ന്തിനാ ന്റെ മോള്കരയണെ

Posted on

കള്ളൻ ” പരാതി പറഞ്ഞ് കവിളിൽ ഒരു കടിയും കൊടുത്ത് ഷാനി മിർഷൂനെ അമ്മൂനേൽപ്പിച്ചു.
ഉമ്മ നിസ്കാരപ്പായിൽ ഇരുന്ന് ഖുറാൻ ഓതുകയായിരുന്നു. ഉപ്പ മരിച്ച ശേഷം അങ്ങനെ അനാവശ്യമായൊന്നും ഉമ്മ പുറത്തിറങ്ങാറില്ല. കിട്ടുന്ന സമയത്തൊക്കെ ഖുറാൻ ഓതിക്കൊണ്ടിരിക്കും.ഉമ്മാനോട് സലാം പറഞ്ഞ് ഞാൻ അകത്ത് കയറി.
ഞനെന്റെ റൂമിന്റെ വാതിൽ തുറക്കുമ്പോ റാഷിക്കാനെ ഓർമ്മ വന്നു. റൂമിൽ എങ്ങും റാഷിക്കാടെ മണം.. പർദ്ദ മാറ്റി വെച്ച് ഞാൻ നേരെ ഉമ്മാമാടെ വീട്ടിൽ പോയി. റാഷിക്ക ഉണ്ടാവുമ്പോഴും വീട്ടിലെത്തിയ ഉടനെ ഞാൻ അങ്ങോട്ടോടും. അത് കാണുമ്പോ റാഷിക്ക പറയും .ഉമ്മാമാടെ പൊര ഇത്ര മുറ്റത്തയതോണ്ടല്ലെ ജ്ജ് അവിടെ കഥകള്‍.കോംപോണത്. അല്ലെങ്കിൽ ഈ സ്നേഹോന്നും അനക്ക് കാണില്ലായിരുന്നെന്ന്. എന്താന്നറിയില്ല.എനിക്ക് അവിടെ പോയാലേ മനസ്സിനൊരു തൃപ്തി വരൂ…. ഉമ്മാമയും ചെറിയാത്തയും മാത്രേ ഉണ്ടായിരുന്നവിടെ. മൂത്താക്കയുടെയും ചെറിയാക്കയുടെയും ഭാര്യമാർ അവരവരുടെ വീട്ടിൽ പോയിരുന്നു.എന്റെ കല്യാണത്തിന് ഒരാഴ്ച മുമ്പേ വന്നതാ. ഇനി ഒന്നോ രണ്ടാഴ്ച അവിടെ നിന്നേ അവരൊക്കെ മടങ്ങി വരൂ….. ചെറിയാത്തയും ഉമ്മാമയും രണ്ട് മരുമക്കളുമാണ് തറവാട്ടിൽ .ചെറിയാത്ത ഇടയ്ക്കിടെ ഉമ്മാമാനെ കാണാൻ തറവാട്ടിൽ വരും. കല്യാണ ശേഷം ചെറിയാത്ത ഭർത്താവിന്റെ വീട്ടിൽ തന്നെയാ…..” ഉമ്മാമാടെ ശാദിക്കുട്ടി എപ്പഴാ വന്നെ”?
“ഇപ്പൊ വന്നെ ഉള്ളു…. അപ്പൊ പിന്നെ ഇങ്ങളെയൊക്കെ കാണാന്ന് കരുതി. അതോണ്ട് വന്ന ഉടനെ ഇങ്ങോട് പോന്നു.”റാഷീ ടെ പൊരെലെല്ലാർക്കും സുഖല്ലേ മോളേ ” ചോദ്യം ചെറിത്താടെ വകയായിരുന്നു.ഓലെ ത്ര സുഖം ദുനിയാവില് വേറെ ആർക്കാന്ന് പറയണംന്നുണ്ടായിരുന്നെനിക്ക്……
മഗ്‌രിബിന് മുമ്പേ അവിടന്ന് ഞാൻ വീട്ടിലേക്ക് വന്നു.
ഇശാ നിസ്കാരം കഴിഞ്ഞ് അമ്മു ഭക്ഷണമുണ്ടാക്കാനായി കിച്ചണിലായിരുന്നു.ഞാൻ ഹെൽപ് ചെയ്യാനായി പിന്നാലെ ചെന്നു. അന്ന് വരെ അമ്മൂന്നെ ഒന്നിനും സഹായിക്കാതെ കാര്യം ഓർത്തപ്പോൾ എനിക്ക് കുറ്റബോധം തോന്നി. “ന്താ! ശാദി ….. ഇജ്ജ് പതിവില്ലാത്ത കിച്ചണിൽ ചുറ്റിത്തിരിയണ്. “അത് ,പിന്നെ…. ഒന്നൂല്ലാ…. അല്ല.. അമ്മൂ… ഞാനൊന്ന് ചോയ്ച്ചാ ങ്ങക്ക് ബെശമാവോ…?
ആദ്യം അന്റെ ചോദ്യം കേക്കട്ടെ …. എന്നിട്ട് തീരുമാനിക്ക ബെശമാക്കണോ ബേണ്ടേന്ന്….? ഞാൻ കുറച്ച് സമയം മിണ്ടാണ്ടിരുന്നു.
“ജ്ജ്, ചോയിക്കടി ”
“അത്… ഇങ്ങള് ഇക്കാട് പറയണ്ട.നിക്കൊരു സംശയം ചോയിക്കാനാ…..”
” വളച്ച് കെട്ടാതെ ചോയ്ക്ക് നീ …. ഞാനിക്കാടൊന്നും പറയില്ല.ന്താ അനക്ക് പറ്റ്യേ… ”
കല്യാണം കൈഞ്ഞ് ഇക്ക ഗൾഫിലോട്ട് പോയേശം ഇങ്ങക്ക് എങ്ങനെയാ ബേജാ റൊക്കെ പോയേ….. ” എന്റെ ചോദ്യം കേട്ട് ആദ്യം അമ്മു ചിരിച്ചെങ്കിലും എന്തോ ഒന്നോർത്തെടുത്ത പോലെ പറഞ്ഞു തുടങ്ങി.
“ഇക്ക, എറങ്ങണേയ്ന് മുമ്പേ ജമീലാത്ത പറഞ്ഞായ്രുന്നു. മോളേ…..!ഷാഹി എറങ്ങുമ്പോ അനക്ക് ബെശമൊക്കെ ണ്ടാവും. ന്ന് വെച്ച് കരയാനൊന്നും നിക്കണ്ട. ഓ ൽക്ക് ഇഷ് ടോണ്ടായതോണ്ട് പോണതോന്നു അല്ലല്ലോ …. പിന്നെ ഈടെ നിന്നിറ്റ് ഓലെ ന്താക്കാനാ… ഒന്നു കരകയറിപ്പറ്റണ്ടേ ന്നൊക്കെ…..
പിന്നെ പോയി എത്തിയോടനെ ഷാഹിക്ക വിളിച്ചു. കൊറേയൊക്കെ സമാധാനിപ്പിച്ചു.ആ വിളിയും സമാധാനാക്കെ പോരെ എല്ലാ ബെശമോം മാറാൻ….. ഇപ്പൊ ഇയ്യ് ഇതൊക്കെ ചോയ്ക്കാൻ കാരണം…. ”
“ഒന്നൂല്ല. അമ്മൂ…. എന്നെപ്പോലെ എല്ലാർക്കും ബെശമോണ്ടോ ന്നറിയാൻ ബേണ്ടി ചോയ്ച്ചെന്നേ ഉള്ളൂ.”
” അന്റെ ചോദ്യയ്പ്പോ ജോറായെ …. കെട്ട്യേംമാർ പോമ്പോള്ളെ നെഞ്ചിലെ ആ നീറ്റൽ അത് ആരിക്കായാലും ഇല്ലാണ്ടിരിക്കോ പെണ്ണേ…. റബ്ബേ…… അത് അനുഭവിച്ചന്നെ അറിയണം.”
“അമ്മൂ… ഒന്നും കൂടി ചൊയ്ച്ചോട്ടെ “..
“ജ്ജ് ഓരോന്ന് ചോയ്ച്ച് ന്നേം കൂടി ബെശമിപ്പിക്ക്യാ…..”
അതല്ല…. അമ്മൂ…..
ഇയ്യൊന്നും പറയണ്ട…. ശാദ്യേ….നിക്ക് മനസ്സിലാവും അന്റെ ഇപ്പള്ത്തെ ബേജാറ് . ഓലെ പൊരേന്ന് പണി എടുക്കാനും മറ്റെന്തിനും ഒരു മൂഡ് കിട്ടൂലാ…..
” അത് അല്ലെലും കിട്ടാറില്ല അമ്മൂ…. ”
അയ്ന് ഞാനനക്കൊരു മരുന്ന് പറഞ്ഞരാ…” നല്ല സമാധാനോം കിട്ടും…
” ന്താ! അത് ” സമാധാനം കിട്ടുമെന്ന് പറഞ്ഞപ്പോഴന്നെ എനിക്ക് പകുതി സമാധാനമായി:
രാവിലെ നിസ്കാരൊക്കെ കൈഞ്ഞ് അടുക്കളേൽ പണി എടുക്കുമ്പോളൊക്കെ സ്വലാത്ത് ചൊല്ലി അങ്ങ് തൊടങ്ങ്….. എളുപ്പം പണീം തീരും ചൊല്ലിയതിന്റെ കൂലീം കിട്ടും നല്ല സമാധാനോം കിട്ടും. [ പരീക്ഷിച്ചു നോക്കുക …..വിജയം ഉറപ്പ്…..] ഊം… ഇൻ ഷാ അള്ളാ….. എന്നും പറഞ്ഞ് ഞാൻ അറയിലേക്ക് പോയി.അങ്ങനെയാണെങ്കിൽ അവിടെന്ന് ഒരു ദിവസം മുഴുവൻ സ്വലാത്ത് ചൊല്ലേണ്ടി വരൂന്ന് അമ്മൂനറിയില്ലല്ലോ …. അത്ര നല്ല ഉമ്മയാണല്ലോ ന്റെ റാഷിക്കാടേത്….. സ്വലാത്ത് ചൊല്ലി ഒരു പണി തീർക്കുമ്പോൾ ദേ കിട്ടും അടുത്ത പണി …….?
തലേന്ന് ഉച്ചയ്ക്കാണ് അവസാനമായി റാഷിക്കാടെ ശബ്ദം കേട്ടത്. ഇപ്പൊ ഇത്രേം സമയായിട്ടും ഒന്നു വിളിച്ചതു പോലൂല്ല. പിന്നെങ്ങനെയാ അമ്മു പറഞ്ഞ പോലെ ഇക്കാടെ വർത്താനം കേട്ടെങ്കിലും സമാധാനപ്പെടേണ്ടത്. വല്ലാത്തൊരു വിധി തന്നെയാ ഇത്…..
കിടക്കാൻ നേരത്താണ് റാഷിക്ക എൻഗേജ്മെന്റിന് തന്ന ഫോണിന്റെ കാര്യം ഓർമ്മ വന്നത് .അതെടുക്കാനായി ഷെൽഫ് തുറന്നു.അത് അവിടെ ഇല്ലായിരുന്നു. കല്യാണത്തലേന്ന് ഷെൽഫിൽ വെച്ചതാണ്.പിന്നെ അതിന്റെ ആവശ്യം വന്നില്ല. ഓർമ്മയുള്ള സ്ഥലങ്ങളിൽ മൊത്തം പരതി നോക്കി. കിട്ടിയില്ല….. റബ്ബേ ! ആകെയുള്ള പ്രതീക്ഷയായിരുന്നു ആ ഫോൺ .ഇനി ഇപ്പൊ എന്ത് ചെയ്യും…….

പിറ്റേന്ന് രാവിലെ മുതൽ വീണ്ടും അന്വേഷണം തുടങ്ങി.ആ അന്വേഷണം അവസാനിച്ചത്
ആക്രി സാധനം ഇട്ടു വെക്കുന്ന ഒരു തകരപ്പെടിയിലായിരുന്നു. അതിൽ നിന്നും ഓരോന്നും വാരിവലിച്ചിട്ട് തിരയാൻ തുടങ്ങി. അപ്പോഴാണ് ഒരു കടലാസിൽ പൊതിഞ്ഞ് ഭദ്രമായി കെട്ടിവെച്ച ഒരു കവർ എനിക്ക് കിട്ടിയത്……അതെടുത്ത് പൊട്ടിച്ചു നോക്കി…….അൽഹംദുലില്ലാഹ്…. ഒരു പാട് നാളു മുൻപ് ഞാൻ അന്വേഷണം നടത്തി പരാജയപ്പെട്ട സാധനം ……..

ഓർമ്മയുടെ നൊമ്പരങ്ങൾ കൂട്ടി വെച്ച ഒരു കുഞ്ഞു പുസ്തകം. അതെ,അതു തന്നെ നിങ്ങളുടെ ഭാഷയിൽ “ഓട്ടോ ഗ്രാഫ് ”
കഴിഞ്ഞകാല സ്മരണകൾ പുതുക്കാൻ വേണ്ടിയുള്ള ഒരവസരം…. ഫോൺ കിട്ടിയില്ലെങ്കിലെന്താ ….? എനിക്കിതുമതി. തൽക്കാലം ഒരു ആശ്വാസത്തിന് .ബാക്കി വരുന്ന സാധനങ്ങളൊക്കെ തകരപ്പെട്ടിയിൽ തിരികെ വെച്ച് ഓട്ടോഗ്രാഫുമായി ഞാൻ അറയിലേക്ക് നടന്നു. ലാന്റ് ഫോൺ കണക്ഷൻ എടുത്ത സമയത്ത് കൂട്ടുകാരെ വിളിക്കാൻ വേണ്ടിയാണ് ഇതിനായി ഞാനൊരു അന്വേഷണം നടത്തിയത് .പിന്നെ കല്ല്യാണം ക്ഷണിക്കാൻ വേണ്ടിയും.
കട്ടിലിൽ കമിഴ്ന്ന് കിടന്ന് കൊണ്ട് ഒരു തലയണ അമർത്തി പിടിച്ചാ പുസ്തകം തുറന്ന് ഓരോ പേജും മറിക്കാൻ തുടങ്ങി.
v ശാല മനസ്സേ
v രോധം അരുതേ
v ധിയുണ്ടെങ്കിൽ
v ണ്ടും കാണാം
———————————-
പൂ പറയുന്നു പറിക്കരുത്.
മരം പറയുന്നു വെട്ടരുത്.
ഞാൻ പറയുന്നു മറക്കരുത്.
———————————————-
ഓരോ പേജിലേയും അർത്ഥമുറ്റതായ വരികൾ …. എല്ലാവരുടേയും ഡയലോഗിന് പിന്നാലെ ഒരു റിക്വസ്റ്റ് എന്ന പോലെ അവസാന വരി…. NB :വിവാഹത്തിന് ക്ഷണിക്കാൻ മറക്കരുത്.അഡ്രസും ഫോൺ നമ്പറും അടക്കമുണ്ട്.
എല്ലാവരെയും വിളിക്കണമെന്ന് കരുതിയതാ….. എന്നിട്ടും എനിക്കെന്തോ … അതിന് കഴിഞ്ഞില്ല.
പുസ്തകത്താളിലെ ആ പഴയ മണം എന്നെ എന്റെ സ്കൂൾ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മട്ടത്രികോണവും ന്യൂന ത്രികോണവും പഠിപ്പിച്ച സുനിത ടീച്ചർ.റേഡിയോ കണ്ടു പിടിച്ച മാർക്കോണിയേയും വൈദ്യു തിയുടെ പിതാവ് ഫാരഡെയും അറിയിച്ചു തന്ന എന്റെ പ്രിയപ്പെട്ട ജയ ടീച്ചർ ….ജാലിയൻ വാലാബാഗും ഉപ്പുസത്യാഗ്രഹവും കഥാരൂപത്തിൽ പറഞ്ഞു തന്ന പ്രേമലത ടീച്ചർ ……കൂടെ പഠിച്ച കൂട്ടുകാർ ….. അറിവിന്റെ അക്ഷരക്കനി തുറന്നു തന്ന എന്റെ പ്രിയപ്പെട്ട മറ്റു അധ്യാപകർ …….
എന്തു രസായിരുന്നു ആ കാലം. മലയാളം II – ലെ രണ്ട് വരക്കോപ്പി.പ്രബന്ധം ബുക്ക്.
ക്ലാസ് ലീഡറായത് കൊണ്ട് എല്ലാ കുട്ടികളോടും ഈ രണ്ട് പുസ്തകവും വാങ്ങിച്ച് സ്റ്റാഫ് റൂമിൽ ക്ലാസ് ടീച്ചർ ഇരിക്കുന്ന സ്ഥലത്ത് ഡസ്കിന്റെ അറ്റത്ത് വെക്കണം. ഞാൻ അൽപം ഗമയോടാണ് കൊണ്ടു വെക്കാറുള്ളത്. ക്ലാസിൽ ടീച്ചറില്ലാത്ത സമയത്ത് ഡിസിപ്ലിൻ പാലിക്കാത്ത കുട്ടികളുടെ പേരെഴുതാൻ പറയുമ്പോൾ ഓരോരുത്തരുടെയും പേരെഴുതാതിരിക്കാൻ കുറച്ച് കൂടുതൽ സ്നേഹം കാണിക്കുന്ന കൂട്ടുകാർ.സെന്റ് ഓഫ് നടക്കുന്ന ദിവസം സെറ്റ്
പാവാടയും ബ്ലൗസും ധരിച്ച് വരണമെന്ന് പറഞ്ഞ കൂട്ടുകാരിടെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചപ്പോൾ അതിനു വേണ്ടി ഉമ്മയോട് വാശി പിടിച്ച ദിവസങ്ങൾ ….. അങ്ങനെ എത്ര എത്ര ഓർമ്മകൾ….. ഇനി തിരികെ കിട്ടുമോ ആ കാലം …. ടെൻഷനില്ലാതെ ആരെ കുറിച്ചോർത്തും ആവലാതിപ്പെടാനില്ലാത്ത സുന്ദരമായ കാലം ….. തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണല്ലോ ആ കാലം അത്ര സുന്ദരമായിരുന്നത് അല്ലെ…..
വേണ്ടായിരുന്നു. കല്യാണവും കെട്ട്യോനും കുടുംബവും ഒന്നും വേണ്ടായിരുന്നു. ആ പഴയ സ്കൂൾ കുട്ടിയായിരുന്നെങ്കിൽ …….. എന്റെ കണ്ണിൽ നിന്നും രണ്ടിറ്റു കണ്ണുനീർ തുള്ളിആ ഓർമ്മ പുസ്തകത്തിൽ പതിച്ചു.
” ശാദ്യേ…. അനക്കൊരു ഫോണുണ്ട്….. കതകിൽ തട്ടി വിളിച്ചു കൊണ്ട് അമ്മു പറഞ്ഞു.
“ആരാ….? അമ്മു…..
” റാഷിയാ…… ജ്ജ് ഒന്നു പെട്ടെന്ന് വാ ….. കട്ട് ആക്കിയിട്ടില്ലാ….. ന്തോ അർജെന്റ് പറയാനുണ്ടെന്ന് ….”
ന്റ, റബ്ബേ… റാഷിക്കാക്ക് വല്ല അപകടോം ….. എനിക്കാകെ പേടിയായി .
ഓട്ടോഗ്രാഫും മടക്കി വെച്ച് ഞാൻ ഫോണെടുക്കാനായി പോയി. അറ്റന്റ് ചെയ്തപ്പോഴേക്കും കോൾ ഡിസ്കണക്ടായി. ടെൻഷൻ കൂടി കൂടി വന്നു. ഇപ്പൊ വിളിക്കും എന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു.പതിനഞ്ചു മിനുറ്റിനു ശേഷമാണ് റാഷിക്ക വീണ്ടും വിളിച്ചത്.
ഒരു പ്രാവശ്യം റിംഗ് ചെയ്യുമ്പോൾ തന്നെ ഞാൻ അറ്റന്റ് ചെയ്തു.

14490cookie-checkന്തിനാ ന്റെ മോള്കരയണെ

Leave a Reply

Your email address will not be published. Required fields are marked *