സംസാരത്തിനിടയിൽ മഹേഷ്ചന്ദ്രൻ എന്ന് പേരുള്ള അദ്ധ്യാപകൻ ചോദിച്ചു.
“നല്ല കുട്ടികൾ…സംശയങ്ങൾ ഒക്കെ ചോദിച്ചു….ചോദ്യങ്ങൾക്കൊക്കെ കുട്ടികൾ ഉത്തരം
പറഞ്ഞു…”
അവൾ പറഞ്ഞു.
അപ്പോൾ ബസ്സിൽ വെച്ച് തന്നെ പിടിച്ച ചെറുപ്പക്കാരൻ പ്രിൻസിപ്പാളിന്റെ കൂടെ
വരാന്തയിലൂടെ പോകുന്നത് ജെന്നിഫർ കണ്ടു.
“ആ കുട്ടി?”
തന്റെ സമീപമിരുന്ന നളിനി ടീച്ചറോട് ജെന്നിഫർ ചോദിച്ചു.
“അതല്ലേ നമ്മുടെ സ്‌കൂളിന്റെ മോസ്റ്റ് റെപ്യൂട്ടഡ് സ്റ്റുഡന്റ്…”
നളിനി പറഞ്ഞു.
” ശരത്ത് ….. ശരത്ത് സുധാകരൻ…ടീച്ചറിന്റെ ക്ലാസ്സിലെയാ..ഇന്നാ കുട്ടി ഫസ്റ്റ്
പീരിയഡ് ക്ലാസ്സിൽ വന്നില്ലേ?”
മോസ്റ്റ് റെപ്യൂട്ടഡ് സ്റ്റുഡന്റ്!
ജെന്നിഫർ മനസ്സിൽ കലിപ്പോടെ പറഞ്ഞു. ഏത് കാര്യത്തിലാ റെപ്യൂട്ടേഷൻ? പെണ്ണുങ്ങളെ
കയറിപ്പിടിക്കുന്ന കാര്യത്തിലോ? അതോ സ്വന്തം അദ്ധ്യാപികമാരെ ബലാത്സംഗം ചെയ്യുന്ന
കാര്യത്തിലോ?
“വന്നു ..ലേറ്റായാ വന്നേ. അതുകൊണ്ടാ ചോദിച്ചേ,”
അവൾ നളിനി ടീച്ചറോട് പറഞ്ഞു.
“ആ കുട്ടിയ്ക്ക് കരാട്ടെ പ്രാക്ടീസ് ഒക്കെയുണ്ട് ..കൂട്ടത്തിൽ മ്യൂസിക്
ക്ലാസ്സും…അതുകൊണ്ടാവും താമസിച്ചേ,”
നളിനി പറഞ്ഞു.
ഓഹോ, അപ്പോൾ ആള് സകലകലാവല്ലഭനാണ്! വെറുതെയല്ല! കലാകാരന്മാർ പെൺവിഷയത്തിൽ ബലഹീനരാണ്
എന്ന് കേട്ടിട്ടുണ്ട്. എന്നാലും ഇത്ര ചെറുപ്പത്തിലേ! മാത്രമല്ല സ്വന്തം അധ്യാപികയെ!
പക്ഷെ അവൻ തന്നെ തൊട്ടത് അധ്യാപികയാണ് എന്ന് അറിഞ്ഞുകൊണ്ടല്ലല്ലോ.
അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും ബസ്സിൽ വെച്ച്, ഏറ്റവും നിസ്സഹായമായ ഒരു
ചുറ്റുപാടിൽ, അതിന്റെ സമ്മർദ്ദവുമൊക്കെ മുതലെടുത്ത് ഒരു സ്ത്രീയെ അപമാനിക്കാൻ
ശ്രമിക്കണമെങ്കിൽ എന്ത് നീച സ്വഭാവമുള്ള മനുഷ്യനാവണം അവൻ!
“കാര്യം കരാട്ടെ അഭ്യാസിയൊക്കെയാണെങ്കിലും പാട്ടുകാരനും ഡാൻസറും ഒക്കെയാണെങ്കിലും
ആളൊരു വലിയ നാണം കുണുങ്ങിയാ..ഒറ്റപ്പെമ്പിള്ളേരുടെ മുഖത്ത് നോക്കില്ല…”
നളിനി തുടർന്ന് പറഞ്ഞു. ജെന്നിഫർ പ്രത്യേകിച്ച് ഭാവപ്രകടനമൊന്നും നടത്തിയില്ല.
മുഖത്ത് നോക്കില്ല പോലും! അവൾ മനസ്സിൽ പറഞ്ഞു. മുഖത്ത് നോക്കാൻ എവിടെയാ സമയം.
മൊലേന്നും കുണ്ടിയെന്നും നോട്ടം മാറ്റിയിട്ട് വേണ്ടേ മുഖത്ത് നോക്കാൻ!
“കൊറേ ഗേൾസ് പിന്നാലെയുണ്ട് ശരത്തിന്റെ..പക്ഷെ ആ കുട്ടി ആരുടേം പ്രൊപ്പോസൽ
ആക്സെപ്റ്റ് ചെയ്തിട്ടില്ല…”
നളിനി പറഞ്ഞു. ജെന്നിഫറിന് ഇത്തവണ ശരിക്കും ദേഷ്യം വന്നു. അത് പുറത്ത്
കാണിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. ആദ്യ ദിവസമാണ്. എല്ലാവരോടും
സൗഹൃദത്തോടെയും സഹകരണത്തോടെയും മാത്രമേ പെരുമാറാവൂ. പക്ഷെ നളിനി എന്ന അധ്യാപിക
എന്തിനാണ് നീച സ്വഭാവമുള്ള ഒരു വിദ്യാർത്ഥിയെക്കുറിച്ച് ഇത്ര പ്രശംസയോടെ
സംസാരിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.
“ഇങ്ഹാ…അപ്പോഴേക്കും ആൾ ഇങ്ങോട്ട് വന്നോ?”
വാതിൽക്കലേക്ക് നോക്കി നളിനി പറഞ്ഞു.
ജെന്നിഫറും മുഖമുയർത്തി അങ്ങോട്ട് നോക്കി. അവൾ അദ്‌ഭുതപ്പെട്ടു.
വാതിൽക്കൽ തങ്ങളെ നോക്കി ശരത്ത്!
“എന്താ ശരത്ത്?”
മഹേഷ് ചന്ദ്രൻ ചോദിച്ചു.
“എനിക്ക്…”
ജീവനില്ലാത്ത സ്വരത്തിൽ ശരത്ത് പറഞ്ഞു.
“എനിക്ക് ജെന്നിഫർ മാഡത്തിനോട്…”
നളിനി പുഞ്ചിരിയോടെ ജെന്നിഫറെ നോക്കി.
“പേഴ്‌സണലായി സംസാരിക്കാനാണോ?”
നളിനി ശരത്തിനോട് ചോദിച്ചു.
അവൻ തലകുലുക്കി.
“ഇവിടെ വെച്ച് പറഞ്ഞോളൂ…”