എപ്പോഴും എന്റേത് 7

Posted on

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤️

സോറി പറഞ്ഞിട്ട് കാര്യമുണ്ടോ, എന്ന് അറിയില്ല. തൽക്കാലം നമുക്ക് കഥയിലേക്ക് കടക്കാം

ഒരു ഞെട്ടലോടെ അവൾ പിടഞ്ഞെണീറ്റു. ശരീരമാസകലം വിയർപ്പിൽ കുളിച്ചിരുന്നു. കണ്ടത് ഒരു സ്വപ്നമാണെന്ന് മനസ്സിലാക്കാൻ പിന്നെയും സമയം വേണ്ടിവന്നു.

മണി മൂന്ന് കഴിയുന്നു. എഴുന്നേറ്റുപോയി വെള്ളം കുടിച്ചു. തൊണ്ടയിലൂടെ തണുത്ത വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിട്ടും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. എല്ലാം സംഭവിച്ചത് താൻ കാരണമാണ്. സ്നേഹിച്ചവർക്കെല്ലാം താൻ മൂലം വിഷമങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒട്ടും ശാന്തമായിരുന്നില്ല അവളുടെ ചിന്തകൾ. തിരികെ മുറിയിൽ വന്ന് കിടന്നെങ്കിലും തനിക്ക് ഉറങ്ങാൻ കഴിയില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.

*=*=*

“ഏതായാലും ഇന്ന് നീ പോവണ്ടാ”

“എന്താമ്മേ, എത്ര ദിവസാ ഇങ്ങനെ വീട്ടിൽ തന്നെ, എനിക്ക് മടുത്തു.”

“ഡോക്റ്റർ പറഞ്ഞ സമയം ആയിട്ടില്ല. സച്ചീ, നീ ഇവനോടൊന്ന് പറ.”

ഇതുപോലെയുള്ള അവസരത്തിൽ സപ്പോർട്ട് ചെയ്യേണ്ടതാണല്ലോ ഉത്തമനായ ഒരു കൂട്ടുകാരന്റെ കർത്തവ്യം? അത്തരം യാതൊരു ചിന്തയും അപ്പോൾ ആ ദ്രോഹിയിൽ ഞാൻ കണ്ടില്ല. എന്നെ സപ്പോർട്ട് ചെയ്യേണ്ട സ്ഥാനത്ത് ആ തെണ്ടിയുടെ ശ്രദ്ധ പോവുന്നത് അവന്റെ മുന്നിലിരിക്കുന്ന ചായയിലും ്് പലഹാരത്തിലുമായിരുന്നു.

“കിച്ചു, ആന്റി പറയുന്നതിലും കാര്യം,” പറഞ്ഞുകൊണ്ട് കപ്പിൽ നിന്നും മുഖമുയർത്തിയ സച്ചി കാണുന്നത് തന്നെ നോക്കി കണ്ണുരുട്ടുന്ന നവിയെ ആണ്.

“അല്ല, ആന്റീ. ഇത്രേം ദിവസം ഇങ്ങനെ ഇരിക്കുന്നതല്ലേ? ബോറടിക്കില്ലേ?”

“ഹാ ബെസ്റ്റ്, ഞാൻ ആരോടാ പറയുന്നത്”

“അല്ല ഒരുപാടൊന്നും വേണ്ട, ജസ്റ്റ് ഒന്ന് പോയി വന്നാമതിയല്ലോ” സച്ചി പറഞ്ഞു

“അത് മതി. ആ ഗ്രൗണ്ട് വരെ പോവുന്നു വരുന്നു, അത്രയേ ഉള്ളൂ” നവി പറഞ്ഞത് കേട്ട് അനിത അവനെ ഒന്ന് നോക്കി.

“ഇല്ലമ്മാ. കളിക്കാനല്ല, ജസ്റ്റ് പോയി ഇരിക്കാനാ” “ഉം ശരി ശരി. അല്ല അവിടെവരെ എങ്ങനെ” “അത് വിക്കി വരും” അമ്മ അടുത്ത ചെക്ക് വെക്കുന്നതിന് മുന്പ് നവിയുടെ മറുപടി വന്നു. “ഹും” മൂളിയശേഷം അനിത അകത്തേക്ക് പോയി.

*=*=*

രണ്ടാഴ്ചയോളം തൃശൂരിൽ ഞാൻ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ ഞാനും അനഘയും നല്ല കമ്പനിയായി. എനിക്ക് വരയിലും ഡിസൈനിങ്ങിലും ഉള്ളത് പോലെ അവൾക്ക് ഫോട്ടോഗ്രാഫിയിലായിരുന്നു താൽപര്യം. പക്ഷെ മിക്കവാറും എല്ലാർക്കും പറ്റുന്ന പോലെ വീട്ടുകാർ പറയുന്നത് കേട്ട് കൊമേഴ്സ് എടുക്കേണ്ടിവന്നു.

ആ സമയത്താണ് അച്ഛന് ഒരു ടൂർ വരുന്നത്. മാനേജർ ആണല്ലോ, അതുമായി ബന്ധപ്പെട്ട എന്തോ സംഭവമാണ്. കുറേ സ്ഥലങ്ങളിൽ കോൺഫറൻസുമൊക്കെയായി ഏതാണ്ട് ഒരു മാസം നീണ്ട് നിൽക്കുന്ന ഒരു വലിയ ടൂർ പരിപാടി. തൃശൂരിൽ ആകെ ബോറടിച്ച് ഇരുന്നപ്പോഴാണ് ആരുടെയോ പുണ്യം പോലെ ഈ കാര്യം വന്നത്. അമ്മ കൂടെ പോകാത്തത് കൊണ്ടും, എന്റെ അവസ്ഥ പിതാശ്രീക്ക് മനസ്സിലായത് കൊണ്ടും എന്നോടും അമ്മയോടും തിരികെ നാട്ടിലേക്ക് പോവാൻ അച്ഛൻ പറഞ്ഞു.

അങ്ങനെ വീട്ടിലേക്ക് തിരിച്ചെത്തി. ആകെ

ഒരു വ്യത്യാസം, അന്ന് നേരാംവണ്ണം ഇവിടെ നിന്ന് എയർപ്പോർട്ടിലേക്ക് പോയതാണ്. ഇന്ന് കാല് പക്ക ആവാത്തത് കൊണ്ട് ഒരുവിധം ചാടി ചാടിയാണ് നടക്കുന്നത്. പക്ഷേ വീട്ടിൽ വന്നിട്ടും റെസ്റ്റിന്റെ പേരിലുള്ള അമ്മയുടെ കടുംപിടുത്തം മാത്രം അയഞ്ഞില്ല. അത്തൊ പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ സങ്ങതി കട്ട ശോകമായിരുന്നു.

ഈ ആക്സിഡന്റ് കഴിഞ്ഞതിൽ പിന്നെ അമ്മയുടെ ്് ടെൻഷനും കൂടിയിട്ടുണ്ട്. മുമ്പൊക്കെ മാസങ്ങൾ കൂടുമ്പോൾ മാത്രമുള്ള ജ്യോത്സ്യനെ കാണാനുള്ള പോക്ക് ഇപ്പോൾ രണ്ടാഴ്ചതോറുമുള്ള ഒന്നായി മാറിയിരിക്കുന്നു. അതിനും പുറമെ വേഗത്തിൽ സുഖമാകാൻ ഏതൊക്കെയോ നേർച്ചകളും. ഉരുളൽ ഒന്നുമില്ലെങ്കിൽ രക്ഷപ്പെട്ടു, അല്ലെങ്കിൽ എന്നെ ഷെഡ്ഡിൽ കേറ്റേണ്ടിവരും.

*=*=*

“ഡാ കോപ്പേ, നീ എന്തുവാടാ കാണിച്ചത്” “ന്താടാ” നവിയുടെ ചോദ്യം കേട്ട് സച്ചി മനസ്സിലാകാതെ ചോദിച്ചു.

“മനുഷ്യനൊരു ഹെൽപ്പിന് നോക്കുമ്പോ അവനിരുന്ന് ഉണ്ണിയപ്പം കേറ്റുന്നു.”

“അളിയാ, നിനക്കറിയാലോ ഈ ഉണ്ണിയപ്പത്തോട് പണ്ടേ തോന്നിയതാ ഈ മൊഹബത്ത്. അതിങ്ങനെ മുന്നിലിരിക്കുമ്പോ ഞാൻ പിന്നെങ്ങനെ നിന്നെ ്് മൈന്റ ചെയ്യും”. പഹയന്റെ ബല്ലാത്ത മറുപടി കേട്ടപ്പോൾ ബാക്കി പറയാനുള്ളത് പുറത്തേക്ക് വന്നില്ല.

അനിതയും സച്ചിയും ഇറങ്ങാൻ തുടങ്ങുന്ന സമയത്താണ് വിക്കി വരുന്നത്. അവന് ബൈക്കിൽ നിന്ന് ഇറങ്ങാനുള്ള സാവകാശം പോലും നവി കൊടുത്തില്ല. അപ്പോഴേക്കും അവൻ വണ്ടിയുടെ അടുത്തേക്ക് എത്തിയിരുന്നു.

“പോവുന്നതൊക്കെ ഓക്കെ, കുറച്ച് നേരം ഇരിക്കുകാ വരിക,”

“അത്രയേ ഉള്ളൂ അമ്മേ, ഇതൊക്കെ പിന്നേം പറയണോ” ബൈക്കിൽ കേറിക്കൊണ്ട് നവി പറഞ്ഞു.

“നിന്നോടല്ല, വിക്കീ ഞാൻ നിന്നോട് പറഞ്ഞതാ” “ശരിയാന്റി, പെട്ടന്ന് തിരിച്ച് കൊണ്ടാക്കാം” വിക്കി പറഞ്ഞതും നവി അവന്റെ മുതുകിനിട്ട് ഒരു ഇടി കൊടുത്തു. “എന്നാ നിങ്ങള് വിട്ടോ” പറഞ്ഞ് കൊണ്ട് വിക്കി വണ്ടി മുന്നോട്ട് എടുത്തു.

“ഡേയ് പയ്യൻ, മമ്മി പറഞ്ഞത് കേട്ടല്ലോ. കുറച്ച് നേരം ഇരുന്നിട്ട് നിന്നെ കൊണ്ടുപോയി നിന്റെ വീട്ടിൽ തട്ടണം” വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വിക്കി പറഞ്ഞു. അത് കേട്ട് കണ്ണുരുട്ടുന്ന നവിയുടെ മുഖം മിററിൽ കണ്ട വിക്കിക്ക് ചിരി വന്നു.

= = =

ഗ്രൗണ്ടിന്റെ അടുത്ത് ബൈക്ക് നിർത്തി നവിയുടെ ചുമലിൽ കൈയ്യുമിട്ട് വിക്കി കലുങ്കിന്റെ അടുത്തേക്ക് നടന്നു. “ആ വതൂരി ഏതാടാ” “ഏത്” “നമ്മടെ ശ്രീടെ ഇപ്പുറത്ത് ഇരിക്കുന്നവൻ”

“ഓഹ്, അത് മനസ്സിലായില്ലേ” “മനസ്സിലായാ ചോദിക്കുവോ” “ഡാ അത് അതുലാ. ഓർമയില്ലേ” അപ്പോഴേക്കും അവർ നടന്ന് കലുങ്കിനടുത്ത് എത്തി.

“അതുലേ, എന്തൊക്കെയുണ്ട്?” കുറച്ച് മുമ്പ് അതാരാ എന്ന് ചോദിച്ചവൻ ഇപ്പോൾ കേറി ഒരു ചിര പരിചിതനേപ്പോലെ സംസാരിക്കുന്നത് കണ്ട് നവി അമ്പരന്നു. “എന്താടാ ഇങ്ങനെ നിക്കണേ, ഇത്ര ബഹുമാനമൊന്നും കാണിക്കണ്ട. ബൈട്ടോ” ശ്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.

= = =

കലുങ്കിലിരുന്ന് ചുമ്മ പറു പറൂന്ന് സംസാരിച്ചു.

“കാലിനിപ്പൊ എങ്ങനെയുണ്ട് നവി?” അതുലിന്റെ ചോദ്യമാണ്. അഞ്ചാം ക്ളാസ് വരെ ഞങ്ങൾ

ഒരുമിച്ചായിരുന്നു പഠിച്ചത്. ആ സമയത്താണ് അവന്റെ അച്ഛന് എരണാകുളത്തേക്ക് സ്ഥലംമാറ്റം കിട്ടുന്നത്. ഒരുപാട് കാലം കഴിഞ്ഞാണ് അവർ ഇവിടേക്ക് തിരിച്ചുവരുന്നത്.

“വല്യ കുഴപ്പമില്ലെടാ, മാറി വരുന്നു”. ഞാൻ ചിരിച്ചു. കൂടെ പഠിച്ചിട്ടുണ്ട് എന്നതിനപ്പുറം സച്ചിയോടും, വിക്കിയോടും, ്് ശ്രീയോടുമുള്ളത്ര അടുപ്പം അതുലിനോട് എനിക്ക് ഉണ്ടായിരുന്നില്ല.

“അതാരാടാ?” കുറച്ചപ്പുറം മാറിയുള്ള ഗ്രൗണ്ടിൽ ഗോൾ പോസ്റ്റും ചാരി ഇരുന്നിരുന്ന ആളെ അപ്പോഴാണ് ഞാനും കണ്ടത്. ചുവന്ന ഒരു പാന്റും ബ്ളാസ്റ്റേഴ്സിന്റെ ജേഴ്സിയുമാണ് ആളിന്റെ വേഷം. ഞങ്ങൾക്ക് പുറംതിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് മുഖം കാണാനും പറ്റുന്നില്ല.

“ഡാ, അതാരാ” ഫോണും നോക്കിയിരുന്ന വിക്കിയുടെ അടുത്തുനിന്ന് മറുപടി കിട്ടാതായപ്പോൾ ശ്രീ എന്റെ പുറത്ത് തട്ടി. “അറിയില്ലെടാ”

“നിങ്ങളിത് ആരേപ്പറ്റിയാ പറയുന്നേ” അതുൽ ഞങ്ങളെ നോക്കി. “ദേ അവനാരാ” ശ്രീ കൈ ചൂണ്ടിയിടത്തേക്ക് അതുൽ തല തിരിച്ചു. “അത് സുബിനാടാ”

“ഏത് സുബിൻ” എനിക്ക് അപ്പോഴും ആളിനെ പിടികിട്ടിയില്ല. “ഏത്, നമ്മടെ മഹേഷേട്ടന്റെ” അതെ അത് തന്നെ.”

“ഓഹ്, അത് അവനായിരുന്നോ!”.

*=*=*

പുള്ളി ഞങ്ങളുടെ ജൂനിയറായിരുന്നു സ്കൂളിൽ. ശ്രീ പറഞ്ഞ മഹേഷ് അതായിരുന്നു അവന്റെ അച്ഛൻ. ഞങ്ങൾക്ക് പുള്ളി മഹേഷേട്ടനായിരുന്നു. നാട്ടിലെ എല്ലാത്തിനും മഹേഷേട്ടൻ മുന്നിൽ തന്നെ കാണും. ആൾ വല്യ രസിഗനാണ്. നാഷണൽ പെർമിറ്റ് ലോറിയിലാണ് മഹേഷേട്ടൻ ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ പത്താം ക്ളാസ് സമയത്താണ് ഒരു ആക്സിഡന്റിൽ മഹേഷേട്ടൻ മരിക്കുന്നത്. മംഗലാപുരത്ത് നിന്ന് ലോഡും കൊണ്ട് വരുന്ന വഴി വണ്ടിയുടെ നിയന്ത്രണം തെറ്റി റോഡ് സൈഡിലെ മരത്തിൽ ഇടിക്കുകയായിരുന്നത്രേ. മഹേഷേട്ടൻ പോയപ്പോൾ നിഷച്ചേച്ചി സുബിനേയും കൂട്ടി ആലപ്പുഴയിലുള്ള ചേച്ചിയുടെ വീട്ടിലേക്ക് മാറി. അതിൽ പിന്നെ വല്ലപ്പോഴുമൊക്കെയാണ് അവരിവിടേക്ക് വരാറ്.

*=*=*

“ഡാ, സുബിയേ” ഞാൻ അവനെ വിളിച്ചു. “ഡാ” എവിടുന്ന്, എത്ര ഉറക്കെ വിളിച്ചിട്ടും ആശാൻ കേൾക്കുന്ന ലക്ഷണമില്ല.

“എന്തോന്നാടാ കോപ്പേ ചെവീടെ അടുത്തിരുന്ന് നെലവിളിക്കുന്നേ” വിക്കി ചീറിയപ്പോഴാണ് അടുത്ത് അവൻ ഇരിക്കുന്ന കാര്യം സത്യത്തിൽ ഞാൻ ഓർത്തത്. “സോറി ചങ്കേ, ഞാൻ ആ സാധനത്തിനെ വിളിച്ചതാ” അതും പറഞ്ഞ് അവന് ഒരു വളിച്ച ചിരി സമ്മാനിച്ചു.

“ഡാ നീ ഇവിടെ കെടന്ന് മൈക്ക് വെച്ച് അലറിയാലും അവൻ കേൾക്കൂലാ” “അതെന്താ” “നീ അവന്റെ ചെവീലെ സുനാപ്പി കണ്ടില്ലേ” “സുനാമിയാ! ചെവീലോ!” ശ്രീയാണ്

“സുനാമിയല്ലടാ പുല്ലേ, ഇയർ ബഡ്ഡ്” “ങാ, അങ്ങനെ പണാ. നീ ഒരുമാതിരി ലോലവൽ ഡയലോഗൊക്കെ ഇട്ടാൽ ഇവനൊക്കെ മാത്രേ കത്തൂ. എന്നേപ്പോലുള്ളവരൊക്കെ എന്ത് ചെയ്യും” ഞങ്ങളെ നോക്കി അപ്പോൾ തന്നെ വന്നു അവന്റെ അടുത്ത ചളിയേറ്.

എന്തൊക്കെ പറഞ്ഞാലും വാല് ്് മുറിയുന്ന നേരത്ത് ടൈമിങ്ങ് ഒട്ടും പാളാതെ ഗൗരവവും ഒട്ടും കുറക്കാതെ ഇമ്മാതിരി കൗണ്ടറുകൾ അടിക്കുന്നത് വല്ലാത്ത ഒരു കഴിവ് തന്നെ (Just Sreehari things).

“നോക്കിയിരിക്കാതെ കല്ലെടുത്ത്

ചാമ്പെടാ” അതുൽ പറഞ്ഞതും ശ്രീ താഴെ കിടന്ന കല്ല് എടുത്ത് കഴിഞ്ഞിരുന്നു. “അവനെ എറിഞ്ഞ് കൊല്ലാനല്ല. ചെറുത് മതി.” കൈയ്യിൽ കിട്ടിയ ചെറിയ കല്ലുമായി ലവൻ എഗെയിൻ ബാക്ക് ടു ദ പൊസിഷൻ.

ഉള്ളം കൈയ്യിൽ കല്ല് വന്നതും അവൻ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. ശേഷം ഒരു ചെറു ചിരിയോടെ “ചാത്തൻമാരേ, മിന്നിച്ചേക്കണേ.” അത് കഴിഞ്ഞ് പിന്നെ ഞങ്ങൾ കാണുന്നത് സുബിയുടെ കൈക്ക് പോയി കൊള്ളുന്ന കല്ലിനെയാണ്.

“ഏത് മൈ**” “പൊന്നെടാ, കർത്താവിന്റെ നാമത്തിൽ ബാക്കി പറയല്ല്”. സുബിൻ എഴുന്നേറ്റപ്പോഴേക്കും കറക്റ്റ് സമയത്ത് വക്കാലത്തും കൊണ്ട് അതുലും എണീറ്റിരുന്നു.

“നിങ്ങളായിരുന്നോ. എന്തോന്നിനാ എന്നെ എറിഞ്ഞത്?” “അത് നീ വിളിച്ചിട്ട് കേട്ടില്ല. അതുകൊണ്ടാ” ശ്രീ ചിരിച്ചു. “അതിന് എറിയണോ. അല്ല, നിങ്ങളിലാർക്കാ ഇത്ര നല്ല ഉന്നം” ഏറ് കൊണ്ട സ്ഥലത്ത് തടവിക്കൊണ്ട് സുബിൻ ചോദിച്ചു.

“യ്യോ, ഞാനല്ല. ഇവൻ തന്നെയാ എറിഞ്ഞത്” ശ്രീ തന്നെ നോക്കുന്നത് കണ്ട അതുൽ സുബിനോടായി പറഞ്ഞു.

“ശത്രുക്കളോട് പോലും ഇങ്ങനെയൊന്നും പെരുമാറരുത് ചേട്ടൻമാരേ”

“അല്ല നവിയേട്ടാ, ആക്സിഡന്റിന്റെ കാര്യം അമ്മ പറഞ്ഞിരുന്നു. എങ്ങനെ, സുഖമായോ?” “ആടാ കുഴപ്പമില്ല. അമ്മയ്ക്ക് സുഖാണോ” “ആ നല്ലത് തന്നെ” സുബിൻ ചിരിച്ചു. പിന്നെ ചുറ്റുപാടും നോക്കിയിട്ട് അവരോട് ചോദിച്ചു “അല്ല, കോറം തികഞ്ഞില്ലല്ലോ. എവിടെ സച്ചിയേട്ടൻ?”

“അവൻ അനിതാന്റീടെ കൂടെ ഏതോ ജ്യോത്സ്യനെ കാണാൻ പോയതാ” “സച്ചിയേട്ടനോ!” “അവനായിട്ട് പോയതല്ല. അമ്മ വിളിച്ചോണ്ട് പോയതാ” നവി പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.

= = =

“സുബിനേ, എവിടെ?” “എന്തോന്ന്” ശ്രീ ചോദിച്ചത് അവന് മനസ്സിലായില്ല. ഞങ്ങൾക്കും. “എവിടേ” “എന്തോന്നാ ശ്രീയേട്ടാ”

“എവിടേ, ചെലവെവിടേ” “അത് അന്നേ തന്നതല്ലേ” “മോനേ സുബിനേ, നമ്മളൊന്നും അറിയുന്നില്ലെന്ന് വിചാരിച്ചോ. അന്ന് തന്നത് ഡിഗ്രീടെ ചെലവ്, ടീമിൽ കേറിയതിന്റെ ചെലവ് ്് കിട്ടീല്ലല്ലോ” “ഓഹ് അതായിരുന്നോ, തരാന്നേ. വർക്കിന് പോയതിന്റെ ഫണ്ട് ഒന്ന് വന്നോട്ടെ” “അത് വരട്ടേ, പക്ഷെ അപ്പഴേക്കും നീ ആലപ്പീലേക്ക് പോയേക്കരുത്” “ഏയ്”

“ഹാ, പോയാ അവിടെ വന്ന് ഇടിക്കും. അല്ലെ ബോയ്സ്” “പിന്നല്ല. ചെലവ് തരാത്തവന്റെ കൈകളല്ല, തലയാണ് വെട്ടേണ്ടത്.” “എന്നിട്ട് പീജി കഴിഞ്ഞതിന്റെ ചെലവെവിടേ” വിക്കി ചോദിച്ചപ്പോഴാണ് അതുലിന് താൻ പറഞ്ഞതിന്റെ അപകടം മനസ്സിലായത്.

“ഡാ, അത് തരാം കുറച്ചൊന്ന് വെയിറ്റ്. ഒന്നുമില്ലെങ്കിലും ഞാനും ഒരു V I P അല്ലേ” “എന്തോ, എങ്ങനേ” “അതല്ലടാ മറ്റേത്, വേലയില്ലാ പട്ടദാരി” അതും പറഞ്ഞ് അതുൽ ചിരിച്ചു. അത് പിന്നെ ഒരു കൂട്ടച്ചിരിയായി ശരിയാ. ഡിഗ്രിയും, പീജിയുമൊന്നുമുണ്ടായിട്ട് കാര്യമില്ല. നമ്മടെ നാടല്ലേ.

*=*=*

രാത്രി ഫുഡ് ഒക്കെ അടിച്ച് ചുമ്മാ ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സച്ചിയുടെ കോൾ “ഹലോ പറയെടാ” “ഡാ പുല്ലേ, വേഗം നിന്റെ ഏനക്കേടൊക്കെ മാറ്റിക്കോ”

“എന്താടാ പെട്ടന്നൊരു സ്നേഹം” “അയ്യ, നിന്നോടുള്ള സ്നേഹം

മൂത്തിട്ടൊന്നുമല്ല. എനിക്ക് ഇനിയും ഈ പരിപാടിക്ക് പോവാൻ വയ്യ” “ഏത് പരിപാടിയുടെ കാര്യാ നീ പറയുന്നേ” “ഒന്നും അറിയില്ലല്ലേ, പന്നീ. ഞാൻ ഈ ജ്യോത്സ്യന്റെയടുത്ത് ഇനി പോവൂല്ലാന്ന്” “അതെന്താ, അയാള് നിന്നെ പിടിച്ച് കടിച്ചാ” “ദേ, ഞാൻ വല്ലോം പറയും കേട്ടോ. എടാ മൂപ്പര് വേൾഡ് പാരാ നമ്പർ വണ്ണാ.” “എന്തുപറ്റി”

“എടാ, സംഭവം നിന്റെ ജാതകം നോക്കാനാണ് പോയതെങ്കിലും അമ്മ നിർബന്ധിച്ചിട്ട് എന്റെ ജാതകം കൂടി എടുക്കേണ്ടിവന്നു. അതിപ്പൊ ആകെ തലവേദനയായി” “എന്നാച്ച് ഡാ തമ്പീ” “മൊത്തത്തിൽ മൂ*___” “എങ്ങനെ”

“ജാതകം നോക്കീട്ട് മൂപ്പര് എന്തൊക്കെയോ പറഞ്ഞു. എനിക്ക് വലുതായിട്ടൊന്നും മനസ്സിലായില്ല. പക്ഷേ പുള്ളി പറഞ്ഞതും പിന്നെ ഒരു പേപ്പറിൽ എഴുതി തന്നതുമെല്ലാം നിന്റെ അമ്മ എന്റെ അമ്മയോട് പറഞ്ഞു. അപകടമെന്നോ, അപമാനമെന്നോ എന്തൊക്കെയോ പറയുന്നുണ്ട്. കേസും ജയിലിൽ കഴിയാനുള്ള യോഗവുമൊക്കെ ലിസ്റ്റിലുണ്ട്. വന്ന് കേറിയമുതൽ ഏതായാലും ചെവിതല കേട്ടിട്ടില്ല.” “ഷൂപ്പർ” “നീ ഒരുപാട് കിണിക്കണ്ടാ, നിനക്കുള്ളത് ഓൺ ദ വേയാ” “ഇതിലും വലുതോ! അതെന്തോന്നാ”

“മിക്കവാറും ഒന്ന് രണ്ട് മാസത്തിനുള്ളിൽ,” “മാസത്തിനുള്ളിൽ, എന്തോന്നാടാ പുല്ലേ” “നിന്റെ ബാച്ച്ലർഷിപ്പ് പോകുമെന്ന്” “എന്തോന്ന്!” “അത് തന്നെ മോനേ, നിന്നെ പിടിച്ച് കെട്ടിക്കാൻ പോവ്വാന്ന്. ഹാപ്പിയായില്ലേ അളിയാ”

“ഡാ ദ്രോഹീ, വെറുതെ ഓരോന്ന് പറയല്ലേടാ” “വെറുതെ അല്ലടാ, അങ്ങനെ ഏതാണ്ടൊക്കെയാ അവര് പറഞ്ഞത്.” “അത്തൊ എന്താ പ്ളാൻ, ഹലോ. ഹലോ കിച്ചൂ. ഡാ”

*=*=*

ദിവസങ്ങൾ ്് ആരേയും കാത്തുനിൽക്കാതെ മുന്നോട്ട് പോവുകയാണ്. ഓഫീസിൽ ലീവ് ഒരുപാട് കൂടുതലായിട്ടുണ്ട്. എന്റെ അവസ്ഥ എം ഡിക്ക് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല. പിന്നെ റിയ അവിടെ ഉണ്ടല്ലോ. അവളും ഐശുവും ഡെയിലി വിളിക്കാറുണ്ട്. ഇപ്പോൾ എനിക്ക് നടക്കാൻ പ്രയാസമില്ല. പിന്നെയും ഒന്ന് രണ്ടാഴ്ച വേണ്ടിവന്നു വണ്ടി എടുക്കാനുള്ള അമ്മയുടെ പെർമിഷൻ കിട്ടാൻ. വണ്ടിയെടുക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അമ്മ വേണ്ടാന്ന് പറഞ്ഞത് കൊണ്ട് ഇതുവരെ എടുത്തില്ല. അങ്ങനെ ഒരു മാസം കഴിഞ്ഞു

*=*=*

കുറേ നേരമായി തന്റെ മുറിയിലെ സോഫയിൽ പുസ്തകവും വായിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകം അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതിലെ വരികളിലൂടെ കണ്ണോടിക്കുമ്പോൾ സമയം പോകുന്നത് അവൾ അറിഞ്ഞില്ല.

വായനയിൽ എന്തോ ്് ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൾ മുഖമുയർത്തി. കറണ്ട് പോയതാണ് എന്ന് മനസ്സിലായതും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് ചെന്നു. “അമ്മേ, അമ്മേ” വിളിച്ചിട്ടും മറുപടി ഒന്നും വന്നില്ല. “അച്ഛാ” വിളിച്ചുകൊണ്ട് ്് അവൾ മുകളിൽ നിന്ന് താഴേക്കുള്ള പടികൾ ഇറങ്ങി. “അമ്മേ”

ഢപ്പ് പെട്ടന്നുള്ള ശബ്ദം കേട്ട് ശ്രീലക്ഷ്മി ഞെട്ടി തിരിഞ്ഞു. “ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ലച്ചൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ…” തന്റെ മുന്നിലുള്ള കാഴ്ച കണ്ട് അവൾ അമ്പരന്നു.

മുന്നിലെ ടേബിളിൽ വലിയ ഒരു കേക്ക്, അതിന് ചുറ്റും മെഴുകുതിരി. മുറിയാകെ ബലൂണുകളും ഡക്കറേഷൻ ബൾബുകളും. കൂടെ തന്റെ പ്രിയപ്പെട്ടവരും, അടുത്ത് തന്നെ പൊട്ടിയ പോപ്പറും. അവളുടെ കണ്ണുകൾ നിറഞ്ഞു. “അയ്യേ, പിറന്നാളായിട്ട് കരയല്ലേ ഡാ” ലച്ചുവിന്റെ അടുത്തേക്ക് വന്ന ചിന്നുവിനെ അവൾ കെട്ടിപ്പിടിച്ചു.

“ദേ പിള്ളാരെ, സെന്റിയാക്കാതെ വാ. കട്ട് ചെയ്യാം” സഹദേവൻ പറഞ്ഞു. “അത് ശരിയാ, ചിന്നൂ വാ. രണ്ടും കൂടി. ഒരുമാതിരി സീരിയല് പോലെ” സച്ചി പറഞ്ഞത് കേട്ട് ലച്ചുവും ചിന്നുവുമടക്കം എല്ലാവരും ചിരിച്ചു.

“എന്നാലും നല്ല പ്ളാനായിരുന്നു. ഹോ ഇവളുടെ ആ ഞെട്ടൽ,” ഹരിപ്രസാദ് ലച്ചുവിനെ കളിയാക്കി. അത് കേട്ട് അവൾ അച്ഛനെ നോക്കി പേടിപ്പിച്ചു. ലച്ചു കാണിക്കുന്നത് കണ്ട് എല്ലാവർക്കും ചിരിപൊട്ടി. “എന്നാലും നിങ്ങളിത് എങ്ങനെ സെറ്റ് ചെയ്തു. സത്യം പറഞ്ഞാ ഞാൻ പോലും മറന്നുപോയി” ഹരിപ്രസാദ് ചോദിച്ചു.

“ഞങ്ങൾക്കും ഓർമ്മയില്ലായിരുന്നു അങ്കിളേ, പിന്നെ കിച്ചു പറയുമ്പഴാ ഞങ്ങളും ഓർത്തത്” വിക്കി പറഞ്ഞതും ലച്ചുവിന്റെ കണ്ണുകൾ വിടർന്നു. അവൾ നവിയെ നോക്കിയതും അവളേ തന്നെ നോക്കുകയായിരുന്ന അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി ഒരു നിമിഷം ്് കൂട്ടിമുട്ടി. അപ്പോൾ അവളുടെ മുഖത്ത് കണ്ട തിളക്കം മാത്രം മതിയായിരുന്നു അവന് മനസ്സ് നിറഞ്ഞ് ചിരിക്കാൻ. “പിള്ളേരേ വാ വാ, കട്ട് ചെയ്യാം” രമ പറയുന്നത് കേട്ട് എല്ലാവരും ടേബിളിന്റെ ചുറ്റും കൂടി.

ലച്ചു കേക്ക് മുറിച്ചപ്പോൾ എല്ലാവരും പാടി. “ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ലച്ചൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ…” മനസ്സ് നിറഞ്ഞൊരു പുഞ്ചിരി അപ്പോൾ ലച്ചുവിലും വന്നു. കട്ട് ചെയ്ത ആദ്യ കഷണവും പിടിച്ച് അവൾ എല്ലാവരേയും നോക്കി.

നവിയിലേക്ക് നോട്ടം എത്തിയതും അവൻ കണ്ണുകൊണ്ട് കാണിച്ചിടത്തേക്ക് അവളും നോക്ക്ഇ. അച്ഛനേയും, അമ്മയേയും കണ്ട ലച്ചു അവരുടെ അടുത്തേക്ക് ചെന്നു. ആദ്യം മായയ്ക്കും അത് കഴിഞ്ഞ് ഹരിപ്രസാദിനും കേക്ക് കൊടുത്തു. ഒരുപാട് നാളുകൾക്ക് ശേഷം തങ്ങളുടെ മകളെ അത്ര സന്തോഷത്തോടെ കണ്ട് അവർക്കും വളരെയധികം സന്തോഷമായി. മായയും പ്രസാദും ലച്ചുവിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. പിന്നെ കേക്ക് തിന്നും, ക്രീം പരസ്പരം ്് വാരി തേച്ചും അവർ സന്തോഷം പങ്കുവച്ചു.

= = =

എല്ലാം കഴിഞ്ഞ് അവർ ഹാളിൽ ഒത്തുകൂടി. “മോളെ, എന്റെ മോൾക്ക് എന്താ ബർത്ത് ഡേ ഗിഫ്റ്റായി വേണ്ടത്” ലച്ചുവിനെ ചേർത്ത് പിടിച്ച് ഹരിപ്രസാദ് ചോദിച്ചു. “ഒന്നും വേണ്ട അച്ഛാ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഏയ് ഇല്ല, അങ്ങനെ പറഞ്ഞാ പറ്റില്ല. എന്തെങ്കിലും പറഞ്ഞേ പറ്റൂ.” “എന്തെങ്കിലും പറ ലച്ചൂ, നമ്മളോട് ആരും ഇങ്ങനെ പറയുന്നില്ലല്ലോ ദൈവമേ” ചിന്നു പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു. “അച്ഛന് ഇഷ്ടമുള്ളത് മതി” ലച്ചു പ്രസാദിനോട് പറഞ്ഞു. “ഉം, സോപ്പ്” മായ അവരെ നോക്കി ചിരിച്ചു.

“അച്ഛാ, എനിക്ക് ഒരു ആഗ്രഹമുണ്ട്. വഴക്ക് പറയോ” മകളുടെ ചോദ്യം കേട്ട് ഹരിപ്രസാദ് അവളെ നോക്കി. “എന്താ. നീ പറ” “ഞാൻ

കിച്ചേട്ടന്റെ കൂടെ ഒരു ചെറിയ റൈഡ് പോട്ടേ, വേഗം വരാം” ലച്ചുവിന്റെ ചോദ്യം സത്യത്തിൽ ഞെട്ടിച്ചത് കിച്ചുവിനെയാണ്. അവൻ ലച്ചുവിന്റെ മുഖത്തേക്ക് നോക്കി. അവൾ കൂൾ ആയി തന്നെ നിൽക്കുകയാണ്. അച്ഛൻ എന്ത് പറയും എന്ന ചിന്തയിലായിരുന്നു അവൾ.

“ഉം. പോയിട്ട് വാ” കുറച്ച് നേരം എന്തോ ആലോചിച്ചിട്ട് അയാൾ അനുവാദം കൊടുത്തു. “അല്ല, സമയം പത്താകാറായില്ലേ” “അത് സാരമില്ല. നിങ്ങള് പൊക്കോ” മായ പറഞ്ഞപ്പോൾ ഹരിപ്രസാദ് അങ്ങനെയാണ് പറഞ്ഞത്. എല്ലാം കേട്ട് അമ്പരന്ന നവി അമ്മയെ നോക്കി. അനിതയും ചിരിച്ചുകൊണ്ട് അവന് പെർമിഷൻ കൊടുത്തു. അത് കൂടി കണ്ടതോടെ അവൻ പുറത്തേക്ക് ഇറങ്ങി, പിന്നാലെ ലച്ചുവും.

നവി ബൈക്ക് സ്റ്റാർട്ട് ചെയ്ത് ശ്രീലക്ഷ്മിയെ നോക്കി “കിച്ചൂ, ശ്രദ്ധിക്കണേ” “ഓഹ്, എന്താ അമ്മാ. ഞങ്ങള് വേഗം വരാം” മായയോട് ചിരിച്ചുകൊണ്ട് അതും പറഞ്ഞ് ലച്ചു ബൈക്കിന് പിറകിൽ കയറി. അവൾ കേറിയതും നവി എല്ലാരേയും ഒന്ന് നോക്കിയിട്ട് ബൈക്ക് റോഡിലേക്ക് ഇറക്കി.

= = =

രാത്രി വൈകിയത് കൊണ്ട് ചെറുതല്ലാത്ത തണുപ്പ് ഉണ്ടായിരുന്നു. നവി പതുക്കെ വണ്ടി ഓടിച്ചു. “എങ്ങോട്ട് പോവാനാ പ്ളാൻ” “എങ്ങോട്ടുമില്ല. വെറുതെ ഇങ്ങനെ പോവാം” ലച്ചു പറഞ്ഞത് മുഴുവൻ നവി കേട്ടില്ല , ചിലത് കാറ്റ് കൊണ്ടുപോയിരുന്നു. കുറച്ച് ദൂരം പോയപ്പോൾ റോഡ് സൈഡിൽ ഒരു തട്ടുകട കണ്ടു. ലച്ചുവിന് ദോശ ഇഷ്ടമുള്ള കാര്യം അവൻ ഓർത്തു.

“ഡോ, ഒരു ചായ ആയാലോ” “ആവാലോ” അവൾ ചിരിച്ചു. നവി ബൈക്ക് കടയുടെ അടുത്തായി നിർത്തി. ഒരുപാട് തിരക്കൊന്നുമില്ല. മൂന്ന് നാല് പേർ ഫുഡ് കഴിക്കുന്നുണ്ട്. പുറത്ത് ദോശക്കല്ലിൽ മാവ് ഒഴിക്കുന്നു. നല്ല ഇളം ദോശയുടെ മണമാണ് അവിടെയാകെ. ലച്ചുവിന്റെ കണ്ണുകൾ വിടർന്നു. അവൾ നവിയെ നോക്കി.

“ചേട്ടാ രണ്ട് സെറ്റ് ദോശ” നവി കടക്കാരനോടായി പറഞ്ഞു. “ഇപ്പൊ തരാം. ഇരിക്ക്” അവർ വണ്ടിയിൽ നിന്നിറങ്ങി അകത്തെ ബെഞ്ചിൽ ചെന്ന് ഇരുന്നു. “കറി എന്താ വേണ്ടേ?” ദോശ പ്ളേറ്റിലേക്ക് വെച്ചുകൊണ്ട് അയാൾ ചോദിച്ചു. നവി ലച്ചുവിനെ ചോദ്യരൂപത്തിൽ നോക്കി. “ബീഫ് മതി” “ബീഫ് മതി ചേട്ടാ.”

“രാത്രി മക്കളെങ്ങോട്ടാ” “ഞങ്ങള് ചുമ്മാ ഇറങ്ങിയതാ” ഒരു കഷണം ദോശ കറിയിൽ മുക്കിക്കൊണ്ട് അവൻ പറഞ്ഞു. തന്നെ തന്നെ നോക്കി ഇരിക്കുന്ന ലച്ചുവിനെ നവി അപ്പോഴാണ് കണ്ടത്. “കഴിക്കുന്നില്ലേ” “ഉം” “ന്നാ നോക്കിയിരിക്കാതെ തുടങ്ങെടോ” അവൻ പറഞ്ഞപ്പോൾ അവൾ കഴിച്ച് തുടങ്ങി. ഓരോ കട്ടനും കൂടി അടിച്ച് പൈസയും കൊടുത്ത് അവർ വണ്ടിയിൽ കേറി. ബൈക്ക് പിന്നെയും മുന്നോട്ട് പോയി.

“എങ്ങനെ ഉണ്ടായിരുന്നു” “ഏഹ്” “ഫുഡ് എങ്ങനെ ഉണ്ടെന്ന്” “കൊള്ളാം” “താങ്ക്സ്” “എന്തിന്” “എല്ലാത്തിനും” “ഒന്ന് പോടോ” അവർ രണ്ടുപേരും ഒരുപോലെ ചിരിച്ചു.

= = =

അവരേയും വഹിച്ചുകൊണ്ട് ്് ബൈക്ക് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. റോഡിൽ ്് ഒട്ടും വാഹനങ്ങൾ ഉണ്ടായിരുന്നില്ല. “കിച്ചേട്ടാ എനിക്കൊരു കാര്യം” “എന്താ” “അല്ല, ഒരു കാര്യം” “ഒരു മിനുട്ട്” നവി ബൈക്ക് സൈഡിലേക്ക് നിർത്തി.

“ഒന്നും കേട്ടില്ല. ഇനി പറ” അവൾ

വണ്ടിയിൽ നിന്ന് ഇറങ്ങി, കൂടെ അവനും. ലച്ചുവിന്റെ മുഖത്ത് തന്നെ നോക്കി നിൽക്കുകയാണ് നവി. “എന്താ ശ്രീക്കുട്ടീ” “കിച്ചേട്ടാ അന്ന് പറഞ്ഞത് ശരിക്കും സീരിയസായിട്ട് തന്നെയല്ലേ” കുറച്ച് നേരത്തെ മൗനം അവസാനിപ്പിച്ച് അവൾ നവിയെ നോക്കി.

“കിച്ചേട്ടന്റെ അമ്മ എന്നോടൊരു കാര്യം ചോദിച്ചു.” “എന്ത്” “ഒരു ആലോചനയും കൊണ്ട് വന്നോട്ടെ എന്ന്.” “എന്ത് ആലോചന”

“ഓഹ്, ഡോ മനുഷ്യാ. നിങ്ങടെ ആലോചന തന്നെ” ലച്ചുവിന്റെ മറുപടി കേട്ട് നവി ഞെട്ടി.

“ആര് ചോദിച്ചൂന്ന്, അമ്മയോ? നിന്നോടോ!” “അതെ.”

“എന്നിട്ടോ” “എന്നിട്ട് എന്താ”

“അല്ല നീ എന്ത് പറഞ്ഞു” “ഒന്നും പറഞ്ഞില്ല” നവിയുടെ വെപ്രാളം അവളിൽ ചിരി ഉണർത്തി.

“അന്ന് എന്നോട് പറഞ്ഞില്ലേ, അത് സീരിയസാണോന്ന് അറിഞ്ഞിട്ട് മറുപടി പറയാം” നവി ഒന്നും പറയാതെ എവിടേക്കോ നോക്കി നിന്നു.

“അതേയ്,” “ന്താ” ലച്ചു തോളിൽ തട്ടിയപ്പോൾ എന്തോ ചിന്തയിലായിരുന്ന നവി ചെറുതായി ഞെട്ടി. “കിച്ചേട്ടൻ സീരിയസല്ലേ” “അല്ലാന്ന് തോന്നുന്നുണ്ടോ” “ഹാ, പറ മനുഷ്യാ” “ആണെങ്കിൽ” “അപ്പൊ എനിക്ക് അമ്മയോട് പറയാല്ലോ” “ആ പറയാം”

“അത് മതി” അവൾ ബൈക്കിന്റെ അടുത്തേക്ക് ചെന്നു.

“ശ്രീക്കുട്ടീ,” “എന്താ പറയാൻ പോവുന്നെ” ആ, എനിക്ക് വിരോധമില്ലാന്ന്”

“ഏഹ്!!” അവന് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. “ഓഹ്. എന്റെ കിച്ചേട്ടാ, ഇതിലും നന്നായി പറയാൻ എനിക്കറിയില്ല”

ഒന്നും പറയാനാകാതെ നിൽക്കുകയാണ് നവി. ഇതെല്ലാം വെറും സ്വപ്നം മാത്രമാണോ എന്നുപോലും സംശയിക്കുന്ന നിമിഷങ്ങൾ. പക്ഷേ, അവന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം മുന്നിൽ നിൽക്കുന്ന ലച്ചുവിന്റെ മുഖത്ത് തന്നെ ഉണ്ടായിരുന്നു.

തന്നെ നോക്കാനാകാതെ ചുണ്ടിൽ ഒരു ചെറു ചിരിയുമായി നിന്ന ലച്ചുവിന്റെ കണ്ണിൽ ഇതുവരെ കാണാത്ത ഒരു തിളക്കം നവി കണ്ടു.

തുടരും

*=*=*

ഈ കഥ ലിസ്റ്റിൽ കണ്ടപ്പോൾ ചിലർക്ക് എങ്കിലും ദേഷ്യം തോന്നിക്കാണും.
വലിയ ഒരു ഗ്യാപ്പിന് ശേഷമാണ് കഥയുമായി ഞാൻ വരുന്നത്.
ഒരു ആക്സിഡന്റ് കഴിഞ്ഞ് ഇരിക്കുകയാണ്. പഴയ പോലെ എഴുതാൻ പറ്റുന്നില്ല.
എന്നാലും വിഷു ആയിട്ട് ഇങ്ങോട്ട് വരാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി.
ഈ ഭാഗം എത്രത്തോളം നന്നായി എന്നറിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു.
ഇഷ്ടമായാൽ ലൈക്ക് ്് ചെയ്യാൻ മറക്കല്ലേ

108770cookie-checkഎപ്പോഴും എന്റേത് 7

Leave a Reply

Your email address will not be published. Required fields are marked *