“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 8

Posted on

നേരം പുലർന്നപ്പോഴും ശ്രീഹരിയുടെ കരവലയത്തിനുള്ളിൽ ഒന്നും അറിയാതെ ഉള്ള നിദ്രയിൽ
ആയിരുന്നു ജീന. കണ്ണുകൾ തുറന്ന ശ്രീഹരി ആദ്യം നോക്കിയത് ഭിത്തിയിലെ വാച്ചിലേക്കാണ്.
7 മണി ആകാറായിരിക്കുന്നു.
സാധാരണ ദിവസങ്ങളിൽ ഈ സമയം ജീന ചായയുമായി വന്ന് തന്നെ ഉണർത്തുന്നതാണെന്ന് അവൻ
ഓർത്തു.
തന്റെ നെഞ്ചിൽ തല അമർത്തി ചൊതുങ്ങികൂടി കിടക്കുന്ന ജീനയെ അവൻ നോക്കി. കുറച്ച് മുടി
അനുസരണ ഇല്ലാതെ അവളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ട്. അവളുടെ നീണ്ടു തിങ്ങി നിറഞ്ഞു
കിടക്കുന്ന മുടി ശ്രീഹരിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മുടി
വെട്ടി നീളം കുറക്കാൻ അവൻ ജീനയെ അനുവദിച്ചിരുന്നില്ല.
അവളുടെ വയറിൽ ചുറ്റിപിടിച്ചിരുന്ന കൈ എടുത്തു ശ്രീഹരി ജീനയുടെ മുഖത്ത്
വീണുകിടന്നിരുന്ന മുടി പിന്നിലേക്ക് ഒതുക്കിയിട്ടു. അപ്പോഴാണ് ഷാൾ ഇല്ലാത്തതിനാൽ
അവളുടെ ടോപിനുള്ളിൽ തിങ്ങി നിറഞ്ഞു നിന്നിരുന്ന അവളുടെ മാറിടങ്ങളിൽ അവന്റെ നോട്ടം
പതിഞ്ഞത്. ഗാഢനിദ്രയിൽ അലസമായുള്ള കിടപ്പിലായതിനാൽ മാറിടത്തിന്റെ മുഴപ്പ് എടുത്തു
കാണിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് പനി കിടപ്പിലായിരുന്ന സമയം ജീന കൂടെ കിടന്നിരുന്നപ്പോൾ
ശ്രീഹരി ചിന്തിച്ചിരുന്നു എന്ത് ധൈര്യത്തിൽ ആണ് അവൾ ഇങ്ങനെ കൂടെ കിടക്കുന്നത്
എന്ന്. അപ്പോഴൊക്കെയും അവന്റെ മനസ്സിൽ ഓടി എത്തിയത് അവളുടെ ഇച്ചായ എന്നുള്ള വിളിയും
അതിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹവും വിശ്വാസവും ആയിരുന്നു.
ഗാഢനിദ്രയിൽ കിടന്നിരുന്ന അവളെ ഉണർത്താൻ ശ്രീഹരിക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ
അവൻ സാവധാനം തന്റെ നെഞ്ചിൽ നിന്നും അവളെ അടർത്തിമാറ്റി കിടത്തി. അതിനു ശേഷം
അടുക്കളയിലേക്ക് പോയി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് തൊണ്ടവേദന വന്നപ്പോൾ ഒരു ആശ്വാസത്തിന് കോഫി മാറ്റി
കട്ടൻചായ കുടിച്ചതാണ്. ജീന ഉണ്ടാക്കിയ കട്ടൻ ചായയുടെ ടേസ്റ്റ് ഇഷ്ട്ടമായതിനാൽ
പിന്നെ അതാക്കി പതിവ്.
കട്ടനുള്ള വെള്ളം അടിപ്പിൽ വച്ച് തിരിഞ്ഞ് നോക്കുമ്പോഴാണ് ജീന പിറകിൽ നിൽക്കുന്നു.
“ഇച്ചായന്‌ എന്നെ വിളിച്ചൂടായിരുന്നോ?”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“നീ നല്ല ഉറക്കത്തിൽ ആയിരുന്നു. അതാ വിളിക്കാഞ്ഞെ.”
“ഇച്ചായൻ മാറ്.. ഞാൻ ചായ ഇടാം.”
അടുക്കള ഭരണം ജീനയ്ക്ക് ആയതിനാൽ അവൻ ഒഴിഞ്ഞു മാറി കൊടുത്തു.
“നീ ഇന്ന് ഓഫീസിൽ വരണ്ട.”
അവൾ ആകാംഷയോടെ അവനോടു ചോദിച്ചു.
“അതെന്താ?”
“നാളെ രാവിലെ നമ്മൾ വീട്ടിലേക്ക് പോകും. പിന്നെ വിദ്യയുടെ കല്യാണത്തിന് ശേഷമേ
തിരികെ ഉള്ളു.. അതുകൊണ്ട് നീ ഇന്ന് ഡ്രസ്സ് എല്ലാം പായ്ക്ക് ചെയ്യ്.”
അവൾ കുറച്ച് നേരത്തേക്ക് മൗന ആയി നിന്ന ശേഷം പറഞ്ഞു.
“എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായ.. ആദ്യത്തെ പ്ലാൻ പോലെ നമുക്ക് അടുത്ത മാസം
ആദ്യം പോയാൽ മതി.”
“ആ പ്ലാൻ ഒക്കെ ചെയ്ഞ്ച് ചെയ്തു. നമ്മൾ നാളെ തന്നെ പോകും.”
“എനിക്ക് വേണ്ടി ഇച്ചായൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. അതിന്റെ കൂടെ
എനിക്കായി ഓഫീസിൽ നിന്ന് മാറി നിന്നാൽ അവിടത്തെ കാര്യങ്ങളെല്ലാം കുളം ആകും.”
ശ്രീഹരി കടിപ്പിച്ചു പറഞ്ഞു.
“എന്റെ ഈ തീരുമാനത്തിൽ ഒരു മാറ്റം ഇല്ല.”
അവന്റെ സ്വരത്തിൽ ഉണ്ടായ മാറ്റം അവളെ ചെറുതായി വിഷമിപിപ്പിച്ചു. അത് അവളുടെ മുഖത്തു
കാണാനും ഉണ്ടായിരുന്നു.
അത് മനസിലായ ശ്രീഹരി അവളുടെ വലതു കൈപ്പത്തി തന്റെ ഇരു കാരങ്ങൾക്കുള്ളിലുമായി
അമർത്തി കൊണ്ട് പറഞ്ഞു.
“ഈ യാത്ര നിനക്ക് വേണ്ടി മാത്രമല്ല.. എനിക്കും കൂടി വേണ്ടിയാണ് ജീന. ഈ
തിരക്കുകൾക്കിടയിൽ നിന്നൊരു മാറ്റം ഞാനും എന്നെ ആഗ്രഹിക്കുന്നു.”
ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലെന്ന് മനസിലായ ജീന മൗനം പാലിച്ചു. പിന്നെ
അവർക്കിടയിൽ സംസാരം ഒന്നും ഉണ്ടായില്ല.
.
.
രാവിലെ തന്നെ ജീനയും ശ്രീഹരിയും യാത്രക്ക് തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി. ജീന
വാതിൽ പൂട്ടുന്ന സമയം ശ്രീഹരി ബാഗുകൾ എല്ലാം കാറിലേക്ക് എടുത്തു വച്ചു. ജീന അവളുടെ
എല്ലാ ഡ്രെസ്സുകളും ബാഗിനുള്ളിൽ ആക്കി എടുത്തിരുന്നു. അല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ
ശ്രീഹരി തനിക്കായി ആവിശ്യം ഇല്ലാതെ വീണ്ടും ഡ്രെസ്സുകൾ വാങ്ങികൂട്ടുമെന്ന് അവൾക്ക്
നന്നായി അറിയാം.
വാതിൽ പൂട്ടിക്കഴിഞ്ഞ ജീന മുറ്റത്ത് നിന്നിരുന്ന വേലക്കാരിയുടെ അടുത്ത് ഒരാഴ്ച
കൂടുമ്പോൾ വന്നു തൂത്ത് തുടച്ച്‌ ഇടണമെന്ന നിർദ്ദേശം കൊടുത്ത ശേഷം കാറിന്റെ
മുൻസീറ്റിൽ കയറി ഇരുന്നു.
രാജുവിനോട് തലേ ദിവസം തന്നെ ശ്രീഹരി ഇനി തിരികെ വരുന്നതുവരെ ഓഫീസിലെ കാർ ഓടിക്കാൻ
പോയാൽ മതിയെന്ന് നിർദ്ദേശം നൽകിയിരുന്നു.
കാർ ഓടിക്കുന്നതിനിടയിൽ അവൻ ജീനയെ ശ്രദ്ധിച്ചു.
മഞ്ഞ കളറിൽ ചുവപ്പും പച്ചയും ഡിസൈനുകൾ ഉള്ള ഒരു ടോപ്പും പാന്റും ആണ് അവൾ
ഇട്ടിരുന്നത്. അവളുടെ വെളുത്ത ശരീരത്തിന് അത് നന്നായി ചേരുന്നുണ്ട്. അവളുടെ മുഖത്ത്
ഒരു മ്ലാനത താളം കെട്ടി കിടക്കുന്നത് അവൻ ശ്രദ്ധിച്ചു.
“നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ?”
അവൾ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ട് മൂളി.
“എന്താ പറയാനുള്ളത്?”
“ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ?”
“ഈ യാത്ര ഒഴുവാക്കുന്നത് ഒഴിച്ച് ബാക്കി എന്ത് പറഞ്ഞാലും കേൾക്കാം.”
അവൾ ശ്രീഹരിയുടെ മുഖത്ത് നോക്കികൊണ്ട്‌ പറഞ്ഞു.
“എന്റെ വീടുവരെ എന്നെയൊന്ന് കൊണ്ട് പോകാമോ?”
അതുകേട്ട് അവന്റെ മുഖത്ത് ആകാംഷ നിറഞ്ഞു. എന്തിനാ എപ്പോൾ അവിടെ പോകുന്നത് എന്ന
അർഥത്തിൽ അവൻ ജീനയെ നോക്കി.
അത് മനസിലാക്കിയ അവൾ പറഞ്ഞു.
“എന്റെ അപ്പന്റെയും അമ്മയുടെയും ഒരു ഫോട്ടോ അവിടുണ്ട്. അവരുടെ ഓർമ്മക്ക് അതെ ഉള്ളു.
അതെനിക്ക് വേണം.”
ശ്രീഹരി കാർ റോഡിൻറെ സൈഡിലേക്ക് ഒതുക്കിയിട്ടു. അതിനു ശേഷം കാറിനു പുറത്തേക്ക്
ഇറങ്ങി. ജീന അപ്പോഴും കാറിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു.
കാറിന്റെ ബോണറ്റിൽ ചാരി നിന്നുകൊണ്ട് അവൻ ചിന്തിച്ചു.
‘പത്തനംതിട്ട വരെ പോവുകയാണെങ്കിൽ വീട്ടിൽ എത്തുവാൻ കുറച്ച് മണിക്കുറുകൾ വൈകുമെന്നേ
ഉള്ളു, സമയം എത്ര നഷ്ടപ്പെട്ടാലും കുഴപ്പമില്ല. പക്ഷെ അവിടെ ഒറ്റക്ക് ചെന്ന്
കയറുമ്പോൾ റോയിയുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ…. റോയ് ഒറ്റക്കാണെങ്കിൽ
പ്രശ്നമില്ല, നേരിടാവുന്നതേ ഉള്ളു.. പക്ഷെ അത് അവന്റെ സ്ഥലം ആണ്.. ആരെങ്കിലും അവനു
സഹായത്തിനു വന്നാൽ ജീനയുമായി അവിടെ ഒറ്റക്ക് കയറി ചെല്ലുന്നത് ബുദ്ധിയല്ല.’
അവന്റെ മനസ്സിൽ പെട്ടെന്ന് തെളിഞ്ഞ് വന്നത് റാമിന്റെ മുഖമാണ്. ഉടൻ തന്നെ അവൻ റാമിനെ
വിളിച്ച് കാര്യങ്ങൾ പറഞ്ഞു. റോയിയുടെ വീടെത്താറാകുമ്പോൾ ഒന്ന് വിളിച്ച് അറിയിച്ചാൽ
മതി.. വേറൊന്നും പേടിക്കണ്ട എന്നായിരുന്നു റാമിന്റെ മറുപടി.
കാറിനുള്ളിലേക്ക് കയറിയ ശ്രീഹരി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“നമ്മൾ നിന്റെ വീട്ടിലേക്ക് പോകുന്നു.”
മ്ലാനമായിരുന്ന അവളുടെ മുഖം പെട്ടെന്ന് തെളിഞ്ഞു.
മുന്നോട്ടാഞ്ഞു അവനെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു.
“താങ്ക്സ് ഇച്ചായാ..”
കുറച്ച് നേരം അവൾ വിട്ടുമാറാതെ അങ്ങനെ തന്നെ ഇരുന്നപ്പോൾ ശ്രീഹരി പറഞ്ഞു.
“മതി മതി.. നമുക്ക് പോകണ്ടേ.”
തെല്ലൊരു ജാള്യതയോടെ അവൾ അവനിൽ നിന്നും അകന്നു മാറി. ശ്രീഹരി ഒരു ചിരിയോടെ വണ്ടി
മുന്നോട്ടെടുത്തു.
രണ്ടു ദിവസമായി അവളിൽ നിന്നും നഷ്ട്ടപെട്ടിരുന്ന ഉദ്‌മേഷം തിരികെ
ലഭിച്ചപോലെയായിരുന്നു പിന്നീടുള്ള അവളുടെ പെരുമാറ്റം. വാ തോരാതെ സംസാരിച്ച് തുടങ്ങി
മുഖത്താകെ ഒരു തെളിച്ചവും സന്തോഷവും.
പത്തനംതിട്ട ആയി അവൾക്ക് അറിയാവുന്ന സ്ഥലങ്ങൾ കണ്ടു തുടങ്ങിയപ്പോൾ അവൾ വീണ്ടും
മൗനയായി.
ഒരു ജംഗ്ഷൻ എത്തിയപ്പോൾ അവൾ കാർ നിർത്തുവാൻ ശ്രീഹരിയോട് ആവിശ്യപെട്ടു. അവൻ റോഡിൻറെ
അരികിലേക്ക് കാർ ഇതുക്കി നിർത്തി.
കൈ നീട്ടികൊണ്ടു അവൾ പറഞ്ഞു.
“പേഴ്‌സ് താ..”
അവൻ എന്തിനെന്നുപോലും ചോദിക്കാതെ പേഴ്‌സ് അവൾക്ക് നൽകി. കാറിൽ നിന്നും ഇറങ്ങിയ ജീന
ഒരു കടയിലേക്ക് നടന്നു.
ആ സമയം ശ്രീഹരി റാമിനെ വിളിച്ച് അവർ വീട് എത്താറായ വിവരം അറിയിച്ചു. ശ്രീഹരിയും
ജീനയും അവിടെ എത്തുമ്പോൾ അവിടെ ഉണ്ടാകുമെന്ന് റാം അവനു ഉറപ്പ് നൽകി.
കുറച്ച് സമയങ്ങൾക്ക് ശേഷം ചെറിയൊരു കവറിൽ നിറയെ ചോക്ലേറ്റുമായി ജീന കാറിൽ വന്നു
കയറി.
ജീന തിരികെ നൽകിയ പേഴ്‌സ് പോക്കെറ്റിൽ വയ്ക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
“ഇതാർക്കാണ് ഇത്രയും ചോക്ലേറ്റ്?”
“ചേച്ചിടെ മോൾക്കാണ്.”
തന്നെ വളരെയധികം ദ്രോഹിച്ച ഒരാളുടെ മകൾക്ക് ചോക്ലേറ്റും വാങ്ങി പോകുന്ന ജീനയെ കണ്ട്
അവനു അദ്‌ഭുതം തോന്നാതിരുന്നില്ല. പിന്നെ അവൻ ചിന്തിച്ചു.
അല്ലെങ്കിൽ തന്നെ ഒന്നും അറിയാത്ത ആ കൊച്ചു എന്ത് തെറ്റാണ് ചെയ്തത്.
അവർ ജീനയുടെ വീടിന് മുന്നിൽ എത്തുമ്പോൾ വാക്ക് പാലിച്ച് കൊണ്ട് റാം അവിടെ
ഉണ്ടായിരുന്നു. കൂടെ ഗുണ്ടകൾ എന്ന് രൂപ ഭാവത്തിൽ തോന്നിക്കുന്ന കുറച്ച് പേരും.
അവരുടെ ഇടയിൽ നിസഹായനായി റോയിയും നിൽക്കുന്നു.
ശ്രീഹരിയും ജീനയും കാറിൽ നിന്നും ഇറങ്ങിയപ്പോൾ റാം അവരുടെ അടുത്തേക്ക് വന്നു ഒരു
ചെറു ചിരിയോടെ പറഞ്ഞു.
“ഞാൻ റോയിയോട് സംസാരിച്ചു. നിങ്ങൾ ഇവിടെ വന്നതിൽ അവന് ഒരു ബുദ്ധിമുട്ടും ഇല്ല.”
ശ്രീഹരിയും ജീനയും റോയിയുടെ മുഖത്തേക്ക് നോക്കി.
അവൻ രൂക്ഷ ഭാവത്തിൽ ഇരുവരെയും നോക്കുന്നുണ്ട്. പക്ഷെ പ്രതികരിക്കാൻ പറ്റാത്ത ഒരു
സാഹചര്യവും.
ജീനയുടെ മുഖത്ത് പുച്ഛവും വെറുപ്പും നിറഞ്ഞിരുന്ന ഒരു ഭാവമായിരുന്നു.
ശ്രീഹരിയുടെ ശബ്‌ദം അവളുടെ കാതിൽ പതിച്ചു.
“പോയി എന്താണ് വേണുന്നതെന്ന് വച്ചാൽ എടുത്തിട്ട് വാ.”
“ഇച്ചായനും കൂടി വാ..”
“ഞാൻ വന്നേക്കാം. നീ പൊയ്ക്കോ.”
കൈയിൽ ചോക്ലേറ്റ് കവറുമായി ജീന വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്ത് തന്നെ
എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാതെ ഭയം നിറഞ്ഞ മുഖത്തോടെ അവളുടെ ചേച്ചിയും
നിൽപ്പുണ്ടായിരുന്നു. കൂടെ ഒരു അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പെങ്കൊച്ചും.
ജീന അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ റാം ശ്രീഹരിയോട് ചോദിച്ചു.
“എന്താ നിന്റെ ഉദ്ദേശം?”
ശ്രീഹരി ചോദിച്ചത് മനസിലായില്ല എന്നുള്ള രീതിയിൽ റാമിനെ നോക്കി.
“ഇവളെ ഇവിടെ നിന്നും നീ കൂട്ടികൊണ്ട് പോയി.. കൂടെ താമസിപ്പിച്ചു.. ഓഫീസിൽ ജോലി
കൊടുത്തു.. ഇപ്പോൾ നിന്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നു.. ഇതിന്റെയൊക്കെ
അർദ്ധം ആണ് ഞാൻ ചോദിച്ചത്.”
അവൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഒരു ലക്ഷ്യവും ഇല്ലാതെ കുറെ പണത്തിനായി മാത്രം ജീവിക്കുവായിരുന്നു ഞാൻ. ഒന്ന്
സന്തോഷിക്കാനോ മനസറിഞ്ഞ് ചിരിക്കാനോ എനിക്കന്ന് കഴിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോൾ
ജീനയുടെ സാമിപ്യം അതിൽ നിന്നെല്ലാം ഒരു മാറ്റം എന്നിൽ ഉണ്ടാക്കിയിരിക്കുന്നു. ഞാൻ
ഇപ്പോൾ എന്റെ ജീവിതം ആസ്വദിക്കുന്നുണ്ട്.”
റാം കുറച്ച് നേരം അവനെ നോക്കി നിന്ന ശേഷം പറഞ്ഞു.
“അവളുടെ സാമിപ്യം നിനക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും ഒരിക്കലും നീ അവളെ വിട്ടു
കളയരുത്..
ഒരു നിമിഷം നിശബ്‌ദനായ ശേഷം റാം തുടർന്ന്.
“അവൾക്ക് സംഭവിച്ചതെല്ലാം മറന്ന് നിനക്കവളെ അങ്ങ് കല്യാണം കഴിച്ചൂടെ.”
ഒരു പുഞ്ചിരിയോടെ ആണ് ശ്രീഹരി അതിനു മറുപടി നൽകിയത്.
“അവളുടെ ഒരു മുൻകാല ചരിത്രവും എനിക്കൊരു വിഷയമേ അല്ല. പക്ഷെ ഞാൻ കല്യാണം
കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാലും അവൾ അതിന് സമ്മതിക്കുകയില്ല.”
റാം എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ ശ്രീഹരി ജീനയുടെ അടുത്തേക്ക്
നടന്നു.
ജീന നടന്നു വരുന്നത് കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു അവളുടെ ചേച്ചി. അവൾ
ധരിച്ചിരിക്കുന്ന വില കൂടിയ ഡ്രെസ്സും അവളുടെ വർധിച്ച സൗന്ദര്യവും എല്ലാം ചേച്ചിയെ
അദ്‌ഭുതപെടുത്തി.
ജീന ചേച്ചിയെ ശ്രദ്ധിക്കാതെ ഇല്ല. അവളെ നോക്കി ചിരിക്കുന്ന കൊച്ചിന്റെ മുഖത്ത്
തന്നെയായിരുന്നു അവളുടെ ശ്രദ്ധ. ജീന ഒരു പുഞ്ചിരിയോടെ ആ കൊച്ചിന്റെ മുന്നിൽ
മുട്ടുകുത്തി നിന്ന്, എന്നിട്ടു കവിളുകളിൽ ഉമ്മ വച്ചു. അപ്പോഴേക്കും ശ്രീഹരിയും
മുറ്റത്ത് എത്തിയിരുന്നു.
ചോക്ലേറ്റ് കൊച്ചിന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.
“ഇത് മൊത്തം മോൾക്കുള്ളതാണ് കേട്ടോ.”
ചോക്ലേറ്റ് വാങ്ങിക്കൊണ്ടു കൊച്ചു തലയാട്ടി ചിരിച്ചു.
തറയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ജീന ആരോടെന്നില്ലാതെ ചേച്ചി കേൾക്കാനായി പറഞ്ഞു.
“ഞാൻ എന്റെ അപ്പന്റെയും അമ്മയുടെയും ഫോട്ടോ എടുക്കാനായി വന്നതാണ്.”
ചേച്ചി ഒന്നും പ്രതികരിച്ചില്ല. ജീന വീടിനകത്തേക്ക് കയറിപ്പോയി. കുറച്ച് സമയത്തിനകം
തന്നെ രണ്ടു ഫോട്ടോസുമായി തിരിച്ച് വരുകയും ചെയ്തു.
“ഇച്ചായാ.. നമുക്ക് പോകാം.”
ജീന കുറച്ച് ചുവടുകൾ മുന്നോട്ട് വച്ചു. അതിനു ശേഷം തിരികെ വന്ന് ഇടറിയ സ്വരത്തിൽ
പറഞ്ഞു.
“നമ്മുടെ അമ്മമാർ ഒന്നല്ലായിരുന്നു, പക്ഷെ നമ്മുടെ അച്ഛൻ ഒരാളായിരുന്നു.. ഞാൻ
ചേച്ചിടെ അനിയത്തി ആയിരുന്നെന്ന് ഒരിക്കലെങ്കിലും ഒന്ന് ഓർക്കാമായിരുന്നു.”
ജീന നിറകണ്ണുകളോടെ ഓടി കാറിലേക്ക് കയറി.
ശ്രീഹരി സാവധാനം നടന്ന് റാമിന്റെ അടുത്തെത്തി പറഞ്ഞു.
“ഡാ.. ഞങ്ങൾ ഇറങ്ങുന്നു.. വിദ്യയുടെ കല്യാണത്തിന് അങ്ങ് എത്തിയേക്കണം നീ.”
“അതെങ്ങനാ ശരിയാകുന്നെ. നമുക്ക് വീട്ടിൽ നിന്നും ചോറ് കഴിച്ചിട്ട് പോകാം.”
അവൻ കാറിനുള്ളിൽ ഇരുന്നു ജീന കരയുന്നത് നോക്കികൊണ്ട്‌ പറഞ്ഞു.
“ഇപ്പോഴത്തെ ഇവളുടെ ഒരു മൂഡിൽ അത് ശരിയാകില്ലടാ.”
റാം കാറിനുള്ളിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു.
“അപ്പോൾ ശരി.. നിങ്ങൾ വിട്ടോ.. ഞാൻ കല്യാണത്തിന് അങ്ങ് എത്തിയേക്കാം.”
ശ്രീഹരി അവനോടു യാത്ര പറഞ്ഞു കാറിലേക്ക് കയറി.
കാറോടിക്കുമ്പോഴും അവന് ജീനയുടെ ഏങ്ങൽ കേൾക്കാമായിരുന്നു. അവൻ അവളോട് സംസാരിക്കാൻ
പോയില്ല. കുറച്ച് നേരം അങ്ങനെ ഇരുന്നോട്ടെന്ന് കരുതി.
കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ശ്രീഹരി ഒരു ഹോട്ടലിനു മുന്നിൽ കാർ നിർത്തി.
കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ശ്രീഹരി അവളോട് പറഞ്ഞു.
“നിനക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞു, ഞാൻ കൊണ്ട് പോയി.. അവിടന്ന് ഇവിടം വരെയും നീ
കരഞ്ഞു. ഞാൻ നിന്നെ ശല്യപെടുത്തിയില്ല. പക്ഷെ എവിടന്നങ്ങോട്ട് നീ കരയാൻ പാടില്ല.
കാരണം എന്റെ വീട്ടിലേക്കാണ് നമ്മൾ പോകുന്നത്.”
അവൾ ചുവന്നു കലങ്ങിയ കണ്ണുകൾ കൈ കൊണ്ട് തുടച്ച്‌ കൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ
ശ്രമിച്ചു.
“എന്റെ എല്ലാ ആഗ്രഹങ്ങളും ഇച്ചായൻ എനിക്ക് സാധിച്ച് തരുന്നുണ്ട്. ഇതിനൊക്കെ പകരമായി
ഞാൻ ഇച്ചായന്‌ എന്താ തരുക.”
അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“ഇപ്പോൾ വീട്ടിൽ കൊണ്ട് പോയതിനു പകരമായി ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുമോ?”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്താ..?”
അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഒരു ഉമ്മ..”
കരഞ്ഞു ചുവന്ന അവളുടെ മുഖത്ത് പെട്ടെന്ന് നാണം തെളിഞ്ഞു. അവന്റെ തോളിൽ കൈ കൊണ്ട്
ചെറുതായി അടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“അയ്യേ.. നാണമില്ലാത്തവൻ..”
“ഞാൻ ലിപ് കിസ് ഒന്നും അല്ലല്ലോ ചോദിച്ചത്. നെറ്റിയിൽ ഒരു ഉമ്മ ആണ്. അത് സ്നേഹം
കൂടുമ്പോൾ ഞാൻ നിനക്കും തരുന്നതല്ലേ.”
അവൾ ഒന്നും മിണ്ടിയില്ല. ശ്രീഹരി ഡോർ തുറന്നു പുറത്തിറങ്ങാൻ ഭാവിച്ചു.
അപ്പോൾ അവന്റെ പിന്നിൽ നിന്നും ജീനയുടെ വിളി കേട്ടു.
“ഇച്ചായാ..”
അവൻ തിരിഞ്ഞു നോക്കി. പെട്ടെന്ന് അവൾ സീറ്റിൽ നിന്നും എത്തിയെളിഞ്ഞു അവനെ
കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു.
ശ്രീഹരി അവളെ തന്നിൽ നിന്നും അകറ്റി മുഖത്തു അവശേഷിച്ചിരുന്ന കണ്ണുനീർ കൈ കൊണ്ട്
തുടച്ച്‌ മാറ്റിക്കൊണ്ട് പറഞ്ഞു.
“ഇനി നീ കരയരുത്.”
അവൾ ഉറച്ച സ്വരത്തിൽ മറുപടി നൽകി.
“ഇല്ല.. കരയില്ല.”

സന്ധ്യയോടെ അടുപ്പിച്ചാണ് അവർ വീട്ടിൽ എത്തിയത്.
കാറിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ശ്രീഹരിയുടെ മനസ്സിൽ വല്ലാത്തൊരു
കുളിർമയും സന്തോഷവും ആയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് വരുന്നത്.
അവസാനമായി വന്നത് വിദ്യയുടെ നിശ്ചയത്തിന് ആയിരുന്നു.
മുറ്റത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്‌ദം കേട്ട് വീടിനകത്തു നിന്നും ‘അമ്മ
പുറത്തേക്ക് വന്നു. തൊട്ടു പിറകെ വിദ്യയും.
ഇരുവരും ശ്രീഹരിയുടെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.
ജീനയും കാറിൽ നിന്നും പുറത്തിറങ്ങി.
മുറ്റത്തേക്കിറങ്ങിയ ‘അമ്മ പറഞ്ഞു.
“നിങ്ങൾ എന്താ ഇത്രയും വൈകുന്നതെന്നും ആലോചിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.. രാവിലെ
അവിടന്ന് ഇറങ്ങിയതല്ലേ.”
അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടു ശ്രീഹരി പറഞ്ഞു.
“ഞങ്ങൾ ജീനയുടെ വീടുവരെ ഒന്ന് പോയി. അതാ ഇത്രയും വൈകിയത്.”
അടുത്ത ചോദ്യം വിദ്യയുടെ വക ആയിരുന്നു.
“ഏട്ടൻ ഇങ്ങോട്ടൊന്നു വന്നിട്ട് എത്രനാളായെന്ന് ഓർമ്മയുണ്ടോ?”
അമ്മയുടെ കൈയിൽ നിന്നും പിടിവിട്ട് വിദ്യയുടെ തോളിലേക്ക് കൈ ഇട്ടുകൊണ്ട് ശ്രീഹരി
പറഞ്ഞു.
“അതിനിപ്പോൾ എന്താ?.. ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ എങ്ങും പോകുന്നില്ല. ഇവിടെ
തന്നെ കാണും.”
അപ്പോഴേക്കും ജീന നടന്ന് അവർക്ക് അരികിലേക്ക് വന്നു.വിദ്യ ഒരു പുഞ്ചിരിയോടെ ജീനയുടെ
കൈയിൽ മുറുകെ പിടിച്ച സൗഹൃദം പുതുക്കി.
“ചത്താലും ഓഫീസ്‌ എന്നും പറഞ്ഞു കിടക്കുന്ന എന്റെ ഏട്ടന് ഇത് എന്ത് പറ്റിയിട്ടാണ്
അവിടന്ന് മൂന്നു മാസം മാറി നിൽക്കുന്നത്.”
ശ്രീഹരി ചിരിച്ച് കൊണ്ട് അതിന്റെ ഉത്തരവാദിത്തം ജീനയിൽ ചാർത്തി.
“ഇവൾക്ക് എന്നും ഓഫീസിൽ പോയി വന്നുള്ള ജീവിതം മടുത്തെന്നു. അപ്പോൾ ഒരു മാറ്റം
ആകാമെന്ന് ഞാനും കരുതി.”
ഇത് കേട്ട ജീന ഇതെന്തിനാ എന്റെ മണ്ടയിൽ ഇട്ടത് എന്ന ഭാവത്തിൽ അവനെ തുറിച്ച് നോക്കി.
“അപ്പോൾ എന്റെ മോനെ കുറച്ച് നാളെത്തേക്ക് വീട്ടിൽ പിടിച്ച് നിർത്താൻ മോള് തന്നെ
വേണ്ടി വന്നു അല്ലെ.”
അമ്മയുടെ ആ ചോദ്യത്തിന് ജീന ഒരു ചെറു പുഞ്ചിരി മറുപടിയായി നൽകി.
ശ്രീഹരി പെട്ടെന്ന് പറഞ്ഞു.
“ബാക്കി സംസാരമൊക്കെ പിന്നെ.. നല്ല ക്ഷീണം ഉണ്ട്, ആദ്യം ഒന്ന് കുളിക്കണം.”
ജീനയും പറഞ്ഞു.
“ശരിയാ.. ഒന്ന് കുളിക്കണം, തല പൊട്ടുന്ന വേദന.”
ശ്രീഹരി കാറിന്റെ ഡിക്കി തുറന്ന് ഒരു ബാഗ് എടുത്ത് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട്
പറഞ്ഞു.
“നീ റൂമിലേക്ക് പൊയ്ക്കോ.. ബാക്കി ബാഗ് ഞാൻ അങ്ങ് കൊണ്ട് വരാം.”
ജീന ഒന്ന് കുളിച്ചാൽ മതിയെന്നുള്ള ചിന്തയിൽ ബാഗുമായി പെട്ടെന്ന് വീടിനകത്തേക്ക്
നടന്നു.
വിദ്യയും വീടിനകത്തേക്ക് പോകാനായി തുനിഞ്ഞപ്പോൾ ശ്രീഹരി പറഞ്ഞു.
“ഹലോ.. മാഡം എങ്ങോട്ടു പോകുന്നു?”
വിദ്യ എന്താ എന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി.
ഒരു ബാഗ് എടുത്തു താഴെ വച്ചുകൊണ്ടു അവൻ പറഞ്ഞു.
“ഇതെടുത്ത് ജീനയുടെ റൂമിലേക്ക് കൊണ്ടുപോയി വയ്ക്ക്.”
ഞാനോ എന്ന ഭാവത്തിൽ വിദ്യ അവനെ നോക്കി.
“എന്താടി കണ്ണുരുട്ടി നോക്കുന്നത്.”
“എന്റെ ഭാവി കെട്ടിയോൻ പറഞ്ഞേക്കുന്നത് കഠിനമായുള്ള ജോലികളൊന്നും ചെയ്യരുതെന്നാണ്.”
“അത് അവൻ കെട്ടി കഴിഞ്ഞ ശേഷം മോള് അനുസരിച്ചോ. ഇവിടെ ഇത്തിരി കഠിനപ്പെട്ട
ജോലിയൊക്കെ ചെയ്യേണ്ടി വരും.”
ബാഗ് കൈയിലേക്ക് എടുത്തുകൊണ്ട് വിദ്യ പറഞ്ഞു.
“ഒരു ഡോക്ടറെ കൊണ്ടാണ് ഈ ബാഗ് ചുമപ്പിക്കുന്നത് എന്ന് ഓർത്തോ..”
ശ്രീഹരിയും ഒരു ബാഗ് കൈയിൽ എടുത്തു ചിരിച്ച് കൊണ്ട് അവളുടെ തോളിൽ പിടിച്ച് തള്ളി
മുന്നോട്ട് നടത്തിച്ചു. അമ്മയും ചിരിച്ചുകൊണ്ട് അവർക്കൊപ്പം വീടിനുള്ളിലേക്ക്
നടന്നു.
അവർ വീടിനുള്ളിൽ ചെല്ലുമ്പോൾ ഹാളിൽ ഏതു റൂമിലേക്ക് പോകണമെന്നറിയാതെ സംശയിച്ച്
നിൽക്കുകയായിരുന്നു ജീന.
അത് കണ്ട് വിദ്യ പറഞ്ഞു.
“നിന്റെ പഴയ റൂം തന്നെയാ നിനക്ക് ഈ പ്രവിശ്യവും.”
ജീന ചിരിച്ച്കൊണ്ടു പാടി കയറി മുകളിലേക്ക് നടന്നു. പിന്നാലെ ശ്രീഹരിയും വിദ്യയും.
“നിങ്ങളൊക്കെ വന്ന സ്ഥിതിക്ക് ഞാൻ ഇനി ഒരാഴ്ചകൂടിയെ ഹോസ്പിറ്റലിൽ പോകുള്ളൂ കേട്ടോ.”
വിദ്യ അടുത്ത് തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു.
“അഹ്.. നീ വീട്ടിൽ ഉള്ളത് ജീനക്കും ഒരു കൂട്ടാകുമല്ലോ.”
അന്നത്തെ ദിവസം നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ കുളി കഴിഞ്ഞയുടൻ അവർ ആഹാരവും
കഴിച്ച് ഉറങ്ങാൻ കിടന്നു.
മുൻപൊരിക്കൽ ആ വീട്ടിൽ നിന്നിരുന്നതിനാൽ രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ വേറൊരു
വീട്ടിൽ വന്നു നിൽക്കുന്നതിന്റെ ഒരു സങ്കോചവും ജീനയ്ക്ക് ഇല്ലായിരുന്നു.
ഉറക്കം എഴുന്നേറ്റ അവൾ നേരെ പോയത് അടുക്കളയിലേക്കാണ്. അവൾ അവിടെ ചെല്ലുമ്പോൾ ‘അമ്മ
അതി രാവിലെ തന്നെ അടുക്കള കയ്യടക്കിയിരുന്നു.
അവളെ കണ്ട് കൊണ്ട് അംബികാമ്മ പറഞ്ഞു.
“അഹ്.. മോളെഴുന്നേറ്റോ?”
തെല്ലൊരു ജാള്യതയോടെ അവൾ പറഞ്ഞു
“ഉറക്കം എഴുന്നേൽക്കാൻ കുറച്ച് വൈകിപ്പോയി.”
“അതിനിപ്പോൾ എന്താ.. ഇവിടെ അടുക്കളയിൽ വലിയ പണിയൊന്നും ഇല്ല. നമ്മൾ നാല്
അഞ്ചുപേർക്കുള്ള ആഹാരം ഉണ്ടാക്കിയാൽ മതിയല്ലോ.”
ജീന അത് കേട്ടു പുഞ്ചിരിച്ചു. അവൾ അടുക്കള മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. നല്ല
വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് അടുക്കള. പിന്നെ അടുക്കള സഹായത്തിനായി
നിർത്തിയിരിക്കുന്ന വേലക്കാരി എന്തോ ചെയ്യുന്നുണ്ട്.
“മോള് പോയി വിദ്യയെ വിളിച്ചുണർത്ത്.. 9 മണിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് കയറേണ്ട
പെണ്ണാണ്.. എന്നിട്ടും പോത്തുപോലെ കിടന്നുറങ്ങായാണ്. ചെന്ന് കയറുന്ന വീട്ടിൽ ഇനി
എന്തൊക്കെ കാണിക്കുമോ എന്തോ?”
അപ്പോഴാണ് അവരുടെ സംസാരവും കേട്ടുകൊണ്ട് വിദ്യ അവിടേക്ക് വന്നത്. ഉറക്കച്ചടവിൽ
അവളുടെ മുടിയൊക്കെ വാരി പിരുന്നു കിടക്കുകയായിരുന്നു.
“എന്നെ ഇങ്ങനെ കുറ്റമൊന്നും പറയണ്ട.. ഞാൻ എഴുന്നേറ്റു.”
‘അമ്മ ചിരിച്ച് അവളെ കളിയാക്കികൊണ്ടു പറഞ്ഞു.
“എങ്ങനെ കുറ്റം പറയാതിരിക്കും. അവിടെ ചെന്നിട്ട് അവനൊരു ചായ ഇട്ടു കൊടുക്കാൻ
നിനക്കറിയാമോ?”
അവൾ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
”അമ്മ നോക്കിക്കോ.. ഞാൻ പാചകം പഠിച്ചിട്ടേ അവിടെ ചെന്ന് കയറുള്ളു. ജീന എനിക്ക്
പഠിപ്പിച്ച് തരും.”
“ഓഹ്.. കണ്ടാൽ മതി.”
‘അമ്മ ഒരു ഗ്ലാസിൽ കോഫി ഒഴിച്ച് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
“മോളിത് ഹരിക്ക് കൊണ്ട് പോയി കൊടുക്ക്.”
“അയ്യോ.. ഇച്ചായൻ ഇപ്പോൾ കോഫി കുടിക്കാറില്ല. കട്ടൻ ചായയാണ് രാവിലെ കുടിക്കുന്നെ.”
‘അമ്മ ചെറിയൊരു അതിശയത്തോടെ പറഞ്ഞു.
“അവന്റെ ശീലങ്ങളൊക്കെ മാറിയോ?”
“അത്.. ഇടയ്ക്ക് ഇച്ചായന്‌ പനി ആയപ്പോൾ ഞാൻ കുറച്ച് ദിവസം കട്ടൻ ഇട്ടു
കൊടുത്തതാണ്.. പിന്നെ ഇച്ചായൻ അതങ്ങ് പതിവാക്കി.”
‘അമ്മ നിരാശയോടെ പറഞ്ഞു.
“ഞാൻ അറിഞ്ഞോ അവന്റെ ശീലങ്ങൾ മാറിയെന്ന്.”
“കുഴപ്പമില്ല.. ‘അമ്മ മാറിക്കോ.. ഞാൻ ഇട്ടുകൊള്ളാം”
അംബികാമ്മ ജീനക്കായി അവിടന്ന് മാറി നിന്ന് കൊടുത്തു.
വിദ്യ പെട്ടെന്ന് പറഞ്ഞു.
“അപ്പോൾ എനിക്കും കട്ടൻ.. ജീനയുടെ കട്ടൻചായ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ.”
ജീന ചിരിച്ച് കൊണ്ട് അവൾക്കും കൂടി ഉള്ള വെള്ളം പാത്രത്തിലാക്കി അടുപ്പിലേക്ക്
വച്ചു.
“അമ്മാ.. ഏലക്ക ഇരിപ്പുണ്ടോ?”
പച്ചക്കറി അറിഞ്ഞു കൊണ്ടിരുന്ന ‘അമ്മ പറഞ്ഞു.
“അവിടെ കുപ്പിയിലിരുപ്പുണ്ട് മോളെ.. വിദ്യയെ അതങ്ങു എടുത്തു കൊടുക്ക്.”
വിദ്യ എടുത്തു കൊടുത്ത കുപ്പിയിൽ നിന്നും രണ്ടു ഏലക്ക എടുത്തു തിളയ്ക്കുന്ന
വെള്ളത്തിലേക്കിട്ടുകൊണ്ട് ജീന അവളോട് പറഞ്ഞു.
“ഏലക്ക ഇട്ടാൽ നല്ല മണവും ചെറിയൊരു ടേസ്റ്റ് വ്യത്യാസവും ഉണ്ടാകും.”
കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർത്തുമ്പോഴാണ് ‘അമ്മ വേലക്കാരിയോട് പറയുന്നത് ജീന
കേട്ടത്.
“ഉള്ളി തൊലിക്കണം.. ഇന്ന് ചിക്കൻ കറി വയ്ക്കുന്നുണ്ട്.”
അത് കേട്ട ജീന പറഞ്ഞു.
“ചിക്കൻ ചെറുതായി ഫ്രൈ ചെയ്തിട്ട് കറി വയ്ക്കാൻ അമ്മെ.. അതാ ഇച്ചായന്‌ ഇഷ്ട്ടം..”
എന്തോ ഒന്ന് ആലോചിച്ച ശേഷം അവൾ പറഞ്ഞു.
“അല്ലെങ്കിൽ ചിക്കൻ കറി ഞാൻ തന്നെ വയ്ക്കാം.”
വിദ്യയും അമ്മയും പരസ്പരം മുഖത്തേക്ക് നോക്കി.
വിദ്യ ചെറിയൊരു ചിരിയോടെ പറഞ്ഞു.
“എന്ത് പറഞ്ഞാലും അവളുടെ ഒരു ഇച്ചായന്റെ ഇഷ്ട്ടം.. ഇക്കണക്കിന് ഇവൾ അമ്മയെ ഇവിടത്തെ
അടുക്കളയിൽ നിന്നും പുറത്താക്കുന്ന ലക്ഷണം കാണുന്നുണ്ട്.”
അത് കേട്ടു ചെറുതായൊന്നു പരുങ്ങികൊണ്ടു ജീന പറഞ്ഞു.
“അത്… അമ്മെ.. ഞാൻ…”
അവളുടെ പരുങ്ങൽ കണ്ട് ‘അമ്മ പറഞ്ഞു.
“അവൾക്ക് വട്ടാണ് മോളെ.. അവന്റെ ഇഷ്ട്ടങ്ങൾ അറിയാവുന്നത് കൊണ്ടല്ലേ മോളങ്ങനെ
പറയുന്നേ.. ഇവിടന്നു പോകുന്നവരെ അവന്റെ ഇഷ്ടത്തിന് മോള് തന്നെ എല്ലാം വച്ചോ.”
അത് കേട്ടപ്പോഴാണ് ജീനക്ക് ആശ്വാസം ആയത്.
ഗ്ലാസിൽ ഒഴിച്ച കട്ടൻ വിദ്യയുടെ കൈയിൽ കൊടുത്ത് മറ്റൊരു ഗ്ലാസിൽ ചായയുമായി ജീന
അടുക്കളയിൽ നിന്നും ശ്രീഹരിയുടെ റൂമിലേക്ക് നടന്നപ്പോൾ ‘അമ്മ അവളെ തന്നെ
നോക്കുകയായിരുന്നു.
ശ്രീഹരിയുടെ ഇഷ്ടനുഷ്ടങ്ങൾ ഇതുപോലെ മനസിലാക്കി പ്രവർത്തിക്കുന്ന മറ്റൊരു പെണ്ണിനെ
അവനായി ഇനി കണ്ടെത്താൻ പറ്റുമോ എന്നായിരുന്നു അമ്മയുടെ മനസ്സിൽ കൂടി അപ്പോൾ കടന്നു
പോയ ചിന്ത.
ജീന നൽകിയ ചായ കുറച്ച് വായിലാക്കി കണ്ണടച്ച് ആസ്വദിച്ച് കുടിച്ചിറക്കിയ ശേഷം വിദ്യ
പറഞ്ഞു.
“അമ്മാ.. സൂപ്പർ ടേസ്റ്റ് ഇതിന്.”
അത് കേട്ടു അംബികാമ്മ ചെറുതായി പുഞ്ചിരിച്ചു.
ജീന റൂമിൽ ചെല്ലുമ്പോൾ നന്നായി മൂടിപ്പുതച്ച് കിടക്കുകയായിരുന്നു ശ്രീഹരി.
“ഇച്ചായാ എഴുന്നേറ്റേ..”
കണ്ണ് തുറക്കാതെ തന്നെ അവൻ പറഞ്ഞു.
“നീ ഒന്ന് പോയെ..”
“ആഹാ, ഇപ്പോൾ ശരിയാക്കി തരാം.”
അവൾ ചായ ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവന്റെ പുതപ്പിൽ പിടിച്ച് വലിച്ചു.
ശ്രീഹരി പുതപ്പിൽ ഇറുക്കി പിടിച്ച് കൊണ്ട് പറഞ്ഞു.
“എന്റെ കൈയിൽ നിന്നും കിട്ടുമേ നിനക്ക്..”
അവൾ പുതപ്പിൽ നിന്നും വിടാതെ പറഞ്ഞു.
“എന്റെയിൽ നിന്നാ കിട്ടാൻ പോകുന്നെ. രണ്ടു ദിവസം മുൻപ് എന്തൊക്കെയാ പറഞ്ഞെ.. അഞ്ച്
മണിക്ക് വിളിച്ചുണർത്തണം, ഓടാൻ പോകണം.. എന്നിട്ടിപ്പോൾ പോത്തുപോലെ കിടന്നുറങ്ങുന്ന
കണ്ടില്ലേ.”
കണ്ണ് തുറന്ന് ചെറിയൊരു ചിരിയോടെ അവൻ പറഞ്ഞു.
“അത് അവിടെ വച്ച് പറഞ്ഞതല്ലേ…”
അപ്പോഴേക്കും റൂമിലേക്ക് കയറിവന്ന വിദ്യ ചോദിച്ചു.
“എന്താ ഇവിടൊരു ബഹളം.”
“ഇച്ചായനെ എഴുന്നേൽപ്പിക്കാൻ നോക്കുവായിരുന്നു ഞാൻ.”
വിദ്യ ബെഡിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.
“ഇതുവരെ എഴുന്നേറ്റില്ലേ.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടാക്കേണ്ടതാണ്.”
രണ്ടുപേരും കൂടി ഇനി കിടക്കാൻ സമ്മതിക്കില്ല എന്ന് മനസിലായ ശ്രീഹരി ബെഡിൽ
എഴുന്നേറ്റ് ഇരുന്നുകൊണ്ട് ചോദിച്ചു.
“നീ എന്നും നിന്റെ കാറിൽ അല്ലെ പോകുന്നത്.”
“അതിന്നു സർവീസ് ചെയ്യാൻ കൊണ്ടുപോകാൻ ഏൽപ്പിച്ചിരിക്കയാണ്, ഇന്ന് എന്നെ ഏട്ടൻ
കൊണ്ടാക്കിയെ പറ്റുള്ളൂ.”
ജീന നീട്ടിയ ചായ വാങ്ങിക്കൊണ്ട് വിദ്യയെ ചൊടിപ്പിക്കാനായി അവൻ പറഞ്ഞു.
“ഇത് വലിയ ശല്യം ആയല്ലോ..”
വിദ്യ മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു.
“ശല്യമോ.. ഒരുത്തനെയും പിന്നാലെ പോയി കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കാതെ
വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന് തന്നെ സമ്മതിച്ച എന്നെ പോലൊരു അനിയത്തിയെ കിട്ടാൻ
ഭാഗ്യം വേണം.”
“എന്തോ.. കൂടുതൽ ഡയലോഗ് അടിക്കല്ലേ?”
“എന്തേ.. ഡയലോഗ് അടിച്ചാൽ.”
“നീയും വിവേകും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നെന്നും, നിങ്ങളുടെ പ്ലാൻ അനുസരിച്ചാണ്
ബ്രോക്കർ കല്യാണ ആലോചനയും ആയി എൻറെ അടുത്ത് വന്നതെന്നും എനിക്കറിയാം. പിന്നെ അവൻ
നല്ലൊരു ഡോക്ടർ ആയത് കൊണ്ടും നല്ലൊരു ഫാമിലിയിൽ നിന്നും ആയതുകൊണ്ടും ആണ് കൂടുതൽ
ഒന്നും സംസാരിക്കാതെ ഞാൻ കല്യാണം ഉറപ്പിച്ചത്.. അത് കൊണ്ട് ഈ വക ഡയലോഗ് ഒന്നും
എന്നോട് അടിക്കരുത്.”
അത് കേട്ടപ്പോൾ വിദ്യയുടെ മുഖം ചമ്മൽ കൊണ്ട് വിവർണം ആയി. അവളുടെ മുഖം കണ്ടപ്പോൾ
ജീനക്കും ചിരി വന്നു.
“കൂടുതൽ ഇരുന്നു ചമ്മി നാറണ്ട.. മോള് പോയി റെഡി ആകാൻ നോക്ക്. ഞാൻ ഹോസ്പിറ്റലിൽ
കൊണ്ടാക്കാം.”
പറഞ്ഞു പിടിച്ച് നില്ക്കാൻ വാക്കുകൾ ഒന്നും ഇല്ലാത്തതിനാൽ വിദ്യ അപ്പോൾ തന്നെ
അവിടന്ന് സ്ഥലം കാലിയാക്കി.
“എന്തിനാ ഇച്ചായാ അവളെ വിഷമിപ്പിച്ചെ..”
ചായ ഒരിറക്ക് കുടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“വിഷമിപ്പിച്ചത് ഒന്നും അല്ലെടി.. അവൾക്ക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെങ്കിൽ എന്നോട്
തുറന്ന് പറയാമായിരുന്നല്ലോ. ഞാൻ എതിര് നിൽക്കുമായിരുന്നോ.. ഇതൊരുമാതിരി എന്നെ
പൊട്ടൻ കളിപ്പിച്ചത് പോലല്ലേ അവൾ ചെയ്തത്.. അപ്പോൾ അവൾ ഒന്ന് അറിഞ്ഞിരിക്കണ്ടേ,
അവളുടെ എല്ലാ കാര്യങ്ങളും ഞാൻ തിരക്കുന്നുണ്ടായിരുന്നെന്നും
അറിയുന്നുണ്ടായിരുന്നെന്നും.”
ജീന പിന്നെ ഒന്നും പറഞ്ഞില്ല.
കുളിച്ച് റെഡി ആയ ശ്രീഹരി കാപ്പി കുടിക്കാനായി വന്നിരുന്നു.
ജീന അവന്റെ മുന്നിലേക്ക് പ്ലേറ്റ് എടുത്തു വച്ചപ്പോൾ ശ്രീഹരി ചോദിച്ചു.
“വിദ്യ ഇതുവരെ റെഡി ആയില്ലേ?”
“അറിയില്ല.”
“നീ അവളെ പോയി കഴിക്കാൻ വിളിച്ച് കൊണ്ട് വാ.”
ജീന വിദ്യയുടെ റൂമിൽ ചെല്ലുമ്പോൾ കുളിച്ച് ഡ്രസ്സ് എല്ലാം മാറി റെഡി ആയ വിദ്യ
ചുമ്മാ റൂമിൽ തപ്പി തടഞ്ഞു നിൽക്കുകയായിരുന്നു.
“നീ കഴിക്കാൻ വരുന്നില്ലേ?”
“ചേട്ടൻ കഴിച്ചു കഴിഞ്ഞിട്ട് ഞാൻ വന്നു കഴിച്ചോളം.”
“നീ അതിപ്പോഴും മനസ്സിൽ വച്ചിരിക്കയാണോ..”
അവൾ ഒന്നും മിണ്ടിയില്ല.
ജീന വിദ്യയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“നീ വിവേകിന്റെ കാര്യം മറച്ച് വെച്ചതിൽ ഇച്ചായന്‌ വിഷമം ഉണ്ട്. പക്ഷെ നിന്നോട്
ദേഷ്യപ്പെടാതെ തമാശ രീതിയിൽ അല്ലെ ഇച്ചായൻ അത് പറഞ്ഞത്.”
“എനിക്ക് ചേട്ടനെ ഫെയ്‌സ് ചെയ്യാൻ ഒരു ചമ്മൽ. ഞാൻ അവിടെ വന്നാൽ എന്നെ വീണ്ടും
കളിയാക്കും.”
“കളിയാക്കില്ല.. ഞാൻ ഉറപ്പ് തരുന്നു.”
ജീന വിദ്യയുടെ കൈ പിടിച്ച് കഴിക്കാനായി കൊണ്ട് പോയി.
ശ്രീഹരിയുടെ മുഖത്ത് നോക്കാതെ വിദ്യ കസേരയിലേക്ക് ഇരുന്നു.
രണ്ടുപേർക്കും അപ്പവും കറിയും വിളമ്പിയ ശേഷം ജീനയും അവർക്കൊപ്പം കഴിക്കാനായി
ഇരുന്നു.
വിദ്യ നിവർന്നു നോക്കാതെ തല കുനിച്ചിരുന്നു തന്നെ കഴിക്കുന്നത് കണ്ട് ശ്രീഹരി
ചോദിച്ചു.
“ഇവളെന്താ ആരുടേയും മുഖത്തു നോക്കില്ല?”
ജീന ശബ്‌ദം താഴ്ത്തി പറഞ്ഞു.
“ഇച്ചായാ.. മിണ്ടാതിരിക്ക്..”
വിദ്യ കേൾക്കാനായി അവൻ ചുമ്മാ പറഞ്ഞു.
“ഓഹ്, സപ്പോർട്ട് ചെയ്യാൻ ആളുണ്ടല്ലേ ഇപ്പോൾ.. ഞാൻ ഒന്നും മിണ്ടുന്നില്ല.. പക്ഷെ
ഇത് അമ്മയും കൂടി അറിയേണ്ടതായിരുന്നു.”
ചെറുതായി ദേഷ്യം വന്ന വിദ്യ പറഞ്ഞു.
“ക്ലാര ചേച്ചിയുടെ കാര്യം എനിക്കറിയാമായിരുന്നിട്ട് ഞാൻ അത് ആരെയും അറിയിക്കാൻ
പോയിട്ടില്ല.”
“നീ എന്താ എന്നെ ഭീഷണിപ്പെടുത്തുവാനോ?’
അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു.
“അമ്മാ.. എനിക്ക് അമ്മയുടെ പുന്നാര മോളെ കുറിച്ച് ചിലത് പറയാനുണ്ട്.”
വിദ്യ ഒന്ന് ഞെട്ടിയ ശേഷം ദയനീയമായി ജീനയെ നോക്കി.
ജീന സ്വരം കടിപ്പിച്ചുകൊണ്ടു പറഞ്ഞു.
“ഇച്ചായാ.. മിണ്ടാതിരിക്കുന്നുണ്ടോ?”
അവളുടെ സ്വരം ഒന്ന് ഉയർന്നപ്പോൾ ശ്രീഹരി ജീനയെ ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ
കഴിച്ച് തുടങ്ങി. ജീനയുടെ സ്വരം തനിക്കെതിരെ അങ്ങനെ ഉയരാറില്ലെന്ന് അവനറിയാം. താൻ
പാതി തമാശയായി പറയുന്ന ഈ കാര്യങ്ങൾ വിദ്യയെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്ന്
ജീനയുടെ ശബ്‌ദം ഉയർന്നപ്പോഴാണ് ശ്രീഹരി ബോധവാനായത്.
ഭാഗ്യത്തിന് ശ്രീഹരിയുടെ വിളി അടുക്കളയിൽ നിന്ന ‘അമ്മ കേട്ടതും ഇല്ല.
പക്ഷെ ഈ സന്ദർഭത്തിൽ വിദ്യയ്ക്ക് അദ്‌ഭുതമാണ് തോന്നിയത്. തനിക്കെതിരെ ആരും ശബ്‌ദം
ഉയർത്താൻ ശ്രീഹരി സമ്മതിക്കാറില്ല. ആരെങ്കിലും ഉയർത്തിയാൽ തന്നെ പിന്നെ ഉയരാത്തവിധം
അതിനുള്ള മറുപടിയും നൽകും. പക്ഷെ ഇവിടെ ജീനയുടെ ഒറ്റ വാക്കിന് മുന്നിൽ തന്നെ അവൻ
നിശബ്തനായിരിക്കുന്നു. ആ ഒരു നിമിഷത്തിൽ തന്നെ ജീനക്ക് ശ്രീഹരിയുടെ മേൽ എത്ര മാത്രം
സ്വാധീനം ഉണ്ടെന്ന് വിദ്യ മനസിലാക്കി.
ശബ്‌ദം താഴ്ത്തി ജീന പറഞ്ഞു.
“വിദ്യ ചെയ്തത് തെറ്റ് തന്നാണ്. ഞാൻ അതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല. അതുപോലെ
തന്നെ ഇച്ചായന്റെ കാര്യങ്ങളും എനിക്കറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ല.
അതുകൊണ്ട് ഇച്ചായൻ ഇനി അവളെ കളിയാക്കരുത്.”
ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി.
“അവൾ വിവേകിനെ ഇഷ്ട്ടപെട്ടു അവർ സ്നേഹിച്ചു. പക്ഷെ അവൾ വീട്ടുകാർ അറിയാതെ അവന്റെ
കൂടെ ഇറങ്ങി പോവുകയോ ഒന്നും ചെയ്തില്ലല്ലോ. ആർക്കും ദോഷം വരാത്ത രീതിയിൽ കല്യാണ
ആലോചന ഇച്ചായന്റെ മുന്നിൽ എത്തിക്കുകയല്ലേ ചെയ്തത്. അവൾ ഒരു ചീത്തപ്പേരും
ഉണ്ടാക്കിയിട്ടില്ല.”
വിദ്യയെ നോക്കികൊണ്ട്‌ ജീന പറഞ്ഞു.
“ഇച്ചായൻ നിന്നോട് ഒരു സുഹൃത്തിനെ പോലെയല്ലേ പെരുമാറിയിരുന്നത്. നിന്റെ ഏതെങ്കിലും
ഒരു ആഗ്രഹത്തിന് എതിര് നിന്നിട്ടുണ്ടോ? അച്ഛൻ മരിച്ചു ഈ കുടുംബം മൊത്തം കടത്തിൽ
കയറിയപ്പോൾ നിന്നെ പഠിപ്പിക്കുന്നതിനും കൂടി വേണ്ടിയല്ലേ ഇച്ചായൻ വിശ്രമമില്ലാതെ
കഷ്ട്ടപെട്ടത്. അങ്ങനെ ഉള്ളപ്പോൾ ഈ ഒരു കാര്യത്തിൽ നീ കുറച്ച് അതിബുദ്ധി കാണിച്ചു.
അത് നിന്റെ ഏട്ടന് മനസിലായപ്പോൾ നീ ഇച്ചയേനെ പൊട്ടൻ കളിപ്പിച്ചു എന്ന് ഫീൽ ചെയ്തു.
അത് കൊണ്ടാ ഇച്ചായൻ അങ്ങനൊക്കെ പറഞ്ഞത്, നീ അത് കാര്യമാക്കണ്ട.”
പിന്നെ ആരും ഒന്നും മിണ്ടിയില്ല. നിശബ്തരായി ഇരുന്നു കഴിച്ചു.
ശ്രീഹരി കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായി പോകാൻ എഴുന്നേറ്റപ്പോൾ വിദ്യ അവനെ വിളിച്ചു.
“ഏട്ടാ..”
അവൻ വിദ്യയുടെ മുഖത്തേക്ക് നോക്കി.
“സോറി ഏട്ടാ..”
ശ്രീഹരി പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടിയ ശേഷം കൈ കഴുകാൻ പോയി.
വിദ്യ ശബ്‌ദം താഴ്ത്തി ജീനയോട് പറഞ്ഞു.
“താങ്ക്സ്.”
ജീന ഒരു പുഞ്ചിരിയോടെ കഴിച്ചു തീർന്ന തന്റെയും ശ്രീഹരിയുടെയും പാത്രം എടുത്തുകൊണ്ട്
അടുക്കളയിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ‘അമ്മ അടുപ്പും തിട്ടയിൽ ചാരി
നിൽക്കുകയായിരുന്നു.
ഒന്ന് നോക്കി ചിരിച്ച ശേഷം അവൾ പാത്രം കഴുകി തുടങ്ങിയപ്പോൾ ‘അമ്മ പറഞ്ഞു.
“ഹരിയുടെയും വിദ്യയുടെയും മനസ്സിൽ എന്നും ഒരു കറുത്ത പാടായി കിടക്കേണ്ട സംഭവം മോള്
ഒരു നിമിഷം കൊണ്ട് പറഞ്ഞു ഇല്ലാതാക്കി അല്ലെ.”
ജീന അദ്‌ഭുതത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി.
“ഞാൻ അവിടെ ഭിത്തിക്ക് പിന്നിൽ ഉണ്ടായിരുന്നു.”
ജീന അടുക്കളയിലേക്ക് വിദ്യ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച ശേഷം പറഞ്ഞു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ ‘അമ്മ കേൾക്കുമോ?”
“എന്താ?”
“ഈ കാര്യം അറിഞ്ഞതായി ‘അമ്മ ഭാവിക്കണ്ട. ചിലപ്പോൾ വിദ്യക്ക് അത് വിഷമം ആകും.”
അവളുടെ കവിളിൽ തടവിക്കൊണ്ട് ‘അമ്മ പറഞ്ഞു.
“ഒരു കുടുംബത്തിൽ എന്നും കരടായി മാറേണ്ട സംഭവങ്ങളെ തുടക്കത്തിലേ ഇല്ലാതാക്കാൻ
മോൾക്ക് നന്നായി അറിയാം.”
ജീന അതിനു മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
.
.
ദിവസങ്ങൾ പെട്ടെന്നാണ് കടന്നു പോയത്. ശ്രീഹരിയും ജീനയും വീട്ടിൽ എത്തിയിട്ട് ആഴ്ചകൾ
മൂന്നു കടന്നു പോയിരിക്കുന്നു. എങ്ങനെയാ ഇത്രയും ദിവസങ്ങൾ കടന്നു പോയതെന്ന് അവർക്ക്
തന്നെ അറിയില്ല. വിദ്യയുടെ വാക്കുകൾ പോലെ തന്നെ അമ്മയെ പുറത്താക്കി ജീന അടുക്കള
കൈയടക്കിയ അവസ്ഥ ആണിപ്പോൾ. അമ്മയ്ക്കും അതിൽ സന്തോഷമേ ഉള്ളു. അവളുണ്ടാക്കുന്ന
ഭക്ഷണം വീട്ടിൽ എല്ലാപേർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
അമ്മയ്ക്ക് ആകെയുള്ള പരാതി ജീന ഒരു സമയവും ചുമ്മാ ഇരിക്കില്ല എപ്പോഴും എന്തെങ്കിലും
ചെയ്തുകൊണ്ടേ ഇരിക്കും എന്നുള്ളതാണ്.
ശ്രീഹരി പിന്നെ വന്ന നാളുമുതൽ കറക്കത്തിൽ ആയിരുന്നു. കൂട്ടുകാർ ആരെങ്കിലും രാവിലെ
വന്നു എവിടെയെങ്കിലും പോകാനും പറഞ്ഞു വിളിക്കും കൂടെ ഇറങ്ങി പോകും പിന്നെ തിരികെ
വരുന്നത് വൈകുന്നേരമോ ചിലപ്പോൾ രാത്രിയോ ആയിരിക്കും. വൈകുന്നേരം വന്നാൽ തന്നെ
പിന്നെ ക്ഷേത്രത്തിൽ പോയി കൂട്ടുകാരോട് കഥ പറഞ്ഞിരിക്കും. അല്ലെങ്കിൽ കൂട്ടുകാർ
അവന്റെ വീട്ടിലേക്ക് വരും.
രാവിലെ ശ്രീഹരിയെ തട്ടി ഉണർത്തികൊണ്ട് ജീന പറഞ്ഞു.
“എഴുന്നേറ്റേ ഇച്ചായാ.. ഞാൻ ഇന്നലെ പറഞ്ഞതാ ഇന്ന് രാവിലെ എഴുന്നേൽക്കണമെന്ന്.”
തിരിഞ്ഞു കിടന്നുകൊണ്ട് അവൻ ചോദിച്ചു.
“ഇത്ര രാവിലെ എഴുന്നേറ്റിട്ട് എന്ത് ചെയ്യാനാണ്?”
“ഇന്ന് ഞായറാഴ്ച ആണ്. എന്നെയൊന്നു പള്ളിയിൽ കൊണ്ട് പോകണം.”
അവൻ പെട്ടെന്ന് കണ്ണ് തുറന്നുകൊണ്ട് ചോദിച്ചു.
“അപ്പോൾ നിനക്ക് ദൈവത്തോടുള്ള പിണക്കമൊക്കെ മാറിയോ?”
അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.
“പൂർണമായും മാറീട്ടില്ല. എങ്കിലും മാറി വരുന്നു.”
ശ്രീഹരി ബെഡിൽ എഴുന്നേറ്റ് ഇരുന്നു.
“നീ താഴേക്ക് പൊയ്ക്കോ. ഞാൻ ഇപ്പോൾ റെഡി ആയി വന്നേക്കാം.”

53050cookie-check“സാർ എന്താ കണ്ണടച്ചിരുന്നു പുഞ്ചിരിക്കുന്നത്?” 8

Leave a Reply

Your email address will not be published. Required fields are marked *