണ്ടേ വെച്ചാ ചോദിച്ചോളൂ..”

“സീരിയസ് ലവ് ഉണ്ടായിട്ടുണ്ടോ..”

“ഇല്ല. ഇതല്ലാതെ ആർക്കും ഒന്നും ചോദിക്കണ്ടെ?!!!”പെട്ടന്നവളുടെ മറുപടി എന്നെ ഒന്നുലച്ചു…

“ഹേയ്…. അങ്ങനെയല്ല, എന്തൊക്കെയോ ചോദിക്കണം ന്ന് ഉണ്ടായിരുന്നു.. പക്ഷെ തന്നെ കണ്ടതും എല്ലാം മറന്നുപോണ പോലെ..”

“ഇത് ഫസ്റ് ടൈം ആണോ മോഹിത് ന്റെ.”

“അതേടോ…അതിന്റെയാണ്…തനിക്കോ…” ഞാൻ തുറന്നു സമ്മതിച്ചപ്പോഴും അവളിൽ ഭാവമാറ്റമൊന്നും ഞാൻകണ്ടില്ല.

“എനിക്കിത് 7 മത്തെയാണ്…”

“എന്നിട്ടിതുവരെ കണ്ടവരെയാരും തനിക്കിഷ്ടപെട്ടില്ലേ.?!”

“ഉഹും… എല്ലാം ഒരേ ടൈപ്പ് ആൾകാർ. ഒരേ ടൈപ്പ് ചോദ്യം…”

“അപ്പൊ ഞാനും അതുപോലെ ആയിരിക്കും അല്ലെ..”

“ആഹ് അതുപോലെ ഒക്കെ തന്നെ..” ചിരിച്ചാണ് പറഞ്ഞതെങ്കിലും ഒരു പുച്ഛം അവളുടെ മുഖത്തു നിഴലടിച്ചിരുന്നു. പക്ഷെ ആ ചിരി. അതിൽ ആരും വീണുപോകും….

അങ്ങനെ ഒന്ന് രണ്ടു മിനിട്ടു കൂടെ ഞാൻ എന്തോ ചോദിച്ചതിന് മാത്രമവൾ ഉത്തരം പറഞ്ഞു. പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു, HR മാനേജർ ഇന്റർവ്യൂ കഴിഞ്ഞു പറയുന്നപോലെ അവളുടെ വീട്ടുകാർ “അറിയിക്കാം എന്നും പറഞ്ഞു.”
കാറിൽ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ഞാൻ ജനലിലൂടെ പുറത്തേക്കുനോക്കി, രമിതയുടെ ക്യൂട് മുഖം മാത്രമായിരുന്നു മനസ്സിൽ. അവൾക്കെന്തായാലും എന്നെ ഇഷ്ടപ്പെടില്ല എന്നോർത്തുകൊണ്ടു ഞാൻ അവളെ മറക്കാൻ വേണ്ടി ശ്രമിച്ചു, മുഖത്തൊരു ചിരിയും ഒട്ടിച്ചു വെച്ചുകൊണ്ട് ഞാൻ പിറകിലിരിക്കുന്ന ശിൽപയെ നോക്കി. വീട്ടിലെത്തിയിട്ടും അമ്മ എന്നോട് ഇഷ്ടായോ എന്നൊക്കെ ചോദിച്ചു. ഞാൻ വിശ്വസിച്ചിരുന്നു, അവൾക്കെന്നെ ഒരിക്കലും ബോധിക്കില്ല എന്ന്, അതുകൊണ്ട് തന്നെ അമ്മയോട് ഞാൻ വിഷമിപ്പിക്കാതെ ഇരിക്കാൻ ഇഷ്ടമായി എന്നും പറഞ്ഞു.

////

കാലത്തു 5 മണിക്കാണ് സാധാരണ ഞാൻ വീട്ടിൽ നിന്നുമിറങ്ങുക,അതിൻ പ്രകാരം തിങ്കളാഴ്ച ഞാനിറങ്ങി. 5:30 ആവുമ്പോ ട്രെയിനിൽ കയറാം സാധാരണ സ്ലീപ്പർ ടിക്കറ്റ് എടുത്താണ് ഞാൻ, കയറുക അപ്പർ ബിർത്തിൽ കിടന്നുറങ്ങും ആലുവ എത്തുമ്പോ ഉറക്കം എണീക്കും.

ഇന്നും പതിവുപോലെ ഞാൻ കയറി കാലിയായുള്ള സീറ്റ് തപ്പി മുന്നോട്ടേക്ക് നടന്നു, ഞാൻ കയറിയ കമ്പാർട്മെന്റിൽ ഒരിത്തിരി തിരക്കുണ്ടായിരുന്നു. ഞാനതുകൊണ്ട് പുറത്തേക്ക് നടന്നിട്ട് അടുത്ത കമ്പാർട്മെന്റിൽ ചെന്നു കയറാമെന്നു തീരുമാനിച്ചു.

അകത്തേക്ക് കയറി രണ്ടാമത്തെ കൂപ്പയിൽ എത്തിയപ്പോൾ ഒരുപെൺകുട്ടി എന്നെനോക്കി ചിരിച്ചുകൊണ്ട് കൈ വീശി. പക്ഷെ എനിക്കാളെ സത്യമായിട്ടും മനസിലായില്ല. ഒന്നാമത്
ഇരുട്ടാണ്, പിന്നെ എന്നെ നോക്കി കൈ വീശാനും മാത്രം ഇതാരാണ് എന്ന് ഞാനോർത്തു. ഒരല്പം വിയേർഡ് സീൻ ആയതുകൊണ്ട് ഞാൻ മുന്നോട്ട് തന്നെ നടന്നു, മുകളിൽ കയറാൻ പറ്റാത്തത് കൊണ്ട് താഴെ തന്നെ ഇരുന്നുറങ്ങാമെന്നു ഞാനും തീരുമാനിച്ചു.

അങ്ങനെ സീറ്റിൽ ഇരുന്നു, ബാഗ് മടിയിൽ വെച്ചു അതിനെ കെട്ടിപിടിച്ചു ഞാൻ കണ്ണൊന്നടച്ചതും, ഒരു പെൺകുട്ടിയുടെ മുഖമെന്റെ മനസ്സിൽ തെളിഞ്ഞു. അർപ്പിത. അയ്യോ! അവളാണോ…

കണ്ണ് ഞാൻ തുറന്നു, ശേ….അവളുടെ മുഖം വീണ്ടുമെന്റെ മനസിലേക്ക് വന്നതും ബാഗും എടുത്തുകൊണ്ട് മുന്നിലേക്ക് തന്നെ ഞാൻ നടന്നു. അവൾ അവിടെ പുറത്തേക്കുള്ള ജനലിൽ നോക്കി ഇരിപ്പാണ്. മഴചാറുന്നുണ്ട്, ഞാൻ അവളുടെ അടുത്തിരിക്കുന്ന ഒരു പയ്യനോട് ഇച്ചിരി നീങ്ങാമോ എന്ന് പറഞ്ഞപ്പോൾ അവനെന്നെ മൈൻഡ് ചെയ്തില്ല. സൊ ഞാൻ അവളുടെ ഓപ്പോസിറ് സീറ്റിൽ വെച്ചിരുന്ന ഒരളുടെ ബാഗ് എടുത്തു മുകളിലേക്ക് വെച്ചു. ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് അർപ്പിതയെ തന്നെ നോക്കി. ചെറു മഴയിൽ ജനലിലൂടെ അവളുടെ മുഖത്തേക്ക് ചാറൽ തെറിച്ചതും അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ മുഖം അവളുടെ കണ്ണിൽ പതിഞ്ഞു.

“മോഹിത് ഏട്ടാ…”

അവളുടെ കുഞ്ഞു കുട്ടികളുടെ പോലുള്ള ശബ്ദത്തിൽ എന്നെ വിളിച്ചു. അവളുടെ കണ്ണിൽ വല്ലാത്തൊരാകാംഷ നിഴലടിച്ചു.

“അർപ്പിത..സോറി മോളെ, ഞാൻ പെട്ടന്ന്, എനിക്ക് മനസിലായില്ല..സോറി”

“ഇറ്റ്‌സ് ഒക്കെ….ഏട്ടൻ പുറത്തുന്നു നടന്നു പോകുന്നത് ഞാൻ ജസ്റ്റ് കണ്ടു, ഇങ്ങോട്ടേക്ക് വരുമെന്നു എക്സ്പെക്റ്റ് ചെയ്തില്ല.”

“അർപ്പിത എങ്ങോട്ടാ.”

“കൊച്ചിലേക്കാണ്…ഏട്ടാ, സെക്കൻഡ് ടൈം പോകുകയാണ്. ഐസിസി ബാങ്കിൽ ജോലി കിട്ടി. ചെന്നൈ അല്ലെങ്കിൽ കൊച്ചി ആയിരുന്നു ലൊക്കേഷൻ ഞാൻ
കുറച്ചൂടെ സൗകര്യം ഇവ്ടെയായണ്ട്…ഇങ്ങോട്ടേക്ക് വന്നു.”
അർപ്പിതയുടെ കണ്ണിൽ, തനിച്ചു യാത്ര ചെയ്യുന്നതിനാലുള്ള പേടിയും ആശ്ചര്യവും കുറഞ്ഞുകൊണ്ട് അവൾ കംഫോര്ട് ആയി വന്നുകൊണ്ടിരുന്നു. അവളുടെ മുൻപിലേക്കിട്ട കറുത്ത മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.

“ആഹ്..സൂപ്പർബ്….
അമ്മ അച്ഛനൊക്കെ സുഖമാണല്ലോ… എത്ര നാളായി നമ്മൾ കണ്ടിട്ട്…ല്ലേ”

“ശെരിയാ ഏട്ടാ.. ഞാനും വല്യമ്മേടെ വീട്ടിലേക്ക് വരുമ്പോ മാത്രല്ലേ ഏട്ടനെ കാണാറുള്ളു…”

“ഇപ്പോഴും പാട്ടൊക്കെ പഠിക്കുന്നുണ്ടോ അർപ്പിത…”

“ഹേയ് നിർത്തി. പഠിത്തവും ജോലിയും എല്ലാം കൂടിയായപ്പോ.”

“തനിക്ക് താഴെ അനിയനും അനിയത്തിയും അല്ലെ അർപ്പിത…”

“ഉം..”

അർപ്പിത എന്റെ അമ്മയുടെ ചേച്ചിയുടെ ഭർത്താവിന്റെ പെങ്ങളുടെ മോളാണ്, വിശേഷങ്ങൾക്കും ഉല്സവങ്ങള്ക്കും മാത്രമാണ് ഞങ്ങളുടെ കണ്ടുമുട്ടലെന്നു പറയുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളത്രയ്ക്ക് ക്ലോസ് അല്ല. പിന്നെ അർപിതയുടെ അച്ഛൻ ആളിത്തിരി സ്ട്രിക്ട് ആണ്, അതുകൊണ്ട് അവളധികമൊരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നോടും അവൾ കാര്യമായിട്ടിതുവരെ സംസാരിച്ചിട്ടില്ല. മൊത്തത്തിൽ പേടിയുള്ള ഒരു പാവം കുട്ടിയാണ്.

മുഖത്തോടു മുഖം നോക്കി ഞങ്ങൾ കുറെ നേരം വിശേഷങ്ങളൊക്കെ സംസാരിച്ചു, അവളുടെ അടുത്തിരുന്ന പയ്യൻ അവന്റെ സ്റ്റോപ്പ് ആയപ്പോൾ എണീറ്റ് പോയി.

“ഇങ്ങോട് വാ …” അവളെന്നെ ക്ഷണിച്ചപ്പോൾ ഞാൻ അവളുടെ അടുത്തെക്കിരുന്നു. അവളുടെ മുടിയുടെ അഴക് മുൻപും ഞാൻ കാണുമ്പോ ആസ്വദിച്ചിരുന്ന ഒന്നാണ്, മുടി മാത്രമല്ല അവളുടെ ചിരിയും. അത്രയും മനോഹരമായി ചിരിക്കുന്ന, ഒരു കുട്ടിയും ഫാമിലിയിൽ ഇല്ലെന്നു തന്നെ പറയാം.

“അർപ്പിത സ്റ്റെയ് ഒക്കെ റെഡി ആയോ.?”

“ലിസി ഹോസ്പിറ്റൽ റോഡില്ലെ അവിടെ ഒരു വിമൻസ് ഹോസ്റ്റൽ ആണ്…”

“അവിടെ എവിടെയാണ് ….ഞാനും അവിടെ തന്നെയാണ് ട്ടോ, നമ്മുടെ ശേഖരമാമ്മയുടെ ഫ്ലാറ്റിൽ…” ആകാംഷയോടെ ഞാൻ ചിരിച്ചു പറഞ്ഞു.

“ആഹ് എനിക്കിവിടെ വലിയ പരിചയമൊന്നുമില്ലാന്നു അറിയാല്ലോ…”

പക്ഷെ ഞാനും ഓർത്തു എന്റെ ഫ്ലാറ്റിന്റെ ലൈനിൽ മുഴുവനും വിമൻസ് ഹോസ്റ്റൽ ആണ്, ഇനി അവിടെയെങ്ങാനും ആയിരിക്കുമോ ?

“എന്താ ആലോചിക്കുന്നത് ഏട്ടാ …”

“അല്ലേടാ …എന്റെ ഫ്ലാറ്റും അവിടെ തന്നെയാണ്, മിക്കവാറും അടുത്തായിരിക്കും …”

“ആയിരിക്കട്ടെ ….”

കുറെ നേരം അവളോട് സംസാരിച്ചപ്പോൾ, അവൾക്ക് കൊച്ചിയിലേക്ക് താമസം മാറുന്നതിനൊക്കെ നല്ല പേടിയുണ്ടെന്നു മനസിലായി, ഒന്നാമത് ഡിഗ്രി വരെ വീട്ടിൽ നിന്നും വേറെയെങ്ങും നില്കാതെ പഠിക്കാൻ പോയി വന്ന കുട്ടിയല്ലേ, ആദ്യമായാണ് ഹോസ്റ്റലിൽ നില്കുന്നതൊക്കെ, പക്ഷെ അവളുടെ അച്ഛൻ ഈയിടെ അവളുടെ കല്യാണത്തെക്കുറിച്ചൊക്കെ സീരിയസ് ആയിട്ട് സംസാരിക്കുന്നുണ്ട്
എന്ന് പറഞ്ഞു. അതിനു മുൻപ് ഒരു ജോലി വേണമെന്ന ഒരാഗ്രഹം കൊണ്ടാണ് അർപ്പിത വീട്ടിൽ നിന്നും ദൂരെയായിയിട്ടും കൊച്ചിയിലേക്ക് വന്നത്.

ത്രീശൂർ എത്തിയപ്പോൾ അവൾ എന്റെ തോളിൽ ചാഞ്ഞു ചെറുതായിട്ട് മയങ്ങി, ട്രെയിനിയിൽ മിക്കപ്പോഴും വരുമ്പോ എന്നെ മൈൻഡ് ചെയ്യാത്ത ചില പെൺകുട്ടികൾ ഉണ്ട്, അതായത് വെള്ളിയാഴ്ച നാട്ടിലേക്ക് വരുമ്പോളും കാണും തിങ്കളാഴ്ച പോകുമ്പോഴും കാണും, പക്ഷെ പരിചയമൊന്നും ആരുമായും ഇല്ല. ഇന്നിപ്പോ അർപ്പിത എന്റെ തോളിൽ ചാഞ്ഞിരിക്കുമ്പോ അവരെന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടപ്പോൾ ……
മനസ്സിൽ ഒരു സന്തോഷം, ഇന്നേവരെ ഞാൻ ഒരു പെൺകുട്ടിയുടെ കൂടെ ഇതുപോലെ ഇരുന്നിട്ടില്ല എന്നത് തന്നെയാണ് അതിനു കാരണം.

ആലുവ എത്തിയപ്പോൾ അർപ്പിത കണ്ണ് തുറന്നു. നമുക്കൊരു “ഓട്ടോ എടുത്തു പോകാം കേട്ടോ”. അവളതിന്‌ ചിരിച്ചു സമ്മതിച്ചു. അവളുടെ ഹോസ്റ്റലിന്റെ കാർഡ് ഞാൻ വാങ്ങിച്ചപ്പോൾ ആ പേര് പരിചയമില്ലെങ്കിലും അത് എന്റെ ഫ്ലാറ്റ് നിൽക്കുന്ന അതെ റോഡ് തന്നെയാണെന്നു ഞാൻ മനസിലാക്കി. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അപ്പോൾ. അങ്ങനെ എനിക്കും അവൾക്കും ഒരുപോലെ ഇറങ്ങേണ്ട സ്പോട് എത്തി. ഞാനാദ്യം ഇറങ്ങി മുന്നിലെ ഹോസ്റ്റലിലേക്ക് നോക്കി. ലാവെൻഡർ എന്നപേരിൽ ഉള്ള വിമൻസ് ഹോസ്റ്റൽ. അതെന്റെ ഫ്ലാറ്റിന്റെ നേരെ ഓപ്പോസിറ് തന്നെയാണ്. പേര് ഞാനധികം ശ്രദ്ധിച്ചിട്ടില്ലെങ്കിലും ഒന്ന് രണ്ടു കുട്ടികളെ ഞാൻ അവിടെ കണ്ടത് ഓർത്തു, സുന്ദരികൾ ഒരുപാടുള്ള ഹോസ്റ്റൽ ആണ്.

“ആഹാ.. ഞാൻ പറഞ്ഞപോലെ ഇവിടെ തന്നെയാണ്….അടിപൊളി!!! ശെരി അർപ്പിതയ്ക്ക് എപ്പോഴാണ് ഓഫീസിൽ പോകേണ്ടത്”

“ഇപ്പൊ 9 ആയില്ലേ ….കഴിച്ചിട്ട് പോകണം. ഞാനും വിചാരിച്ചില്ല, ഇത്രയും അടുത്തായിരിക്കുമെന്ന് ….”

“വൈകീട് എത്ര മണിയാകും ഇറങ്ങാൻ ….” ഓട്ടോകാരനു പൈസ കൊടുക്കുമ്പോ ഞാൻ ചോദിച്ചു.

“ആഹ് മെയ് ബി 5.”

“എന്റെ കൈയിൽ ബൈക്കുണ്ട്, എന്തേലും എമർജൻസി ആണെങ്കിൽ വിളിച്ചാ മതി ….ആഹ് എന്റെ നമ്പർ തന്നില്ലാലോ….”

നമ്പർ പരസ്പരം എക്സ്ചേഞ്ജ് ചെയ്ത ശേഷം, അവൾ ഹോസ്റ്റലിലേക്ക് കയറി, അവളുടെ പിൻഭാഗം കണ്ടതും, എനിക്കുള്ളിൽ കുസൃതി മോഹങ്ങൾ ഉദിച്ചു. പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് പെണ്ണുങ്ങളുടെ അവിടെ അത്രക്കിഷ്ടമാണ് ….

/////

ഞാൻ ഫ്ലാറ്റിൽ കയറി സാധങ്ങളൊക്കെ വെച്ചിട്ട് ബൈക്കും എടുത്തു ഓഫിസിലേക്ക് കയറി. പണി കുറച്ചുണ്ടായിരുന്നത് കൊണ്ട് മൊബൈൽ നോക്കാനധികം പറ്റിയില്ല, എന്നാലും ലഞ്ച് ടൈംനു കഴിച്ചോ എന്ന് മാത്രമൊരു മെസ്സേജ് അർപ്പിത എനിക്കയച്ചു. പക്ഷെ ഞാനതു കാണുന്നത് 4 മണിക്ക് ചായകുടിക്കുമ്പോ ആണ്.
ഞാനപ്പോൾ തിരിച്ചു അവളെ ഒന്ന് വിളിച്ചു.

“അർപ്പിത ….ഇറങ്ങായാറായോ ….”

“ഉഹും ഏട്ടാ ….5 മണിയാകും.”

“ഞാൻ വിളിയ്ക്കാൻ വരട്ടെ…”

“അത്…ഞാനതെങ്ങനെ ചോദിക്കുമെന്നറിയാതെ ഇരിക്കുവാണ്…”

“എന്താടി പൊട്ടി….നിന്നോട് പറഞ്ഞതല്ലേ, എന്ത് വേണേലും പറഞ്ഞോളാനായി
…നമ്മൾ തമ്മിൽ 3 വയസ് ഡിഫ് അല്ലെ ഉള്ളു, എന്തിനാ ഇങ്ങനെ ഡിസ്റ്റൻസ് കീപ് ചെയ്യുന്നേ ? എട്ടാന്നു വിളിച്ചോ, പക്ഷെ ഫ്രണ്ട്നെ പോലെ കണ്ടാമതി…”

“ശെരി ശെരി….ഇനി അങ്ങനെ വിചാരിച്ചോളാം ഏട്ടാ ….” ചിരിച്ചുകൊണ്ടവൾ സമ്മതിച്ചു.

“ഉം ….”

ഞാൻ അന്നത്തെ വർക്ക് വേഗം തീർത്തുകൊണ്ട് ബാക്കി പതിവുപോലെ രാത്രി ചെയ്യാമെന്ന വ്യവസ്‌ഥയിൽ ബൈക്കുമെടുത്തു കടവന്ത്ര ഐസിസി ബാങ്കിന് മുന്നിൽ വെയ്റ്റ് ചെയ്തു.

“ഹായ് ….ഏട്ടാ” പിറകിൽ നിന്നും അർപ്പിത വിളിച്ചു.

“പോകാം ല്ലേ ….”

“ഉം ….ഒരുമിനിറ്റ് …” അവൾ ചുരിദാറിന്റെ ഷാൾ ഒക്കെ നേരെയിട്ട് ഇച്ചിരി അകലം പാലിച്ചു.

“കുറെ ഗട്ടർ ഉള്ള വഴിയാ …ചേർന്നിരിക്ക് പെണ്ണെ …”

“ഹിഹി …ശെരി.” അവൾ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു.

“അമ്മയോട് പറഞ്ഞോ എന്നെ കണ്ട കാര്യം …”

“ഉം പറഞ്ഞു, പേടിയുണ്ടെന്നു പറഞ്ഞിട്ട്, ഏട്ടനെ വെറുതെ ഓരോന്നു പറഞ്ഞു ബുദ്ധിമുട്ടിക്കണ്ട എന്ന് അമ്മ പറഞ്ഞു…..”

“ഹേ അതൊന്നും സാരമില്ല, ഞാനല്ലേയുള്ളൂ ഇപ്പൊ നിനക്ക്….”

“ഉം …” അവളുടെ പുഞ്ചിരി റിയർ വ്യൂ മിററിൽ കാണുമ്പോ എന്റെ നെഞ്ചിലേക്ക് അവൾ പതിയെ ഇറങ്ങിക്കൊണ്ടിരുന്നു.

////

ഇടപ്പള്ളിയിലെ കോഫീ ഷോപ്പിലേക്ക് കയറികൊണ്ട് ഞാനും അവളും ഒന്നിച്ചിരുന്നു.

“തന്നോട് ഒരു കാര്യം ചോദിക്കണം എന്ന് വെച്ചിരിക്കയായിരുന്നു …”

“എന്താ ഏട്ടാ …”

“അർപ്പിതയ്ക്ക് ഒരു അഫയർ ഉള്ള കാര്യം, രഞ്ജിത ചേച്ചി പറഞ്ഞിട്ടുണ്ടായിരുന്നു …അതിപ്പോഴും ഉണ്ടോ?”

“അത് …” അവൾ മറുപടി പറയാൻ പരുങ്ങിയപ്പോൾ ചോദിക്കണ്ടായിരുന്നു തോന്നി.

“ഹേ ഞാൻ വെറുതെ ചോദിച്ചതാ,
ട്ടോ….വിഷമം ആയെങ്കിൽ സോറി…”

“അങ്ങേനെയല്ല, അവനെ ഞാൻ ഒത്തിരി ഇഷ്ടപെട്ടിരിന്നു, പക്ഷെ 6 മാസം മുൻപ്, എന്തോ ഒരു സില്ലി കാരണം കൊണ്ട് എന്നെ വേണ്ടാന്നു പറഞ്ഞു പോയി….”

“തനിക്ക് വിഷമം ഉണ്ടോ ഇപ്പോഴും …”

“ഹേ നോ, അന്നുണ്ടായിരുന്നു. പക്ഷെ ഞാനതൊക്കെ മറന്നു ഏട്ടാ …പിന്നെ….ഏട്ടനെന്തിനാ എന്റെ കാര്യം രഞ്ജിത ചേച്ചിയോട് ചോദിച്ചേ …”

“അല്ല, അമ്മ എനിക്ക് പെൺകുട്ടിയെ നോക്കുന്ന തിരക്കാണ്….അതുകൊണ്ട് പരിചയമുള്ള കൂട്ടത്തിൽ ആദ്യം വന്നത് തന്റെ മുഖമാണ്, പക്ഷെ തനിക്കൊരു അഫയർ ഉള്ള കാര്യം രഞ്ജിത ചേച്ചി വഴി എന്റെ അമ്മയും അറിഞ്ഞിരുന്നു, സൊ അമ്മയ്ക്ക് ആ പ്രൊപ്പോസലിൽ ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല ….”
“ഉം ….ശെരി, പോകാം ഏട്ടാ.” അവൾ വൃകൃതമായി ഒന്ന് ചിരിച്ചുകൊണ്ട് കോഫി ടെബിളിലേക്ക് വച്ചു.

തിരികെ ഹോസ്റ്റൽ എത്തുന്ന വരെ അവളുടെ മുഖം താഴ്ന്നിരുന്നു…

“എന്താ അർപ്പിത …”

“ഒന്നുല്ല ….ഞാൻ പോട്ടെ, നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നു, റെസ്റ്റ് എടുക്കണം എന്നുണ്ട്….”

അവൾ ബൈക്കിൽ നിന്നുമിറങ്ങി തിരിഞ്ഞു നോക്കാതെ ഹോസ്റ്റലിലേക്ക് നടന്നു, പെണ്ണിന്റെ മനസ് അറിയണമെങ്കിൽ അവൾ തന്നെ വിചാരിക്കണമല്ലോ,
“അർപ്പിത….” ഞാൻ ഒന്നുടെ വിളിച്ചെങ്കിലും അവൾ മറുപടിയൊന്നും തന്നില്ല. അവൾ ഇച്ചിരി കഴിഞ്ഞിട്ട് ഫോൺ വിളിക്കുമായിരിക്കും എന്നും പ്രതീക്ഷിച്ചു ഞാൻ ബാക്കിയുള്ള ജോലി ചെയ്യാൻ തുടങ്ങി. വർക്ക് ഏതാണ്ട് റെഡിയായപ്പോൾ ഞാൻ അത് അപ്‌ലോഡ് ചെയ്തു കൊടുത്തു. പിന്നെ ഞാൻ കുറച്ചു മീൻ വാങ്ങിക്കാൻ പോയ ശേഷം ഫ്ലാറ്റിലേക്ക് തിരിച്ചെത്തി, ചോറും മീൻ മുളകിലിട്ടതും ഉണ്ടാക്കിയ ശേഷം ലാപ്ടോപ്പിൽ എന്തേലും സീരീസ് കാണാമെന്നു വെച്ച് ഞാനത് തുറന്നു.
ഫോൺ തുടരെ അടിക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു, പിന്നെ വെള്ളം കുടിക്കാൻ പോകുമ്പോ ചാർജ് ചെയ്യാനിരുന്ന One Plus 5 ഫോൺ നോക്കിയപ്പോൾ ആണ് അർപ്പിതയുടെ മിസ്ഡ് കാൾ. ഞാൻ വേഗം തിരിച്ചു വിളിച്ചു.

“അർപ്പിത ….” അവളെന്തോ തേങ്ങുന്നപോലെ എനിക്ക് തോന്നി.

“എന്താടി കരയുന്നെ ….”

“ഒന്നുല്ല ….”

“ബാല്കണിയിലേക്ക് വാ, കാണട്ടെ …”

“ഉഹും ….വേണ്ട.”

“പിന്നെന്തിനാ നീ ഫോൺ എടുത്തേ ….”

അവൾ കട്ട് ചെയ്തപ്പോ ഞാൻ വീണ്ടും ഊമ്പിയ അവസ്‌ഥയിലേക്ക് എത്തി. മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു, അവളുടെ പ്രേമ കഥയും ചോദിച്ചു അവളെ സങ്കടപെടുത്തുകയും ചെയ്തിട്ട്….
ഞാൻ വേഗം ഫ്ലാറ്റിന്റെ താഴെ ഇറങ്ങി. അവളുടെ ഹോസ്റ്റലിന്റെ വാർഡനോട് കസിൻ ആണ്, അവളെ ഒന്ന് വിളിക്കാമോ ചോദിച്ചു.
കരഞ്ഞു കലങ്ങിയ മുഖവുമായി നിൽക്കുമ്പോ അവളെ കെട്ടിപിടിച്ചു തോരാതെ ഉമ്മകൾ കൊടുക്കാൻ ആണ് തോന്നിയത്. അതിനു കാരണം ഞാൻ ആയതുകൊണ്ടും…..

“എന്തിനാ വിളിച്ചേ ഏട്ടാ ….”

“റെഡി ആയിട്ട് വാ, നമുക്കൊന്നു പുറത്തേക്ക് പോകാം ….”

“ഉഹും കാല് വേദനിക്കുന്നു ….” അതിന്റെ അർഥമെനിക്ക് അപ്പൊ മനസിലായില്ല.

“ശെരി കഴിച്ചോ എന്റെ കുട്ടി ….” അവളെ ചിരിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്, മാത്രമല്ല എന്റെ നാട്ടിലൊക്കെ കുഞ്ഞുങ്ങളെ അങ്ങനെ വിളിക്കുന്നതൊരു ശൈലിയുമാണ്.

“ഉം ….”

“കരയല്ലേ …പ്ലീസ് ….”

“ശെരി…കരയുന്നില്ല….”
ഞാൻ തിരികെ എത്തിയപ്പോൾ, അവൾ വീണ്ടും എന്റെ ഫോണിലേക്ക് വിളിച്ചു. അമ്മയെ മിസ് ചെയുന്നുണ്ട്, അതാണ് കരച്ചിൽ വന്നതെന്ന് പറഞ്ഞു….ഒപ്പം പീരിയഡ്‌സ് ആയിരുന്നു എന്നും. എനിക്ക് സത്യത്തിൽ ചിരിക്കണോ കരയണോ എന്ന അവസ്‌ഥയായിരുന്നു. അവളത് എന്നോട് പറയണം എങ്കിൽ, ഇച്ചിരിയെങ്കിലും ഒരിഷ്ടം എന്നോട് അവൾക് ഉണ്ടായിരിക്കുമെന്നു ഞാൻ ഊഹിച്ചു. ഞാനും ചോറും മീനും കൂട്ടി കഴിച്ചിട്ട് അവളോട് രാവോളം വാട്സാപ്പ് ചെയ്തുകൊണ്ടിരുന്നു. ഓരോ മെസ്സേജും അവളും ഞാനും പരസ്പരം ഒളിക്കാൻ ശ്രമിക്കാതെ പറയാൻ ശ്രമിച്ചു. നേരം പുലരുമ്പോ അർപ്പിതയെ എളുപ്പം മനസിലാക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ മനസിലാക്കി.

രാവിലെ ഞാൻ അവൾക്ക് ഹോട് ചോക്ലേയ്റ്റ് ഓർഡർ ചെയ്തു അവളുടെ ഹോസ്റ്റലിലേക്ക് ഡെലിവറി ചെയ്യിച്ചു. ഞാൻ ഓഫീസിലേക്ക് ഡ്രോപ്പ് ചെയ്യണോ ചോദിച്ചപ്പോൾ അവൾ സ്നേഹപൂർവ്വമത് നിരസിച്ചു. വൈകീട്ട് വിളിക്കാൻ വന്നാൽ മതിയെന്ന് മാത്രം പറഞ്ഞു.

5 മണിയാകാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീടെന്റെ മനസ്സിൽ. ബൈക്കിൽ അവളെയും കൂട്ടി കുറച്ചു ഡ്രസ്സ് എടുക്കാൻ ലുലു പോകണം എന്ന് പറഞ്ഞു. പക്ഷെ അവൾ സീവാമീ കേറിയപ്പോൾ ഞാൻ ചമ്മി ചിരിച്ചുകൊണ്ട് പുറത്തു വെയ്റ്റ് ചെയ്തു.

“അർപ്പിത …ഡിന്നർ നമുക്ക് ബിരിയാണി കഴിക്കാം …ഇവ്ടെന്നു ?”

“ഉം പക്ഷെ, ഏട്ടാ ….ഹോസ്റ്റലിൽ ഒന്ന് പറയണം, അല്ലെങ്കിൽ വഴക്ക് കേൾക്കും..”

“ശെരി പറഞ്ഞോ..” ഞങ്ങൾ പാരഗണിൽ നിന്നും ബിരിയാണിയും കഴിച്ചുകൊണ്ട്, ലുലു മാളിൽ ചുമ്മാ ഒന്ന് കറങ്ങി. അവൾക്ക് ഒറ്റയ്ക്ക് വരാൻ വേണ്ടി വഴികളും എൻട്രൻസുമൊക്കെ ഞാൻ പഠിപ്പിച്ചുകൊടുത്തു, പക്ഷെ എന്നാലും അവൾക്ക് ചെറിയ കണ്ഫയൂഷൻസ് ഒക്കെ ഉണ്ടായിരുന്നു.

അന്ന് രാത്രി കിടക്കുന്നതിനു മുൻപ് ഏതാണ്ട് 12 ആയപ്പോൾ, അവളോട് ഞാൻ ബാൽക്കണിയിൽ വന്നു നിൽക്കാൻ പറഞ്ഞു. എന്റെയും അവളുടെയും ഏതാണ്ട് ഒരേ ഫ്ലോർ (3) ആയതുകൊണ്ട് മുഖത്തോടു മുഖം നോക്കി ഫോണിൽ സംസാരിക്കാനും പറ്റും.

ഞാൻ മുഖത്ത് നോക്കികൊണ്ട് ഹെഡ് സെറ്റ് ചുണ്ടോടു അമർത്തി ചോദിച്ചു….

“ഇപ്പൊ വേദനയുണ്ടോ…..”

“ങ്‌ഹും കുറവുണ്ട്….”

“ഞാനൊരു കാര്യം ചോദിക്കട്ടെ …..”

“വൈകീട്ട് കോഫി ഷോപ്പിൽ ചോദിച്ച ചോദ്യം പോലാണെങ്കിൽ വേണ്ട….”

“അതൊന്നൂല്ല പെണ്ണെ…..
എന്റെ അമ്മയോട് പറയട്ടെ….തന്റെ കാര്യം….”

“ഞാൻ ഇവിടെയുള്ളത്, അപ്പൊ പറഞ്ഞില്ലേ ?”

“ശില്പയോട് പറഞ്ഞു….”

“പിന്നെന്തു കാര്യമാണ് ….”

“ഒന്നുല്ല….ഉറക്കം വരുന്നുണ്ട്, പറഞ്ഞില്ലേ കിടന്നോ….”

////

ഫ്ലാറ്റിന്റെ ബെൽ തുടരെ തുടരെ അടിക്കുമ്പോ, ഞാൻ സോഫയിൽ ഞെളിഞ്ഞു കൊണ്ട് പതിയെ കണ്ണ് തുറന്നു. ഷർട്ട് ഇട്ടിട്ടുണ്ടായിരുന്നില്ല, വെറും ട്രൗസര് മാത്രം. ഫ്ലാറ്റ് ഡോർ തുറന്നപ്പോൾ രാവിലെ കുളിച്ചൊരുങ്ങികൊണ്ട്
സെറ്റ് സാരിയിൽ ഈറൻ മുടിയും ചൂടി അർപ്പിത നില്കുന്നു.

“അമ്പലത്തിലേക്ക് പോകാം …ഏട്ടാ”

“ഇന്നലെ പറയാമായിരുന്നില്ലേ ?”

“അപ്പോഴേക്കും ഫോൺ കട്ട് ചെയ്തതാരാണ് ???”

“നീ ഇരിക്ക് ….” ഞാൻ വേഗം ബ്രഷിൽ പേസ്റ്റും തേക്കുമ്പോ, അർപ്പിത സോഫയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു.

“ഇന്നെന്താ സ്‌പെഷ്യൽ…?”

“റെഡിയായിട്ട് വാ …പറയാം.”

ഞാൻ വേഗം കുളിക്കാൻ കയറി. കസവു മുണ്ടും, ഷർട്ടും കഴിഞ്ഞ ഓണം സെലിബ്രേഷന് വാങ്ങിച്ചത് എന്റെ കയ്യിലുണ്ടായിരുന്നു, ഞാനതെടുത്തുടുത്തു.

“പോകാം …”

“മുടി ചീക് ഏട്ടാ …”

“ഒരു മിനിറ്റ് …” കണ്ണാടി നോക്കി മുടിയും ചീകി ഞാൻ,
“സ്റ്റൈൽ ആണോ ….”

“ഉം ….” അവൾ മൂളികൊണ്ട് എന്റെയൊപ്പം ലിഫ്റ്റിലേക്ക് കയറി.

ബൈക്കിൽ ഒരു വശത്തേക്കിരുന്നുകൊണ്ട് സാരിയൊതുക്കി കൊണ്ട് പറഞ്ഞു “ഏട്ടന് മുണ്ടു നന്നായിട്ടുണ്ട് കേട്ടോ…”

“നീയെന്നെ മുൻപ് കണ്ടിട്ടുള്ളതെല്ലേ …”

“അന്നൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല ….”

“ഉം ….ശെരി.”

എറണാകുളത്തപ്പന്റെ പൂമുഖപ്പടിയിൽ വെച്ച് ഞാൻ മുല്ലപ്പൂ വാങ്ങിക്കാൻ അവളോട് പറഞ്ഞു. അവളതും ചൂടികൊണ്ട് എന്റെ മുന്നിൽ തൊഴാനായി നിന്നു. എന്റെ മനസിലെ ആഗ്രഹം ഞാൻ ദേവനോട് പ്രാർഥിച്ചു.

“ഏട്ടന്റെ നാളെന്താണ്.?”

“പൂരം.”

അവളുടെ പിറന്നാൾ ആണെന്ന് ഞാൻ വിചാരിച്ചത്, പക്ഷെ അല്ലായിരുന്നു. അവൾ പറഞ്ഞത് പീരിയഡ്‌സ് തീർന്ന ദിവസം അവൾ മറക്കാതെ അമ്പലത്തിലേക്ക് പോകാറുണ്ടെന്നാണ്.
തൊഴുതു തിരിച്ചു വരുമ്പോ അവളെയും കൂട്ടി നെയ്‌റോസ്റ്റും കഴിച്ചു ഞാൻ ഫ്ലാറ്റിന്റെ മുൻപിലെത്തി.

“അർപ്പിത ….ഈയാഴ്ച് പോകുന്നുണ്ടോ വീട്ടിലേക്ക് ?”
“ഉം പോകണം ഏട്ടാ, ഏതോ ഒരു കോന്തൻ പെണ്ണ് കാണാൻ വരുന്നുണ്ട് ?”

“ഹിഹി അതെന്തേ അങ്ങനെ പറഞ്ഞെ ..”

“അച്ഛൻ കണ്ടുപിടിക്കുന്നതല്ലേ ?? ഹിഹി ഏട്ടനോ പോണുണ്ടോ?”

“ഉഹും, ഈയാഴ്ചയില്ല, കഴിഞ്ഞയാഴ്ച ഒരാളെ കാണാൻ പോയതിന്റെ ക്ഷീണം ഇതുവരെ മാറീല…”
“ആഹ് പറഞ്ഞിരുന്നു, ടീച്ചർ അല്ലെ ? ഏട്ടാ ….എന്റെ മനസു പറയുന്നു, ആ കുട്ടി വൈകാതെ വിളിക്കും ….”

“ആഹ് നോക്കാം…”

/////

അന്ന് വൈകീട്ടും പതിവുപോലെ ഞാൻ അർപ്പിതയെ പിക്ക് ചെയുകയും ജ്യുസ് ഷോപ്പിൽ ചെല്ലുകയും ചെയ്തു. അവളുടെ കൂടെ ജോലിചെയുന്ന പെണ്കുട്ടിയും ബോയ്‌ഫ്രെണ്ടിന്റെ ഒപ്പം അതെ ഷോപ്പിൽ ഉണ്ടായിരുന്നു. ആ കുട്ടി ലീവ് ആയിരുന്നു എന്ന് പറഞ്ഞു,
പക്ഷെ അവളുടെ ചെവിയിൽ എന്തോ എന്നെ കുറിച്ച് ചോദിച്ചപ്പോൾ അല്ലെന്നു തലയാട്ടുമ്പോഴും അവളുടെ മുഖത്തൊരു നാണം ഞാൻ ശ്രദ്ധിച്ചു.

രാത്രി പതിവുപോലെ ബാൽക്കണിയിൽ നിന്ന് കൊണ്ട് തണുത്ത കാറ്റും കൊണ്ട് മുഖാമുഖം നോക്കി കുറുകി സംസാരിക്കുമ്പോ അവളെന്നോട് പറഞ്ഞു.

“ഇന്ന് കണ്ടില്ലേ, ജ്യൂസ്‌ ഷോപ്പിൽ എന്റെ ഫ്രണ്ട്….ആ കുട്ടി ചോദിക്കുവാ ….”

“എന്ത് ചോദിച്ചു …”

“അത് …..”

“പറയെന്നെ …”

“ഈ ചേട്ടൻ ഫാമിലി ഫ്രണ്ട് മാത്രമാണോ, അതോ ….”

“അതെന്താ അങ്ങനെ ചോദിയ്ക്കാൻ …”

“അല്ല, എനിക്ക് പെണ്ണ്കാണൽ നടക്കുന്നതൊക്കെ അവൾക്കുമറിയാം, കാണുന്നവരെ എല്ലാം ഞാൻ ഓരോ കാര്യം പറഞ്ഞു NO കോളത്തിൽ എഴുതുകയാണ് ….പിന്നെ ഇപ്പോഴൊന്നും എനിക്ക് കല്യാണത്തിന് ഒരു ഇന്ട്രെസ്റ് ഇല്ല. അപ്പൊ ഏട്ടന്റെ കൂടെ ബൈക്കിൽ കെട്ടിപിടിച്ചു നടക്കുമ്പോ അവള് ചോദിക്കുമല്ലോ…”

“ആഹാ….”

“പക്ഷെ ചേട്ടൻ ആണ് കാണാൻ വരുന്നതെങ്കിൽ ….”

“ങ്കിൽ …”

“ചിലപ്പോ ഞാൻ…..”

“ഉം ….പോരാട്ടെ …”

“ഒരു മിനിറ്റ് …അർപ്പിത….
എനിക്കൊരു കാൾ രണ്ടു മൂന്ന് തവണയായി വരുന്നു….” ഞാൻ അർപിതയുടെ കാൾ ഹോൾഡ് ലിട്ട് സേവ് ചെയ്യാത്ത നമ്പറിൽ നിന്നുള്ള കാൾ ഞെനെടുത്തു.

“ഹലോ ….”

“ഹലോ ……ആരാണ്”

“കേൾക്കാമോ…”

രണ്ടു തവണ ഞാൻ ഹലോ പറഞ്ഞിട്ടും അവിടെ നിന്നും ഒരു റെസ്പോന്സും ഇല്ല, കട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ …

“അഹ് മോഹിത്, ഞാൻ രമിതയാണ് ഓർക്കുന്നുണ്ടോ….?”
“അഹ് …രമിത. ഓർമയുണ്ട്… പറയു ….എന്താ ഈ ലെറ്റ് നൈറ്റ്?”

“നാളെ ഞാൻ എറണാകുളം വരുന്നുണ്ട്, ഒരു ഫ്രണ്ടിനെ കാണാനും അവളുടെ കയ്യിൽ നിന്നു, കുറച്ചു ബുക്ക്സ് മേടിക്കാനും. ഒന്ന് കാണാൻ പറ്റുമോ മോഹിതിനെ….”

“ആഹ് കാണാല്ലോ. അതിനെന്താ..”

“അഹ് ശെരി. എങ്കിൽ ഞാൻ എന്റെ പരിപാടീസ് കഴിഞ്ഞിട്ട് വിളികാം…”

കാൾ ഞാൻ കട്ട് ചെയ്തപ്പോൾ ആകെ കിളിപോയി. രമിത ഇനി ഇഷ്ടമാണ് പറയാൻ ആകുമോ? ഈശ്വര ഇതെന്തു ചതിയാണ്. എന്റെ മുഖഭാവം നോക്കി അപ്പുറത് ഒരാൾ നില്പുണ്ട്, ഇപ്പൊ തിരിച്ചു വിളിക്കുമെന്നും പറഞ്ഞിട്ട്. അവളോട് എന്ത് പറയുമെന്നറിയാതെ ഞാൻ കുഴങ്ങി.

“അർപ്പിത…”

“മറ്റേ കുട്ടിയാണ്, വിളിച്ചത്, കഴിഞ്ഞയാഴ്ച പെണ്ണ് കാണാൻ പോയില്ലേ ….അവൾ”

“എന്നിട്ട് ?”

“അവൾ നാളെ ഇങ്ങോട്ടേക്ക് വരുന്നുണ്ട്, കാണാൻ പറ്റുമോ ചോദിച്ചു.”

“ഏട്ടനെന്തു പറഞ്ഞു, ഞാൻ പറഞ്ഞു കാണാം എന്ന്…”

“ഉം …”

“എന്താടി …”

“ഒന്നുല്ല….ചെറിയ തലവേദനപോലെ, രാവിലെ കാണാം …ശെരി ഏട്ടാ”

അവൾ വേഗം കട്ട് ചെയ്തു, എന്റെ മനസിലുള്ളത് തുറന്നു പറയാനുള്ള ഗാപ് പോലുമവൾ തരാത്തതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇതിപ്പോ എന്തിനാണ് രമിത വിളിച്ചെന്നു ആലോചിച്ചുകൊണ്ട് ഞാൻ പ്രാന്തായി. ഫോണിൽ നോക്കുമ്പോ രമിത വാട്സാപ്പിൽ ഹായ് എന്നും അയച്ചേക്കുന്നു. ഞാനതിനു റിപ്ലൈ ചെയ്യാൻ പോയില്ല. ഫോൺ അപ്പുറത്തേക്കിട്ടുകൊണ്ട് സോഫയിൽ തന്നെ ഞാൻ കിടന്നുറങ്ങി.

91443cookie-checkപറയാൻ വാക്കുകളില്ല

1 comment

Leave a Reply

Your email address will not be published. Required fields are marked *